Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rehabilitation

Malappuram

ഭിന്നശേഷി പുനരധിവാസ ഗ്രാമം: 5.32 കോടി രൂപയുടെ നിര്‍മാണ പ്രവൃത്തിക്ക് തുടക്കം

മലപ്പുറം: സാമൂഹ്യനീതി വകുപ്പിന് കീഴില്‍ ജില്ലയില്‍ ഒരുങ്ങുന്ന സമഗ്ര ഭിന്നശേഷി പുനരധിവാസ ഗ്രാമത്തിന്‍റെ ഒന്നാംഘട്ട നിര്‍മാണ പ്രവൃത്തിക്ക് തുടക്കം. ആതവനാട് ഗ്രാമപഞ്ചായത്തിലെ പുത്തനത്താണി ചുങ്കത്ത് നടന്ന ചടങ്ങില്‍ മന്ത്രി വി.ഇ. അബ്ദുൾ ഗഫൂര്‍ 5.32 കോടി രൂപയുടെ ആദ്യഘട്ട നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു. ഭിന്നശേഷിക്കാരുടെ സമഗ്ര പുനരധിവാസവും സാമൂഹിക ഉള്‍ച്ചേരലും ലക്ഷ്യമിട്ട് 65 കോടിയിലധികം രൂപ ചെലവില്‍ വിഭാവനം ചെയ്ത പദ്ധതിയുടെ ആദ്യഘട്ടത്തിനാണ് തുടക്കമായത്. ഒന്നര വര്‍ഷത്തിനകം ആദ്യഘട്ടം പൂര്‍ത്തിയാക്കും.

പുത്തനത്താണി ചുങ്കത്ത് ജില്ലാ പഞ്ചായത്ത് വിട്ടുനല്‍കിയ അഞ്ചേക്കറിലാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തില്‍ അത്യാധുനിക അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, ഓഫിസ്, കോണ്‍ഫറന്‍സ് ഹാള്‍, തൊഴില്‍ നൈപുണ്യ പരിശീലന കേന്ദ്രം, ഡേകെയര്‍ സെന്‍റര്‍, ഹോര്‍ട്ടികള്‍ച്ചര്‍ പാര്‍ക്ക്, റോഡുകള്‍, മാലിന്യ സംസ്‌കരണ പ്ലാന്‍റ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കും. കുറുക്കോളി മൊയ്തീന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.എ. ജബ്ബാര്‍ ഹാജി, ജില്ലാ കളക്ടര്‍ വിനയ് ഗോയല്‍, ജില്ലാ വികസന കമ്മീഷണറും തിരൂര്‍ സബ് കളക്ടറുമായ കെ. ദിലീപ് കൈനിക്കര എന്നിവര്‍ മുഖ്യാതിഥികളായി. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എ.വി. ആസാദ് അജയ്, ആതവനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.ടി. ആസാദ്, വൈസ് പ്രസിഡന്‍റ് സാജിത പുന്നക്കാട്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വെട്ടം ആലിക്കോയ, വസീമ വേളേരി, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എ.പി. വഹീദ, വി.കെ. അഷ്‌റഫ്, വാര്‍ഡ് അംഗം കെ.പി. മറിയാമു, ഭിന്നശേഷി ലോക്കല്‍ ലെവല്‍ കമ്മിറ്റി കണ്‍വീനര്‍ ടി.എം. താലീസ്, സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ ഡോ. അരുണ്‍ എസ്. നായര്‍, ജില്ലാ സാമൂഹ്യനീതി ഓഫിസര്‍ സമീര്‍ മച്ചിങ്ങല്‍ എന്നിവര്‍ പ്രസംഗിച്ചു.

ഭിന്നശേഷിക്കാരെ സ്വയംപര്യാപ്തരാക്കുക സര്‍ക്കാരിന്‍റെ മുഖ്യലക്ഷ്യം: മന്ത്രി വി.ഇ. അബ്ദുൾ ഗഫൂര്‍

മലപ്പുറം: ഭിന്നശേഷിക്കാരായ കുട്ടികളെ ആരോഗ്യപരമായും സാമൂഹികമായും സാമ്പത്തികപരമായും ശക്തീകരിച്ച് സ്വയംപര്യാപ്തരാക്കുകയാണ് സര്‍ക്കാരിന്‍റെ പ്രഖ്യാപിത ലക്ഷ്യമെന്ന് മന്ത്രി വി. ഇ. അബ്ദുൾ ഗഫൂര്‍.

