Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Retired

ജോർജ് കള്ളിവയലിൽ വിരമിച്ചു

കോട്ടയം: ദീപിക നാഷണൽ അഫയേഴ്സ് എഡിറ്ററും ഡൽഹി ബ്യൂറോ ചീഫുമായിരുന്ന ജോർജ് കള്ളിവയലിൽ വിരമിച്ചു. മാധ്യമരംഗത്ത് 35 വർഷത്തെ പരിചയസമ്പത്തുള്ള ജോർജ് കള്ളിവയലിൽ രണ്ട് പതിറ്റാണ്ടിലേറെ ഡൽഹി ബ്യൂറോ ചീഫ്, അസോസിയേറ്റ് എഡിറ്റർ, റസിഡന്‍റ് എഡിറ്റർ (കണ്ണൂർ, കൊച്ചി) എന്നീ നിലകളിൽ പ്രവർത്തിച്ചു. തൃശൂർ, തിരുവനന്തപുരം യൂണിറ്റുകളിലും പ്രവർത്തിച്ചിട്ടുണ്ട്.

രാഷ്‌ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ ഔദ്യോഗിക വിദേശ യാത്രകൾ ഉൾപ്പടെ നിരവധി ദേശീയ-അന്തർദേശീയ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. സൗത്ത് ഏഷ്യൻ മീഡിയ കമ്മീഷൻ ജനറൽ സെക്രട്ടറിയായും ഗ്ലോബൽ മലയാളി പ്രസ് ക്ലബ്ബിന്‍റെ ഇന്‍റർനാഷണൽ പ്രസിഡന്‍റായും പ്രവർത്തിക്കുന്നു.

2017 നവംബർ/ഡിസംബർ മാസങ്ങളിൽ മ്യാൻമർ, ബംഗ്ലാദേശ് എന്നിവിടങ്ങളിലേക്ക് പോപ്പ് ഫ്രാൻസിസ് നടത്തിയ പേപ്പൽ ഫ്ലൈറ്റിൽ ഔദ്യോഗിക മാധ്യമ സംഘത്തിലെ ഏക ഇന്ത്യൻ അംഗമായിരുന്നു.

യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറെസിന്‍റെ അഭിമുഖം, ഡോ. മൻമോഹൻ സിംഗ് ഇന്ത്യൻ പ്രധാനമന്ത്രിയായ ശേഷമുള്ള കന്നി അഭിമുഖം എന്നിവ ദീപികയിൽ പ്രസിദ്ധീകരിച്ചു.

സൗത്ത് ഇന്ത്യൻ- യുഎസ് ചേംബർ ഓഫ് കൊമേഴ്‌സിന്‍റെ (ഹൂസ്റ്റൺ) ‘ജേണലിസ്റ്റ് ഓഫ് ദി ഡെക്കേഡ്’ അവാർഡ്, കേരള സംസ്ഥാന മാധ്യമ അവാർഡ്, ഫോക്കാന ‘ജേണലിസ്റ്റ് ഓഫ് ദി ഇയർ’ അവാർഡ്, ബഹ്റൈൻ ഇന്ത്യൻ അസോസിയേഷന്‍റെ ‘എക്സലൻസ് ഇൻ ജേണലിസം’ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

2023 ലെ മണിപ്പുർ കലാപത്തെക്കുറിച്ച് "മണിപ്പുർ എഫ്ഐആർ’ എന്ന സ്വതന്ത്രവും ഗവേഷണാത്മകവുമായ പുസ്തകത്തിന്‍റെ രചയിതാവാണ്.

പാലാ മല്ലികശേരിയിൽ പരേതനായ കള്ളിവയലിൽ കെ.എ. അബ്രഹാമിന്‍റെയും അമ്മിണി അബ്രഹാമിന്‍റെയും ഇളയ മകനാണ്. ഭാര്യ: സിന്ധു ജോർജ് (അധ്യാപിക, റയാൻ ഇന്‍റർനാഷണൽ സ്കൂൾ, വസന്ത് കുഞ്ച്, ന്യൂഡൽഹി). മക്കൾ: ഡോ. അബ്രഹാം ജോർജ് (ജോൺ റാഡ്ക്ലിഫ് ഹോസ്പിറ്റൽ, ഓക്സ്ഫർഡ് യൂണിവേഴ്സിറ്റി, യുകെ), ജേക്കബ് ജോർജ് (അസിസ്റ്റന്‍റ് മാനേജർ, ഇൻവെസ്റ്റ് ഇന്ത്യ, ന്യൂഡൽഹി), ആന്‍റണി ജോർജ് (പിജി വിദ്യാർഥി, ഡൽഹി യൂണിവേഴ്സിറ്റി).

National

സർവീസിലുള്ളവർക്കും വിരമിച്ചവർക്കും വ്യത്യസ്ത ക്ഷാമബത്ത; കെഎസ്ആർടിസി ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി

ന്യൂഡൽഹി: സർവീസിലുള്ളവർക്കും വിരമിച്ചവർക്കും വ്യത്യസ്ത ക്ഷാമബത്ത നിരക്കുകൾ പ്രഖ്യാപിച്ച കെഎസ്ആർടിസിയുടെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. വ്യത്യസ്ത ക്ഷാമബത്ത നിരക്കുകൾ ഏകപക്ഷീയമാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

ജസ്റ്റീസുമാരായ മനോജ് മിശ്ര, പി.ബി. വരാലെ എന്നിവർ അടങ്ങിയ ബെഞ്ചിന്‍റേതാണ് ഉത്തരവ്. സുപ്രീം കോടതി വിധി കെഎസ്ആർടിസിക്ക് കോടികളുടെ സാമ്പത്തിക ബാധ്യത സൃഷ്ടിച്ചേക്കും.

