National
ഗോഹട്ടി: എൻഡിഎ മൂന്നാം തവണ തുടർച്ചയായി വിജയം നേടിയ ആസാമിൽ ഹിമന്ത ബിശ്വ ശർമ തന്നെ വീണ്ടും മുഖ്യമന്ത്രിയാകും. ഗോഹട്ടിയിൽ ചേർന്ന ബിജെപിയുടെ നിയമസഭാ കക്ഷിയോഗത്തിൽ ഹിമന്തയെ നേതാവായി തെരഞ്ഞെടുത്തു. എൻഡിഎയും ഹിമന്തയെ നേതാവായി തെരഞ്ഞെടുത്തിട്ടുണ്ട്.
കേന്ദ്രമന്ത്രി ജെ.പി. നദ്ദയാണ് ഹിമന്തയെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്ത കാര്യം പ്രഖ്യാപിച്ചത്. എല്ലാവരും ഒറ്റക്കെട്ടായാണ് ഹിമന്തയെ തെരഞ്ഞെടുത്തതെന്ന് നദ്ദ വ്യക്തമാക്കി.
ഹിമന്ത ചൊവ്വാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ചടങ്ങിൽ മുഖ്യാതിഥിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ദിലീപ് സൈക്കിയ വ്യക്തമാക്കി.
ആസാമിൽ 102 സീറ്റുകൾ നേടിയാണ് എൻഡിഎ അധികാരം നിലനിർത്തിയത്. പ്രതിപക്ഷമായ കോൺഗ്രസ് സഖ്യത്തിന് 21 സീറ്റാണ് ലഭിച്ചത്.
National
ഗോഹട്ടി: ആസാമില്‍ മൂന്നാം തവണയും ഹിമന്ത ബിശ്വ ശര്‍മയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരത്തിലേക്ക്. കേരളത്തിലും തമിഴ്നാട്ടിലും ബംഗാളിലും മുഖ്യമന്ത്രിമാര്‍ക്ക് കാലിടറിയപ്പോള്‍ ജലൂക്ബാരി മണ്ഡലത്തില്‍ 63029 വോട്ടുകളുടെ ലീഡോടെയാണ് ഹിമന്ത ബിശ്വ ശര്‍മ വിജയം സ്വന്തമാക്കിയത്.
ആകെ 126 മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 64 സീറ്റുകളാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്. എന്നാല്‍ ബിജെപിക്ക് മാത്രം 81 സീറ്റുകളില്‍ ലീഡുണ്ട്. 21 സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസിന് ലീഡുള്ളത്. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗൗരവ് ഗൊഗോയ് അടക്കമുള്ളവരെ തോല്‍പ്പിച്ചതും ബിജെപിക്ക് നേട്ടമാണ്.
ജോർഹട്ടിൽ ബിജെപിയുടെ സിറ്റിംഗ് എംഎല്‍എയായ ഹിതേന്ദ്രനാഥ് ഗോസ്വാമിയോട് 23182 വോട്ടുകള്‍ക്കാണ് ഗൊഗോയ് പരാജയപ്പെട്ടത്. നിയമസഭയിലെ കന്നിയങ്കത്തിലാണ് ഗൊഗോയ് പരാജയം സമ്മതിച്ചത്. ജോര്‍ഹട്ട് ലോക്സഭാ മണ്ഡലത്തിലെ എംപി കൂടിയായ ഗൊഗോയ്ക്ക് 46257 വോട്ടുകളാണ് ലഭിച്ചത്.
National
കോൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി വൻ ഭൂരിപക്ഷത്തിൽ ഭരണം നേടുമെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. സംസ്ഥാനത്ത് മെയ് നാല് വരെ മാത്രമെ തൃണമൂലിന്റെ ഭരണം അവേശേഷിക്കുകയുള്ളുവെന്നും ഹിമന്ത പറഞ്ഞു.