ആതവനാട് ഗ്രാമപഞ്ചായത്തിലെ പുത്തനത്താണി ചുങ്കത്ത് സാമൂഹ്യനീതി വകുപ്പിന് കീഴില്‍ നിര്‍മിക്കുന്ന മാതൃകാ ഭിന്നശേഷി പുനരധിവാസ ഗ്രാമത്തിന്‍റെ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പല ജനക്ഷേമ പദ്ധതികളിലും രാജ്യത്തിന് തന്നെ മാതൃകയായ കേരളം, ഭിന്നശേഷി പുനരധിവാസ രംഗത്തും ചരിത്രം കുറിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. തങ്ങളുടെ കാലശേഷം ഈ കുട്ടികളുടെ ഭാവി എന്താകുമെന്നത് ഓരോ രക്ഷിതാവിന്‍റെയും ഉള്ളുലയ്ക്കുന്ന വലിയ ആശങ്കയാണ്.

ആ ഭയത്തിന് ശാശ്വതമായ പരിഹാരമുണ്ടാക്കുകയാണ് ഈ പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തില്‍ തന്നെ വെല്ലുവിളികള്‍ കണ്ടെത്തുന്ന ഏര്‍ലി ഇന്‍റര്‍വെന്‍ഷന്‍ മുതല്‍ സര്‍ജിക്കല്‍ കറക്‌ഷന്‍, വിദഗ്ധ തെറാപ്പികള്‍, തുടര്‍വിദ്യാഭ്യാസം, തൊഴില്‍ പരിശീലനങ്ങള്‍ എന്നിവയെല്ലാം ഒരൊറ്റ കുടക്കീഴില്‍ ലഭ്യമാക്കി ഭിന്നശേഷിക്കാരെ സ്വയംപര്യാപ്ത ജീവിതത്തിലേക്ക് നയിക്കും.

ഇതിനൊപ്പം, കുട്ടികളെയും കൂട്ടി ഡേ കെയര്‍ സെന്‍ററുകളില്‍ എത്തുന്ന രക്ഷിതാക്കള്‍ക്ക് കൂടി തൊഴില്‍ നൈപുണ്യ പരിശീലനം നല്‍കാനുള്ള സംവിധാനങ്ങള്‍ ഇവിടെ ഏര്‍പ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഭിന്നശേഷിക്കാരുള്ള ജില്ല എന്ന പരിഗണന നല്‍കിയാണ് സര്‍ക്കാര്‍ മലപ്പുറത്തെ ആദ്യ കേന്ദ്രമായി തെരഞ്ഞെടുത്തത്.
ഈ പദ്ധതിക്ക് പിന്നാലെ തിരുവനന്തപുരത്തും സമാന മാതൃകയില്‍ ഡിസബിലിറ്റി വില്ലേജ് സ്ഥാപിക്കും. ഇതിന്‍റെ ഡിപിആര്‍ പൂര്‍ത്തിയായിട്ടുണ്ട്. തുടര്‍ന്ന് മറ്റ് രണ്ട് ജില്ലകളിലേക്ക് കൂടി പദ്ധതി വ്യാപിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

National

തെരുവുനായ്ക്കളെ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്ന ഉത്തരവ് പിൻവലിക്കില്ലെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: രാജ്യത്തെ പൊതുസ്ഥലങ്ങളിൽ നിന്നും തെരുവുനായ്ക്കളെ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്ന ഉത്തരവ് പിൻവലിക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി. നവംബർ ഏഴിലെ തങ്ങളുടെ മുൻ വിധിക്കെതിരേ സമർപ്പിക്കപ്പെട്ട പുനഃപരിശോധനാ ഹർജികൾ കോടതി പൂർണമായും തള്ളി.

ആനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യ മുന്നോട്ടുവച്ച സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജറിൽ ഇടപെടാൻ യാതൊരു കാരണവുമില്ലെന്ന് ജസ്റ്റീസുമാരായ വിക്രം നാഥ്‌, സന്ദീപ് മേത്ത, എൻ.ജെ. അൻജാരിയാ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

പൊതു സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തെരുവുനായകൾക്കെതിരെ ശക്തമായ നടപടിയെടുക്കണം. വിധി പൂർണമായ അർഥത്തിൽ നടപ്പിലാക്കുന്നതിനായി സുപ്രീം കോടതി രാജ്യത്തെ സംസ്ഥാനങ്ങൾക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും കേന്ദ്ര സർക്കാരിനും കർശനമായ പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.

