National
ന്യൂഡൽഹി: വ്യോമപ്രതിരോധ സംവിധാനങ്ങൾ വാങ്ങുന്നതിനും നാവികസേനയുടെ നിരീക്ഷണ വിമാനത്തിന്റെ അറ്റകുറ്റപ്പണിയുടെ പിന്തുണയ്ക്കുമായി 858 കോടി രൂപയുടെ കരാറിൽ പ്രതിരോധ മന്ത്രാലയം ഒപ്പുവച്ചു.
റഷ്യൻ ഏജസിയായ ജെഎസ്സി റോസോബോറോൺ എക്സ് പോർട്ടുമായി 445 കോടി രൂപയുടെ കരാറും അമേരിക്കൻ കന്പനിയായ ബോയിംഗ് ഇന്ത്യ ഡിഫൻസ് പ്രൈവറ്റ് ലിമിറ്റഡുമായി 413 കോടി രൂപയുടെ കരാറുമാണ് പ്രതിരോധ മന്ത്രാലയം സെക്രട്ടറി രാജേഷ് കുമാർ സിംഗ് ഒപ്പിട്ടത്.
റഷ്യൻ നിർമിത വ്യോമപ്രതിരോധ മിസൈൽ സംവിധാനമായ തുഗുസ്കയാണ് വാങ്ങുന്നത്. ഡ്രോണുകൾ, ക്രൂസ് മിസൈലുകൾ തുടങ്ങിയ വ്യോമ ഭീഷണികളെ ചെറുക്കാൻ ഇതു സഹായിക്കും.
നാവികസേനയുടെ നിരീക്ഷണ വിമാനമായ പി8ഐ വിമാനങ്ങളുടെ സംരക്ഷണവും അറ്റകുറ്റപ്പണികളും ഉറപ്പാക്കുന്നതിനുള്ള കരാറിലാണ് അമേരിക്കൻ കന്പനിയുമായി ഒപ്പിട്ടത്.
International
വാഷിംഗ്ടണ്‍: റഷ്യന്‍ എണ്ണ വാങ്ങാന്‍ ഇന്ത്യക്ക് അനുമതി നൽകിയത് എണ്ണക്ഷാമത്തെക്കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കുന്നതിന്റെ ഭാഗമാണെന്ന് യുഎസ് ഊര്‍ജ സെക്രട്ടറി ക്രിസ് റൈറ്റ്.
പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കടലിൽ കുടുങ്ങിക്കിടക്കുന്ന, റഷ്യയിൽനിന്നു ചൈനീസ് റിഫൈനറികളിലേക്കുള്ള എണ്ണ സംഭരിക്കാനാണ് ഇളവിലൂടെ ലക്ഷ്യമിടുന്നത്. നടപടി യുഎസിനു റഷ്യയോടുള്ള നയത്തിന്റെ മാറ്റമായി കണക്കാക്കേണ്ടതില്ലെന്നും ഊര്‍ജ സെക്രട്ടറി വ്യക്തമാക്കി.
ചൈനയിലേക്കു റഷ്യന്‍ എണ്ണ എത്തിക്കാന്‍ ആറാഴ്ചയിലധികം കാത്തിരിക്കേണ്ടിവരും. ഇതിനു ബദലായി ആ എണ്ണശേഖരം ഇന്ത്യയില്‍ സംഭരിച്ച് എണ്ണക്ഷാമം, വിലക്കയറ്റം തുടങ്ങിയ ആശങ്കകള്‍ കുറയ്ക്കാന്‍ കഴിയും. എന്നിരുന്നാലും റഷ്യയോടുള്ള യുഎസ് നയത്തില്‍ മാറ്റമൊന്നുമില്ല.
ഇന്ത്യക്കും അതിനേക്കുറിച്ച് ധാരണയുണ്ടെന്നും ഊര്‍ജ സെക്രട്ടറി പറഞ്ഞു. വെള്ളിയാഴ്ചയാണ് റഷ്യയില്‍നിന്ന് എണ്ണ വാങ്ങാന്‍ ഇന്ത്യക്ക് യുഎസ് അനുമതി നല്‍കിയത്.
National
ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായി നിലവിലുള്ള വിഐപി യാത്രാ വിമാനങ്ങൾക്ക് പകരം അത്യാധുനിക സൗകര്യമുള്ള പുതിയ ദീർഘദൂര ചെറുയാത്ര വിമാനം (ലോംഗ് റേഞ്ച് ബിസിനസ് ജെറ്റുകൾ- എൽആർബിജെ) വാങ്ങാനുള്ള നടപടികൾ ആരംഭിച്ചു.
പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിൽ വിമാന നിർമാതാക്കളിൽനിന്ന് വ്യോമസേന വിവരങ്ങൾ തേടി.
ഡൽഹിയിലെ പാലം ആസ്ഥാനമായി പ്രവർത്തിക്കുന്ന എയർ ഹെഡ്ക്വാർട്ടേഴ്സ് കമ്യൂണിക്കേഷൻ സ്ക്വാഡ്രണിനെ നവീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് നീക്കം.
Kerala
തിരുവനന്തപുരം: എൻടിപിസിയുമായുള്ള വൈദ്യുതി വാങ്ങൽ കരാർ മൂന്നു വർഷത്തേക്ക് കൂടി നീട്ടാൻ കെഎസ്ഇബിഎല്ലിന് മന്ത്രിസഭ അനുമതി നൽകി.
സഹകരണ സർവീസ് പരീക്ഷ ബോർഡ് ജീവനക്കാർക്ക് 11-ാം ശമ്പള പരിഷ്കരണം വ്യവസ്ഥകൾക്ക് വിധേയമായി അംഗീകരിക്കും. പത്താം ശമ്പള പരിഷ്കരണം അനുവദിച്ച നടപടി സാധൂകരിച്ചു.
ടെക്നോപാർക്കിന്റെ കൈവശമുള്ള 4.74 ഏക്കർ ഭൂമിയുടെ അവകാശം നിബന്ധനകൾക്ക് വിധേയമായി കെ സ്പേസിന് കൈമാറ്റം ചെയ്യാൻ അനുമതി നൽകി.
ടെക്നോപാർക്ക് കൈമാറേണ്ടിയിരുന്ന 18.56 ഏക്കർ ഭൂമിയിൽ നിന്ന് 3.67 ഏക്കർ ഭൂമി മഴവെള്ളസംഭരണ സംവിധാനത്തിന്റെ നിർമാണത്തിന് നീക്കിവച്ചതിനു പകരമായാണിത്.