"ബംഗാളിൽ ഭരണമാറ്റം ഉറപ്പായി കഴിഞ്ഞു. അതിന്റെ തെളിവാണ് ആദ്യ ഘട്ടത്തിലെ ഉയർന്ന പോളിംഗ്. തൃണമൂലിനെ പറഞ്ഞ് വിടാൻ ജനങ്ങൾ വോട്ട് ചെയ്തു. രണ്ടാം ഘട്ടത്തിലും ഇത് ആവർത്തിക്കും.'-
ഹിമന്ത കൂട്ടിച്ചേർത്തു.
"സംസ്ഥാനത്തെ ജനങ്ങൾ ഡബിൾ എൻജിൻ സർക്കാർ വരണമെന്നാണ് ആഗ്രഹിക്കുന്നത്. വികസനത്തിനും ക്ഷേമപ്രവർത്തനങ്ങൾക്കും ബിജെപി തന്നെ അധികാരത്തിൽ എത്തേണ്ടതുണ്ടെന്ന് അവർക്കറിയാം.അതിനാണവർ വോട്ട് ചെയ്തിരിക്കുന്നത്.'- ഹിമന്ത അവകാശപ്പെട്ടു.
ബംഗാളിൽ ബുധനാഴ്ചയാണ് രണ്ടാം ഘട്ട തെരഞ്ഞെടുപ്പ്. മെയ് നാലിലാണ് വോട്ടെണ്ണൽ.
National
ഗോഹട്ടി: ആസാം നിയമസഭാ തെരഞ്ഞെടുപ്പിലെ ഉയർന്ന പോളിംഗ് എൻഡിഎയ്ക്ക്
അനുകൂലമാകുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. വൻ ഭൂരിപക്ഷത്തിലായിരിക്കും എൻഡിഎ ഭരണം നിലനിർത്തുക എന്നും ഹിമന്ത അവകാശപ്പെട്ടു. വ്യാഴാഴ്ച നടന്ന വൊട്ടെടുപ്പിൽ ആസാമിൽ 85.64 ശതമാനം പോളിംഗാണ് നടന്നത്.
എന്‍ഡിഎ മുന്നണി 90 മുതല്‍ 100 സീറ്റുകള്‍ വരെ നേടും. കോണ്‍ഗ്രസിന് ലഭിക്കുക 16-17 സീറ്റുകളായിരിക്കും. ഓള് ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് അഞ്ച് മുതൽ ആറ് സീറ്റിലും റയ്ജോര്‍ ദള്‍ ഒരു സീറ്റിലും ഒതുങ്ങുമ്പോള്‍ ആസാം ജതീയ പരിഷത് ഒരു മണ്ഡലത്തിലും വിജയിക്കില്ലെന്നും ഹിമന്ത പ്രവചിക്കുന്നു.
തിഹു, നല്‍ബാരി സീറ്റുകളില്‍ എന്‍ഡിഎ വന്‍ വിജയം നേടും. അതേസമയം അഖില്‍ ഖൊഖോയ്യുടെ റയ്ജോര്‍ ദള്‍ ദിഹിംഗിലെ ഒരൊറ്റ സീറ്റില്‍ മാത്രമാണ് ജയിക്കുക. ശിബസാഗറില്‍ അതിശക്തമായ മത്സരത്തിനൊടുവില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ജയിക്കും. ധുബ്രി, ഗോലാകഞ്ച് എന്നിവിടങ്ങളില്‍ എന്‍ഡിഎ വിജയം നേടും.
ഗോഹട്ടിയിലെ എല്ലാ സീറ്റുകളിലും മികച്ച ഭൂരിപക്ഷത്തോടെ എന്‍ഡിഎയ്ക്കായിരിക്കും ജയം. ലഖിംപുര്‍, കസിരംഗ ലോക്സഭ മണ്ഡലങ്ങളിലെ എല്ലാ നിയമസഭ സീറ്റുകളിലും എന്‍ഡിഎ അനായാസ വിജയം നേടുമെന്നും ഹിമന്ത ബിശ്വ ശർമ കൂട്ടിച്ചേര്‍ത്തു.
