Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mp

Thrissur

ലഹരി മാഫിയയെ പ്രതിരോധിക്കാന്‍ വിദ്യാര്‍ഥികള്‍ക്കു കഴിയും: എംപി

ഇരിങ്ങാലക്കുട: ലഹരി മാഫിയയെ പ്രതിരോധിക്കാന്‍ പോലീസിനേക്കാളും എക്‌സൈസിനേക്കാളും കൂടുതല്‍ ശക്തിയോടെ കഴിയുക വിദ്യാര്‍ഥികള്‍ക്കാണെന്ന് ഷാഫി പറമ്പില്‍ എംപി അഭിപ്രായപ്പെട്ടു. കേരള സര്‍ക്കാരിന്‍റെ തൂഫാന്‍ പദ്ധതിയില്‍ വിദ്യാര്‍ഥികള്‍ കണ്ണികളായി തുടരണമെന്നും എംപി കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എസ്എസ്എല്‍സി, പ്ലസ്ടു, വിഎച്ച്എസ്ഇ, സിബിഎസ്ഇ, ഐസിഎസ്ഇ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെയും 100 ശതമാനം വിജയം കൈവരിച്ച വിദ്യാലയങ്ങളെയും ആദരിക്കുന്ന മെറിറ്റ് ഡേ ആദരണ സമ്മേളനം രാജീവ്ഗാന്ധി മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടന്ന ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓര്‍ഗനൈസിംഗ് കമ്മിറ്റി ചെയര്‍മാനും നഗരസഭ ചെയര്‍മാനുമായ എം.പി. ജാക്‌സണ്‍ അധ്യക്ഷത വഹിച്ചു. 100 ശതമാനം വിജയം കൈവരിച്ച നിയോജക മണ്ഡലത്തിലെ 42 സ്‌കൂളുകളെയും നിയോജകമണ്ഡലത്തിന് പുറത്ത് പഠിച്ച് ഫുള്‍ എപ്ലസ് നേടിയ നിയോജകമണ്ഡലത്തിലെ വിദ്യാര്‍ഥികളെയും ഫുള്‍ എപ്ലസ് നേടിയ 70 സ്‌കൂളുകളില്‍ നിന്നായി 883 വിദ്യാര്‍ഥികളുമാണ് ആദരിക്കപ്പെട്ടത്. ഡിസിസി ജനറല്‍ സെക്രട്ടറിമാരായ ആന്‍റോ പെരുമ്പിള്ളി, അഡ്വ. സതീഷ് വിമലന്‍, ടി.വി. ചാര്‍ളി, ബ്ലോക്ക് പ്രസിഡന്‍റുമാരായ സോമന്‍ ചിറ്റേത്ത്, ഷാറ്റോ കുരിയന്‍, ആളൂര്‍ പഞ്ചായത്ത് പ്രസിഡന്‍റും ജനറല്‍ കണ്‍വീനറുമായ റോസിലി ഫ്രാന്‍സീസ്, കോഡിനേറ്റര്‍മാരായ സി.എസ്. അബ്ദുല്‍ഹഖ്, എ.സി. സുരേഷ്, യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്‍റ്് സനല്‍ കല്ലൂക്കാരന്‍ എന്നിവര്‍ പ്രസംഗിച്ചു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി തുടര്‍ച്ചയായി അഞ്ചാം തവണയാണ് മെറിറ്റ് ഡേ സംഘടിപ്പിക്കുന്നത്.


കോടശേരി പഞ്ചായത്ത്


ചാലക്കുടി:കോടശേരി പഞ്ചായത്ത് "മികവ് 2026' സനീഷ്കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് സുനന്ദ നാരായണൻ അധ്യക്ഷത വഹിച്ചു. എസ്എസ്എൽസി പ്ലസ്ടു പരീക്ഷകളിൽ ഫുൾ എപ്ലസ് നേടിയ വിദ്യാർഥികൾക്ക് അവാർഡുകൾ നൽകി.

ജില്ല പഞ്ചായത്ത് അംഗം ഡാർളി പോൾസൺ മുഖ്യാതിഥിയായിരുന്നു. വൈസ് പ്രസിഡന്‍റ്് സി.പി. എസ്തപ്പാൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സുനിൽ കെ മേനോൻ, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ഓമന രവി, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ കെ.കെ. സരസ്വതി, സൗമ്യ ബാബു, സിജി ജോയി അറയ്ക്കൽ, സെക്രട്ടറി പി.വി.ഷിൽജി തുടങ്ങിയവർ പ്രസംഗിച്ചു.

Kerala

നിയമസഭയിലേയ്ക്ക് മത്സരിക്കാൻ ആഗ്രഹിച്ചിരുന്നു, ചില കാരണങ്ങൾ കൊണ്ട് നടന്നില്ല; എന്നാൽ നിരാശനല്ല: കെ. സുധാകരൻ

കണ്ണൂർ: നിയമസഭാ തെരഞ്ഞടുപ്പിൽ മത്സരിക്കാൻ ആഗ്രഹമുണ്ടായിരുന്നുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ. സുധാകരൻ എംപി. പ്രാദേശിക പ്രശ്നങ്ങളിൽ ഇടപെടാൻ ആഗ്രഹമുണ്ടായിരുന്നത് കൊണ്ടാണ് നിയമസഭയിലേയ്ക്ക് മത്സരിക്കാൻ വിചാരിച്ചിരുന്നതെന്നും എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ മത്സരിക്കാൻ സാധിച്ചില്ലെന്നും സുധാകരൻ പറഞ്ഞു.

"രാഷ്ട്രീയത്തിൽ എല്ലാം സ്വാഭാവികമാണ്. യാതൊരു നിരാശയുമില്ല. കിട്ടാവുന്ന സന്ദർഭങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. എന്നും പാർട്ടിയോടൊപ്പമുണ്ടാവും. ഒരു ആവശ്യം അംഗീകരിച്ചില്ലെന്ന് വച്ച് പാർട്ടി വിടില്ല.'-സുധാകരൻ വ്യക്തമാക്കി.

