Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Procession

Kollam

ഘോഷയാത്രയോടെ നഗരത്തിലെ ഓണാഘോഷങ്ങള്‍ക്കു തുടക്കം

കൊല്ലം : ഘോഷയാത്രയോടെ കൊല്ലം കോര്‍പറേഷന്‍റെ ഓണാഘോഷത്തിനു തുടക്കമായി. കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് മുന്നില്‍നിന്ന് ആരംഭിച്ച സാംസ്‌കാരിക ഘോഷയാത്ര മന്ത്രി ബിന്ദു കൃഷ്ണ ഫ്‌ളാഗ് ഓഫ് ചെയ്തു.
കേരളത്തിന്‍റെ തനിമ വിളിച്ചോതുന്ന വിവിധതരം കലാരൂപങ്ങള്‍ ഘോഷയാത്രയില്‍ അണിനിരന്നു.

മേയര്‍ എ.കെ. ഹഫീസ്, എന്‍.കെ പ്രേമചന്ദ്രന്‍ എംപി, വിഷ്ണു മോഹന്‍ എംഎല്‍എ, ഡെപ്യൂട്ടി മേയര്‍ കരുമാലില്‍ ഡോ. ഉദയ സുകുമാരന്‍, വിവിധ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാര്‍, കൗണ്‍സില്‍ അംഗങ്ങള്‍ പൊതുപ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.

ജീവനക്കാര്‍, കൊല്ലം കോര്‍പറേഷന്‍ പരിധിയിലെ വിവിധ സ്‌കൂള്‍ വിദ്യാര്‍ഥികള്‍, അധ്യാപകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ഹരിത കര്‍മ സേനാംഗങ്ങള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങിയവരും ഘോഷയാത്രയില്‍ പങ്കെടുത്തു.

കൊല്ലം കെഎസ്ആര്‍ടിസിക്ക് സമീപം നിന്നാരംഭിച്ച് ചിന്നക്കട വഴി സി. കേശവന്‍ മെമ്മോറിയല്‍ ടൗണ്‍ ഹാളില്‍ ഘോഷയാത്ര സമാപിച്ചു. ഘോഷയാത്ര ചിന്നക്കടയിലെത്തിയതോടെ ചെറുമഴ പെയ്തത് പങ്കെടുത്തവരെ ബുദ്ധിമുട്ടിച്ചു. മഴ മാറിയതോടെ ഘോഷയാത്ര ക്രമപ്രകാരം മുന്നോട്ടുനീങ്ങി.

National

അംബേദ്കർ ജയന്തി ഘോഷയാത്രയിലേക്ക് കാർ പാഞ്ഞുകയറി; ഏഴുവയസുകാരിക്ക് ദാരുണാന്ത്യം

ബംഗളൂരു: കർണാടകയിലെ ചിക്കമഗളുരുവിൽ അംബേദ്കർ ജയന്തി ഘോഷയാത്രയിലേക്ക് കാർ പാഞ്ഞു കയറി ഏഴുവയസുകാരിക്ക് ദാരുണാന്ത്യം. അപകടത്തിൽ ഏഴു പേർക്ക് പരിക്കേറ്റു.

കാർ ഡ്രൈവർ മദ്യപിച്ചിരുന്നതാണ് അപകടകാരണമെന്ന് പോലീസ് പറയുന്നു. ഇയാളെ നാട്ടുകാർ പിടികൂടി തടഞ്ഞുവച്ചു. അതേസമയം, ഒപ്പമുണ്ടായിരുന്നയാൾ ഓടി രക്ഷപ്പെട്ടു.

പരിക്കേറ്റവരെ ഹാസനിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. അപകടത്തെത്തുടർന്ന് ജില്ലാ ആശുപത്രിക്ക് മുന്നിൽ നാട്ടുകാർ പ്രതിഷേധം നടത്തി.

International

ജറൂസലെമിലെ ഓശാന ഞായര്‍ പ്രദക്ഷിണം റദ്ദാക്കി

ജറൂസലെം: യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ എല്ലാ വര്‍ഷവും ആയിരങ്ങള്‍ പങ്കെടുത്തുകൊണ്ടിരുന്ന ജറൂസലെമിലെ ഓശാന ഞായര്‍ പ്രദക്ഷിണം റദ്ദാക്കി.

പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഒലിവുമലയില്‍നിന്ന് ജറൂസലെമിലേക്കുള്ള പരമ്പരാഗത ഓശാന ഞായര്‍ ഘോഷയാത്ര ഒഴിവാക്കുകയാണെന്ന് ജറൂസലെമിലെ ലാറ്റിന്‍ പാത്രിയാര്‍ക്കേറ്റ് അറിയിച്ചു.

ഇതിനുപകരം മറ്റൊരു സ്ഥലത്ത് നഗരത്തിനായുള്ള പ്രാര്‍ഥന നടത്തുമെന്നും ജറൂസലെമിലെ ലാറ്റിന്‍ പാത്രിയാര്‍ക്കീസ് കര്‍ദിനാള്‍ പിയര്‍ബത്തിസ്ത പിസബെല്ല അറിയിച്ചു.