National
ഗുവാഹത്തി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തെ ഏറ്റവും അഴിമതിക്കാരനായ മുഖ്യമന്ത്രിയാണ് ഹിമന്തയെന്നും ജനങ്ങൾക്കിടയിൽ വെറുപ്പ് പടർത്താനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും രാഹുൽ ആരോപിച്ചു. അസമിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ജോർഹട്ടിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയുടെ കുടുംബം ഉൾപ്പെട്ട ഭൂമി ഇടപാടുകളെയും മറ്റ് അഴിമതി ആരോപണങ്ങളെയും രാഹുൽ ഗാന്ധി തന്റെ പ്രസംഗത്തിൽ എടുത്തുപറഞ്ഞു. അസമിലെ ബിജെപി സർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും, ജനശ്രദ്ധ തിരിക്കാനായി വർഗീയതയും വെറുപ്പും ആയുധമാക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ അഴിമതി നടക്കുന്നത് അസമിലാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. മുഖ്യമന്ത്രിയുടെ കുടുംബത്തിന് പല ബിസിനസ് മേഖലകളിലും വഴിവിട്ട ബന്ധങ്ങളുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
National
ന്യൂഡൽഹി: ആസാം നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറങ്ങി. 88 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് പാർട്ടി പ്രഖ്യാപിച്ചത്.
മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ തന്റെ സ്ഥിരം മണ്ഡലമായ ജലൂക്ബാരിയിൽ നിന്നും ജനവിധി തേടും. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് ചേർന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷമാണ് സ്ഥാനാർത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ജലൂക്ബാരി മണ്ഡലത്തിൽ നിന്ന് വീണ്ടും മത്സരിക്കും. അദ്ദേഹത്തിന്റെ ശക്തമായ സ്വാധീനമേഖലയായാണ് ഈ മണ്ഡലം കണക്കാക്കപ്പെടുന്നത്.
കോൺഗ്രസ് വിട്ട് അടുത്തിടെ ബിജെപിയിൽ ചേർന്ന പ്രദ്യുത് ബോർദോലോയ് ഡിസ്പൂർ മണ്ഡലത്തിൽ നിന്ന് മത്സരിക്കും. മുൻ കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഭൂപൻ കുമാർ ബോറ ബിഹ്പുരിയയിൽ നിന്നും ജനവിധി തേടും.
സ്പീക്കർ ബിശ്വജിത് ദൈമാരി താമുൽപൂരിലും, മന്ത്രി ചന്ദ്രമോഹൻ പടോവാരി ടിഹുവിലും മത്സരിക്കും. എൻഡിഎ സഖ്യത്തിൽ ബിജെപി 89 സീറ്റുകളിലാണ് മത്സരിക്കുന്നത്. സഖ്യകക്ഷികളായ അസം ഗണ പരിഷത്തിന് 26 സീറ്റുകളും ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ടിന് 11 സീറ്റുകളും നൽകിയിട്ടുണ്ട്. ആദ്യ പട്ടികയിൽ അഞ്ച് വനിതാ സ്ഥാനാർത്ഥികളെ പാർട്ടി ഉൾപ്പെടുത്തിയിട്ടുണ്ട്.
ഏപ്രിൽ ഒമ്പതിനാണ് ആസാമിൽ തെരഞ്ഞെടുപ്പ്. മേയ് നാലിന് വോട്ടെണ്ണൽ നടക്കും. ഭരണത്തുടർച്ച ലക്ഷ്യമിട്ടാണ് ബിജെപി ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
National
ദിസ്പുർ: ആസാമിൽ കോൺഗ്രസ് തകർന്നടിയുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. വരും ദിവസങ്ങളിൽ കൂടുതൽ കോൺഗ്രസ് നേതാക്കൾ പാർട്ടി വിടുമെന്നും ഹിമന്ത പറഞ്ഞു. മുൻ പിസിസി അധ്യക്ഷനായ ഭുപെൻ ബോറ പാർട്ടിയിൽനിന്നും രാജിവച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു ഹിമന്തയുടെ പ്രതികരണം.
