Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Grand Welcome

ലെയോ പതിനാലാമൻ മാർപാപ്പയ്ക്ക് മാഡ്രിഡിൽ ഉജ്വല വരവേല്പ്

മാഡ്രിഡ്: ഏഴു ദിവസത്തെ സ്പെയിൻ സന്ദർശനത്തിനായി തലസ്ഥാനമായ മാഡ്രിഡിലെത്തിയ ലെയോ പതിനാലാമൻ മാർപാപ്പയ്ക്ക് പ്രൗഢഗംഭീരമായ സ്വീകരണം.

ഇന്നലെ പ്രാദേശികസമയം രാവിലെ 10.30 ഓടെ മാഡ്രിഡിലെ അഡോൾഫോ സ്വാരസ് മാഡ്രിഡ് ബരാഹാസ് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ എത്തിച്ചേർന്ന മാർപാപ്പയെ അപ്പസ്തോലിക് നുൺഷ്യോയും രാജ്യത്തെ പ്രോട്ടകോൾ മേധാവിയും വിമാനത്തിൽ കയറി അഭിവാദ്യം ചെയ്‌തു. തുടർന്ന് വിമാനത്തിൽനിന്ന് ഇറങ്ങിയ മാർപാപ്പയെ സ്‌പെയിൻ രാജാവ് ഫിലിപ്പ് ആറാമനും ലെറ്റീഷ്യ രാജ്ഞിയും ചേർന്ന് സ്വീകരിച്ചു.

ഗാർഡ് ഓഫ് ഓണർ ഉൾപ്പെടെയുള്ള ഔദ്യോഗിക ചടങ്ങുകളോടെയാണു മാർപാപ്പയെ വരവേറ്റത്. ചുവപ്പു പരവതാനിയിലൂടെ വിമാനത്താവള ടെർമിനലിലേക്ക് സ്വീകരിച്ചാനയിച്ച മാർപാപ്പയെ കാത്ത് അവിടെ ഭിന്നശേഷിക്കാരായ കുട്ടികളും നൂറുകണക്കിനു വിശ്വാസികളും വത്തിക്കാൻ പതാകകൾ കൈകളിലേന്തി കാത്തുനിൽപ്പുണ്ടായിരുന്നു. ചില കുട്ടികളുടെ അടുത്തെത്തി അവരുടെ ശിരസിൽ കൈവച്ച് പ്രാർഥിക്കാനും മാർപാപ്പ സമയം കണ്ടെത്തി.

12 വരെ നടക്കുന്ന സന്ദർശനത്തിൽ മാർപാപ്പ മാഡ്രിഡിനു പുറമെ, ബാഴ്സലോണ, കാനറി ദ്വീപുകൾ എന്നിവിടങ്ങളിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. ഈ ദിവസങ്ങളിൽ നാലിടങ്ങളിലായി വിശുദ്ധ കുർബാനകൾക്ക് കാർമികത്വം വഹിക്കുകയും 12 പ്രഭാഷണങ്ങൾ നടത്തുകയും ചെയ്യും.

ചൊവ്വാഴ്ച വരെ മാഡ്രിഡിൽ വിവിധ പരിപാടികളിൽ പങ്കെടുക്കുന്ന മാർപാപ്പ അന്ന് ഉച്ചയ്ക്ക് ബാഴ്സലോണയിലേക്ക് യാത്രയാകും. അവിടെ ബുധനാഴ്ച വരെ വ്യത്യസ്ത ചടങ്ങുകളിൽ പങ്കെടുക്കുന്ന മാർപാപ്പ അന്നേദിവസം മോണ്ട്സെറാറ്റും സന്ദർശിക്കും.

11ന് രാവിലെ കനേറി ദ്വീപുകളിൽപ്പെട്ട ഗ്രാൻ കനേറിയയിലേക്ക് യാത്രയാകും. 12ന് തെനെറീഫ് ദ്വീപിലെത്തുന്ന മാർപാപ്പ വിവിധ പരിപാടികളിൽ പങ്കെടുത്തശേഷം ഉച്ചകഴിഞ്ഞ് മൂന്നോടെ റോമിലേക്ക് മടങ്ങും.

