Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Returns

Sports

റൊണാള്‍ഡോ റിട്ടേണ്‍സ്  

 റിയാദ്: പ്രതിഷേധ സമരം അവസാനിപ്പിച്ച് പോര്‍ച്ചുഗല്‍ സൂപ്പര്‍ ഫുട്‌ബോളര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളത്തില്‍ തിരിച്ചെത്തി. സൗദി പ്രൊ ലീഗില്‍ അല്‍ നസര്‍ എഫ്‌സിക്കുവേണ്ടി അല്‍ ഫത്തേഹ് എഫ്‌സിക്ക് എതിരായ മത്സരത്തിലൂടെയാണ് സിആര്‍7ന്‍റെ തിരിച്ചുവരവ്. ഗോള്‍ നേട്ടത്തോടെയാണ് റൊണാള്‍ഡോ തന്‍റെ തിരിച്ചുവരവ് ആഘോഷിച്ചത്.

18-ാം മിനിറ്റില്‍ റൊണാള്‍ഡോയുടെ ഗോളില്‍ അല്‍ നസര്‍ എഫ്‌സി ലീഡ് സ്വന്തമാക്കി. എയ്മന്‍ യാഹിയയിലൂടെ (78) അല്‍ നസര്‍ ലീഡ് ഉയര്‍ത്തി. ഫത്തേഹിന് എതിരായ എവേ പോരാട്ടത്തില്‍ 2-0ന്‍റെ ജയം സ്വന്തമാക്കിയ അല്‍ നസര്‍ എഫ്‌സി ലീഗില്‍ രണ്ടാം സ്ഥാനത്ത് തുടരുന്നു. 21 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ അല്‍ ഹിലാല്‍ എഫ്‌സിയാണ് (53 പോയിന്‍റ്) ഒന്നാമത്. അല്‍ നസറിന് 52 പോയിന്‍റുണ്ട്.

അല്‍ നസര്‍ എഫ്‌സിയുടെ മൂന്നു മത്സരങ്ങളില്‍നിന്നു വിട്ടുനിന്നശേഷമാണ് റൊണാള്‍ഡോ തിരിച്ചെത്തിയത്. സൗദി പ്രൊ ലീഗില്‍ രണ്ടും എഎഫ്‌സി ചാമ്പ്യന്‍സ് ലീഗ് രണ്ടില്‍ ഒരു മത്സരത്തില്‍നിന്നുമാണ് സിആര്‍7 വിട്ടുനിന്നത്. സൗദി അറേബ്യയുടെ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്‍റ് ഫണ്ടില്‍നിന്ന് ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ അല്‍ നസര്‍ എഫ്‌സിക്ക് അനുകൂല നീക്കങ്ങള്‍ ഒന്നുമില്ലാത്തതായിരുന്നു റൊണാള്‍ഡോയുടെ പ്രതിഷേധത്തിന്‍റെ കാരണം.

അതേസമയം, അല്‍ ഹിലാല്‍ എഫ്‌സി ജനുവരിയില്‍ ഫ്രഞ്ച് സൂപ്പര്‍ സ്‌ട്രൈക്കര്‍ കരിം ബെന്‍സെമയെ സ്വന്തമാക്കി. അല്‍ നസര്‍, അല്‍ ഹിലാല്‍, അല്‍ എത്തിഹാദ്, അല്‍ അഹ് ലി ടീമുകളുടെ സാമ്പത്തിക ശ്രോതസ് സൗദി അറേബ്യയുടെ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്‍റ് ഫണ്ടാണ്.

2023 ജനുവരിയില്‍ അല്‍ നസറില്‍ എത്തിയ റൊണാള്‍ഡോയ്ക്ക്, ഇനി 18 മാസംകൂടി ക്ലബ്ബുമായി കരാര്‍ കാലാവധിയുണ്ട്. കരിയറില്‍ 962 ഗോള്‍ റൊണാള്‍ഡോയുടെ അക്കൗണ്ടിലുണ്ട്.

