Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fallen

Thiruvananthapuram

ആറ്റിൽ വീണ് മരിച്ച നിലയിൽ

നെടുമങ്ങാട്: വീട്ടിലേക്ക് പോകുന്ന വഴിയിൽ ആറ്റിൽ വീണ് മരിച്ചു. ഇരിയനാട് മേക്കും കര വീട്ടിൽ കെ. അനിൽകുമാർ (56) നെയാണ് ആറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

രാത്രി വീട്ടിലേക്ക് പോകുന്ന വഴിയിൽ കാൽവഴുതി കിള്ളിയാറിലേക്ക് വീണു മരിച്ചത് ആകാമെന്ന് സംശയിക്കുന്നു.

അനിൽകുമാറിനെ കാണാതായതിനെത്തുടർന്ന് ബന്ധുക്കൾ അന്വേഷണം നടത്തുന്നതിനിടയിലാണ് ഇന്നലെ രാവിലെ കൊല്ലാ ഗവ. ലോവർ പ്രൈമറി സ്കൂളിനു സമീപത്ത് കിള്ളിയാറിലാണ് വെള്ളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

അനിൽകുമാർ ഇരിയനാട് സിമന്‍റ് ഗോഡൗൺ തൊഴിലാളിയാണ് . ഭാര്യ: മിനി. മകൾ: കാവ്യ.

Kerala

വേനൽമഴ പെയ്തിട്ടും പകൽച്ചൂടിന് ശമനമില്ല

തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ പല മേഖലകളിലും വേനൽമഴ പെയ്തുതുടങ്ങിയിട്ടും പകൽച്ചൂടിന് ശമനമാകുന്നില്ല. പാലക്കാട് ജില്ലയിൽ ഇന്നലെയും കൂടിയ പകൽ താപനില 39.9 ഡിഗ്രി സെൽഷസ് രേഖപ്പെടുത്തി.

കണ്ണൂരിലും കോഴിക്കോ‌ട്ടും 37.2 ഡിഗ്രിയും വെള്ളാനിക്കരയിൽ 37 ഡിഗ്രിയും കൊച്ചിയിൽ 36.1 ഡിഗ്രിയും പുനലൂരിൽ 37.6 ഡിഗ്രിയും കോട്ടയത്ത് 36.6 ഡിഗ്രിയും തിരുവനന്തപുരത്ത് 35 ഡിഗ്രിയും ചൂട് അനുഭവപ്പെട്ടു.

അതേസമയം, ഇന്നു മുതൽ പകൽച്ചൂട് കുറഞ്ഞുതുടങ്ങുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍റെ വിലയിരുത്തൽ. വയനാട്, ഇടുക്കി ഒഴികെയുള്ള ജില്ലകളിൽ നൽകിയിരുന്ന ഉയർന്ന താപനില മുന്നറിയിപ്പ് ഇന്നലെയോടെ പിൻവലിച്ചു.

സംസ്ഥാനത്തിന്‍റെ പല മേഖലകളിലും ഇന്നലെ മുതൽ ശക്തമായ വേനൽ മഴ ലഭിച്ചുതുടങ്ങിയതോടെ വരുംദിവസങ്ങളിൽ കത്തുന്ന പകൽച്ചൂടിന് ശമനമാകുമെന്നാണ് നിലവിലെ വിലയിരുത്തൽ.

Latest News

Corehub Up