x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രയോജനപ്പെടാതെ പുനരധിവാസകേന്ദ്രം


Published: May 7, 2026 01:30 AM IST | Updated: May 7, 2026 01:30 AM IST

കാസര്‍ഗോട്ടെ വഴിയോര കച്ചവടകേന്ദ്രം.

കാസര്‍ഗോഡ്: കാസര്‍ഗോഡ് നഗരസഭയുടെ നേതൃത്വത്തില്‍ തെരുവുകച്ചവടക്കാര്‍ക്കായി നിര്‍മിച്ച പുനരധിവാസകേന്ദ്രം പദ്ധതി പാളുന്നു. പുതിയ ബസ്‌സ്റ്റാന്‍ഡിന് സമീപം ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മിച്ച കേന്ദ്രത്തിലെ കടമുറികള്‍ ഭൂരിഭാഗവും അടഞ്ഞുകിടക്കുകയാണ്.

കഴിഞ്ഞവര്‍ഷം ഓഗസ്റ്റിലാണ് നഗരസഭ തെരുവുകച്ചവടക്കാരുടെ പുനരധിവാസകേന്ദ്രം തുറന്നുകൊടുത്തത്. ഇരുവശങ്ങളിലായി 28 മുറികളാണ് ഈ സമുച്ചയത്തിലുള്ളത്. തുടക്കത്തില്‍ എല്ലാ വ്യാപാരികളും ആവേശത്തോടെ കടകള്‍ തുറന്നിരുന്നുവെങ്കിലും നിലവില്‍ ഭൂരിഭാഗം പേരും കടകള്‍ പൂട്ടിയ അവസ്ഥയിലാണ്. കഴിഞ്ഞവര്‍ഷം അവസാനത്തോടെയാണ് നഗരസഭ തെരുവുകച്ചവടക്കാരുടെ പുനരധിവാസകേന്ദ്രം തുറന്നുകൊടുത്തത്.

തുടക്കത്തില്‍ എല്ലാ വ്യാപാരികളും ആവേശത്തോടെ കടകള്‍ തുറന്നിരുന്നുവെങ്കിലും നിലവില്‍ ഭൂരിഭാഗം പേരും കടകള്‍ പൂട്ടിയ അവസ്ഥയിലാണ്. കച്ചവടം തീരെയില്ലാത്ത അവസ്ഥയിലും വര്‍ഷത്തില്‍ 9,000 രൂപ വീതം നഗരസഭയ്ക്ക് വാടക നല്‍കാന്‍ വ്യാപാരികള്‍ ബാധ്യസ്ഥരാണ്. ഇതു സാധാരണക്കാരായ കച്ചവടക്കാര്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കുന്നത്. ജനങ്ങള്‍ എളുപ്പത്തില്‍ എത്തുന്ന ഇടത്തല്ല പുനരധിവാസ കേന്ദ്രം സ്ഥാപിച്ചതെന്നും വ്യാപാരികള്‍ പരാതിപ്പെടുന്നു.

മുന്പ് പഴയ ബസ്‌സ്റ്റാന്‍ഡിന് സമീപം തെരുവോരങ്ങളില്‍ കച്ചവടം ചെയ്തിരുന്ന സമയത്ത് നല്ല വരുമാനം ലഭിച്ചിരുന്നു. ഇതു കാല്‍നടയാത്രക്കാര്‍ക്കും ഗതാഗതത്തിനും ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നു കണ്ടാണ് നഗരസഭ പുതിയ ബസ്‌സ്റ്റാന്‍ഡിന് സമീപം പുനരധിവാസ കേന്ദ്രം നിര്‍മിച്ചത്.

നിലവിലെ പുനരധിവാസ കേന്ദ്രം നഗരസഭയുടെ മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തി, ജനങ്ങള്‍ കൂടുതലായി ഇടപെടുന്ന സ്ഥലത്ത് പുതിയ പുനരധിവാസ കേന്ദ്രം നിര്‍മിച്ചുനല്‍കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. അല്ലാത്തപക്ഷം തങ്ങളുടെ ഉപജീവനമാര്‍ഗം പൂര്‍ണമായും തടസപ്പെടുമെന്നും അവര്‍ സങ്കടത്തോടെ പറയുന്നു.

Tags : Rehabilitation nattuvishesham local news

Recent News

Corehub Up