താൻ മത്സരിക്കുന്നതിനെ ആരും എതിർത്തിട്ടില്ലെന്നും ദേശീയ നേതാക്കൾ പോലും തന്‍റെ ആവശ്യങ്ങൾ പരിഗണിച്ചിരുന്നുവെന്നും സുധാകരൻ പറഞ്ഞു. എന്നാൽ അവർക്കും പരിമിതികളുണ്ടായിരുന്നു. എംപിമാർ മത്സരിക്കേണ്ട എന്ന നിലപാട് ഹൈക്കമാൻഡ് എടുത്തത് കൊണ്ടാണ് സീറ്റ് കിട്ടാതെ ഇരുന്നത്. പാർട്ടി തീരുമാനത്തെ അംഗീകരിക്കുന്നുവെന്നും സുധാകരൻ ആവർത്തിച്ചു.

"കെപിസിസി പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് മാറ്റിയപ്പോൾ നിയമസഭാ സീറ്റ് വാഗ്ദാനം ചെയിരുന്നില്ല. എന്നാൽ ഞാൻ പ്രതീക്ഷിച്ചിരുന്നു അങ്ങനെ കിട്ടുമെന്ന്. ഭരണം കിട്ടിയാൽ ഒരുപാട് കാര്യങ്ങൾ പ്രാദശികമായി ചെയ്യാനാകുമെന്ന് വിചാരിച്ചിരുന്നു. അതുകൊണ്ട് മാത്രമാണ് സീറ്റ് ആവശ്യപ്പെട്ടത്.'-സുധാകരൻ പറഞ്ഞു.

"വി.ഡി. സതീശനുമായി ഒരു പ്രശ്നവും. ഞങ്ങൾ ഒറ്റക്കെട്ടാണ്. ഞങ്ങൾ തമ്മിൽ പ്രശ്നങ്ങളുണ്ടെന്ന് ചിലർ വെറുതെ പ്രചരിപ്പിക്കുന്നതാണ്. യുഡിഎഫ് ഏറ്റവും വലിയ വിജയമാണ് നേടാൻ പോകുന്നത്. '-സുധാകരൻ പറഞ്ഞു.

 

Kerala

ഞങ്ങൾക്ക് ഒരു ആശങ്കയുമില്ല; യുഡിഎഫ് വൻ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തും: അടൂര്‍ പ്രകാശ് എംപി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വൻ‌ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തുമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപി. യുഡിഎഫ് ഒറ്റക്കെട്ടായി നിന്ന് തെരഞ്ഞെടുപ്പിനെ നേരിടുമെന്നും കേരളത്തിലെ ജനങ്ങള്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്നും അടൂര്‍ പ്രകാശ് അവകാശപ്പെട്ടു. എല്ലാ ജില്ലയിലും മുന്നേറ്റം ഉണ്ടാകുമെന്നും ജനങ്ങളുടെ പ്രതീക്ഷയ്ക്ക് അനുസരിച്ചുളള പ്രവര്‍ത്തനം ഉണ്ടായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

"23 വര്‍ഷം കോന്നിയിലെ ജനങ്ങള്‍ക്കായി പ്രവര്‍ത്തിച്ചു. പാര്‍ട്ടി പറഞ്ഞപ്പോള്‍ ആറ്റിങ്ങലിലേക്ക് മാറി. മത്സരിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. എംപിമാര്‍ മത്സരിക്കേണ്ടെന്ന് ഹൈക്കമാന്‍ഡ് തീരുമാനിച്ചു. ആ തീരുമാനം അനുസരിച്ചു. ആദ്യത്തെ എന്‍റെ ഫേസ്ബുക്ക് പോസ്റ്റ് തെറ്റിദ്ധരിക്കാന്‍ സാധ്യതയുളളതിനാലാണ് ഡിലീറ്റ് ചെയ്തത്.

പാര്‍ട്ടിയാണ് വലുത്. ആ തീരുമാനം തെറ്റായാലും ശരിയായാലും അംഗീകരിക്കും. പാര്‍ട്ടി ഇപ്പോള്‍ എടുത്ത തീരുമാനം ശരിയാണ്. അതുകൊണ്ടാണ് അംഗീകരിച്ചത്. യുഡിഎഫിനെ സംബന്ധിച്ചിടത്തോളം ഒരു ആശങ്കയുമില്ല. ഒരു കാലുവാരലും ഉണ്ടാകില്ല.'-അടൂര്‍ പ്രകാശ് പറഞ്ഞു.

യുഡിഎഫ് ജയിച്ചാല്‍ മുഖ്യമന്ത്രി ആരാകണമെന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നും കോന്നിയില്‍ താന്‍ നല്‍കിയ സ്ഥാനാര്‍ഥിയുടെ പേരാണ് അംഗീകരിച്ചതെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. കോന്നിയില്‍ സീറ്റ് കിട്ടാത്തതില്‍ ദുഃഖമില്ലെന്നും പാര്‍ട്ടിക്ക് വേണ്ടി തനിക്ക് ചെയ്യാന്‍ കഴിയുന്ന എല്ലാ കടമയും ഉത്തരവാദിത്വവും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Kerala

വഴങ്ങാതെ സുധാകരൻ; കണ്ണൂർ വിട്ടു കൊടുക്കില്ലെന്ന് ആവർത്തിച്ച് എംപി

കണ്ണൂർ: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂർ സീറ്റ് വേണമെന്ന ആവശ്യത്തിലുറച്ച് നിൽക്കുകയാണ് മുൻ‌ കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ എംപി. ഒരു അനുനയത്തിനും താനില്ലെന്നും കണ്ണൂർ‌ വിട്ടു കൊടുക്കില്ലെന്നുമാണ് സുധാകരന്‍റെ നിലപാട്.

