• Logo

Allied Publications

Americas
പോലീസ് ഓഫീസര്‍ നിന്ന് കമ്യൂണിറ്റി ലീഡറിലേക്ക്; മനോജ് കുമാറിന്‍റെ യാത്ര ആവേശം കൊള്ളിക്കുന്നത് ഇങ്ങനെ
Share
ഹൂസ്റ്റണ്‍: കാക്കിയിട്ടവന്‍റെ നേര്‍ക്ക് കൈയോങ്ങിയവന്‍റെ കരണത്തിനിട്ട് ഒന്നു പുകച്ച കമ്മീഷണര്‍ സിനിമയിലെ സുരേഷ് ഗോപിയുടെ കഥാപാത്രത്തെയാണ് മനു പൂപ്പാറയിൽ (മനോജ് കുമാര്‍) ആരാധിച്ചത്.

എന്നാല്‍ നാട്ടിലെ പോലീസ് സേന തനിക്ക് പറ്റിയതല്ലെന്ന് തിരിച്ചറിഞ്ഞ അയാള്‍ യുഎസിലേക്ക് വിമാനം കയറി. അവിടെ ആ യുവാവ് നടന്നു കയറിയത് സമാനതകളില്ലാത്ത നേട്ടത്തിലേക്ക്.

കാക്കിക്ക് പകരം അമേരിക്കന്‍ പോലീസിന്‍റെ യൂണിഫോം അണിഞ്ഞപ്പോള്‍ അത് ഒരു കുടിയേറ്റക്കാരന്‍റെ സ്വപ്‌നസാഫല്യമായി മാറി. തന്‍റെ ജീവിത യാത്രയെക്കുറിച്ച് ചോദിച്ചാല്‍ മനു പറയും "എ സിനിമാറ്റിക്ക് ജേർണി'.

മനു പൂപ്പാറയിൽ എന്ന മനോജ്കുമാര്‍ പൂപ്പാറയിലിന്‍റെ വളര്‍ച്ച നിശ്ചയദാര്‍ഢ്യത്തിന്‍റെ കൂടി കഥയാണ്. യൂണിഫോമില്‍ നിന്ന് കമ്യൂണിറ്റി നേതാവെന്ന നിലയിലേക്കുള്ള യാത്രയിലാണ് ഇന്ന് അദ്ദേഹം.

ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി പ്രിസിന്‍റ് മൂന്നിന്‍റെ കോണ്‍സ്റ്റബിളാകാനുള്ള മത്സരത്തിന് കച്ചമുറുക്കുമ്പോള്‍ നീതി, കമ്യൂണിറ്റി സേവനം, മാതൃകാപരമായ നേതൃത്വം എന്നിവയാണ് കൈമുതലായി കാണിക്കുവാനുള്ളത്.

കൊമേഴ്സില്‍ അക്കാദമിക് ബഹുമതികളോടെ ഇന്ത്യയില്‍ നിന്ന് 2005ലാണ് അമേരിക്കയിലേക്ക് ചേക്കേറിയത്. അചഞ്ചലമായ സ്ഥിരോത്സാഹമായിരുന്നു അന്ന് കൈമുതലായി ഉണ്ടായിരുന്നത്.

യുഎസില്‍ മനുവിന്‍റെ അക്കാദമിക് നേട്ടങ്ങള്‍ക്ക് തുടക്കത്തില്‍ കാര്യമായ അംഗീകാരം ലഭിച്ചില്ല. ഇതോടെ പുതിയ തുടക്കം കുറിക്കാന്‍ അദ്ദേഹം തയാറായി. ഒരു ഗ്യാസ് സ്റ്റേഷന്‍ ജീവനക്കാരനായിരുന്നു തുടക്കത്തില്‍.

ജോലി അതീവ ദുഷ്‌കരമായിരുന്നെങ്കിലും അമേരിക്കന്‍ സമൂഹത്തെ അടുത്തറിയാന്‍ അത് ഉപകരിച്ചു. അതോടൊപ്പം ഫീനിക്സ് യൂണിവേഴ്സിറ്റിയില്‍ നിന്ന് എംബിഎയ്ക്കു ചേര്‍ന്നു. ഹൂസ്റ്റണ്‍ഡൗണ്‍ടൗണ്‍ പോലീസ് അക്കാദമിയിലെ യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്നതാണ് വഴിത്തിരിവായത്.