വ്യത്യസ്ത ക്ഷാമബത്ത നിരക്കുകൾ പ്രഖ്യാപിച്ച കെഎസ്ആർടിസിയുടെ ഉത്തരവ് നേരത്തെ കേരള ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത് സംസ്ഥാന സർക്കാരും കെഎസ്ആർടിസിയുമാണ് സുപ്രീം കോടതിയെ സമീപിച്ചത്.

ക്ഷമ ബത്ത വിതരണം നയപരമായ വിഷയമാണെന്നും അതിൽ തീരുമാനം എടുക്കാൻ കെഎസ്ആർടിസിക്ക് അധികാരം ഉണ്ടെന്നും ആയിരുന്നു സംസ്ഥാന സർക്കാരിന്‍റെ വാദം.

Sports

ജിന്‍സണ്‍ ജോണ്‍സന്‍ വിരമിച്ചു

പേരാമ്പ്ര (കോഴിക്കോട്): ഒളിമ്പ്യന്‍ ജിന്‍സണ്‍ ജോണ്‍സണ്‍ കായിക മത്സര രംഗത്തു നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇന്നലെ രാവിലെ ചക്കിട്ടപാറയിലെ സ്വന്തം വീട്ടില്‍ നിന്ന് സോഷ്യല്‍ മീഡിയ വഴിയായിരുന്നു പ്രഖ്യാപനം. സ്വരം നന്നായിരിക്കുമ്പോള്‍ ഗാനാലാപനം നിര്‍ത്തുന്നതാണ് അഭികാമ്യമെന്ന് പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ജിന്‍സണ്‍ ദീപികയോട് പറഞ്ഞു.

ചക്കിട്ടപാറ എന്ന മലയോര ഗ്രാമത്തിന്‍റെ അഭിമാന സ്തംഭമാണ് ജിന്‍സണ്‍. ആദ്യ കായിക ഗുരു കെ.എം. പീറ്ററിന്‍റെ കൈ പിടിച്ച് ഓട്ടം തുടങ്ങിയ ജിന്‍സണ്‍ ലോക കായിക താരങ്ങളുടെ സ്വപ്നമായ ഒളിമ്പിക്‌സില്‍ വരെ എത്തി. 2007 മുതല്‍ 2023വരെ 16 വര്‍ഷക്കാലം ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ നടന്ന മത്സരങ്ങളില്‍ വെങ്കലവും വെള്ളിയും സ്വര്‍ണമെഡലുകളുമായി വ്യക്തിമുദ്ര പതിപ്പിച്ചു.

800, 1500 മീറ്റര്‍ ഓട്ടത്തിലാണ് ശ്രദ്ധ പതിപ്പിച്ചത്. കോല്‍ക്കത്തയില്‍ നടന്ന നാഷണല്‍ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ 800 മീറ്റര്‍ ഓട്ടമായിരുന്നു ദേശീയ തലത്തിലെ ആദ്യ മത്സരം. 2023ല്‍ ചൈനയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ വെങ്കല മെഡല്‍ നേടിയതാണ് അവസാന അന്തര്‍ദേശീയ മത്സരം. ജിവി രാജ, അര്‍ജുന അവാര്‍ഡുകള്‍ അടക്കം നിരവധി ഉപഹാരങ്ങള്‍ ഇതിനോടകം കരസ്ഥമാക്കി.

2015ലെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്, 2017ലെ ഭുവനേശ്വര്‍ ചാമ്പ്യന്‍ഷിപ്, 2018ലെ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസ് എന്നിവയില്‍ മെഡലുകള്‍ നേടിയിട്ടുണ്ട്. 2016ല്‍ നടന്ന റിയോ ഒളിമ്പിക്സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു. രണ്ട് ദേശീയ റിക്കാര്‍ഡുകള്‍ ഭേദിക്കാന്‍ ജിന്‍സനു കഴിഞ്ഞു. 2018ല്‍ ഗോഹട്ടിയില്‍ നടന്ന ഇന്‍റര്‍സ്റ്റേറ്റ് നാഷണല്‍ അത‌്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 800 മീറ്ററില്‍ 42 വര്‍ഷം പഴക്കമുള്ള റിക്കാര്‍ഡും ഇതേ വര്‍ഷം ഓസ്ട്രേലിയയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 1500 മീറ്ററില്‍ 23 വര്‍ഷം പഴക്കമുള്ള റിക്കാര്‍ഡും മറികടന്നു.

മാര്‍ ഇവാനിയോസ് കോളജിലെ ഡോ. ജോര്‍ജ് ഇമ്മാനുവേല്‍, കരസേനയിലെ മുഹമ്മദ് കുഞ്ഞി, ഒടുവില്‍ ജെ.എസ്. ഭാട്യ എന്നിവരാണ് ജിന്‍സന്‍റെ കുതിപ്പിനു വഴിയൊരുക്കിയ കായിക ഗുരുക്കന്മാര്‍. മാതാപിതാക്കളായ ജോണ്‍സണും ഷൈലജയും ഭാര്യ ഡോ. ലക്ഷ്മിയും ആര്‍മിയില്‍ ജൂണിയര്‍ കമാന്‍ഡ് ഓഫീസറായ ജിന്‍സന്‍റെ നേട്ടങ്ങളില്‍ അഭിമാനം കൊള്ളുന്നു.

Latest News

Corehub Up