District News

കെജിഒഎ വജ്രജൂബിലി സംസ്ഥാന കലാമേളയ്ക്ക് തിരിതെളിഞ്ഞു

തൊടുപുഴ: കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍റെ ഏഴാമത് സംസ്ഥാന കലാമേളയ്ക്ക് തൊടുപുഴ അല്‍ അസര്‍ കോളേജില്‍ തിരിതെളിഞ്ഞു. ചലച്ചിത്രതാരം അനാര്‍ക്കലി മരക്കാര്‍ ഉദ്ഘാടനം ചെയ്തു. കെജിഒഎ സംസ്ഥാന പ്രസിഡന്‍റ് ഡോ. എസ്.ആര്‍. മോഹനചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എം. ഷാജഹാന്‍, സംസ്ഥാന ട്രഷറര്‍ എ. ബിന്ദു, സംഘാടകസമിതി ചെയര്‍പേഴ്‌സണ്‍ കെ.പി. മേരി, അല്‍ അസര്‍ കോളേജ് ചെയര്‍മാന്‍ കെ.എം. മൂസ, പ്രിന്‍സിപ്പല്‍ കെ.എ. ഖാലിദ്, കെജിഒഎ സംസ്ഥാന സെക്രട്ടറി ജയന്‍ പി. വിജയന്‍, ജില്ലാ സെക്രട്ടറി അബ്ദുല്‍ സമദ്, ജില്ലാ പ്രസിഡന്‍റ് ബിജു സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.

ജില്ലാ സാംസ്‌കാരിക വേദിയായ സര്‍ഗകലാവേദി സംഗീത നൃത്തശില്പം അവതരിപ്പിച്ചു. കലാമേള ഇന്നു വൈകുന്നേരം സമാപിക്കും. സമാപനയോഗത്തില്‍ പ്രശസ്ത സിനിമാ സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് മുഖ്യാതിഥിയായിയിരിക്കും. ആദ്യദിവസം തൃശൂര്‍ ജില്ല 61 പോയിന്‍റുമായി ഒന്നാം സ്ഥാനത്താണ്. 57 പോയിന്‍റുകളുമായി തിരുവനന്തപുരം സൗത്ത് തൊട്ടുപിന്നിലുണ്ട്. വനിതകളുടെ ലളിതഗാന മത്സരത്തില്‍ കൊല്ലം ജില്ലയിലെ ശ്രുതി സിംഗ്, പാലക്കാട് ജില്ലയിലെ എം. ദിവ്യ എന്നിവര്‍ ഒന്നാം സ്ഥാനം പങ്കുവച്ചു.

പുരുഷന്മാരുടെ മാപ്പിളപ്പാട്ട് മത്സരത്തില്‍ പി.എം. സമീം (കണ്ണൂര്‍) വിജയിച്ചു. ഒപ്പനയില്‍ മലപ്പുറം ജില്ല ഒന്നാം സ്ഥാനവും വയനാട്, എറണാകുളം ജില്ലകള്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഇന്നു നാടോടി നൃത്തം, തിരുവാതിര, സംഘനൃത്തം, സിനിമാഗാനം, ലളിതഗാനം മിമിക്രി തുടങ്ങിയ ഇനങ്ങളില്‍ മത്സരങ്ങള്‍ നടക്കും.

Sports

സഞ്ജു റിട്ടേണ്‍സ്

അഹമ്മദാബാദ്: ശുഭ്മാന്‍ ഗില്ലിനെ പുറത്തിരുത്തി, പകരം സഞ്ജു സാംസണിനെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ഇന്നലെ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ അഞ്ചാം ട്വന്‍റി-20ക്ക് ഇറങ്ങിയത്.

ലക്‌നോയിലെ മത്സരത്തിനിടെ കാലിനു പരിക്കേറ്റ ഗില്ലിനെ ഒഴിവാക്കി പകരം സഞ്ജുവിനെ ഓപ്പണറാക്കുകയായിരുന്നു. ലക്‌നോയില്‍ നെറ്റ്‌സില്‍ പരിശീലനത്തിനിടെയായിരുന്നു ഗില്ലിനു പരിക്കേറ്റത്. ലക്‌നോയില്‍ നടക്കേണ്ടിയിരുന്ന നാലാം ട്വന്‍റി-20 പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു.


