Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Remembered

Kannur

പി. രാമകൃഷ്ണനെ അനുസ്മരിച്ചു

കണ്ണൂർ: കെപിസിസി ജനറൽ സെക്രട്ടറിയും, മുൻ ഡിസിസി പ്രസിഡന്‍റുമായ പി. രാമകൃഷ്ണന്‍റെ ഏഴാം ചരമ വാർഷികത്തോടനുബന്ധിച്ച് പയ്യാമ്പലത്തെ സ്മൃതികുടീരത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. കെപിസിസി ട്രഷറർ വി.എ. നാരായണൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്‍റ് മാർട്ടിൻ ജോർജ് അധ്യക്ഷത വഹിച്ചു.

വ്യക്തി ജീവിതത്തിലും രാഷ്ട്രീയത്തിലും ആദർശനിഷ്ട കാത്തുസൂക്ഷിച്ച പിആർ ഏത് കാര്യവും വെട്ടിതുറന്ന് പറയാൻ ആർജവം കാണിച്ച അപൂർവം കോൺഗ്രസ് നേതാക്കളിൽ ഒരാളായിരുന്നുവെന്ന് അദ്ദേഹം അനുസ്മരിച്ചു.
ടി.ഒ. മോഹനൻ എംഎൽഎ, പ്രഫ. എ.ഡി. മുസ്തഫ, ചന്ദ്രൻ തില്ലങ്കേരി, പിആറിന്‍റെ മകൾ ദിവ്യ ശ്രീകുമാർ, റഷീദ് കവ്വായി , രാഹുൽ കായക്കൽ എന്നിവർ പ്രസംഗിച്ചു. എം.പി. ഉണ്ണികൃഷ്ണൻ, എൻ.പി. ശ്രീധരൻ, മുഹമ്മദ് ബ്ലാത്തൂർ, കെ. പ്രമോദ്, വി.വി. പുരുഷോത്തമൻ, എം.പി. വേലായുധൻ, വി.പി. അബ്ദുൾ റഷീദ്, പി. ഇന്ദിര, സുരേഷ് ബാബു എളയാവൂർ, വിജിൽ മോഹനൻ, രജിത്ത് നാറാത്ത്, മനോജ് കൂവേരി, എം.കെ. മോഹനൻ, ബിജു ഉമ്മർ, എം.സി. അതുൽ, പി. മാധവൻ, സി. ഗിരിജ തുടങ്ങിയവർ പങ്കെടുത്തു.

 

District News

105 വയസുകാരൻ അബ്ദുൾ അസീസ് ഇനി ഓർമ

വടക്കഞ്ചേരി: ജീവിതത്തിൽ ഒരു ദിവസംപോലും ആശുപത്രിയിൽ കിടക്കാതെ മരിക്കണമെന്ന ആഗ്രഹം നിറവേറിയാണ് വടക്കഞ്ചേരി സാമൂഹ്യാരോഗ്യ കേന്ദ്രത്തിനു മുന്നിലെ പഴക്കട ഉടമ ദാർസലാം മൻസിലിൽ അബ്ദുൾ അസീസ് (105) ഓർമയായത്.

ഇന്നലെ രാവിലെയായിരുന്നു മരണം. വൈകീട്ട് കബറടക്കം നടത്തി. ഭാര്യ: പരേതയായ സബൂറ. മക്കൾ: കാസിം, നബീസ, സഫിയ. മരുമക്കൾ: ഷമീറ, കമാൽ,നൂർമുഹമ്മദ്. മരിക്കുന്നതിനു തൊട്ടുമുമ്പുവരെ സാധാരണപോലെ കടന്നുപോയതായി മകൻ കാസിം പറഞ്ഞു.

തൊഴിലിന്‍റെ മഹത്വം പുതുതലമുറകൾക്കു പകർന്നുനൽകിയ അബ്ദുൾ അസീസ് മരിക്കുംവരെ തൊഴിലിൽ കർമനിരതനായിരുന്നു. വീടിനോടുചേർന്നുള്ള വാഴപ്പഴക്കടയുടെ മുഖ്യ ചുമതലക്കാരനായിരുന്നു.

കടയെന്നു പറഞ്ഞാൽ ഒരു സൂപ്പർമാർക്കറ്റ് പോലെയാണ്. സ്റ്റേഷനറി, ബേക്കറി, പലചരക്ക്, പച്ചക്കറികൾ, വാഴപ്പഴങ്ങൾ തുടങ്ങി കടയിൽ കിട്ടാത്തതൊന്നും തന്നെയില്ല. രാവിലെ തുടങ്ങുന്ന അബ്ദുൾ അസീസിന്‍റെ പണികൾക്ക് ശമനമാകണമെങ്കിൽ രാത്രിയാകും. ഇതിനിടയ്ക്ക് അഞ്ചുനേരത്തെ നിസ്കാരസമയത്തുമാത്രമാണ് കടയിൽനിന്നു മാറിനിൽക്കുക.

