x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആസാമിനെ ഹിമന്ത തന്നെ നയിക്കും; സത്യപ്രതിജ്ഞ ചൊവ്വാഴ്ച


Published: May 10, 2026 12:28 PM IST | Updated: May 10, 2026 12:28 PM IST

ഗോഹട്ടി: എൻഡിഎ മൂന്നാം തവണ തുടർച്ചയായി വിജയം നേടിയ ആസാമിൽ ഹിമന്ത ബിശ്വ ശർമ തന്നെ വീണ്ടും മുഖ്യമന്ത്രിയാകും. ഗോഹട്ടിയിൽ ചേർന്ന ബിജെപിയുടെ നിയമസഭാ കക്ഷിയോഗത്തിൽ ഹിമന്തയെ നേതാവായി തെരഞ്ഞെടുത്തു. എൻഡിഎയും ഹിമന്തയെ നേതാവായി തെരഞ്ഞെടുത്തിട്ടുണ്ട്.

കേന്ദ്രമന്ത്രി ജെ.പി. നദ്ദയാണ് ഹിമന്തയെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്ത കാര്യം പ്രഖ്യാപിച്ചത്. എല്ലാവരും ഒറ്റക്കെട്ടായാണ് ഹിമന്തയെ തെരഞ്ഞെടുത്തതെന്ന് നദ്ദ വ്യക്തമാക്കി.

ഹിമന്ത ചൊവ്വാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ചടങ്ങിൽ മുഖ്യാതിഥിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ദിലീപ് സൈക്കിയ വ്യക്തമാക്കി.

ആസാമിൽ 102 സീറ്റുകൾ നേടിയാണ് എൻഡിഎ അധികാരം നിലനിർത്തിയത്. പ്രതിപക്ഷമായ കോൺഗ്രസ് സഖ്യത്തിന് 21 സീറ്റാണ് ലഭിച്ചത്.

Tags : assam chief minister swearing in himanta biswa sarma bjp nda

Recent News

Corehub Up