തദ്ദേശീയമായ സാഹചര്യങ്ങൾക്കനുസരിച്ച് ഈ വിധി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ രാജ്യത്തെ എല്ലാ ഹൈക്കോടതികൾക്കും സുപ്രീം കോടതി നേരിട്ട് നിരീക്ഷണ ചുമതല കൈമാറി. സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരും കേന്ദ്ര സർക്കാരും ഈ ഉത്തരവ് നടപ്പിലാക്കിയതിന്‍റെ കൃത്യമായ പുരോഗതി റിപ്പോർട്ട് ഓഗസ്റ്റ് ഏഴിനകം ഹൈക്കോടതികൾക്ക് മുൻപാകെ സമർപ്പിക്കണം. തുടർന്ന് ഹൈക്കോടതികൾ നൽകുന്ന ഏകീകൃത റിപ്പോർട്ട് നവംബർ 17ന് സുപ്രീം കോടതി പരിശോധിക്കും.

District News

പ്രയോജനപ്പെടാതെ പുനരധിവാസകേന്ദ്രം

കാസര്‍ഗോഡ്: കാസര്‍ഗോഡ് നഗരസഭയുടെ നേതൃത്വത്തില്‍ തെരുവുകച്ചവടക്കാര്‍ക്കായി നിര്‍മിച്ച പുനരധിവാസകേന്ദ്രം പദ്ധതി പാളുന്നു. പുതിയ ബസ്‌സ്റ്റാന്‍ഡിന് സമീപം ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മിച്ച കേന്ദ്രത്തിലെ കടമുറികള്‍ ഭൂരിഭാഗവും അടഞ്ഞുകിടക്കുകയാണ്.

കഴിഞ്ഞവര്‍ഷം ഓഗസ്റ്റിലാണ് നഗരസഭ തെരുവുകച്ചവടക്കാരുടെ പുനരധിവാസകേന്ദ്രം തുറന്നുകൊടുത്തത്. ഇരുവശങ്ങളിലായി 28 മുറികളാണ് ഈ സമുച്ചയത്തിലുള്ളത്. തുടക്കത്തില്‍ എല്ലാ വ്യാപാരികളും ആവേശത്തോടെ കടകള്‍ തുറന്നിരുന്നുവെങ്കിലും നിലവില്‍ ഭൂരിഭാഗം പേരും കടകള്‍ പൂട്ടിയ അവസ്ഥയിലാണ്. കഴിഞ്ഞവര്‍ഷം അവസാനത്തോടെയാണ് നഗരസഭ തെരുവുകച്ചവടക്കാരുടെ പുനരധിവാസകേന്ദ്രം തുറന്നുകൊടുത്തത്.

തുടക്കത്തില്‍ എല്ലാ വ്യാപാരികളും ആവേശത്തോടെ കടകള്‍ തുറന്നിരുന്നുവെങ്കിലും നിലവില്‍ ഭൂരിഭാഗം പേരും കടകള്‍ പൂട്ടിയ അവസ്ഥയിലാണ്. കച്ചവടം തീരെയില്ലാത്ത അവസ്ഥയിലും വര്‍ഷത്തില്‍ 9,000 രൂപ വീതം നഗരസഭയ്ക്ക് വാടക നല്‍കാന്‍ വ്യാപാരികള്‍ ബാധ്യസ്ഥരാണ്. ഇതു സാധാരണക്കാരായ കച്ചവടക്കാര്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കുന്നത്. ജനങ്ങള്‍ എളുപ്പത്തില്‍ എത്തുന്ന ഇടത്തല്ല പുനരധിവാസ കേന്ദ്രം സ്ഥാപിച്ചതെന്നും വ്യാപാരികള്‍ പരാതിപ്പെടുന്നു.