ആശുപത്രി വീടിനു മുന്നിലാണെങ്കിലും ആ സ്ഥാപനവുമായി വലിയ അടുപ്പമൊന്നും അബ്ദുൾ അസീസ് ചെറുപ്പം മുതലേ കാണിക്കാറില്ല. നൂറു കടന്നും തൊഴിലിൽ സജീവമായി നിൽക്കുന്ന ഇക്കയെക്കുറിച്ച് ദീപിക വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.

District News

കെ. ഭാസ്‌കരനെ അനുസ്മരിച്ചു

പാറശാല: സിപിഐ ചെങ്കല്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറിയും മണ്ഡലം കമ്മിറ്റി അംഗവുമായിരുന്ന സഖാവ് കെ. ഭാസ്‌കരന്‍റെ നാലാം ചരമദിനം ആചരിച്ചു.


മേലമ്മാകത്തെ ഭാസ്‌കരന്‍ സ്മൃതി മണ്ഡപത്തില്‍ നടന്ന അനുസ്മരണയോഗം സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം എ.എസ്. ആനന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം സെക്രട്ടറി ജി.എന്‍. ശ്രീകുമാരന്‍ അധ്യക്ഷത വഹിച്ചു. എഐവൈഎഫ് മണ്ഡലം സെക്രട്ടറി എല്‍.ടി. പ്രശാന്ത്, പ്രസിഡന്‍റ് വി.വി. വിശാഖ്, ചെങ്കല്‍ സുരേഷ്, കെ. മോഹന്‍ കുമാര്‍, പ്രേമചന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

District News

ലീഡര്‍ കെ. കരുണാകരനെ അനുസ്മരിച്ചു

കോഴിക്കോട്: ബഹുസ്വര രാഷ്ട്രീയത്തിന്‍റെ വഴിയിലൂടെ നടന്ന നേതാവായിരുന്നു ലീഡര്‍ കെ. കരുണാകരനെന്ന് മുന്‍ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.


ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡിസിസിയില്‍ നടന്ന ലീഡര്‍ കെ. കരുണാകരന്‍ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള രാഷ്ട്രീയത്തില്‍ കെ. കരുണാകരനെ പോലെ സോഷ്യല്‍ എന്‍ജിനിയറിങ്  വൈദഗ്ധ്യം  ഉണ്ടായിരുന്ന നേതാക്കള്‍ വിരളമാണ്. രാഷ്ട്രീയ പ്രതിയോഗികള്‍ പോലും ലീഡറുടെ ചാണക്യ തന്ത്രങ്ങളെ ശ്ലാഘിച്ചു.

പ്രതിസന്ധി ഘട്ടങ്ങളില്ലെല്ലാം ലീഡര്‍ കോണ്‍ഗ്രസിന് രക്ഷകനായിരുന്നു. തെളിഞ്ഞ കാഴ്ചപ്പാടുകളായിരുന്നു ലീഡറുടെ പ്രത്യേകത. കറകളഞ്ഞ മതേതരവാദിയായ ലീഡറുടെ പോരാട്ട വീര്യമാണ് ഇന്നത്തെ തലമുറ ജീവിതത്തില്‍ പുലര്‍ത്തേണ്ടത്.രാജ്യം തീവ്ര ഹിന്ദു രാഷ്ട്രമാക്കാനുള്ള ബിജെപി ശ്രമങ്ങള്‍ ചെറുക്കാന്‍ ജനാധിപത്യ മതേതരശക്തികളുടെ ചെറുത്ത് നില്‍പ് അനിവാര്യമാണ്. ഇത്തരം സന്ദര്‍ഭങ്ങളിലാണ് ലീഡറുടെ മൂല്യം നാം തിരിച്ചറിയപ്പെടുന്നതെന്നും മുല്ലപ്പള്ളി കൂട്ടിചേര്‍ത്തു.ശൂന്യതയില്‍ നിന്നും കോണ്‍ഗ്രസിനെ വളര്‍ത്തിയത് ലീഡര്‍ കെ. കരുണാകരനായിരുന്നുവെന്ന് മുഖ്യപ്രഭാഷണത്തില്‍ എം.കെ. രാaഘവന്‍ എംപി പറഞ്ഞു.


ഡിസിസി പ്രസിഡന്‍റ് കെ. പ്രവീണ്‍കുമാര്‍ അധ്യക്ഷത വഹിച്ചു. മുന്‍ ഡിസിസി പ്രസിഡന്‍റ് കെ.സി.അബു, കെപിസിസി ജനറല്‍ സെക്രട്ടറി പി.എം. നിയാസ്, യുഡിഎഫ് ജില്ല ചെയര്‍മാന്‍ കെ. ബാലനാരായണന്‍, കെപിസിസി അംഗങ്ങളായ കെ. രാമചന്ദ്രന്‍ , കെ.പി. ബാബു, യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി കെ.എം.അഭിജിത്ത്എന്നിവര്‍ പ്രസംഗിച്ചു.

Latest News

Corehub Up