Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rehabilitation

Palakkad

വടക്കഞ്ചേരി ടൗണിലെ വഴിയോര കച്ചവടക്കാരെ പുനരധിവസിപ്പിക്കൽ വിജയത്തിലേക്ക്

വടക്കഞ്ചേരി: വടക്കഞ്ചേരി ടൗണിലെ വഴിയോര കച്ചവടക്കാരെ പുനരധിവസിപ്പിക്കൽ വിജയത്തിലേക്ക്.ടൗൺറോഡിൽനിന്നും കച്ചവടക്കാരെ മാറ്റുന്നതിനെതിരേ സമരരംഗത്തുണ്ടായിരുന്ന പലരും പുതിയ സ്ഥലത്തേക്കുമാറാൻ സന്നദ്ധത അറിയിച്ചതോടെയാണ് പതിറ്റാണ്ടുകളായി നടക്കാതിരുന്ന പുനരധിവസിപ്പിക്കൽ നടപടി സമാധാനാന്തരീക്ഷത്തിൽ വിജയത്തിലേക്കു നീങ്ങുന്നത്.

റോഡിൽനിന്നും ഒഴിഞ്ഞു പോകുന്നതിന്‍റെ ഭാഗമായി കോ-ഓപറേറ്റീവ് ബാങ്കിനടുത്തെ പെട്ടിക്കടകളെല്ലാം അവരവർതന്നെ മാറ്റി പുതിയ സ്ഥലത്തു സ്ഥാപിച്ചു.
പുതിയസ്ഥലം ഇന്നലെ ഓരോ കച്ചവടക്കാർക്കായി അളന്ന് പഞ്ചായത്ത് അധികൃതർ കൃത്യത വരുത്തിയിട്ടുണ്ട്.

പഞ്ചായത്ത് പ്രസിഡന്‍റ് സി. പ്രസാദ്, വൈസ് പ്രസിഡന്‍റ് ശശികല ടീച്ചർ, മറ്റു പഞ്ചായത്ത് മെംബർമാർ, സെക്രട്ടറി ടി.എസ്. അഭിൻ, അസിസ്റ്റന്‍റ് സെക്രട്ടറി ഉമ്മർ ഫാറൂഖ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തനങ്ങൾ.
ടൗണിൽ കിഴക്കഞ്ചേരി റോഡിൽ മുമ്പ് ദിവസച്ചന്ത പ്രവർത്തിച്ചിരുന്ന സ്ഥലത്തേക്കാണ് കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നത്.


ഇവിടത്തെ അനധികൃത നിർമാണപ്രവൃത്തികളും പൊളിച്ചുനീക്കി.സി, ഇ,ഷേയ്പ്പിലായി 40ലേറെ കടക്കാർക്ക് സ്ഥലത്ത് സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇന്നുമുതൽ പുതിയ സ്ഥലത്ത് കച്ചവടങ്ങൾ ആരംഭിക്കും.ചന്തസ്ഥലത്ത് മിനി ഹൈമാസ്റ്റ് ലൈറ്റും മറ്റു സൗകര്യങ്ങളും ഏർപ്പെടുത്തുമെന്നു പഞ്ചായത്ത് അധികൃതർ പറഞ്ഞു.

District News

മാർത്തോമ്മ ബധിര വിദ്യാലയത്തിൽ റീഹാബിലിറ്റേഷൻ സെമിനാർ തുടങ്ങി

ചെർക്കള: മാർത്തോമ്മ ബധിര വിദ്യാലയത്തിൽ റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ കീഴിലുള്ള സെമിനാറിന് തുടക്കമായി. ആശയവിനിമയ വൈകല്യങ്ങളുടെ ആദ്യകാല തിരിച്ചറിയലും ഇടപെടലും എന്ന വിഷയത്തിലുള്ള സെമിനാർ എൻ.എ. നെല്ലിക്കുന്ന് എംഎൽഎ ഉദ്ഘാടനം ചെയ്തു.

ഭിന്നശേഷി കുട്ടികളുടെ ഭാഷാപരമായ വളർച്ചയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. മാർത്തോമ്മസ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാ. മാത്യു ബേബി അധ്യക്ഷത വഹിച്ചു. മാർത്തോമ്മ കോളജ് ഓഫ് സ്പെഷ്യൽ എഡ്യുക്കേഷൻ ഡയറക്ടർ ഫാ. അനീഷ് തോമസ്, മുഖ്യാധ്യാപിക എസ്. ഷീല, ജിജുൽ വാസ് എന്നിവർ പ്രസംഗിച്ചു.

മൂന്നു ദിവസങ്ങളിലായി നടക്കുന്ന സെമിനാറിൽ ഇഗ്നേഷ്യസ്, ഡോ. ഗ്രേസ് സാറ, സിന്ധു, നദ ഫിറോസ്, ജവാദ്, നിധിഷ്, ഡോ. സോണി, ഡോ. മഹേഷ്‌ എന്നിവർ വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി ക്ലാസെടുക്കും.

