x
ad
Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലീഡര്‍ കെ. കരുണാകരനെ അനുസ്മരിച്ചു


Published: December 24, 2025 07:37 AM IST | Updated: December 24, 2025 07:37 AM IST

കോഴിക്കോട്: ബഹുസ്വര രാഷ്ട്രീയത്തിന്‍റെ വഴിയിലൂടെ നടന്ന നേതാവായിരുന്നു ലീഡര്‍ കെ. കരുണാകരനെന്ന് മുന്‍ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.


ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡിസിസിയില്‍ നടന്ന ലീഡര്‍ കെ. കരുണാകരന്‍ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള രാഷ്ട്രീയത്തില്‍ കെ. കരുണാകരനെ പോലെ സോഷ്യല്‍ എന്‍ജിനിയറിങ്  വൈദഗ്ധ്യം  ഉണ്ടായിരുന്ന നേതാക്കള്‍ വിരളമാണ്. രാഷ്ട്രീയ പ്രതിയോഗികള്‍ പോലും ലീഡറുടെ ചാണക്യ തന്ത്രങ്ങളെ ശ്ലാഘിച്ചു.

പ്രതിസന്ധി ഘട്ടങ്ങളില്ലെല്ലാം ലീഡര്‍ കോണ്‍ഗ്രസിന് രക്ഷകനായിരുന്നു. തെളിഞ്ഞ കാഴ്ചപ്പാടുകളായിരുന്നു ലീഡറുടെ പ്രത്യേകത. കറകളഞ്ഞ മതേതരവാദിയായ ലീഡറുടെ പോരാട്ട വീര്യമാണ് ഇന്നത്തെ തലമുറ ജീവിതത്തില്‍ പുലര്‍ത്തേണ്ടത്.രാജ്യം തീവ്ര ഹിന്ദു രാഷ്ട്രമാക്കാനുള്ള ബിജെപി ശ്രമങ്ങള്‍ ചെറുക്കാന്‍ ജനാധിപത്യ മതേതരശക്തികളുടെ ചെറുത്ത് നില്‍പ് അനിവാര്യമാണ്. ഇത്തരം സന്ദര്‍ഭങ്ങളിലാണ് ലീഡറുടെ മൂല്യം നാം തിരിച്ചറിയപ്പെടുന്നതെന്നും മുല്ലപ്പള്ളി കൂട്ടിചേര്‍ത്തു.ശൂന്യതയില്‍ നിന്നും കോണ്‍ഗ്രസിനെ വളര്‍ത്തിയത് ലീഡര്‍ കെ. കരുണാകരനായിരുന്നുവെന്ന് മുഖ്യപ്രഭാഷണത്തില്‍ എം.കെ. രാaഘവന്‍ എംപി പറഞ്ഞു.


ഡിസിസി പ്രസിഡന്‍റ് കെ. പ്രവീണ്‍കുമാര്‍ അധ്യക്ഷത വഹിച്ചു. മുന്‍ ഡിസിസി പ്രസിഡന്‍റ് കെ.സി.അബു, കെപിസിസി ജനറല്‍ സെക്രട്ടറി പി.എം. നിയാസ്, യുഡിഎഫ് ജില്ല ചെയര്‍മാന്‍ കെ. ബാലനാരായണന്‍, കെപിസിസി അംഗങ്ങളായ കെ. രാമചന്ദ്രന്‍ , കെ.പി. ബാബു, യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി കെ.എം.അഭിജിത്ത്എന്നിവര്‍ പ്രസംഗിച്ചു.

Tags : nattu vishesham Karunakaran remembered

Recent News

Corehub Up