National
വാരണസി: ലോക്സഭാ കോംപ്ലക്സിനു മുന്നിൽ നടത്തിയ പ്രതിഷേധം ഹിന്ദുമത വികാരത്തെ വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പപ്പു യാദവ്, അവാദേശ് പ്രസാദ് എന്നിവർക്കെതിരേ വാരണസി ക്വത്വാലി പോലീസ് സ്റ്റേഷനിൽ കേസ്.
പാടൽപുരി മഠാധിപൻ ജഗത്ഗുരു ബാലക് ദേവാചാര്യയുടെ നേതൃത്വത്തിൽ ഒരു കൂട്ടം സന്യാസിമാരാണ് പരാതി നൽകിയിട്ടുള്ളത്. ഇവർ സംഘമായി സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.
വിശ്വാസികൾ ശ്രീരാമ ക്ഷേത്രത്തിൽ കാണിക്കയായി അർപ്പിക്കുന്ന പല വസ്തുക്കളും പ്രകടനത്തിനിടെ പ്രതീകാത്മകമായി എംപിമാർ പ്രദർശിപ്പിച്ചെന്നും ഇത് നിരവധിയായ വിശ്വാസികളുടെ വികാരത്തെ മുറിവേൽപ്പിച്ചുവെന്നുമാണ് പരാതി.
മാധ്യമശ്രദ്ധ ലക്ഷ്യമിട്ട് കരുതിക്കൂട്ടി തയാറാക്കിയ പദ്ധതിയായിരുന്നു ഇതെന്നും ഇവർക്കെതിരേ നടപടി വേണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
Kerala
തൃശൂർ:വരവൂരിൽ സർക്കാർ സ്കൂളിൽ ഒന്‍പതാംക്ലാസ് വിദ്യാർഥിക്ക് അധ്യാപകന്റെ ക്രൂരമർദനം.
വരവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ സോഷ്യൽ സയൻസ് അധ്യാപകനായ മണികണ്ഠൻ ആണ് വിദ്യാർഥിയെ മർദിച്ചത്. സംഭവത്തിൽ ചെറുതുരുത്തി പോലീസ് അധ്യാപകനെതിരേ കേസെടുത്തു.
ക്ലാസിലെ മറ്റൊരു കുട്ടി മൊബൈൽഫോണിൽ പകർത്തിയ ദൃശ്യങ്ങൾ ബുധനാഴ്ച രാത്രി സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുകയായിരുന്നു.
മണികണ്ഠൻ കഴിഞ്ഞ 18 വർഷമായി ഇവിടെ പഠിപ്പിക്കുന്നുണ്ട്. പേനയുടെ മൂടി താഴെവീണത് എടുക്കാൻ നോക്കിയതിനാണു മകനെ ക്രൂരമായി മർദിച്ചതെന്നു വിദ്യാർഥിയുടെ പിതാവ് പറഞ്ഞു. തുടർന്ന് സ്കൂൾ പ്രധാന അധ്യാപകനും ചൈൽഡ് ഹെൽപ് ലൈനിലും ചെറുതുരുത്തി പോലീസ് സ്റ്റേഷനിലും പരാതി നൽകുകയായിരുന്നു.
ചെറുതുരുത്തി പോലീസ് ജുവനൈൽ ജസ്റ്റീസ് ആക്ട് പ്രകാരം അധ്യാപകനെതിരേ കേസെടുത്തു. ഈ അധ്യാപകൻ മറ്റു വിദ്യാർഥികളോടും ദേഷ്യത്തിലാണു പെരുമാറാറുള്ളതെന്നു പരാതിയുണ്ട്.
Kerala
തിരുവനന്തപുരം: ഡൽഹിയിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരേ മോശമായ പരാമർശം നടത്തിയ ടി.ജി.മോഹൻദാസിനെതിരെ കേസെടുത്തു. തിരുവനന്തപുരം സൈബർ പോലീസാണ് കലാപാഹ്വാനത്തിന് കേസെടുത്തത്.
നീറ്റ് പരീക്ഷ വിവാദത്തിൽ ജന്തർ മന്തറിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ ടി. ജി. മോഹൻദാസ് നടത്തിയ പരാമർശങ്ങൾക്കെതിരേ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.
കലാപാഹ്വാനത്തിനും പൊതുമധ്യത്തിൽ അധിക്ഷേപിച്ചതിനുമാണ് കേസ്. സംഘപരിവാർ ആശയപ്രചാരകനായ മോഹൻദാസിന്റെ നിലപാടുകൾ ആർഎസ്എസും തളളിയിരുന്നു.
