Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Procession

Thrissur

തിരുസ്വരൂപം എഴുന്നള്ളിച്ചു; വണങ്ങാൻ വിശ്വാസികളുടെ തിരക്ക്

പാലയൂർ: മാർ തോമാശ്ലീഹാ ക്രിസ്തുമത വിശ്വാസത്തിന് തുടക്കംകുറിച്ചതിന്‍റെ ഓർമപുതുക്കുന്ന തർപ്പണത്തിരുനാളിൽ പങ്കെടുക്കാൻ ആയിരങ്ങളെത്തി.

മാർ തോമ മേജർ ആർക്കിഎപ്പിസ്കോപ്പൽ തീർഥകേന്ദ്രത്തിൽ ഇന്നലെനടന്ന തിരുസ്വരൂപം തൊട്ടുവണങ്ങാൻ വലിയ തിരക്കായിരുന്നു. ആ ഘോഷമായ ദിവ്യബലി, ലദീഞ്ഞ്, നൊവേന, കൂടുതുറക്കൽ ശുശ്രൂഷയ്ക്ക് മോൺ. ജോർജ് മാനാടൻ മുഖ്യകാർമികനായി. തുടർന്നു രൂപം എഴുന്നള്ളിച്ചുവയ്ക്കൽ. രാവിലെ വിശുദ്ധ കുർബാനയ്ക്കുശേഷം ക ുടുംബക്കൂട്ടായ്മകളിലേക്ക് എഴുന്നള്ളിപ്പ് ആരംഭിച്ചു. സമർപ്പിതസംഗമവും ഉണ്ടായിരുന്നു. രാത്രി യൂണിറ്റുകളുടെയും പടിഞ്ഞാറെ സമുദായത്തിന്‍റെയും നേതൃത്വത്തിൽ അമ്പ്, വള, ശൂലം എഴുന്നള്ളിപ്പ് പള്ളിയിൽ സമാപിച്ചു. വാദ്യമേളങ്ങൾ, തേര്, കരിമരുന്ന് അകമ്പടിയായി. തുടർന്ന് വർണമഴയുംമെഗാ ബാൻഡ് വാദ്യസംഗമവും ഉണ്ടായിരുന്നു.

ഇന്നുരാവിലെ 6.30ന് ദിവ്യബലി, 10ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാന. ഫാ. വിൽസൺ പിടിയത്ത് മുഖ്യകാർമികനാകും. ഫാ.ഡോ. റോയ് വടക്കൻ സന്ദേശംനൽകും. രണ്ടിന് തളിയക്കുളത്തിൽ സമൂഹ മാമോദീസ, ദിവ്യബലി. എമിരറ്റസ് മാർ ബോസ്കോ പുത്തൂർ മുഖ്യകാർമികനാകും. വെെകീട്ട് 4.30ന് വിശുദ്ധ കുർബാന. ഫാ. ബെന്നി ചിറമ്മൽ കാർമികത്വംവഹിക്കും.

തുടർന്ന് അങ്ങാടി പ്രദക്ഷിണം, വർണമഴ. മെഗാ ഫ്യൂഷൻ. ആർച്ച് പ്രീസ്റ്റ് ഫാ. ഡേവിസ് കണ്ണമ്പുഴ, സഹവികാരി ഫാ. നിതിൻ താഴത്ത്, ട്രസ്റ്റിമാരായ ഫ്രാൻസി ചൊവ്വല്ലൂർ, സേവ്യർ വാകയിൽ, സി.ഒ. ഫ്രാൻസിസ്, പി.എ. ഹൈസൺ, ജനറൽ കൺവീനർ ടി.ജെ. ഷാജു, ഇ.എം. സാജൻ, ജെയ്സൺ കീഴ്‌വര, ജെറി ജോസ്, റെജി ജെയിംസ്, ആന്‍റണി മുട്ടത്ത്, സി.പി. വർഗീസ് തുടങ്ങിയവർ നേതൃത്വംനൽകി.

International

ജറൂസലെമിലെ ഓശാന ഞായര്‍ പ്രദക്ഷിണം റദ്ദാക്കി

ജറൂസലെം: യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ എല്ലാ വര്‍ഷവും ആയിരങ്ങള്‍ പങ്കെടുത്തുകൊണ്ടിരുന്ന ജറൂസലെമിലെ ഓശാന ഞായര്‍ പ്രദക്ഷിണം റദ്ദാക്കി.

പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഒലിവുമലയില്‍നിന്ന് ജറൂസലെമിലേക്കുള്ള പരമ്പരാഗത ഓശാന ഞായര്‍ ഘോഷയാത്ര ഒഴിവാക്കുകയാണെന്ന് ജറൂസലെമിലെ ലാറ്റിന്‍ പാത്രിയാര്‍ക്കേറ്റ് അറിയിച്ചു.