സീറ്റിൽ തീരുമാനമാകുന്നത് വരെ ഡൽഹിയിലേക്കുള്ള യാത്ര തന്നെ അദ്ദേഹം റദ്ദ് ചെയ്തിരിക്കുകയാണ്. ദേശീയ നേതൃത്വം ഇടപെട്ടില്ലെങ്കിൽ അനുകൂല നിലപാടുള്ളവരുടെ യോഗം വിളിയ്ക്കാനുള്ള നിർണായക നീക്കം നടത്താനൊരുങ്ങുകയാണ് സുധാകരൻ.

അതേ സമയം സുധാകരന് വഴങ്ങേണ്ടതില്ല എന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ഹൈക്കമാൻഡ്. സുധാകരനുമായി ഫോണിൽ സംസാരിക്കാനുൾപ്പെടെ ദേശീയ നേതൃത്വം തയാറായിട്ടില്ല.

സുധാകരൻ ഇന്ന് മാധ്യമങ്ങളെ കാണുമെന്നും സൂചനയുണ്ട്. അടൂർ പ്രകാശിന് മാത്രം ഇളവ് നൽകിയേക്കുമെന്ന അഭ്യൂഹം സുധാകരനെ പ്രകോപിപ്പിച്ചെന്നാണ് സൂചന. കോണ്‍ഗ്രസിന് കുരുക്കായിരിക്കുകയാണ് സ്ഥാനാര്‍ഥി നിര്‍ണയം.

സമ്മര്‍ദ്ദത്തിനും പോസ്റ്റര്‍ പ്രതിഷേധത്തിനും വഴങ്ങേണ്ടെന്ന തീരുമാനത്തിലാണ് സംസ്ഥാന നേതൃത്വം. എംപിമാർ നിയമസഭയിലേക്ക് മത്സരിക്കുന്നത് ഗുണം ചെയ്യില്ല എന്ന് അഭിപ്രായത്തിൽ മാറ്റമില്ലാതെ തുടരുകയാണ് കെപിസിസി നേതൃത്വം.

തുടർ ചർച്ചകൾക്കായി സുധാകരനോട് തിങ്കളാഴ്ച ഡൽഹിയിൽ എത്താനാണ് രാഹുൽ ഗാന്ധിയുടെ ഓഫീസ് ആവശ്യപ്പെട്ടിരുന്നത്. സുധാകരൻ പിടിവാശി തുടരുന്നതിൽ ജില്ലയിലെ നേതാക്കൾക്കും അതൃപ്തിയുണ്ട്. അനാവശ്യ വിവാദം ഉണ്ടാക്കുന്നുവെന്നാണ് വിലയിരുത്തൽ.

 

Kerala

കഴുത്തിൽ തട്ടിയത് കുട്ടിച്ചാത്തൻ, ഉടൻ അമേരിക്കയിലേക്ക് മാറ്റണം: ആരോഗ്യമന്ത്രിയെ പരിഹസിച്ച് രാജ്മോഹൻ ഉണ്ണിത്താൻ

കാസർഗോഡ്: ആരോഗ്യമന്ത്രി വീണാ ജോർജിന്‍റെ കഴുത്തിൽ തട്ടിയത് കുട്ടിച്ചാത്തനായിരിക്കുമെന്ന് പരിഹസിച്ച് രാജ്മോഹൻ ഉണ്ണിത്താൻ എംപി.

കെഎസ്‍യു കുട്ടികൾ മന്ത്രിയെ തൊട്ടിട്ടില്ല. മന്ത്രിയെ ഉടൻ അമേരിക്കയിലേക്ക് മാറ്റണമെന്നും പരിയാരത്ത് ഓപ്പറേഷൻ ചെയ്താൽ കത്രിക കുടുങ്ങുമെന്നും രാജ്മോഹൻ ഉണ്ണിത്താൻ പരിഹസിച്ചു.

തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതാണ്, ആരോഗ്യം പ്രധാനപ്പെട്ടതാണ്. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണത്തിന് മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നുവെന്നും രാജ്മോഹൻ ഉണ്ണിത്താൻ കൂട്ടിച്ചേർത്തു.

Kerala

എംഎല്‍എയോ എംപിയോ ആകാന്‍ വഴിയില്ല; വയനാട്ടില്‍ സിപിഎം, കോണ്‍ഗ്രസ് ജനറല്‍ വിഭാഗം നേതാക്കളില്‍ മനംമടുപ്പ്

കല്‍പ്പറ്റ: വയനാട്ടില്‍ സിപിഎമ്മിലും കോണ്‍ഗ്രസിലുമുള്ള ജനറല്‍ വിഭാഗം നേതാക്കളില്‍ മനം മടുപ്പ്. നിയമസഭയിലോ ലോക്‌സഭയിലോ എത്തിപ്പെടാന്‍ "അവസരം’ ഇല്ലാത്തത് ഇവരില്‍ രാഷ്‌ട്രീയ പ്രവര്‍ത്തനോര്‍ജം കുറയ്ക്കുകയാണ്.

