ചണ്ഡിഗഡ്: പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് കോണ്‍ഗ്രസില്‍ ചേരുമെന്നു റിപ്പോര്‍ട്ട്. അഞ്ചു വര്‍ഷം മുമ്പാണ് അമരീന്ദര്‍ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്.
അമരീന്ദറുമായി കോണ്‍ഗ്രസ് നേതൃത്വം ബന്ധപ്പെട്ടുവരികയാണ്. അമരീന്ദറിനെ പാര്‍ട്ടിയിലെത്തിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിക്ക് താത്പര്യമുണ്ട്. ഗാന്ധികുടുംബവുമായി ഉറ്റ ബന്ധമുണ്ടായിരുന്ന ആളായിരുന്നു ഇദ്ദേഹം.
ബിജെപി നേതൃത്വവുമായി അമരീന്ദര്‍ അകന്നുനില്‍ക്കുകയാണ്. ബിജെപി പഞ്ചാബ് ഘടകം അധ്യക്ഷനായ കേവല്‍ സിംഗ് ധില്ലനെ നിയമിച്ചതു തന്നോട് ആലോചിക്കാതെയായിരുന്നുവെന്ന് അമരീന്ദര്‍ തുറന്നടിച്ചിരുന്നു. 2021 സെപ്റ്റംബറിലാണ് അമരീന്ദര്‍ സിംഗ് മുഖ്യമന്ത്രിസ്ഥാനം രാജിവച്ചത്.
2021 നവംബറില്‍ കോണ്‍ഗ്രസില്‍നിന്നു രാജിവച്ച അമരീന്ദര്‍ പഞ്ചാബ് ലോക് കോണ്‍ഗ്രസ് എന്ന പേരില്‍ പാര്‍ട്ടിയുണ്ടാക്കി ബിജെപിയുമായി സഖ്യത്തില്‍ മത്സരിച്ചു.
എന്നാല്‍, 2022 നിയമസഭാ തെരഞ്ഞെടുപ്പില്‍ അമരീന്ദറിന്റെ പാര്‍ട്ടിക്ക് ഒറ്റസീറ്റു പോലും ലഭിച്ചില്ല. 2022 സെപ്റ്റംബര്‍ 19ന് അമരീന്ദറിന്റെ പാര്‍ട്ടിയായ പഞ്ചാബ് ലോക് കോണ്‍ഗ്രസ് ബിജെപിയില്‍ ലയിച്ചു.
Tags : Amarinder Singh Congress returns