 

 

Kerala

മുണ്ടക്കൈ -ചൂരല്‍മല പുനരധിവാസം; ഫെബ്രുവരിയോടെ ആദ്യഘട്ടം പൂര്‍ത്തിയാകുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മുണ്ടക്കൈ-ചൂരല്‍മല ദുരന്തം ഓര്‍മപ്പെടുത്തിക്കൊണ്ടായിരുന്നു പുതുവര്‍ഷ പിറവി ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാര്‍ത്താസമ്മേളനം. ലോകമെമ്പാടുമുള്ള മലയാളികള്‍ ഒറ്റ മനസോടെ വയനാട് മുണ്ടക്കൈ ദുരന്തബാധിതരോടൊപ്പം നിന്നതായി മുഖ്യമന്ത്രി പറഞ്ഞു.

ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിന് കല്‍പ്പറ്റ ബൈപ്പാസിന് സമീപം ഏറ്റെടുത്ത എല്‍സ്റ്റണ്‍ എസ്‌റ്റേറ്റ് ഭൂമിയില്‍ ടൗണ്‍ഷിപ്പ് നിര്‍മാണം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

410 വീടുകളും അനുബന്ധ സൗകര്യങ്ങളും ഉള്‍ക്കൊള്ളുന്നതാണ് ടൗണ്‍ഷിപ്പ്. പ്രകൃതി ദുരന്തങ്ങളെ പ്രതിരോധിക്കുന്ന തരത്തില്‍ അത്യാധുനിക സൗകര്യങ്ങളോടെ പ്രകൃതിയോട് ഇണങ്ങുന്ന രീതിയിലാണ് നിര്‍മാണം. ഫെബ്രുവരിയോടെ ആദ്യഘട്ടം പൂര്‍ത്തിയാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

207 വീടുകളുടെ വാര്‍പ്പ് പൂര്‍ത്തിയായതായി മുഖ്യമന്ത്രി പറഞ്ഞു. ബാക്കി വീടുകളുടെ പണികള്‍ വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുകയാണ്. മുന്നൂറോളം വീടുകളും അനുബന്ധ സൗകര്യങ്ങളും പൂര്‍ത്തീകരിച്ച് ഒന്നാം ഘട്ടമായി ഫെബ്രുവരിയില്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറുന്നതിനാണ് ലക്ഷ്യമിടുന്നത്.

National

അർഹരായവർക്കു മാത്രം പുനരധിവാസം: ഡി.കെ. ശിവകുമാർ

ബംഗളൂരു: കൊഗിലു ഒഴിപ്പിക്കൽ നടപടിയിൽ വീട് നഷ്ടപ്പെട്ടവരിൽ അർഹരായവർക്ക് മാത്രം പുനരധിവാസമെന്ന സർക്കാർ തീരുമാനത്തെ ന്യായീകരിച്ച് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. രേഖകൾ പരിശോധിച്ച് അർഹരായ പ്രദേശവാസികൾക്ക് മാത്രമേ മാനുഷികപരിഗണന നൽകൂവെന്നും അദ്ദേഹം പറഞ്ഞു.

ബുൾഡോസർ നടപടിയിൽ വീടുനഷ്ടപ്പെട്ടവർക്ക് സർക്കാർ അതിവേഗസഹായം വാഗ്ദാനം ചെയ്തതിനെ ബിജെപി ചോദ്യം ചെയ്തതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ പ്രീണനരാഷ്‌ട്രീയമാണു നടത്തുന്നതെന്ന ആരോപണവും അദ്ദേഹം തള്ളി.

ഒരുതരത്തിലുള്ള പ്രീണന രാഷ്‌ട്രീയവുമില്ല. അനധികൃത കൈയേറ്റക്കാർക്ക് ഒരുവിധ സഹയാവും നൽകില്ല. കൈയേറ്റക്കാർക്കെതിരേ നിയമനടപടി സ്വീകരിക്കും. മുഖ്യമന്ത്രിയുടെ ഭവന പദ്ധതി പ്രകാരം അർഹതപ്പെട്ടവർക്ക് മാനുഷിക പരിഗണനയിൽ വീടുകൾ നൽകുന്നുണ്ടെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

District News

തെരുവുനായ്ക്കളുടെ പുനരധിവാസം: സഹകരിക്കാന്‍ സന്നദ്ധതയറിയിച്ച് മൃഗക്ഷേമ പ്രവര്‍ത്തകര്‍

കൊച്ചി: ജില്ലയിലെ തെരുവുനായ്ക്കളുടെ പ്രശ്‌നപരിഹാരത്തിനും പുനരധിവാസത്തിനുമായി സര്‍ക്കാര്‍ സംവിധാനങ്ങളുമായി കൈകോര്‍ക്കാന്‍ മൃഗക്ഷേമ പ്രവര്‍ത്തകര്‍ സന്നദ്ധത അറിയിച്ചു. ആലുവ ഐസിഡിപി കാമ്പസില്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മൃഗക്ഷേമ പ്രവര്‍ത്തകരുടെയും സംഘടനകളുടെയും യോഗത്തിലാണ് ഈ തീരുമാനം.