മൂന്ന് നിയമസഭാ മണ്ഡലങ്ങളാണ് ജില്ലയില്‍. ഇതില്‍ മാനന്തവാടിയും ബത്തേരിയിലും പട്ടികവര്‍ഗത്തിന് സംവരണം ചെയ്തതാണ്. കല്‍പ്പറ്റയാണ് ഏക ജനറല്‍ മണ്ഡലം. ജില്ലയിലെ നിയമസഭാമണ്ഡലങ്ങളും ഉള്‍പ്പെടുന്നതാണ് വയനാട് പാര്‍ലമെന്‍റ് മണ്ഡലം. ജില്ലയില്‍ യോഗ്യതയുള്ളവര്‍ ഉണ്ടായിട്ടും വയനാട് പാര്‍ലമെന്‍റ് മണ്ഡലത്തില്‍ ജനവിധി തേടാന്‍ പുറംനാട്ടുകാര്‍ക്കാണ് അവസരം ലഭിച്ചത്. രൂപീകരണത്തിനു പിന്നാലെ നടന്ന തെരഞ്ഞെടുപ്പില്‍ എം.ഐ. ഷാനവാസിനാണ് മണ്ഡലത്തില്‍ മത്സരിക്കാന്‍ നറുക്കുവീണത്. പിന്നീട് നടന്ന തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി ദേശീയ നേതാക്കളായ രാഹുല്‍ഗാന്ധിയും പ്രിയങ്കഗാന്ധിയും സീറ്റ് കൊണ്ടുപോയി.

ഇടതു മുന്നണി സിപിഐയ്ക്ക് നല്‍കിയതാണ് വയനാട് പാര്‍ലമെന്‍റ് സീറ്റ്. സിപിഐയിലെ സത്യന്‍ മൊകേരി, പി.പി. സുനീര്‍, ആനി രാജ എന്നിവരാണ് മണ്ഡലത്തില്‍ പയറ്റിത്തോറ്റത്. സിപിഐ സ്ഥാനാര്‍ഥികള്‍ക്ക് വോട്ടുറപ്പിക്കുന്ന ജോലിയാണ് വയനാട് മണ്ഡലത്തില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ സിപിഎം നേതാക്കള്‍ക്കു ചെയ്യാനുണ്ടായിരുന്നത്. മണ്ഡലത്തില്‍ മത്സരിക്കാന്‍ അവസരം സമീപകാലത്തൊന്നും ലഭിക്കുമെന്ന പ്രതീക്ഷ സിപിഎം നേതാക്കള്‍ക്കില്ല.

കല്‍പ്പറ്റ നിയമസഭാ മണ്ഡലത്തിലും ജനവിധി തേടാന്‍ യോഗമില്ലാത്ത സ്ഥിതിയിലാണ് ജില്ലയിലെ സിപിഎം, കോണ്‍ഗ്രസ് നേതാക്കള്‍. കല്‍പ്പറ്റയില്‍ ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ ടിക്കറ്റ് കാത്തിരിക്കുന്നതിനിടെയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോഴിക്കോടുനിന്ന് ടി. സിദ്ദിഖ് സ്ഥാനാര്‍ഥിയായി എത്തിയത്. വരുന്ന തെരഞ്ഞെടുപ്പിലും അദ്ദേഹം തന്നെയായിരിക്കും മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി.

കോണ്‍ഗ്രസ്, സിപിഎം സംസ്ഥാന നേതൃത്വം ജില്ലയില്‍നിന്നുള്ളവര്‍ക്ക് മറ്റിടങ്ങളില്‍ മത്സരിച്ച് നിയമസഭയിലോ ലോക്‌സഭയിലോ എത്താനും വഴിയൊരുക്കുന്നില്ല. എന്നാല്‍ മുസ്‌ലിംലീഗ് ജില്ലയിലെ നേതാക്കളെ ഇതര ജില്ലകളിലെ മണ്ഡലങ്ങളില്‍ മത്സരപ്പിച്ച് നിയമസഭയിലെത്തിച്ചിട്ടുണ്ട്. ജില്ലയില്‍നിന്നുള്ള സി. മമ്മൂട്ടിയെ കൊടുവള്ളിയില്‍നിന്നും തിരൂരില്‍നിന്നും ലീഗ് നിയമസഭയിലെത്തിച്ചു.

കെ.എം. ഷാജിക്ക് ഇരവിപുരത്തും പിന്നീട് അഴീക്കോടിലും സീറ്റ് നല്‍കി. ഇരവിപുരത്ത് വീണ ഷാജി അഴിക്കോടില്‍ ജയിച്ചുകയറി. രാജ്യസഭാ സീറ്റുകളിലും ജില്ലയില്‍നിന്നുള്ള കോണ്‍ഗ്രസ്, സിപിഎം നേതാക്കള്‍ക്ക് പരിഗണന ലഭിക്കാത്ത സ്ഥിതിയാണ്.

NRI

എഎഫ്ഡി എംപി ജോര്‍ഗ് ഡോര്‍ണൗവ് അറസ്റ്റിൽ

ബെര്‍ലിന്‍: സാക്സോണി സംസ്ഥാന പാര്‍ലമെന്‍റില്‍ നിന്നും എഎഫ്ഡി എംപിയായ ജോര്‍ഗ് ഡോര്‍ണൗവിനെ പോലീസ് അറസ്റ്റ് ചെയ്തു. സംസ്ഥാന പാര്‍ലമെന്‍റ് സമ്മേളനത്തില്‍ നിന്ന് എഎഫ്ഡി പാര്‍ലമെന്‍റ് അംഗം ജോര്‍ഗ് ഡോര്‍ണൗ എന്ന 56 വയസുകാരനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ലൈപ്സിഗിനടുത്തുള്ള റോത്തയിലുള്ള അദ്ദേഹത്തിന്‍റെ വസതി, ബിസിനസ് പരിസരം, വാഹനങ്ങള്‍ എന്നിവ പരിശോധിച്ചു. സംസ്ഥാന പാര്‍ലമെന്‍റിന്‍റെ ഇമ്മ്യൂണിറ്റി കമ്മിറ്റി ഒരു പ്രത്യേക സമ്മേളനത്തില്‍ ഡോര്‍ണൗവിന്‍റെ പാര്‍ലമെന്‍ററി ഇമ്മ്യൂണിറ്റി എടുത്തുകളയാന്‍ ശുപാര്‍ശ ചെയ്തിരുന്നു.