ഇതിനുപകരം മറ്റൊരു സ്ഥലത്ത് നഗരത്തിനായുള്ള പ്രാര്‍ഥന നടത്തുമെന്നും ജറൂസലെമിലെ ലാറ്റിന്‍ പാത്രിയാര്‍ക്കീസ് കര്‍ദിനാള്‍ പിയര്‍ബത്തിസ്ത പിസബെല്ല അറിയിച്ചു.

എന്നിരുന്നാലും പാത്രിയാര്‍ക്കേറ്റിന്‍റെ പള്ളികള്‍ തുറന്നിരിക്കുമെന്നും പ്രാര്‍ഥനയും ഈസ്റ്റര്‍ ആചരണത്തില്‍ വിശ്വാസികളുടെ പങ്കാളിത്തവും പ്രോത്സാഹിപ്പിക്കുന്നതിന് ഇടവക വൈദികരും മറ്റും പരമാവധി ശ്രമിക്കുമെന്നും ലാറ്റിന്‍ പാത്രിയാര്‍ക്കീസ് പ്രസ്താവനയില്‍ വ്യക്തമാക്കി.

Kerala

തിരുവാഭരണ ഘോഷയാത്ര പുറപ്പെട്ടു

പന്തളം: ശബരിമല ശ്രീധർമശാസ്താ ക്ഷേത്രത്തിലെ അയ്യപ്പ വിഗ്രഹത്തിൽ മകരവിളക്കിനു ചാർത്താനുള്ള തിരുവാഭരണങ്ങളുമായുള്ള ഘോഷയാത്ര പന്തളത്തുനിന്ന് പുറപ്പെട്ടു.

പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിൽ ദർശനത്തിനുവച്ചിരുന്ന തിരുവാഭരണങ്ങൾ ഇന്നലെ പുലർച്ചെ ദേവസ്വം ബോർഡ് അധികൃതർ ഏറ്റുവാങ്ങി വലിയകോയിക്കൽ ശ്രീധർമശാസ്താ ക്ഷേത്രത്തിലെത്തിച്ചു.

ഉച്ചവരെ ക്ഷേത്രത്തിൽ തിരുവാഭരണ ദർശനം നടന്നു. പിന്നീടായിരുന്നു ഘോഷയാത്രയ്ക്ക് ഒരുക്കം തുടങ്ങിയത്. സായുധ പോലീസിന്‍റെ അകന്പടിയോടെയുള്ള കാൽനട യാത്ര പരന്പരാഗത പാതയിലൂടെ 14ന് ശബരിമലയിലെത്തും.

Kerala

നിയമസഭാ തെരഞ്ഞെടുപ്പ്; മൂന്നു മേഖലാ ജാഥകളുമായി ഇടതുമുന്നണി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി മൂന്നു മേഖലാ ജാഥകൾ നടത്താൻ ഇടതുമുന്നണി. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന വടക്കൻ മേഖലാ ജാഥ ഫെബ്രുവരി ഒന്നിനു മഞ്ചേശ്വരത്തു നിന്നാരംഭിച്ച് 15ന് പാലക്കാട് തരൂരിൽ അവസാനിക്കും. 60 നിയമസഭ മണ്ഡലങ്ങളിൽ ജാഥ പ്രചാരണം നടത്തും.

കേരള കോണ്‍ഗ്രസ് -എം ചെയർമാൻ ജോസ് കെ. മാണി ജാഥാ ക്യാപ്റ്റനായിട്ടുള്ള മധ്യമേഖലാ ജാഥ ഫെബ്രുവരി ആറിന് അങ്കമാലിയിൽ നിന്നാരംഭിച്ച് 13ന് പത്തനംതിട്ട ആറന്മുളയിൽ അവസാനിക്കും. 33 മണ്ഡലങ്ങളിൽ ജാഥ പ്രചാരണം നടത്തും.

സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നയിക്കുന്ന തെക്കൻ മേഖല ജാഥ ഫെബ്രുവരി നാലിന് തൃശൂർ ചേലക്കരയിൽ നിന്നാരംഭിച്ച് 14ന് തിരുവനന്തപുരത്ത് സമാപിക്കും. 47 മണ്ഡലങ്ങളിൽ ജാഥ പ്രചാരണം നടത്തും.

Kerala

തങ്കഅങ്കി ഘോഷയാത്ര ഇന്നെത്തും; ശനിയാഴ്ച മണ്ഡലപൂജ

ശബരിമല: ശബരിമല ക്ഷേത്രത്തില്‍ മണ്ഡല പൂജയ്ക്ക് ചാര്‍ത്താനുള്ള തങ്ക അങ്കി വഹിച്ചുള്ള രഥഘോഷയാത്ര ഇന്നു വൈകുന്നേരം ശബരിമല സന്നിധാനത്ത് എത്തും. വൈകുന്നേരം തങ്കഅങ്ക ചാര്‍ത്തി ദീപാരാധന നടക്കും.