അതേസമയം, ടൂര്‍ണമെന്‍റിലെ ആദ്യ മൂന്നു മത്സരങ്ങളിലും ഗില്‍ തികച്ചും ഫോം ഔട്ടായിരുന്നു. 4,0, 28 എന്നതായിരുന്നു ഗില്ലിന്‍റെ പ്രകടനങ്ങള്‍. അതേസമയം, ഇന്നലെ ഓപ്പണിംഗ് റോളിലേക്കു തിരിച്ചെത്തിയ സഞ്ജു 22 പന്തില്‍ രണ്ട് സിക്‌സും നാല് ഫോറും അടക്കം 37 റണ്‍സ് എടുത്തശേഷമാണ് പുറത്തായത്. മെല്‍ബണില്‍ ഒക്ടോബര്‍ 31ന് ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തിനുശേഷം സഞ്ജു ഇന്ത്യക്കായി കളത്തിലെത്തിയ മത്സരമായിരുന്നു ഇന്നലെ അഹമ്മദാബാദില്‍ അരങ്ങേറിയത്. ഹര്‍ഷിത് റാണയ്ക്കു പകരം ജസ്പ്രീത് ബുംറയും കുല്‍ദീപ് യാദവിനു പകരം വാഷിംഗ്ടണ്‍ സുന്ദറും ഇന്നലെ പ്ലേയിംഗ് ഇലവനില്‍ ഇറങ്ങി.

National

വിജയ് നൽകിയ നഷ്ടപരിഹാരത്തുകയായ 20 ലക്ഷം തിരിച്ചയച്ച് വീട്ടമ്മ

ചെന്നൈ: തമിഴക വെട്രി കഴകം (ടിവികെ) നേതാവ് വിജയ് നൽകിയ 20 ലക്ഷം രൂപ ടിവികെയുടെ ബാങ്ക് അക്കൗണ്ടിലേക്ക് തിരിച്ചയച്ച് വീട്ടമ്മ. സാന്ത്വനവുമായി കരൂരിൽ നേരിട്ട് എത്താത്തതിൽ പ്രതിഷേധിച്ചാണ് നഷ്ടപരിഹാരത്തുക വീട്ടമ്മ തിരികെ നൽകിയത്.

കരൂരിൽ വിജയ്‌യുടെ റാലിക്കിടെ തിരക്കിൽപ്പെട്ട്‌ മരിച്ച രമേശിന്‍റെ ഭാര്യ സംഗവിയാണ് പണം തിരികെ നൽകിയത്. വിജയ് നേരിട്ട് അനുശോചനമറിയിക്കാൻ വരാത്തതിനാലാണിതെന്നും പണത്തെക്കാൾ വലുതാണ് അദ്ദേഹം നേരിട്ട്‌ സന്ദർശിച്ചുള്ള സാന്ത്വനമെന്നും സംഗവി പറഞ്ഞു. തിങ്കളാഴ്ച മഹാബലിപുരത്തുനടന്ന വിജയ്‌യുടെ കൂടിക്കാഴ്ചയ്ക്കുതന്നെ വിളിച്ചില്ലെന്നും സംഗവി അറിയിച്ചു.

സംഗവിയുടെ ഭർതൃസഹോദരി ഭൂപതിയും ബന്ധുക്കളും മഹാബലിപുരത്തേക്ക്‌ വന്നിരുന്നു. വിജയ് നടത്തിയ കൂടിക്കാഴ്ചയിൽ കരൂർ ദുരന്തത്തിനിരയായവരുടെ 37 കുടുംബങ്ങളാണ് മഹാബലിപുരത്ത് എത്തിയിരുന്നത്. കരൂരിൽ നേരിട്ടുചെന്ന് കുടുംബങ്ങളെ കാണാത്തതിൽ വിജയ് വിശദീകരണം നൽകിയിരുന്നു.

മൂന്ന് മണിക്കൂറിൽ കൂടുതൽ പരിപാടി അനുവദിക്കില്ലെന്ന് പോലീസ് പറഞ്ഞെന്നും എല്ലാവരോടും വിശദമായി സംസാരിക്കാൻ വേണ്ടിയാണ് ചെന്നൈയിലേക്ക് വരാൻ പറഞ്ഞതെന്നുമായിരുന്നു വിജയ് വ്യക്തമാക്കിയത്. ദുരന്തത്തിനുശേഷം ആദ്യമായാണ് വിജയ് ദുരന്തത്തിൽപ്പെട്ടവരുടെ കുടുംബങ്ങളെ നേരിട്ടുകണ്ടത്. എല്ലാ കുടുംബങ്ങൾക്കും സാമ്പത്തിക സഹായവും കുട്ടികൾക്ക് വിദ്യാഭ്യാസ സഹായവും ഉറപ്പുനൽകി.

Latest News

Corehub Up