• Logo

Allied Publications

Americas
മനുഷ്യന്‍റെ ആവശ്യത്തിന് പരിഹാരം കാണുന്നതിനാണ് ക്രിസ്തു ലോകത്തിലേക്ക് വന്നത്: റവ അബ്രഹാം തോമസ്
Share
ഡാളസ്: സ്വർഗസ്ഥ പിതാവിന്‍റെ വെളിച്ചമായി മാത്രമല്ല, കതിരായികൂടി ലോകത്തിലേക്കു ഇറങ്ങിവന്നവനാണു ക്രിസ്തുവെന്നും മനുഷ്യന്‍റെ ഏറ്റവും വലിയ ജഡീക ആവശ്യം എന്തെന്ന് ദൈവത്തിനു നന്നായി അറിയാമായിരുന്നുവെന്നും അതിനു പരിഹാരം കണ്ടെത്തുന്നതിനാണ് തന്‍റെ ഏക ജാതനയ ക്രിസ്തുവിനെ ലോകത്തിനു കതിരായി നൽകിയതെന്നും റവ. എബ്രഹാം തോമസ് പറഞ്ഞു.

ക്രിസ്തു ലോകത്തിലേക്കു ഒരു കതിരായി ഇറങ്ങിവന്നപ്പോൾ ആ കതിർ പതിരായില്ല. പകരം ആ കതിർ കുത്തപെട്ടു, മെതിക്കപെട്ടു, കൊഴിക്കപ്പെട്ടു, ഉണക്കപെട്ടു, കുഴക്കപ്പെട്ടു. പിന്നീട് ഒരു വലിയ അപ്പമായി മാറി.

ആ അപ്പം തന്‍റെ ഉള്ളംകരത്തിൽ ഉയർത്തിക്കൊണ്ടു "വാങ്ങി ഭക്ഷിപ്പിൻ ഇതു നിങ്ങൾക്കു വേണ്ടി ഞാൻ നൽകുന്ന ജീവന്‍റെ അപ്പമാണ്' എന്ന് പറഞ്ഞ് വാഴ്ത്തി വിഭജിച്ചു തന്‍റെ ശിഷ്യന്മാർക്കു നൽകി കൊണ്ട് "ഞാൻ വരുവോളം ഇത്‌ എന്‍റെ ഓർമക്കായി ചെയുവിൻ' എന്ന് ക്രിസ്തു അരുൾ ചെയ്തുവെന്നും റവ. എബ്രഹാം തോമസ് പറഞ്ഞു.


സെഹിയോൻ മാർത്തോമ്മാ ചർച്ചിൽ ചേർന്ന മാർത്തോമ്മാ സന്നദ്ധ സുവിശേഷക സംഘം സെന്‍റർ മീറ്റിംഗിൽ മത്തായിയുടെ സുവിശേഷത്തെ അടിസ്ഥാനമാക്കി ധ്യാന പ്രസംഗം നടത്തുകയായിരുന്നു എഫ്ബി എംടിസി അസി. വികാരി റവ.എബ്രഹാം തോമസ് പാണ്ടനാട്.

പാരിഷ് മിഷൻ സെന്‍റർ പ്രസിഡന്‍റും ഡാളസ് മാർത്തോമ്മാ പള്ളി വികാരിയുമായ റവ. അലക്സ് അധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ സെന്‍റ് പോൾസ് മാർത്തോമാ ചർച്ച വികാരി റവ ഷൈജു സി ജോയ് പ്രാരംഭ പ്രാർഥന നടത്തി.

സെഹിയോൻ മാർത്തോമ്മാ ക്വയർ ഗാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. സെഹിയോൻ ചർച്ച് ഇടവക മിഷൻ സെക്രട്ടറി പൊന്നമ്മ ചാക്കോ സ്വാഗതം ആശംസിച്ചു. റവ. അലക്സ് അധ്യക്ഷ പ്രസംഗം നടത്തി.

മധ്യസ്ഥ പ്രാർഥനയ്ക്കു രാജൻകുഞ്ഞ് സി. ജോർജ് (സെന്‍റ് പോൾസ് മാർത്തോമാ ചർച്ച്), ജെസി വർഗീസ് (കരോൾട്ടൺ ചർച്ച്), ലിസി വർഗീസ് (ഫാർമേഴ്‌സ് ബ്രാഞ്ച് ചർച്ച്) എന്നിവർ നേതൃത്വം നൽകി. സെന്‍റർ സെക്രട്ടറി അലക്സ് കോശി നന്ദി പറഞ്ഞു.

സെഹിയോൻ മാർത്തോമ്മാ ഇടവക വികാരി റവ. ജോബി ജോണിന്‍റെ സമാപന പ്രാർഥനയ്ക്കും ആശീർവാദത്തിനും ശേഷം സമ്മേളനം സമാപിച്ചു. പങ്കെടുത്ത എല്ലാവർക്കും ഉച്ചഭക്ഷണവും ക്രമീകരിച്ചിരുന്നു. കാരോൾട്ടൻ മാർത്തോമ്മാ ചർച്ച് വികാരി റവ. ഷിബി എബ്രഹാം, ദദ്രാസന കൗൺസിൽ അംഗം ഷാജി രാമപുരം തുടങ്ങിയവരും സമ്മേളനത്തിൽ പങ്കെടുത്തു.

കൂടുതൽ ഇന്ത്യൻ വിദ്യാർഥികൾക്കു വീസ നൽകും: യുഎസ്.
ന്യൂഡൽഹി: വിദ്യാർഥികൾക്കു വീസ അനുവദിക്കുന്നതിൽ മുന്തിയ പരിഗണനയാണു നൽകുന്നതെന്നു യുഎസ്.
പലസ്തീൻ അനുകൂല പ്രതിഷേധം; യുഎസിൽ ഇന്ത്യൻ വംശജയായ വിദ്യാർഥി അറസ്റ്റിൽ.
ന്യൂയോർക്ക്: പലസ്തീൻ അനുകൂല പ്രതിഷേധം നടത്തിയ ഇന്ത്യൻ വംശജയായ വിദ്യാർഥിനി യുഎസിൽ അറസ്റ്റിൽ.
അമേരിക്ക‌യിൽ ഇന്ത്യൻ വംശജനെ പോലീസ് വെടിവച്ചുകൊന്നു.
ന്യൂയോർക്ക്: അമേരിക്ക‌യിൽ ഇന്ത്യൻ വംശജനായ യുവാവിനെ പോലീസ് വെടിവ
എംഡി സ്ട്രൈക്കേഴ്സ്‌ ക്യാപിറ്റൽ സോക്കർ ടൂർണമെന്‍റ് മേയ്‌ 25ന്.
മേരിലാൻഡ്‌: പ്രഥമ ഇന്ത്യൻ അമേരിക്കൻ സോക്കർ ടൂർണമെന്‍റിന് മേരിലാൻഡ്‌ വേദിയാകുന്നു.
ഡാളസിൽ രണ്ട് സ്ത്രീകൾ വെടിയേറ്റ് മരിച്ചു; പ്രതി പിടിയിൽ.
ഡാളസ്: ഡാളസ് ഫെയർ പാർക്കിന് സമീപം രണ്ട് സ്ത്രീകൾ വെടിയേറ്റ് മരിച്ചു.