കോൺഗ്രസിന്റെ പ്രീണന രാഷ്ട്രീയത്തിൽ മനംനൊന്താണ് ബോറ പാർട്ടി വിട്ടതെന്നും ബോറ പറഞ്ഞു. കോൺഗ്രസിൽ കുടുംബരാഷ്ട്രീയമാണെന്നും ഹിമന്ത കുറ്റപ്പെടുത്തി. എന്നാൽ ബോറ ബിജെപിയുമായി ബന്ധപ്പെട്ടിട്ടില്ലെന്നും ഹിമന്ത വ്യക്തമാക്കി.
ഇന്ന് രാവിലെയാണ് ഭുപെൻ ബോറ കോൺഗ്രസിൽ നിന്ന് രാജിവച്ചത്. കോൺഗ്രസ് അധ്യക്ഷന്‍ രാജിക്കത്ത് നൽകിയ ബോറ, ഉടൻ ബിജെപിയിൽ ചേരുമെന്നാണ് വിവരം. പാർട്ടിയിൽ താൻ അവഗണിക്കപ്പെട്ടെന്നും, രാജിക്ക് കാരണം പാർട്ടിക്കുള്ളിൽ നേരിടുന്ന അവഗണനയാണെന്നുമാണ് ബോറ രാജിക്കത്തിൽ ആരോപിക്കുന്നത്.
2021 മുതൽ 25 വരെ ആസാം കോൺഗ്രസ് അധ്യക്ഷനായിരുന്ന ബോറയെ കഴിഞ്ഞ വർഷമാണ് സ്ഥാനത്ത് നിന്നും മാറ്റിയത്. നിലവിൽ ഗൗരവ് ഗോഗോയിയാണ് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ.
National
ദിസ്പുർ: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആസാമിൽ ബിജെപി വൻ വിജയം നേടുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ചരിത്ര ഭൂരിപക്ഷത്തോടെയായിരിക്കും ബിജെപി അധികാരത്തിലെത്തുകയെന്നും ഹിമന്ത അവകാശപ്പെട്ടു. ഗോഹട്ടിയിൽ പാർട്ടിയുടെ ബൂത്ത് വിജയ് സങ്കൽപ് സഭയെ അഭിസംബോദന ചെയ്യുകയായിരുന്നു അദ്ദേഹം.
"ആസാമിൽ ബിജെപിക്ക് അനുകൂലമായ സാഹചര്യമാണ്. പാർട്ടിയുടെ വിജയം സുനിശ്ചിതമാണ്. അത് തടയാൻ ആർക്കും സാധിക്കില്ല. പ്രതിപക്ഷം ഒക്കെ വളരെ ദുർബലമാണ്.'-ഹിമന്ത പറഞ്ഞു.
"ജനങ്ങൾ പ്രധാനമന്ത്രിയെ വിശ്വസിക്കുന്നു. സംസ്ഥാനത്ത് വേണ്ടതെല്ലാം പ്രധാനമന്ത്രി നൽകുന്നുണ്ട്. റോഡുകൾ, ടണലുകൾ വൻ പദ്ധതികൾ അങ്ങനെ എല്ലാം. അതുകൊണ്ട് തന്നെ ജനങ്ങൾ ഡബിൾ എൻജിൻ സർക്കാർ വരണമെന്ന് ആഗ്രഹിക്കുന്നു.'-ഹിമന്ത പറഞ്ഞു.
National
ന്യൂഡൽഹി: മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയെ ഉൾപ്പെടുത്തി ബിജെപി ആസാം സംസ്ഥാന ഘടകം സമൂഹമാധ്യമത്തിൽ പങ്കുവച്ച വർഗീയ ചുവയുള്ള പോസ്റ്റിനെതിരേ ഇടത് പാർട്ടികൾ സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കാൻ സുപ്രീംകോടതി സമ്മതിച്ചു.