എന്നിരുന്നാലും പാത്രിയാര്‍ക്കേറ്റിന്‍റെ പള്ളികള്‍ തുറന്നിരിക്കുമെന്നും പ്രാര്‍ഥനയും ഈസ്റ്റര്‍ ആചരണത്തില്‍ വിശ്വാസികളുടെ പങ്കാളിത്തവും പ്രോത്സാഹിപ്പിക്കുന്നതിന് ഇടവക വൈദികരും മറ്റും പരമാവധി ശ്രമിക്കുമെന്നും ലാറ്റിന്‍ പാത്രിയാര്‍ക്കീസ് പ്രസ്താവനയില്‍ വ്യക്തമാക്കി.

Kerala

തിരുവാഭരണ ഘോഷയാത്ര പുറപ്പെട്ടു

പന്തളം: ശബരിമല ശ്രീധർമശാസ്താ ക്ഷേത്രത്തിലെ അയ്യപ്പ വിഗ്രഹത്തിൽ മകരവിളക്കിനു ചാർത്താനുള്ള തിരുവാഭരണങ്ങളുമായുള്ള ഘോഷയാത്ര പന്തളത്തുനിന്ന് പുറപ്പെട്ടു.

പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിൽ ദർശനത്തിനുവച്ചിരുന്ന തിരുവാഭരണങ്ങൾ ഇന്നലെ പുലർച്ചെ ദേവസ്വം ബോർഡ് അധികൃതർ ഏറ്റുവാങ്ങി വലിയകോയിക്കൽ ശ്രീധർമശാസ്താ ക്ഷേത്രത്തിലെത്തിച്ചു.

ഉച്ചവരെ ക്ഷേത്രത്തിൽ തിരുവാഭരണ ദർശനം നടന്നു. പിന്നീടായിരുന്നു ഘോഷയാത്രയ്ക്ക് ഒരുക്കം തുടങ്ങിയത്. സായുധ പോലീസിന്‍റെ അകന്പടിയോടെയുള്ള കാൽനട യാത്ര പരന്പരാഗത പാതയിലൂടെ 14ന് ശബരിമലയിലെത്തും.

Kerala

നിയമസഭാ തെരഞ്ഞെടുപ്പ്; മൂന്നു മേഖലാ ജാഥകളുമായി ഇടതുമുന്നണി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി മൂന്നു മേഖലാ ജാഥകൾ നടത്താൻ ഇടതുമുന്നണി. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന വടക്കൻ മേഖലാ ജാഥ ഫെബ്രുവരി ഒന്നിനു മഞ്ചേശ്വരത്തു നിന്നാരംഭിച്ച് 15ന് പാലക്കാട് തരൂരിൽ അവസാനിക്കും. 60 നിയമസഭ മണ്ഡലങ്ങളിൽ ജാഥ പ്രചാരണം നടത്തും.

കേരള കോണ്‍ഗ്രസ് -എം ചെയർമാൻ ജോസ് കെ. മാണി ജാഥാ ക്യാപ്റ്റനായിട്ടുള്ള മധ്യമേഖലാ ജാഥ ഫെബ്രുവരി ആറിന് അങ്കമാലിയിൽ നിന്നാരംഭിച്ച് 13ന് പത്തനംതിട്ട ആറന്മുളയിൽ അവസാനിക്കും. 33 മണ്ഡലങ്ങളിൽ ജാഥ പ്രചാരണം നടത്തും.

സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നയിക്കുന്ന തെക്കൻ മേഖല ജാഥ ഫെബ്രുവരി നാലിന് തൃശൂർ ചേലക്കരയിൽ നിന്നാരംഭിച്ച് 14ന് തിരുവനന്തപുരത്ത് സമാപിക്കും. 47 മണ്ഡലങ്ങളിൽ ജാഥ പ്രചാരണം നടത്തും.

Kerala

തങ്കഅങ്കി ഘോഷയാത്ര ഇന്നെത്തും; ശനിയാഴ്ച മണ്ഡലപൂജ

ശബരിമല: ശബരിമല ക്ഷേത്രത്തില്‍ മണ്ഡല പൂജയ്ക്ക് ചാര്‍ത്താനുള്ള തങ്ക അങ്കി വഹിച്ചുള്ള രഥഘോഷയാത്ര ഇന്നു വൈകുന്നേരം ശബരിമല സന്നിധാനത്ത് എത്തും. വൈകുന്നേരം തങ്കഅങ്ക ചാര്‍ത്തി ദീപാരാധന നടക്കും.

ശനിയാഴ്ചയാണ് തങ്ക അങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ. രാവിലെ 10.10നും 11.30 നും ഇടയിലുള്ള മുഹൂര്‍ത്തത്തിലാണ് ഈ വര്‍ഷത്തെ മണ്ഡലപൂജ. ശനിയാഴ്ച രാത്രി 11ന് ഹരിവരാസനത്തിനുശേഷം അടയ്ക്കുന്ന ശബരിമല നട മകരവിളക്ക് മഹോത്സവത്തിനായി 30നായിരിക്കും തുറക്കുക.

തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീചിത്തിര തിരുനാള്‍ ബാലരാമവര്‍മ മണ്ഡല പൂജയ്ക്ക് ചാര്‍ത്താനായി സമര്‍പ്പിച്ചതാണ് തങ്ക അങ്കി. ചൊവ്വാഴ്ച രാവിലെയാണ് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍നിന്ന് തങ്ക അങ്കി ഘോഷയാത്ര പുറപ്പെട്ടത്.

ഇന്നു രാവിലെ പെരുനാട് ശാസ്താക്ഷേത്രത്തില്‍ നിന്ന് പുനരാരംഭിച്ച തങ്ക അങ്കി ഘോഷയാത്ര ളാഹ സത്രം, പ്ലാപ്പള്ളി, നിലയ്ക്കല്‍ ക്ഷേത്രം വഴി, ഉച്ചയ്ക്ക് ഒന്നിന് ചാലക്കയത്തെത്തും. 1.30ന് പമ്പയിലെത്തി വിശ്രമിച്ചശേഷം ഉച്ചകഴിഞ്ഞ് മൂന്നിനു പുറപ്പെട്ട് വൈകുന്നേരം അഞ്ചിന് ശരംകുത്തിയില്‍ എത്തിച്ചേരും.

ഇവിടെനിന്ന് ആചാരപൂര്‍വം സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും. പതിനെട്ടാംപടി കയറി സോപാനത്ത് എത്തുമ്പോള്‍ തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് ഏറ്റുവാങ്ങും. അയ്യപ്പ വിഗ്രഹത്തില്‍ തങ്ക അങ്കി ചാര്‍ത്തി 6.30ന് ദീപാരാധന നടക്കും. മണ്ഡലപൂജയോടനുബന്ധിച്ച് വന്‍ തിരക്കാണ് ശബരിമലയില്‍ അനുഭവപ്പെട്ടുവരുന്നത്.

പമ്പയില്‍ നിന്ന് ഇന്ന് മലകയറ്റത്തിനും നിയന്ത്രണങ്ങളുണ്ടാകും. മണ്ഡലപൂജ കഴിഞ്ഞാലും രാത്രി 11 വരെ ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കും.

District News

വൈക്കം ക്ഷത്രത്തിൽ ഋഷഭ വാഹനം എഴുന്നളളിപ്പ് ഭക്തിനിർഭരമായി

വൈക്കം:വൈക്കം ക്ഷേത്രത്തില്‍ ഋഷഭ വാഹനം എഴുന്നളളിപ്പ് ഭക്തിനിർഭരമായി. ഋഷഭ വാഹനത്തില്‍ എഴുന്നള്ളിയ സര്‍വാഭരണ വിഭൂഷിതനായ വൈക്കത്തപ്പനെ ദര്‍ശിച്ച് സായൂജ്യം നേടാന്‍ ആയിരങ്ങളാണ് ക്ഷേത്രത്തിലെത്തിയത്. വെള്ളിയില്‍ നിര്‍മിച്ച വാഹനത്തില്‍ വൈക്കത്തപ്പന്റെ തങ്കത്തിടമ്പ് എഴുന്നള്ളിച്ച് തിരുവാഭരണം ചാര്‍ത്തിയ ശേഷം പട്ടുടയാടകളും കട്ടിമാലകളും കൊണ്ട് അലങ്കരിച്ചു.

അവകാശികളായ കിഴക്കേടത്ത്, പടിഞ്ഞാറെടത്ത് ഇല്ലങ്ങളിലേതടക്കം 40ഓളം മൂസതുമാര്‍ മുളം തണ്ടിലേറ്റി വൈക്കത്തപ്പനെ എഴുന്നള്ളിച്ചു. വൈക്കം ഷാജി നാദസ്വരം മേളം ഒരുക്കി. രണ്ടു മണിക്കൂര്‍ നീണ്ടുനിന്ന ചടങ്ങിന് ഗജവീരന്‍മാര്‍ അകമ്പടിയായി. സ്വര്‍ണക്കുട, മുത്തുക്കുട, വെഞ്ചാമരം, ആലവട്ടം തുടങ്ങിയ അലങ്കാരങ്ങളോടെ നടത്തിയ വിളക്ക് എഴുന്നള്ളിപ്പ് ക്ഷേത്രത്തിന് അഞ്ച് പ്രദക്ഷിണം പൂര്‍ത്തിയാക്കി സമാപിച്ചു. ആചാര പ്രകാരം നാദസ്വരം, പരുഷ വാദ്യം, പഞ്ചവാദ്യം, ചെണ്ടമേളം, ഘട്ടിയം എന്നിവയാണ് ഉപയോഗിച്ചത്.

Latest News

Corehub Up