തുടര്‍ന്ന് ഔദ്യോഗിക സമ്മേളനത്തിന്‍റെ തുടക്കത്തില്‍ തന്നെ സംസ്ഥാന പാര്‍ലമെന്‍റ് നിരോധനം നീക്കാന്‍ വോട്ട് ചെയ്തു. ലൈപ്സിഗ് പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസില്‍ നിന്നുള്ള പ്രസ്താവന പ്രകാരം, കേസ് വിദേശ വ്യാപാര, പേയ്മെന്‍റ് നിയമത്തിലംഘനങ്ങളുമായി ബന്ധപ്പെട്ടതാണ്.

ബെലാറസിലേക്കുള്ള കയറ്റുമതി നിരോധനം മറച്ചുവയ്ക്കുന്നതിനായി 2022 ഓഗസ്റ്റില്‍ ഒരു ടെലിസ്കോപ്പിക് ഹാന്‍ഡ്‌ലറിന്‍റെ ലക്ഷ്യസ്ഥാന രാജ്യമായി കസാക്കിസ്ഥാനെ പ്രഖ്യാപിച്ചതായി ഡോര്‍ണൗവിനെതിരേ ആരോപിക്കപ്പെടുന്നു.

ഡോര്‍ണൗ ബെലാറസിലെ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ക്ക് പേരുകേട്ടതാണ്. എഎഫ്ഡി അംഗം ബെലാറഷ്യന്‍ പങ്കാളികളുമായി ചേര്‍ന്ന് അവിടെ ഒരു വലിയ കാര്‍ഷിക ബിസിനസ് നടത്തുന്നു.

 

National

രാഹുലിനെ സംസാരിക്കാൻ അനുവദിക്കാത്തതിനാണ് പ്രതിഷേധിച്ചത്; അതിനാണ് സസ്പെൻഡ് ചെയ്തത്: മാണിക്കം ടാഗോർ എംപി

ന്യൂഡൽഹി: ലോക്സഭയിൽ പ്രതിഷേധിച്ചതിനാണ് തങ്ങളെ സസ്പെൻഡ് ചെയ്തതെന്ന് മാണിക്കം ടാഗോർ എംപി. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ സർക്കാർ സംസാരിക്കാൻ അനുവദിക്കാത്തതിനാലാണ് തങ്ങൾ പ്രതിഷേധിച്ചതെന്നും അദ്ദേഹം പറഞ്ഞു.

'സസ്പെൻഡ് ചെയ്ത നടപടി ജനാധിപത്യ വിരുദ്ധമാണ്. പ്രതിഷേധിക്കാനുള്ള അവകാശം ഞങ്ങൾക്കുണ്ട്. സർക്കാരിനെതിരെ ഗൗരവമുള്ള വിഷയങ്ങളാണ് രാഹുൽ ഉന്നയിക്കാൻ ഇരുന്നത്. അത് പറയാൻ പോലും അനുവദിക്കാത്തത് മര്യാദയല്ല.'-മാണിക്കെ ടാഗോർ കുറ്റപ്പെടുത്തി.

'കഴിഞ്ഞ ദിവസവും രാഹുലിനെ സംസാരിക്കാൻ അനുവദിച്ചില്ല. അതീവ ഗുരുതരമായ കാര്യം പറയാൻ കേന്ദ്രമന്ത്രിമാർ സമ്മതിച്ചില്ല. ചൈനീസ് കടന്നുകയറ്റത്തെക്കുറിച്ചുള്ള കരസേന മുൻ മേധാവിയുടെ ഓർമക്കുറിപ്പാണ് രാഹുൽ പറയാൻ തുടങ്ങിയത്. എന്നാൽ അവർ അത് തടഞ്ഞു.'-മാണിക്കം ടാഗോർ പറഞ്ഞു.

സസ്പെൻഷൻ കൊണ്ടൊന്നും ഞങ്ങളെ തളർത്താനാവില്ല. സർക്കാരിനെതിരെയുള്ള പ്രതിഷേധം തുടരും. രാഹുലിന് പറയാനുള്ളത് കേൾക്കാൻ രാജ്യത്തെ ജനങ്ങൾ കാത്തിരിക്കുകയാണെന്നും മാണിക്കം പറഞ്ഞു.

ലോക്‌സഭയിലെ ബഹളത്തിനിടെ സെക്രട്ടറി ജനറലിന്‍റെ മേശപ്പുറത്ത് കയറിയതിനും കടലാസുകൾ കീറിയെറിഞ്ഞതിനുമാണ് മാണിക്കം ടാഗോർ ഉൾപ്പെടെയുള്ള എട്ട് എംപിമാരെ സസ്പെൻഡ് ചെയ്തത്. ഈ സമ്മേളന കാലയളവിലേക്കാണ് സസ്‌പെൻഷൻ.

ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, അമരീന്ദർ സിംഗ്, രാജാ വാറിംഗ്, ഗുർജീത് സിംഗ് ഔജില, പ്രശാന്ത് യഡാറാവു പഡോലേ, കിരൺ കുമാർ റെഡ്ഡി, വെങ്കട്ട് രാമൻ തുടങ്ങിയവരാണ് നടപടി നേരിട്ട മറ്റു എംപിമാർ.

Kerala

കേരളത്തോട് കടുത്ത അവഗണന; ധനമന്ത്രിക്ക് പോലും ബോറടിച്ച ബജറ്റ്: ഷാഫി പറമ്പിൽ എംപി

ന്യൂഡൽഹി: ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിനെതിരെ വിമർശനവുമായി ഷാഫി പറമ്പിൽ എംപി. ധനമന്ത്രിക്ക് പോലും ബോറടിച്ച ബജറ്റാണ് അവതരിപ്പിച്ചതെന്ന് ഷാഫി വിമര്‍ശിച്ചു. നല്ല മുദ്രാവാക്യങ്ങൾ പോലും സാമ്പത്തിക ഉത്തേജനത്തിന് ഇല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

"കേരളത്തോട് കടുത്ത അവഗണനയാണ് കാട്ടിയിരിക്കുന്നത്. ആമയുടെ വേഗത്തിൽ മാത്രം മതി കേരളത്തിന്‍റെ വികസനം എന്നതാണ് കേന്ദ്ര രീതി. എയിംസും അതിവേഗ റെയിലും അടക്കമുള്ള പദ്ധതികൾ ഒന്നും കേരളത്തിന് അനുവദിച്ചില്ല.'-ഷാഫി വിമർശിച്ചു.