മുന്പ് പഴയ ബസ്‌സ്റ്റാന്‍ഡിന് സമീപം തെരുവോരങ്ങളില്‍ കച്ചവടം ചെയ്തിരുന്ന സമയത്ത് നല്ല വരുമാനം ലഭിച്ചിരുന്നു. ഇതു കാല്‍നടയാത്രക്കാര്‍ക്കും ഗതാഗതത്തിനും ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നു കണ്ടാണ് നഗരസഭ പുതിയ ബസ്‌സ്റ്റാന്‍ഡിന് സമീപം പുനരധിവാസ കേന്ദ്രം നിര്‍മിച്ചത്.

നിലവിലെ പുനരധിവാസ കേന്ദ്രം നഗരസഭയുടെ മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തി, ജനങ്ങള്‍ കൂടുതലായി ഇടപെടുന്ന സ്ഥലത്ത് പുതിയ പുനരധിവാസ കേന്ദ്രം നിര്‍മിച്ചുനല്‍കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. അല്ലാത്തപക്ഷം തങ്ങളുടെ ഉപജീവനമാര്‍ഗം പൂര്‍ണമായും തടസപ്പെടുമെന്നും അവര്‍ സങ്കടത്തോടെ പറയുന്നു.

District News

മാർത്തോമ്മ ബധിര വിദ്യാലയത്തിൽ റീഹാബിലിറ്റേഷൻ സെമിനാർ തുടങ്ങി

ചെർക്കള: മാർത്തോമ്മ ബധിര വിദ്യാലയത്തിൽ റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ കീഴിലുള്ള സെമിനാറിന് തുടക്കമായി. ആശയവിനിമയ വൈകല്യങ്ങളുടെ ആദ്യകാല തിരിച്ചറിയലും ഇടപെടലും എന്ന വിഷയത്തിലുള്ള സെമിനാർ എൻ.എ. നെല്ലിക്കുന്ന് എംഎൽഎ ഉദ്ഘാടനം ചെയ്തു.

ഭിന്നശേഷി കുട്ടികളുടെ ഭാഷാപരമായ വളർച്ചയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. മാർത്തോമ്മസ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാ. മാത്യു ബേബി അധ്യക്ഷത വഹിച്ചു. മാർത്തോമ്മ കോളജ് ഓഫ് സ്പെഷ്യൽ എഡ്യുക്കേഷൻ ഡയറക്ടർ ഫാ. അനീഷ് തോമസ്, മുഖ്യാധ്യാപിക എസ്. ഷീല, ജിജുൽ വാസ് എന്നിവർ പ്രസംഗിച്ചു.

മൂന്നു ദിവസങ്ങളിലായി നടക്കുന്ന സെമിനാറിൽ ഇഗ്നേഷ്യസ്, ഡോ. ഗ്രേസ് സാറ, സിന്ധു, നദ ഫിറോസ്, ജവാദ്, നിധിഷ്, ഡോ. സോണി, ഡോ. മഹേഷ്‌ എന്നിവർ വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി ക്ലാസെടുക്കും.

 

 

Kerala

മുണ്ടക്കൈ -ചൂരല്‍മല പുനരധിവാസം; ഫെബ്രുവരിയോടെ ആദ്യഘട്ടം പൂര്‍ത്തിയാകുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മുണ്ടക്കൈ-ചൂരല്‍മല ദുരന്തം ഓര്‍മപ്പെടുത്തിക്കൊണ്ടായിരുന്നു പുതുവര്‍ഷ പിറവി ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാര്‍ത്താസമ്മേളനം. ലോകമെമ്പാടുമുള്ള മലയാളികള്‍ ഒറ്റ മനസോടെ വയനാട് മുണ്ടക്കൈ ദുരന്തബാധിതരോടൊപ്പം നിന്നതായി മുഖ്യമന്ത്രി പറഞ്ഞു.

ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിന് കല്‍പ്പറ്റ ബൈപ്പാസിന് സമീപം ഏറ്റെടുത്ത എല്‍സ്റ്റണ്‍ എസ്‌റ്റേറ്റ് ഭൂമിയില്‍ ടൗണ്‍ഷിപ്പ് നിര്‍മാണം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

410 വീടുകളും അനുബന്ധ സൗകര്യങ്ങളും ഉള്‍ക്കൊള്ളുന്നതാണ് ടൗണ്‍ഷിപ്പ്. പ്രകൃതി ദുരന്തങ്ങളെ പ്രതിരോധിക്കുന്ന തരത്തില്‍ അത്യാധുനിക സൗകര്യങ്ങളോടെ പ്രകൃതിയോട് ഇണങ്ങുന്ന രീതിയിലാണ് നിര്‍മാണം. ഫെബ്രുവരിയോടെ ആദ്യഘട്ടം പൂര്‍ത്തിയാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

207 വീടുകളുടെ വാര്‍പ്പ് പൂര്‍ത്തിയായതായി മുഖ്യമന്ത്രി പറഞ്ഞു. ബാക്കി വീടുകളുടെ പണികള്‍ വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുകയാണ്. മുന്നൂറോളം വീടുകളും അനുബന്ധ സൗകര്യങ്ങളും പൂര്‍ത്തീകരിച്ച് ഒന്നാം ഘട്ടമായി ഫെബ്രുവരിയില്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറുന്നതിനാണ് ലക്ഷ്യമിടുന്നത്.

National

അർഹരായവർക്കു മാത്രം പുനരധിവാസം: ഡി.കെ. ശിവകുമാർ

ബംഗളൂരു: കൊഗിലു ഒഴിപ്പിക്കൽ നടപടിയിൽ വീട് നഷ്ടപ്പെട്ടവരിൽ അർഹരായവർക്ക് മാത്രം പുനരധിവാസമെന്ന സർക്കാർ തീരുമാനത്തെ ന്യായീകരിച്ച് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. രേഖകൾ പരിശോധിച്ച് അർഹരായ പ്രദേശവാസികൾക്ക് മാത്രമേ മാനുഷികപരിഗണന നൽകൂവെന്നും അദ്ദേഹം പറഞ്ഞു.

ബുൾഡോസർ നടപടിയിൽ വീടുനഷ്ടപ്പെട്ടവർക്ക് സർക്കാർ അതിവേഗസഹായം വാഗ്ദാനം ചെയ്തതിനെ ബിജെപി ചോദ്യം ചെയ്തതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ പ്രീണനരാഷ്‌ട്രീയമാണു നടത്തുന്നതെന്ന ആരോപണവും അദ്ദേഹം തള്ളി.

ഒരുതരത്തിലുള്ള പ്രീണന രാഷ്‌ട്രീയവുമില്ല. അനധികൃത കൈയേറ്റക്കാർക്ക് ഒരുവിധ സഹയാവും നൽകില്ല. കൈയേറ്റക്കാർക്കെതിരേ നിയമനടപടി സ്വീകരിക്കും. മുഖ്യമന്ത്രിയുടെ ഭവന പദ്ധതി പ്രകാരം അർഹതപ്പെട്ടവർക്ക് മാനുഷിക പരിഗണനയിൽ വീടുകൾ നൽകുന്നുണ്ടെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

District News

തെരുവുനായ്ക്കളുടെ പുനരധിവാസം: സഹകരിക്കാന്‍ സന്നദ്ധതയറിയിച്ച് മൃഗക്ഷേമ പ്രവര്‍ത്തകര്‍

കൊച്ചി: ജില്ലയിലെ തെരുവുനായ്ക്കളുടെ പ്രശ്‌നപരിഹാരത്തിനും പുനരധിവാസത്തിനുമായി സര്‍ക്കാര്‍ സംവിധാനങ്ങളുമായി കൈകോര്‍ക്കാന്‍ മൃഗക്ഷേമ പ്രവര്‍ത്തകര്‍ സന്നദ്ധത അറിയിച്ചു. ആലുവ ഐസിഡിപി കാമ്പസില്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മൃഗക്ഷേമ പ്രവര്‍ത്തകരുടെയും സംഘടനകളുടെയും യോഗത്തിലാണ് ഈ തീരുമാനം.


തെരുവുനായ്ക്കള്‍ക്കായി ഷെല്‍ട്ടറുകള്‍ നിര്‍മിക്കുന്നതിനും അവയുടെ പരിപാലനത്തിനുമായി വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി സഹകരിക്കാന്‍ യോഗത്തില്‍ പങ്കെടുത്ത 26 മൃഗക്ഷേമ പ്രവര്‍ത്തകരും പിന്തുണ പ്രഖ്യാപിച്ചു.