"പോയിന്റ് ബ്ലാങ്ക് ഷൂട്ട്' എന്ന അടിക്കുറിപ്പോടെ മുസ്ലിം ജനതയ്ക്കു നേരേ ഹിമന്ത ബിശ്വ ശർമ തോക്ക് ചൂണ്ടുന്ന പോസ്റ്റാണ് ആസാം സംസ്ഥാന ഘടകം കഴിഞ്ഞദിവസം സമൂഹമാധ്യമത്തിൽ പങ്കുവച്ചത്.
പോസ്റ്റ് വിവാദമായതോടെ പിൻവലിച്ചെങ്കിലും ബിജെപിക്കെതിരേ വലിയ വിമർശനവുമായി പ്രതിപക്ഷപാർട്ടികൾ രംഗത്തുവന്നിരുന്നു. തുടർന്നാണ് വിഷയത്തിൽ ഇടത് പാർട്ടികൾ സുപ്രീംകോടതിയെ സമീപിച്ചത്.
ആസാം മുഖ്യമന്ത്രി മുസ്ലിം സമൂഹത്തിനെതിരേ തുടരെ നടത്തുന്ന വിദ്വേഷ പ്രസംഗത്തിൽ കോടതിയുടെ അടിയന്തര ഇടപെടലും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
സംസ്ഥാനത്തു വൈകാതെ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്നും അപ്പോൾ തെരഞ്ഞെടുപ്പുമായി പരോക്ഷ ബന്ധമുള്ള ഈ വിഷയം കോടതിയിൽ വാദം കേൾക്കേണ്ടിവരുമെന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. എങ്കിലും വിഷയത്തിൽ വാദം കേൾക്കുമെന്നും കോടതി അറിയിച്ചു. അതേസമയം, വിവാദ പോസ്റ്റിനെതിരേ കോൺഗ്രസ് സംസ്ഥാന ഘടകം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
National
ദിസ്പൂർ: കോൺഗ്രസ് നേതാവും എംപിയുമായ ഗൗരവ് ഗൊഗോയിക്കും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ഗൊഗോയിയുടെ ഭാര്യ എലിസബത്ത് കോൾബേ പലതവണ പാക്കിസ്ഥാൻ സന്ദർശിച്ചിട്ടുണ്ട്.
ഇതേക്കുറിച്ച് കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് ഹിമന്ത ബിശ്വ ശർമ ആവശ്യപ്പെട്ടു. എലിസബത്തിന് പാക്കിസ്ഥാനുമായി ബന്ധമുണ്ടെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിൽ അസം സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. ആ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര ഏജൻസി അന്വേഷണം നടത്തണമെന്നും ഹിമന്ത ബിശ്വ ശർമ ആവശ്യപ്പെട്ടു.
എലിസബത്ത് രഹസ്യവിവരങ്ങൾ പാക്കിസ്ഥാനുമായി പങ്കുവച്ചിട്ടുണ്ട്. രഹസ്യാത്മകത പുലർത്തുന്നതിന്റെ ഭാഗമായി അത്താരി അതിർത്തി വഴിയാണ് അവർ പാക്കിസ്ഥാനിലേക്ക് പോയതെന്നും ഗൊഗോയിയെ വിവാഹം ചെയ്തശേഷം ഒമ്പതുതവണ പാക്കിസ്ഥാനിലേക്ക് പോയെന്നും ഹിമന്ത ആരോപിച്ചു.
National
ന്യൂഡൽഹി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ വിവാദമായ 'മിയാൻ' വോട്ടർ പരാമർശത്തിനെതിരെ സുപ്രീം കോടതിയിൽ ഹർജി. ജനുവരി 27-ന് മുഖ്യമന്ത്രി നടത്തിയ പ്രസംഗം "അതിരൂക്ഷമായ വെറുപ്പുളവാക്കുന്ന പ്രസംഗം" ആണെന്നും അത് ഭരണഘടനാ മൂല്യങ്ങളെ തകർക്കുന്നതാണെന്നും ചൂണ്ടിക്കാട്ടി ജാമിയത്ത് ഉലമ-ഇ-ഹിന്ദാണ് കോടതിയെ സമീപിച്ചത്.