ബജറ്റിനെ വിമർശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും രംഗത്തെത്തി. കേന്ദ്ര ബജറ്റില്‍ കേരളത്തെ അവഗണിച്ചെന്നാണ് ബിനോയ് വിശ്വം പ്രതികരിച്ചത്.

പൊള്ളയായ വാഗ്ദാനങ്ങളാണ് ബജറ്റിലുള്ളത്. യുവശക്തി ബജറ്റ് എന്നാണ് വിശേഷിപ്പിക്കുന്നത്. എന്നാൽ തൊഴിൽ ഇല്ലായ്മ പരിഹരിക്കാൻ പദ്ധതികൾ ഇല്ല. അംബാനി, അദാനി കോർപറേറ്റ് ബജറ്റാണ് കേന്ദ്രം അവതരിപ്പിച്ചത്.

കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളെ അവഗണിച്ചു. പാലം കടക്കുമ്പോൾ നാരായണ പിന്നെ കൂരായണ എന്ന രീതിയിലാണ് ബിജെപി സർക്കാർ പെരുമാറുന്നതെന്നും കുത്തകളുടെ കൊള്ളക്ക് കുടപിടിക്കുന്ന ബജറ്റാണെന്നും ബിനോയ് വിശ്വം കുറ്റപ്പെടുത്തി.

Kerala

ദേശീയപാത ഉപരോധിച്ചതുമായി ബന്ധപ്പെട്ട കേസ്; ഷാഫി പറമ്പിൽ എംപിക്ക് പിഴയും തടവും

പാലക്കാട്: ദേശീയപാത ഉപരോധിച്ചതുമായി ബന്ധപ്പെട്ട കേസിൽ ഷാഫി പറമ്പിൽ എംപിക്ക് പിഴയും തടവും വിധിച്ച് കോടതി. 1000 രൂപ പിഴയും കോടതി പിരിയും വരെയുള്ള തടവുമാണ് വിധിച്ചിരിക്കുന്നത്. വൈകുന്നേരം അഞ്ച് വരെ ഷാഫി കോടതിയിൽ തുടരണം.

പാലക്കാട് ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഷാഫിക്ക് ശിക്ഷ വിധിച്ചത്. 2022 ജൂൺ 24 ന് പാലക്കാട് കസബ പോലീസ് രജിസ്‌റ്റർ ചെയ്ത കേസിലാണ് ശിക്ഷ.

കേസിൽ ഷാഫി ഇന്ന് കോടതിയിൽ ഹാജരായിരുന്നു. നിരന്തരം കോടതിയിൽ എത്താത്തതിനെ തുടർന്ന് കഴിഞ്ഞ ആഴ്ച ഷാഫിക്കെതിരെ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചിരുന്നു. വയനാട്ടിൽ രാഹുൽഗാന്ധിയുടെ എം.പി. ഓഫിസ് എസ്എഫ്ഐ പ്രവർത്തകർ തല്ലിതകർത്തതിൽ പ്രതിഷേധിച്ചായിരുന്നു ഷാഫി പറമ്പിലിന്‍റെ നേതൃത്വത്തിൽ നാൽപ്പതോളം വരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചന്ദ്രനഗറിൽ ചെമ്പലോട് പാലത്തിന് സമീപം ദേശീയപാത ഉപരോധിച്ചത്.

അന്ന് യൂത്ത് കോൺഗ്രസിന്‍റെ ഭാഗമായിരുന്ന പി. സരിൻ കേസിൽ ഒമ്പതാം പ്രതിയായിരുന്നു. നേരത്തെ കോടതിയിൽ ഹാജരായ പി. സരിനെ 500 രൂപ പിഴയും കോടതി പിരിയും വരെ തടവിനും ശിക്ഷിച്ചിരുന്നു.

Kerala

ദേശീയപാത ഉപരോധിച്ചതുമായി ബന്ധപ്പെട്ട കേസ്; ഷാഫി പറമ്പിൽ എംപി ഇന്ന് കോടതിയിൽ ഹാജരാകും

പാലക്കാട്: ദേശീയപാത ഉപരോധിച്ചതുമായി ബന്ധപ്പെട്ട കേസിൽ ഷാഫി പറമ്പിൽ എംപി ഇന്ന് കോടതിയിൽ ഹാജരാകും. 2022 ജൂൺ 24 ന് പാലക്കാട് കസബ പോലീസ് രജിസ്‌റ്റർ ചെയ്ത കേസിൽ പാലക്കാട് ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഹാജരാവുക.

നിരന്തരം കോടതിയിൽ എത്താത്തതിനെ തുടർന്ന് കഴിഞ്ഞ ആഴ്ച ഷാഫിക്കെതിരെ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചിരുന്നു. വയനാട്ടിൽ രാഹുൽഗാന്ധിയുടെ എം.പി. ഓഫിസ് എസ്എഫ്ഐ പ്രവർത്തകർ തല്ലിതകർത്തതിൽ പ്രതിഷേധിച്ചായിരുന്നു ഷാഫി പറമ്പിലിന്‍റെ നേതൃത്വത്തിൽ നാൽപ്പതോളം വരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചന്ദ്രനഗറിൽ ചെമ്പലോട് പാലത്തിന് സമീപം ദേശീയപാത ഉപരോധിച്ചത്.