ശനിയാഴ്ചയാണ് തങ്ക അങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ. രാവിലെ 10.10നും 11.30 നും ഇടയിലുള്ള മുഹൂര്‍ത്തത്തിലാണ് ഈ വര്‍ഷത്തെ മണ്ഡലപൂജ. ശനിയാഴ്ച രാത്രി 11ന് ഹരിവരാസനത്തിനുശേഷം അടയ്ക്കുന്ന ശബരിമല നട മകരവിളക്ക് മഹോത്സവത്തിനായി 30നായിരിക്കും തുറക്കുക.

തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീചിത്തിര തിരുനാള്‍ ബാലരാമവര്‍മ മണ്ഡല പൂജയ്ക്ക് ചാര്‍ത്താനായി സമര്‍പ്പിച്ചതാണ് തങ്ക അങ്കി. ചൊവ്വാഴ്ച രാവിലെയാണ് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍നിന്ന് തങ്ക അങ്കി ഘോഷയാത്ര പുറപ്പെട്ടത്.

ഇന്നു രാവിലെ പെരുനാട് ശാസ്താക്ഷേത്രത്തില്‍ നിന്ന് പുനരാരംഭിച്ച തങ്ക അങ്കി ഘോഷയാത്ര ളാഹ സത്രം, പ്ലാപ്പള്ളി, നിലയ്ക്കല്‍ ക്ഷേത്രം വഴി, ഉച്ചയ്ക്ക് ഒന്നിന് ചാലക്കയത്തെത്തും. 1.30ന് പമ്പയിലെത്തി വിശ്രമിച്ചശേഷം ഉച്ചകഴിഞ്ഞ് മൂന്നിനു പുറപ്പെട്ട് വൈകുന്നേരം അഞ്ചിന് ശരംകുത്തിയില്‍ എത്തിച്ചേരും.

ഇവിടെനിന്ന് ആചാരപൂര്‍വം സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും. പതിനെട്ടാംപടി കയറി സോപാനത്ത് എത്തുമ്പോള്‍ തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് ഏറ്റുവാങ്ങും. അയ്യപ്പ വിഗ്രഹത്തില്‍ തങ്ക അങ്കി ചാര്‍ത്തി 6.30ന് ദീപാരാധന നടക്കും. മണ്ഡലപൂജയോടനുബന്ധിച്ച് വന്‍ തിരക്കാണ് ശബരിമലയില്‍ അനുഭവപ്പെട്ടുവരുന്നത്.

പമ്പയില്‍ നിന്ന് ഇന്ന് മലകയറ്റത്തിനും നിയന്ത്രണങ്ങളുണ്ടാകും. മണ്ഡലപൂജ കഴിഞ്ഞാലും രാത്രി 11 വരെ ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കും.

District News

വൈക്കം ക്ഷത്രത്തിൽ ഋഷഭ വാഹനം എഴുന്നളളിപ്പ് ഭക്തിനിർഭരമായി

വൈക്കം:വൈക്കം ക്ഷേത്രത്തില്‍ ഋഷഭ വാഹനം എഴുന്നളളിപ്പ് ഭക്തിനിർഭരമായി. ഋഷഭ വാഹനത്തില്‍ എഴുന്നള്ളിയ സര്‍വാഭരണ വിഭൂഷിതനായ വൈക്കത്തപ്പനെ ദര്‍ശിച്ച് സായൂജ്യം നേടാന്‍ ആയിരങ്ങളാണ് ക്ഷേത്രത്തിലെത്തിയത്. വെള്ളിയില്‍ നിര്‍മിച്ച വാഹനത്തില്‍ വൈക്കത്തപ്പന്റെ തങ്കത്തിടമ്പ് എഴുന്നള്ളിച്ച് തിരുവാഭരണം ചാര്‍ത്തിയ ശേഷം പട്ടുടയാടകളും കട്ടിമാലകളും കൊണ്ട് അലങ്കരിച്ചു.

അവകാശികളായ കിഴക്കേടത്ത്, പടിഞ്ഞാറെടത്ത് ഇല്ലങ്ങളിലേതടക്കം 40ഓളം മൂസതുമാര്‍ മുളം തണ്ടിലേറ്റി വൈക്കത്തപ്പനെ എഴുന്നള്ളിച്ചു. വൈക്കം ഷാജി നാദസ്വരം മേളം ഒരുക്കി. രണ്ടു മണിക്കൂര്‍ നീണ്ടുനിന്ന ചടങ്ങിന് ഗജവീരന്‍മാര്‍ അകമ്പടിയായി. സ്വര്‍ണക്കുട, മുത്തുക്കുട, വെഞ്ചാമരം, ആലവട്ടം തുടങ്ങിയ അലങ്കാരങ്ങളോടെ നടത്തിയ വിളക്ക് എഴുന്നള്ളിപ്പ് ക്ഷേത്രത്തിന് അഞ്ച് പ്രദക്ഷിണം പൂര്‍ത്തിയാക്കി സമാപിച്ചു. ആചാര പ്രകാരം നാദസ്വരം, പരുഷ വാദ്യം, പഞ്ചവാദ്യം, ചെണ്ടമേളം, ഘട്ടിയം എന്നിവയാണ് ഉപയോഗിച്ചത്.

Latest News

Corehub Up