2011 ൽ ബനഡിക്‌ട് പതിനാറാമൻ മാർപാപ്പയുടെ സന്ദർശനത്തിനുശേഷം 15 വർഷങ്ങൾക്കിപ്പുറമാണ് ഒരു മാർപാപ്പ സ്‌പെയിൻ സന്ദർശിക്കുന്നത്.

NRI

മാർ ജോർജ് ജേക്കബ് കൂവക്കാട്ടിന് അയർലൻഡിൽ സ്വീകരണം നൽകി

ഡബ്ലിൻ: സഭയുടെ മതാന്തര സംവാദത്തിനായുള്ള വത്തിക്കാനിലെ ഡിക്കാസ്റ്ററിയുടെ പ്രിഫക്റ്റും സീറോമലബാർ സഭയുടെ അഭിമാനവുമായ കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട്ടിന് ഡബ്ലിനിൽ ഹൃദ്യമായ സ്വീകരണം നൽകി. കർദിനാൾ പദവി ഏറ്റെടുത്തശേഷമുള്ള ആദ്യ അയർലൻഡ് സന്ദർശനത്തിനായാണ് കർദിനാൾ എത്തിച്ചേർന്നത്.

ഡബ്ലിൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സീറോമലബാർ സഭയുടെ അയർലൻഡ് നാഷണൽ കോഓർഡിനേറ്റർ ഫാ. ജോസഫ് മാത്യ ഓലിയക്കാട്ടിന്‍റെ നേതൃത്വത്തിലായിരുന്നു സ്വീകരണം. യൂറോപ്പിലെ സീറോമലബാർ വിശ്വാസികൾക്കായുള്ള അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ് മാർ സ്റ്റീഫൻ ചിറപ്പണത്തും കർദിനാളിനൊപ്പമുണ്ടായിരുന്നു.

ഫാ. സെബാൻ സെബാസ്റ്റ്യൻ വെള്ളാമത്തറ, ഫാ. ബൈജു കണ്ണമ്പള്ളി, നാഷണൽ പാസ്റ്ററൽ കൗൺസിൽ അംഗങ്ങൾ, ഡബ്ലിൻ റീജിയണൽ കൗൺസിൽ ഭാരവാഹികൾ എന്നിവരും സ്വീകരണച്ചടങ്ങിൽ പങ്കെടുത്തു.

ശനിയാഴ്ച പരിശുദ്ധ അമ്മയുടെ അനുഗ്രഹസാന്നിധ്യം നിറഞ്ഞുനിൽക്കുന്ന നോക്ക് അന്താരാഷ്ട്ര ദിവ്യകാരുണ്യ മരിയൻ തീർഥാടനകേന്ദ്രത്തിലേക്ക് സംഘടിപ്പിക്കുന്ന അയർലൻഡ് സീറോമലബാർ സഭയുടെ ദേശീയ മരിയൻ തീർഥാടനത്തിന് മാർ ജോർജ് ജേക്കബ് കൂവക്കാട്ട് നേതൃത്വം നൽകും.

രാവിലെ 9.45ന് നോക്ക് ബസലിക്കയിൽ ജപമാലയോടെ തീർഥാടനാചരണങ്ങൾക്ക് തുടക്കമാകും. തുടർന്ന് ആഘോഷപൂർവമായ സീറോമലബാർ വിശുദ്ധ കുർബാനയും ഭക്തിനിർഭരമായ പ്രദക്ഷിണവും നടക്കും. മാർ ജോർജ് ജേക്കബ് കൂവക്കാട്ട് മുഖ്യകാർമികനായിരിക്കും.

ബിഷപ് മാർ സ്റ്റീഫൻ ചിറപ്പണത്ത്, അയർലൻഡ് നാഷണൽ കോഓർഡിനേറ്റർ ഫാ. ജോസഫ് ഓലിയക്കാട്ട്, അയർലൻഡിലുടനീളമുള്ള സീറോമലബാർ വൈദികർ എന്നിവർ തീർഥാടനത്തിൽ സഹകാർമികരായിരിക്കും. രാവിലെ 10ന് നോക്ക് ദേവാലയത്തിൽ കർദിനാളിന് അയർലൻഡ് സീറോമലബാർ സഭയുടെ ഔദ്യോഗിക സ്വീകരണവും നൽകും.