അന്ന് യൂത്ത് കോൺഗ്രസിന്‍റെ ഭാഗമായിരുന്ന പി. സരിൻ കേസിൽ ഒമ്പതാം പ്രതിയായിരുന്നു. നേരത്തെ കോടതിയിൽ ഹാജരായ പി. സരിനെ 500 രൂപ പിഴയും കോടതി പിരിയും വരെ തടവിനും ശിക്ഷിച്ചിരുന്നു.

National

ബിജെപി എംപി രവിശങ്കർ പ്രസാദിന്‍റെ വീട്ടിൽ തീപിടിത്തം

ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും ബിജെപി എംപിയുമായ രവിശങ്കർ പ്രസാദിന്‍റെ വീട്ടിൽ തീപിടിത്തം. ഡൽഹിയിലുള്ള വീട്ടിലാണ് തീപിടിത്തമുണ്ടായത്.

ഇന്ന് രാവിലെയാണ് തീപിടിത്തമുണ്ടായത്. അഗ്നിരക്ഷാസേനയുടെ മൂന്ന് യൂണിറ്റുകൾ സ്ഥലത്തെത്തി തീയണച്ചു. ഒരു റൂമിലുണ്ടായിരുന്ന ബെഡിന് തീപിടിക്കുകയായിരുന്നുവെന്ന് അഗ്നിരക്ഷാ സേനയുടെ ഉദ്യോഗസ്ഥർ പറഞ്ഞു.

തീപിടിത്തത്തിൽ നാശനഷ്ടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തില്ല. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തിൽ ഡൽഹി പോലീസ് അന്വേഷണം ആരംഭിച്ചു.

Kerala

നിയമസഭയിലേയ്ക്ക് എംപിമാർ മത്സരിക്കരുത്; ഞാൻ മത്സരിക്കില്ല: ബെന്നി ബെഹനാൻ

വയനാട്: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കരുതെന്ന് കോൺഗ്രസ് നേതാവ് ബെന്നി ബെഹനാൻ എംപി. ഈ തെരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കാൻ മുതിരരുതെന്നാണ് തന്‍റെ വ്യക്തിപരമായ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.

"മുൻപ് മത്സരിച്ചിട്ടുള്ളത് അന്നത്തെ സാഹചര്യം ആവശ്യപ്പെട്ടതിനാലാണ്. എംപിമാർ മത്സരിച്ചാൽ അനാവശ്യ ആശയക്കുഴപ്പമുണ്ടാകുമെന്നും ഉപതെരഞ്ഞെടുപ്പിലേയ്ക്ക് പോകേണ്ടിവരുമെന്നും ബെന്നി ബെഹനാൻ ചൂണ്ടിക്കാട്ടി. ഞാൻ എന്തായാലും മത്സരിക്കാനില്ല'.-ബെന്നി ബെഹനാൻ വ്യക്തമാക്കി

യുഡിഎഫ് ശക്തിപ്പെടുമ്പോൾ പല പാർട്ടികളും അപ്രസക്തമാകും. മുന്നണി വിപുലീകരണം ഇതുവരെ ചർച്ച ചെയ്തിട്ടില്ലെന്നും അത് യുഡിഎഫ് ചർച്ച ചെയ്യേണ്ട വിഷയമാണെന്നും ബെന്നി ബെഹനാൻ കൂട്ടിച്ചേർത്തു.

നിയമസഭാ തെരഞ്ഞെടുപ്പിൽ അധികാരം പിടിക്കാനുള്ള കോൺഗ്രസിന്‍റെ ‘മിഷൻ 2026’ വയനാട് ബത്തേരിയിൽ നടക്കുന്ന നേതൃക്യാമ്പിൽ ഇന്ന് അവതരിപ്പിക്കും. 100 സീറ്റ് നേടി ഭരണത്തിൽ എത്താനുള്ള കർമ്മ പദ്ധതി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആണ് ക്യാമ്പിൽ അവതരിപ്പിക്കുക. തൊട്ടു പിന്നാലെ പൊതു ചർച്ച ഉണ്ടാകും.

സ്ഥാനാർഥി നിർണയം നേരത്തെ ആക്കാനുള്ള സംഘടനാ ദൗത്യത്തിനാണ് മുഖ്യ പരിഗണന. ഫെബ്രുവരി ആദ്യവാരത്തിനുള്ളിൽ 70 സ്ഥാനാർഥികളെ സംബന്ധിച്ച് ധാരണയിലെത്താനും പ്രതിപക്ഷ നേതാവ് നയിക്കുന്ന കേരള യാത്രയിൽ സ്ഥാനാർഥികളെ അവതരിപ്പിക്കാനും ആണ് നീക്കം.

National

സവർക്കർ പുരസ്കാരം നിരസിച്ച് ശശി തരൂർ

ന്യൂഡൽഹി: പ്രഥമ സവർക്കർ പുരസ്കാരം ശശി തരൂർ എംപിക്ക് പ്രഖ്യാപിച്ചെങ്കിലും ഏറ്റുവാങ്ങില്ലെന്നു പ്രതികരിച്ച് എംപിയുടെ ഓഫീസ്. എന്നാൽ, അവാർഡ് ദാനത്തിനു തരൂർ എത്തുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ടെന്നു സംഘാടകർ പ്രതികരിച്ചു. എച്ച്ആർഡിഎസ് ഇന്ത്യയാണ് പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്. ഇവർ സംഘടിപ്പിക്കുന്ന പരിപാടിയിൽ രാജ്നാഥ് സിംഗാണ് പുരസ്കാരങ്ങൾ സമ്മാനിക്കുക.