അസമിലെ 'സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ' സമയത്ത് നാല് മുതൽ അഞ്ച് ലക്ഷം വരെ 'മിയാൻ' വോട്ടർമാരെ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യുമെന്നും, താനും ബിജെപിയും ഈ വിഭാഗത്തിന് എതിരാണെന്നും മുഖ്യമന്ത്രി പ്രസംഗിച്ചിരുന്നു. ഇവർ ഇന്ത്യയിലല്ല, ബംഗ്ലാദേശിലാണ് വോട്ട് ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.
'മിയാൻ' എന്ന പദം അസമിലെ മുസ്ലീങ്ങളെ അവഹേളിക്കാൻ ബോധപൂർവ്വം ഉപയോഗിക്കുന്നതാണെന്ന് മുതിർന്ന അഭിഭാഷകൻ എം.ആർ. ഷംഷാദ് കോടതിയിൽ ബോധിപ്പിച്ചു. ഇത്തരം പ്രസംഗങ്ങൾ ഒരു വിഭാഗത്തെ ഒറ്റപ്പെടുത്താനും സാമൂഹിക സൗഹാർദ്ദം തകർക്കാനും കാരണമാകുമെന്ന് ഹർജിയിൽ പറയുന്നു.
ഭരണഘടനാ പദവിയിൽ ഇരിക്കുന്നവർ ഇത്തരം വിദ്വേഷ പ്രസംഗങ്ങൾ നടത്തുന്നത് തടയാൻ കർശനമായ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടു. വിദ്വേഷ പ്രസംഗ പരാതികളിൽ സമയബന്ധിതമായി നടപടിയെടുക്കണമെന്നും വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കോടതി അലക്ഷ്യത്തിന് കേസെടുക്കണമെന്നും അപേക്ഷയിൽ പറയുന്നു.
സമാധാന പ്രവർത്തകനായ ഹർഷ് മന്ദർ ഡൽഹി പോലീസിൽ മുഖ്യമന്ത്രി ഹിമന്തയ്ക്കെതിരെ പരാതി നൽകിയിട്ടുണ്ട്. കൂടാതെ അസമിലെ 43 പ്രമുഖ പൗരന്മാർ ഗുവാഹത്തി ഹൈക്കോടതിയെയും ഈ വിഷയത്തിൽ സമീപിച്ചിട്ടുണ്ട്.
National
ഗുവാഹത്തി: വിവാദ പ്രസ്താവനയുമായി ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ഹിന്ദു ജനവിഭാഗത്തിലെ ജനന നിരക്ക് കുറവാണെന്നും അതിനാൽ ആസാമിൽ ഹിന്ദു ദമ്പതികൾ ഒന്നിലേറെ കുട്ടികൾക്ക് ജന്മം നൽകണമെന്നും ഹിമന്ത ബിശ്വ ശർമ പറഞ്ഞു.
മുസ്ലിം ജനത ഏഴോ എട്ടോ കുട്ടികൾക്ക് ജന്മം നൽകരുതെന്നും ആസാം മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മതന്യൂനപക്ഷങ്ങൾ കൂടുതലുള്ള പ്രദേശങ്ങളിലെ ജനനനിരക്കുമായി താരതമ്യം ചെയ്യുമ്പോൾ ഹിന്ദുവിഭാഗങ്ങൾക്കിടയിലെ ജനനനിരക്ക് കുറവാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു വിവാദ പ്രസ്താവന.
ചൊവ്വാഴ്ച മാധ്യമ പ്രവർത്തകരോട് സംസാരിക്കുന്പോഴായിരുന്നു ആസാം മുഖ്യമന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. പ്രസവ അനുപാതം കുറഞ്ഞുവരികയാണ്. അതിനാലാണ് ഹിന്ദുക്കളോട് കൂടുതൽ കുട്ടികളെ ജനിപ്പിക്കാൻ ആവശ്യപ്പെടുന്നതെന്നും ആസാം മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
National
ഗുവാഹത്തി: ബഹുഭാര്യാത്വം നിരോധിക്കുന്ന ബിൽ ആസാം നിയമസഭ പാസാക്കി. ഇതോടെ, ചില പ്രത്യേക അവസരങ്ങളിൽ ഒഴികെ, ബഹുഭാര്യാത്വം പത്തു വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമായി മാറി.