 

NRI

മാർ തോമസ് തറയിലിന് അയർലൻഡിൽ ഊഷ്മള സ്വീകരണം

വാട്ടർഫോർഡ്: അയർലൻഡ് സന്ദർശിക്കുന്ന ചങ്ങനാശേരി ആർച്ച്ബിഷപ് മാർ തോമസ് തറയിലിന് വാട്ടർഫോർഡ് - ലിസ്‌മോർ രൂപതയുടെ ആസ്ഥാനമായ ജോൺസ് ഹില്ലിൽ ആവേശോജ്വലമായ സ്വീകരണം നൽകി.

ആർച്ച്ബിഷപിനെ വാട്ടർഫോർഡ് രൂപതാധ്യക്ഷൻ ബിഷപ് അൽഫോൺസസ് കള്ളിനാൻ സ്വീകരിച്ചു. ലോകത്തിന്‍റെ ഇരുവശങ്ങളിലുള്ള രണ്ട് പുരാതന ക്രിസ്തീയ സംസ്കാരങ്ങൾ തമ്മിലുള്ള ആഴമേറിയ ബന്ധത്തിന്‍റെ വിളംബരമായി കൂടിക്കാഴ്ച മാറി.

 

NRI

ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പയ്ക്ക് ഡാളസ് വിമാനത്താവളത്തിൽ സ്വീകരണം നൽകി

 

ഡാളസ്: സെഹിയോൻ മാർത്തോമ്മാ ഇടവക സന്ദർശനത്തിനായി എത്തിയ മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസനാധിപൻ ഡോ. ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പയ്ക്ക് ഡാലസ് ഫോർട്ട്‌വർത്ത് വിമാനത്താവളത്തിൽ സ്വീകരണം നൽകി.‌

ഇടവക വികാരി റവ. റോബിൻ വർഗീസ്, മലയാളി ലേ ലീഡർ ഫിലിപ്പ് മാത്യു, വൈസ് പ്രസിഡന്‍റ് ജേക്കബ് ജോർജ് എന്നിവർ ചേർന്ന് എപ്പിസ്കോപ്പയെ സ്വീകരിച്ചു.

ഞായറാഴ്ച രാവിലെ ഒമ്പതിന് സെഹിയോൻ മാർത്തോമ്മാ പള്ളിയിൽ ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പയുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാനയും വചനശുശ്രൂഷയും നടന്നു.

തിങ്കളാഴ്ച വരെ ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ ഡാളസിൽ തുടരും. വിവിധ ഇടവകാംഗങ്ങളുമായും സഭാ സമിതികളുമായും അദ്ദേഹം ആശയവിനിമയം നടത്തും.

ഇടവകയുടെ ആത്മീയ പ്രവർത്തനങ്ങൾക്ക് ഊർജം പകരുന്ന ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പയുടെ സന്ദർശനത്തിൽ വലിയ സന്തോഷത്തിലാണ് വിശ്വാസികൾ.

NRI

റോഷി അഗസ്റ്റിന് പ്രവാസി കേരള കോൺഗ്രസ് എം സ്വീകരണം നല്കി

ലണ്ടൻ: യുകെയിലെത്തിയ കേരള കോൺഗ്രസ് എം നേതാവും മന്ത്രിയുമായ റോഷി അഗസ്റ്റിനെ പ്രവാസി കേരള കോൺഗ്രസ് എം പ്രതിനിധികൾ ലണ്ടൻ ഹീത്രു എയർപോർട്ടിൽ സ്വീകരിച്ചു.