National
ഹൈദരാബാദ്: സിനിമ ഷൂട്ടിംഗിനു വാടകയ്ക്കെടുത്ത ഉപകരണങ്ങളുടെ വാടക നൽകാത്തതിനു നടന് ആര്യക്കെതിരേ കേസ്.
ഹൈദരാബാദിലെ താഹെര്‍ സിനി ടെക്നിക്സിന്റെ പരാതിയിലാണ് കേസ്. അത്യാധുനിക കാമറകളുടെയും മറ്റ് ഉപകരണങ്ങളുടെയും വാടകയിനത്തില്‍ 1.80 കോടി രൂപ നല്‍കാതെ വഞ്ചിച്ചെന്ന പരാതിയിലാണ് നടപടി.
‘അനന്തന് കാട്’ എന്ന ചിത്രത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ടാണ് സംഭവം. കമ്പനി സ്വന്തം ചെലവില്‍ ഹൈദരാബാദില്‍നിന്ന് കേരളത്തിലേക്ക് വിലകൂടിയ ഉപകരണങ്ങള്‍ കൊണ്ടുപോയി.
ചിത്രീകരണം പൂര്‍ത്തിയാകുന്നതുവരെ ഉപകരണങ്ങള്‍ ഉപയോഗിച്ചെങ്കിലും കരാര്‍ പ്രകാരമുള്ള 2.12 കോടി രൂപയില്‍ നിന്ന് 1.80 കോടിയിലധികം രൂപ നല്കാന് തയാറായില്ലെന്ന് പരാതിയില്‍ പറയുന്നു.
Kerala
പാലക്കാട്: പട്ടാമ്പി ഓങ്ങല്ലൂർ കള്ളാടിപ്പറ്റയിൽ എൽഡിഎഫ് സ്ഥാനാർഥി മുഹമ്മദ് മുഹ്സിൻ ബൂത്തിൽ കയറി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് പരാതി. ഓങ്ങല്ലൂറിലെ കള്ളാടിപ്പറ്റ എൽ പി സ്കൂളിൽ എത്തി മുഹ്സിൻ വോട്ടർമാരെ കാണുകയും അവർക്ക് ഹസ്തദാനം നൽകുകയും ചെയ്തു.ഇത് ചൂണ്ടിക്കാട്ടി കോൺഗ്രസ് പ്രവർത്തകർ പരാതിയുമായി രംഗത്തെത്തുകയായിരുന്നു.
ഉടൻ തന്നെ സ്ഥാനാർഥി മുഹമ്മദ് മുഹ്സിനോട് ബൂത്തിൽ നിന്ന് പോകാൻ ആവശ്യപ്പെടുകയായിരുന്നു. സ്ഥാനാർഥി തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിക്കുകയും പിന്നീട് പൊലീസ് എത്തി പ്രവർത്തകരെ പിരിച്ചുവിടുകയും ചെയ്യുകയായിരുന്നു.
അതേസമയം, നിയമസഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് കനത്ത പോളിംഗ്. വൈകുന്നേരം മൂന്ന് മണി വരെയുള്ള കണക്ക് അനുസരിച്ച് സംസ്ഥാനത്ത് 62.71% ശതമാനമാണ് പോളിംഗ്. ത്രികോണ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിൽ എല്ലാം മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത്. എല്ലാ ജില്ലകളിലും പോളിംഗ് 50 ശതമാനം പിന്നിട്ടു. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ പോളിംഗ് നടന്നത്.
Kerala
തിരുവനന്തപുരം: തെരഞ്ഞെടുപ്പു നാമനിർദേശ പത്രികയിൽ വിവരങ്ങൾ മറച്ചുവച്ചു എന്നു ചൂണ്ടിക്കാട്ടി പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, ഭാര്യ വീണ തൈക്കണ്ടി എന്നിവർക്കെതിരെ ക്രിമിനൽ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ കോടതി പോലീസിനോടു റിപ്പോർട്ട് തേടി.
ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് റ്റാനിയ മറിയം ജോസ് ആണ് മ്യൂസിയം പോലീസിനോട് ഈ മാസം 22ന് റിപ്പോർട്ട് നൽകാൻ നിർദേശിച്ചത്.അഭിഭാഷകനായ നെയ്യാറ്റിൻകര നാഗരാജാണ് ഹർജി ഫയൽ ചെയ്തത്.
മുഹമ്മദ് റിയാസിന്റെ നാമനിർദേശ പത്രികയിൽ ഭാര്യയായ വീണ തൈക്കണ്ടി സിഎംആർഎല്ലിൽ നിന്നു കൈപ്പറ്റിയ 1.72 കോടി രൂപയുടെ കണക്കു കാണിച്ചിട്ടില്ലെന്നാണ് ഹർജിക്കാരന്റെ വാദം.