റോട്ടറി ഇന്‍റര്‍നാഷണലിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത സീജോ തോമസ് ഷെല്‍ട്ടര്‍ നിര്‍മാണത്തില്‍ റോട്ടറിയുടെ പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്തു.

സര്‍ക്കാര്‍ സ്ഥലം വിട്ടുനല്‍കുകയാണെങ്കില്‍ ഷെല്‍ട്ടറുകളുടെ നിര്‍മാണവും നടത്തിപ്പും ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് തൃപ്പൂണിത്തുറയില്‍ നിന്നുള്ള അജയ് മേനോന്‍ ഉള്‍പ്പെടെയുള്ളവര്‍ അറിയിച്ചു. റെസ്‌ക്യൂ ചെയ്യപ്പെടുന്ന തെരുവുനായ്ക്കളുടെ വന്ധ്യംകരണം അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതിയോടെ സൗജന്യമായി ചെയ്യാവുന്നതാണെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ യോഗത്തില്‍ അറിയിച്ചു.

 

National

മണിപ്പുരിൽ പുനരധിവാസത്തിനു സമിതികൾ

ഇംഫാൽ: മണിപ്പൂരിൽ വംശീയ സംഘർഷത്തെത്തുടർന്ന് ദുരിതാശ്വാസ ക്യാന്പുകളിൽ കഴിയുന്നവരെ തിരിച്ചയയ്ക്കുന്നതിനു ജില്ലാ, സംസ്ഥാനതല സമിതികൾ രൂപീകരിച്ചു.

ചിഫ് സെക്രട്ടറിയും ഡെപ്യൂട്ടി കമ്മീഷണർമാരും അടങ്ങുന്ന സമിതിയാകും പുനരധിവാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക. സമാധാനം തിരികെയെത്തിയതോടെ ദുരിതാശ്വാസ ക്യാന്പുകളിൽനിന്ന് ആളുകൾ സ്വന്തം സ്ഥലത്തേക്ക് മടങ്ങാൻ തുടങ്ങിയിരുന്നു. ഇവരെ സുരക്ഷാസേന തടഞ്ഞത് സംഘർഷത്തിനു വഴിതെളിച്ചു. ഇതേത്തുടർന്നാണു പ്രത്യേക സമിതി.

2023 മേയ് മുതൽ തുടങ്ങിയ വംശീയകലാപത്തിൽ ഇതുവരെ 260 പേർ കൊല്ലപ്പെട്ടതായാണു കണക്കുകൾ.

District News

നീണ്ട കാത്തിരിപ്പിനൊടുവിൽ ബഡ്സ് റിഹാബിലിറ്റേഷൻ സെന്‍റർ തുറന്നു

വണ്ടൂർ: കെട്ടിടം നിർമ്മിച്ച്, പത്ത് വർഷത്തിനുശേഷം കരുണാലപടിയിലുള്ള ഭിന്നശേഷിക്കാർക്കായുള്ള ബഡ്സ് റിഹാബിലിറ്റേഷൻ സെന്‍റർ തുറന്നു കൊടുത്ത് വണ്ടൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി.

കേന്ദ്രത്തിന്‍റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി .എം. സീന നിർവഹിച്ചു. പത്തുവർഷങ്ങൾക്കു മുമ്പ് 17 ലക്ഷം രൂപ ചിലവഴിച്ചാണ് ഭിന്നശേഷി തെറാപ്പി സെന്‍റർ പഞ്ചായത്ത് ഒരുക്കിയത്.

ഇതുവരെ തുറന്നുകൊടുത്തിരുന്നില്ല. തൊണ്ടിയിൽ ഏഴോളം സെന്‍റ് സ്ഥലത്താണ് കെട്ടിടം ഒരുക്കിയത്. ഇലക്ഷൻ മുന്നിൽക്കണ്ടുള്ള ഉദ്ഘാടനത്തിനെതിരെ ഇ. ദാസിന്‍റെ നേതൃത്വത്തിൽ പ്രതിപക്ഷ അംഗങ്ങൾ രംഗത്തെത്തി.

ഭിന്നശേഷിക്കാരെ അറിയിക്കാതെയാണ് ഉദ്ഘാടനം നടത്തിയതെന്ന ആരോപണവും പ്രതിപക്ഷം ഉന്നയിക്കുന്നുണ്ട്.

Latest News

Corehub Up