തരൂരിന്‍റെ പ്രതികരണത്തിനായി മാധ്യമങ്ങൾ വീട്ടിലെത്തിയെങ്കിലും അദ്ദേഹം നേരിട്ടു പ്രതികരിക്കാൻ തയാറായില്ല. പിന്നീട് ഓഫീസ് ആണ് നിലപാട് അറിയിച്ചത്. തരൂർ സർവർക്കറുടെ പേരിലുള്ള പുരസ്കാരം ഏറ്റുവാങ്ങുന്നതിൽ നേരത്തെ കോൺഗ്രസ് കടുത്ത അതൃപ്തി അറിയിച്ചിരുന്നു. പാർട്ടിയോട് തരൂർ ഇക്കാര്യം ആലോചിച്ചിട്ടില്ലെന്നും പാർട്ടിവൃത്തങ്ങൾ പറഞ്ഞിരുന്നു.

കോൺഗ്രസ് കടുത്ത നിലപാട് സ്വീകരിച്ചതിനിടെയാണ് പുരസ്കാരം ഏറ്റുവാങ്ങില്ലെന്ന് തരൂരിന്‍റെ ഒാഫീസ് അറിയിച്ചിരിക്കുന്നത്. കോൺഗ്രസ് പ്രത്യയശാസ്ത്രപരമായി എതിർക്കുന്ന സർവർക്കറുടെ പേരിലുള്ള പുരസ്കാരം തരൂർ ഏറ്റുവാങ്ങിയാൽ കോൺഗ്രസ് കടുത്ത വിഷമഘട്ടത്തിലാകുമായിരുന്നു. അവാർഡ് ദാനം നടക്കുന്ന ദിവസം മറ്റൊരു പരിപാടിയിൽ പങ്കെടുക്കാനായി കോൽക്കത്തയിലേക്കു പോകുമെന്നും തരൂരിന്‍റെ ഓഫീസ് അറിയിച്ചു.

National

പശ്ചിമ ബംഗാളിൽ ബിജെപി അധികാരത്തിലെത്തും; തൃണമൂലിനെ ജനങ്ങൾ തൂത്തെറിയും: അനുരാഗ് ഠാക്കൂർ

ഷിംല: 2026ൽ പശ്ചിമ ബംഗാളിൽ ബിജെപി അധികാരത്തിലെത്തുമെന്ന് ബിജെപി നേതാവ് അനുരാഗ് ഠാക്കൂർ എംപി. വൻ ഭൂരിപക്ഷത്തിലായിരിക്കും ബിജെപി ബംഗാളിൽ വിജയിക്കുകയെന്നും അനുരാഗ് പറഞ്ഞു.

"ബിഹാറിലെ പോലെ വലിയ വിജയമായിരിക്കും ബംഗാളിലും. ബിജെപി അധികാരത്തിലെത്താൻ സംസ്ഥാനത്തെ ജനങ്ങൾ കാത്തിരിക്കുകയാണ്. തൃണമൂലിനെയും മമത ബാനർജിയേയും അവർക്ക് മടുത്തു. ഇനി അവർ തൃണൂലിനെ വിജയിപ്പിക്കില്ല.'-അനുരാഗ് പറഞ്ഞു.

"പരാജയ ഭീതിയിലാണ് മമതയും പാർട്ടിയും. അധികാരത്തിന്‍റെ അവസാന നാളുകളിലാണ് തൃണമൂൽ. അഴിമതിയും കുറ്റകൃത്യങ്ങളും കൊണ്ട് സംസ്ഥാനം പൊറുമുട്ടിരിക്കുകയാണ്. ബംഗാളിൽ പരാജയപ്പെടുമെന്ന് മമതയ്ക്ക് തന്നെ അറിയാം. അതുകൊണ്ടാണ് അവർ സംഘർഷത്തിലേയ്ക്ക് നീങ്ങും എന്നൊക്കെ പറയുന്നത്.'-അനുരാഗ് കൂട്ടിച്ചേർത്തു.

 

Kerala

രക്തസാക്ഷി പരിവേഷത്തോടെ കോണ്‍ഗ്രസ് വിടാമെന്ന് ശശി തരൂർ കരുതേണ്ട: രാജ്‌മോഹൻ ഉണ്ണിത്താൻ

കോഴിക്കോട്: ശശി തരൂരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ എംപി. രക്തസാക്ഷി പരിവേഷത്തോടെ പാർട്ടി വിടാമെന്ന് ശശി തരൂർ കരുതേണ്ടെന്നും തരൂരിന് എല്ലാ പരിഗണനയും പാർട്ടി നൽകിയിട്ടുണ്ടെന്നും ഉണ്ണിത്താൻ പറഞ്ഞു.

ശശി തരൂരിന് വേണമെങ്കിൽ പാർട്ടിയിൽ നിന്ന് പുറത്തുപോകാം. കോൺഗ്രസിന് ഗുണം ചെയ്യുന്ന പ്രവർത്തനമല്ല തരൂർ നടത്തുന്നതെന്നും ഉണ്ണിത്താൻ പറഞ്ഞു.

കഴിഞ്ഞ ദിവസം ട്രംപ് മംദാനി സംഭാഷണത്തിന്‍റെ ദൃശ്യങ്ങള്‍ പങ്ക് വച്ച് കോണ്‍ഗ്രസിനെതിരെ വീണ്ടും ഒളിയമ്പെയ്തിരുന്നു ശശി തരൂർ. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ രാഷ്ട്രീയ എതിരാളികള്‍ സഹകരിച്ച് മുന്‍പോട്ട് പോകണമെന്നും, രാജ്യ താല്‍പര്യത്തിനായി ഒന്നിച്ച് നില്‍ക്കണമെന്നും തരൂര്‍ പറഞ്ഞു. ഇന്ത്യയിലും അത്തരമൊരു സാഹചര്യമാണ് ഉണ്ടാകേണ്ടത്. തന്നാലാകും വിധം പ്രവര്‍ത്തിക്കുകയാണെന്നും തരൂര്‍ പറഞ്ഞു.

 

Latest News

Corehub Up