പ്രവാസി കേരള കോൺഗ്രസ് എം യുകെ ഘടകം മുൻ പ്രസിഡന്‍റ് ഷൈമോൻ തോട്ടുങ്കൽ, മുൻ ഓഫീസ് ചാർജ് സെക്രട്ടറി ടോമിച്ചൻ കൊഴുവനാൽ, സീനിയർ നേതാവും സെക്രട്ടറിയുമായ സി.എ. ജോസഫ്, മുൻ നാഷണൽ ട്രഷർ ജെയ്‌മോൻ വഞ്ചിത്താനം, സീനിയർ നേതാവ് ജോയ് വള്ളുവൻകോട്, യുകെ ഘടകം ഓഫീസ് ചാർജ് സെക്രട്ടറി ജിജോ അരയത്ത്, സൗത്ത് ഈസ്റ്റ് റീജിയൺ പ്രസിഡന്‍റ് ജോഷി സിറിയക്, നാഷണൽ കമ്മിറ്റി അംഗങ്ങളായ ടോണി സെബാസ്റ്റ്യൻ കാവാലം, ജീത്തു പൂഴിക്കുന്നേൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

പ്രവാസി കേരള കോൺഗ്രസ് എം ഗ്ലോബൽ കമ്മിറ്റിക്കു വേണ്ടി സീനിയർ നേതാവ് സി.എ. ജോസഫും യുകെ നാഷണൽ കമ്മിറ്റിക്‌ വേണ്ടി സെക്ര ട്ടറി ജിജോ അരയത്തും സൗത്ത് ഈസ്റ്റ് റീജിയണൽ കമ്മറ്റിക്ക് വേണ്ടി റീജിയണൽ പ്രസിഡന്‍റ് ജോഷി സിറിയക്കും ബൊക്കെ നല്കി റോഷി അഗസ്റ്റിനെ സ്വീകരിച്ചു.

പ്രവാസി കേരളാ കോൺഗ്രസ് എമ്മിന്‍റെ ആഭിമുഖ്യത്തിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് 12ന് ലെസ്റ്ററിലേ കായൽ റസ്റ്റോറന്‍റ് കോൺഫറൻസ് ഹാളിൽ വച്ച് റോഷി അഗസ്റ്റിന് വമ്പിച്ച സ്വീകരണം നല്കും.

പ്രവാസി കേരളാ കോൺഗ്രസ് എം യുകെ മുൻ ട്രെഷർ ജെയ്‌മോൻ വഞ്ചിത്താനമാണ് പരിപാടികൾക്ക് ചുക്കാൻ പിടിക്കുന്നത്.

പ്രവാസി കേരള കോൺഗ്രസ് എം ഭാരവാഹികളും യുകെയുടെ വിവിധ ഭാഗങ്ങളിലുള്ള റോഷി അഗസ്റ്റിന്‍റെ നിരവധി സുഹൃത്തുക്കളും പ്രസ്തുത പരിപാടിയിൽ പങ്കെടുക്കും.

കൂടുതൽ വിവരങ്ങൾക്ക്: മാനുവൽ മാത്യു - 44 7471 804154, ഷൈമോൻ തോട്ടുങ്കൽ - 07737 171244, ജെയ്‌മോൻ വഞ്ചിത്താനം - +44 7906 578702.

NRI

ഡോ. യാക്കൂബ് മാർ ഐറേനിയോസ് മെത്രാപ്പോലീത്തായ്ക്ക്‌ സ്വീകരണം നൽകി

കുവൈറ്റ് സിറ്റി: ‌സെന്‍റ് ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാ ഇടവകയുടെ ക്രിസ്മസ്‌ - പുതുവത്സര ശുശ്രൂഷകൾക്ക്‌ നേതൃത്വം നൽകുവാൻ എത്തിച്ചേർന്ന മലങ്കര സഭയുടെ കൊച്ചി ഭദ്രാസനാധിപൻ ഡോ. യാക്കൂബ് മാർ ഐറേനിയോസ് മെത്രാപ്പോലീത്തായ്ക്ക് കുവൈറ്റ്‌ വിമാനത്താവളത്തിൽ സ്വീകരണം നൽകി.

മഹാ ഇടവക വികാരി റവ.ഫാ. ഡോ. ബിജു ജോർജ് പാറയ്ക്കൽ, റവ.ഫാ. ഗീവർഗീസ് ജോൺ, ഇടവക ട്രസ്റ്റി ദീപക് അലക്സ്‌ പണിക്കർ, സെക്രട്ടറി ജേക്കബ് റോയ്, ഭരണസമിതി അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.

Latest News

Corehub Up