തെരുവുനായ്ക്കള്‍ക്കായി ഷെല്‍ട്ടറുകള്‍ നിര്‍മിക്കുന്നതിനും അവയുടെ പരിപാലനത്തിനുമായി വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി സഹകരിക്കാന്‍ യോഗത്തില്‍ പങ്കെടുത്ത 26 മൃഗക്ഷേമ പ്രവര്‍ത്തകരും പിന്തുണ പ്രഖ്യാപിച്ചു.

റോട്ടറി ഇന്‍റര്‍നാഷണലിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത സീജോ തോമസ് ഷെല്‍ട്ടര്‍ നിര്‍മാണത്തില്‍ റോട്ടറിയുടെ പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്തു.

സര്‍ക്കാര്‍ സ്ഥലം വിട്ടുനല്‍കുകയാണെങ്കില്‍ ഷെല്‍ട്ടറുകളുടെ നിര്‍മാണവും നടത്തിപ്പും ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് തൃപ്പൂണിത്തുറയില്‍ നിന്നുള്ള അജയ് മേനോന്‍ ഉള്‍പ്പെടെയുള്ളവര്‍ അറിയിച്ചു. റെസ്‌ക്യൂ ചെയ്യപ്പെടുന്ന തെരുവുനായ്ക്കളുടെ വന്ധ്യംകരണം അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതിയോടെ സൗജന്യമായി ചെയ്യാവുന്നതാണെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ യോഗത്തില്‍ അറിയിച്ചു.

 

National

മണിപ്പുരിൽ പുനരധിവാസത്തിനു സമിതികൾ

ഇംഫാൽ: മണിപ്പൂരിൽ വംശീയ സംഘർഷത്തെത്തുടർന്ന് ദുരിതാശ്വാസ ക്യാന്പുകളിൽ കഴിയുന്നവരെ തിരിച്ചയയ്ക്കുന്നതിനു ജില്ലാ, സംസ്ഥാനതല സമിതികൾ രൂപീകരിച്ചു.

ചിഫ് സെക്രട്ടറിയും ഡെപ്യൂട്ടി കമ്മീഷണർമാരും അടങ്ങുന്ന സമിതിയാകും പുനരധിവാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക. സമാധാനം തിരികെയെത്തിയതോടെ ദുരിതാശ്വാസ ക്യാന്പുകളിൽനിന്ന് ആളുകൾ സ്വന്തം സ്ഥലത്തേക്ക് മടങ്ങാൻ തുടങ്ങിയിരുന്നു. ഇവരെ സുരക്ഷാസേന തടഞ്ഞത് സംഘർഷത്തിനു വഴിതെളിച്ചു. ഇതേത്തുടർന്നാണു പ്രത്യേക സമിതി.

2023 മേയ് മുതൽ തുടങ്ങിയ വംശീയകലാപത്തിൽ ഇതുവരെ 260 പേർ കൊല്ലപ്പെട്ടതായാണു കണക്കുകൾ.

District News

നീണ്ട കാത്തിരിപ്പിനൊടുവിൽ ബഡ്സ് റിഹാബിലിറ്റേഷൻ സെന്‍റർ തുറന്നു

വണ്ടൂർ: കെട്ടിടം നിർമ്മിച്ച്, പത്ത് വർഷത്തിനുശേഷം കരുണാലപടിയിലുള്ള ഭിന്നശേഷിക്കാർക്കായുള്ള ബഡ്സ് റിഹാബിലിറ്റേഷൻ സെന്‍റർ തുറന്നു കൊടുത്ത് വണ്ടൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി.

കേന്ദ്രത്തിന്‍റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി .എം. സീന നിർവഹിച്ചു. പത്തുവർഷങ്ങൾക്കു മുമ്പ് 17 ലക്ഷം രൂപ ചിലവഴിച്ചാണ് ഭിന്നശേഷി തെറാപ്പി സെന്‍റർ പഞ്ചായത്ത് ഒരുക്കിയത്.

ഇതുവരെ തുറന്നുകൊടുത്തിരുന്നില്ല. തൊണ്ടിയിൽ ഏഴോളം സെന്‍റ് സ്ഥലത്താണ് കെട്ടിടം ഒരുക്കിയത്. ഇലക്ഷൻ മുന്നിൽക്കണ്ടുള്ള ഉദ്ഘാടനത്തിനെതിരെ ഇ. ദാസിന്‍റെ നേതൃത്വത്തിൽ പ്രതിപക്ഷ അംഗങ്ങൾ രംഗത്തെത്തി.

ഭിന്നശേഷിക്കാരെ അറിയിക്കാതെയാണ് ഉദ്ഘാടനം നടത്തിയതെന്ന ആരോപണവും പ്രതിപക്ഷം ഉന്നയിക്കുന്നുണ്ട്.

Latest News

Corehub Up