പട്ടികജാതി വിഭാഗത്തെയും ആറാം ഷെഡ്യൂളിൽ ഉൾപ്പെട്ട പ്രദേശങ്ങളെയും നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കി. ചിലർ കരുതുന്നതുപോലെ ഇത് ഇസ്ലാമിനെതിരേയുള്ള നിയമമല്ലെന്നും മതത്തിന് അതീതമാണെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ അവകാശപ്പെട്ടു.
ഹിന്ദുക്കളും ബഹുഭാര്യാത്വത്തിൽനിന്ന് മുക്തരല്ല. ഈ നിയമം ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ മതസ്ഥരെ ഉദ്ദേശിച്ചുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകളെ ശക്തീകരിക്കുന്നതിനായി ഒരേ സ്വരത്തിൽ നിയമം പാസാക്കണമെന്ന് മുഖ്യമന്ത്രി സഭയോട് ആഹ്വാനം ചെയ്തിരുന്നെങ്കിലും എഐയുഡിഎഫും സിപിഎമ്മും ഭേദഗതി നിർദേശങ്ങളുമായി മുന്നോട്ടുവന്നു. ഇവയെ ശബ്ദവോട്ടിൽ പരാജയപ്പെടുത്തുകയായിരുന്നു.
അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ വീണ്ടും മുഖ്യമന്ത്രിയായാൽ സംസ്ഥാനത്ത് ഏക സിവിൽ കോഡ് കൊണ്ടുവരുമെന്നും ഹിമന്ത പറഞ്ഞു.
National
ആസാം: ബഹുഭാര്യത്വ നിരോധന ബിൽ അവതരിപ്പിച്ച് ആസാം. ചൊവ്വാഴ്ചയാണ് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ നിയമസഭയിൽ ബില്ല് അവതരിപ്പിച്ചത്. ബഹുഭാര്യത്വം ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന ക്രിമിനൽ കുറ്റമാക്കി മാറ്റുന്നതാണ് ബില്ല്.
മുഖ്യമന്ത്രി ബില്ല് അവതരിപ്പിക്കുന്നതിന് മുൻപായി കോൺഗ്രസ്, സിപിഎം, റൈജോർ ദൾ പാർട്ടി എംഎൽഎമാർ സഭയിൽ നിന്ന് ഇറങ്ങിപ്പോയി. ആറാം ഷെഡ്യൂൾ പ്രദേശങ്ങൾ ഒഴികെ ബില്ല് സംസ്ഥാനവ്യാപകമായി ബാധകമാകും.
കൂടാതെ ആർട്ടിക്കിൾ 342 പ്രകാരം പട്ടികവർഗ അംഗങ്ങൾക്ക് ബില്ല് ബാധകമല്ല. സംസ്ഥാനത്ത് ബഹുഭാര്യത്വം ഇല്ലാതാക്കുകയാണ് ബില്ലിന്റെ ലക്ഷ്യം. നിലവിലുള്ള വിവാഹം മറച്ചുവെച്ച് വീണ്ടും വിവാഹം ചെയ്യുന്നവർക്ക്10 വർഷം തടവും പിഴയും ലഭിക്കും.
നിയമം ലംഘിക്കുന്നവർക്ക് സർക്കാർ നിയമനങ്ങൾക്കോ, സർക്കാർ ധനസഹായം ലഭിക്കുന്ന നിയമനങ്ങൾക്കോ അർഹതയുണ്ടാവില്ലെന്നും ബില്ല് അനുശാസിക്കുന്നു. കൂടാതെ തെരഞ്ഞെടുപ്പുകളിലേക്കും മത്സരിക്കാനാവില്ല.