അവിടെ അദ്ദേഹം മികവ് പുലര്‍ത്തുകയും ബഹുമതികളോടെയും മികച്ച ഹാജരോടെയും ബിരുദം നേടുകയും ചെയ്തു. ഹൂസ്റ്റണ്‍ ഹാരിസ് കൗണ്ടി ഷെരീഫ് ഓഫീസിലും മെട്രോ പോലീസ് ഡിപ്പാര്‍ട്ട്മെന്‍റിലും അദ്ദേഹത്തിന്‍റെ തുടര്‍ന്നുള്ള സേവനം പൊതുജന സുരക്ഷയ്ക്കും സമൂഹ ക്ഷേമത്തിനും വേണ്ടിയുള്ള അദ്ദേഹത്തിന്‍റെ സമര്‍പ്പണത്തിന് അടിവരയിടുന്നു.

ഹിന്ദിയിലും തമിഴിലുമുള്ള അദ്ദേഹത്തിന്‍റെ ഭാഷാ വൈദഗ്ദ്ധ്യം, മറ്റ് ഭാഷകള്‍ക്കിടയില്‍ സാംസ്‌കാരിക വിഭജനം മറികടക്കാന്‍ അദ്ദേഹത്തെ പ്രാപ്തനാക്കി. ആവശ്യമുള്ളവര്‍ക്ക് അവരുടെ പശ്ചാത്തലം പരിഗണിക്കാതെ തന്നെ സാന്ത്വനവും പിന്തുണയും നല്‍കാൻ അദ്ദേഹം ശ്രദ്ധിച്ചു.

മനുവിന്‍റെ മാതൃകാപരമായ സേവനത്തിന് മെഡല്‍ ഓഫ് വാലർ ഉള്‍പ്പെടെ നിരവധി അഭിമാനകരമായ അവാര്‍ഡുകള്‍ ലഭിച്ചു. ധാര്‍മിക വിശ്വാസങ്ങളോ കുറ്റവാളിയുടെ സുരക്ഷയോ വിട്ടുവീഴ്ച ചെയ്യാതെ സഹപ്രവര്‍ത്തകനെ രക്ഷിക്കാനുള്ള ധീരമായ പ്രവര്‍ത്തനത്തിനായിരുന്നു ഈ അംഗീകാരം.

അദ്ദേഹത്തിന്‍റെ ധീരതയെ ഡിപ്പാര്‍ട്ട്‌മെന്‍റ് വാഴ്ത്തിപ്പാടി. ടെക്‌സസ് സ്റ്റേറ്റിലെ ഇന്ത്യൻ സമൂഹത്തെ പ്രതിനിധീകരിച്ച് മെഡല്‍ ഓഫ് വാലർ‍ നേടിയ ആദ്യത്തെ ഇന്ത്യന്‍ സ്വദേശി എന്ന ബഹുമതിയും മനോജിന് ലഭിച്ചു. ഇത് നിയമപാലനത്തിലും കമ്യൂണിറ്റി സേവനത്തിലും അദ്ദേഹത്തിന്‍റെ സ്വാധീനം വ്യക്തമാക്കുന്നതിനുള്ള ഉദാഹരണമായി.

ഇപ്പോള്‍, തന്‍റെ കമ്യൂണിറ്റിയെ കൂടുതല്‍ സേവിക്കാനുള്ള കാഴ്ചപ്പാടോടെ, ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി പ്രിസിന്‍റ് ത്രീ കോണ്‍സ്റ്റബിള്‍ സ്ഥാനത്തേക്ക് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നോമിനേഷനായി മനു സജീവമായി പ്രചാരണം നടത്തുകയാണ്.

https:// manuforprecinct3.com എന്ന വെബ്‌സൈറ്റിലൂടെ അദ്ദേഹം മലയാളി സമൂഹത്തിന്‍റെ പിന്തുണയ്ക്കായി അഭ്യര്‍ഥിച്ചിരിക്കുകയാണ്. സത്യസന്ധതയുടെയും ധീരതയോടെയും പൊതുസേവനത്തോടുള്ള അചഞ്ചലമായ അര്‍പ്പണബോധത്തിന്‍റെയും സാക്ഷ്യപത്രമായ ഒരു സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കാന്‍ കമ്യൂണിറ്റി ഒറ്റക്കെട്ടായി അണിനിരക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഹണി മനോജ് കുമാറാണ് ഭാര്യ. ഹൂസ്റ്റണ്‍ ബാപ്റ്റിസ്റ്റ് യൂണിവേഴ്‌സിറ്റിയില്‍ ബയോളജിയില്‍ ബിരുദ വിദ്യാര്‍ഥിയായ മാധവനാണ് മകന്‍.

കൂടുതൽ ഇന്ത്യൻ വിദ്യാർഥികൾക്കു വീസ നൽകും: യുഎസ്.
ന്യൂഡൽഹി: വിദ്യാർഥികൾക്കു വീസ അനുവദിക്കുന്നതിൽ മുന്തിയ പരിഗണനയാണു നൽകുന്നതെന്നു യുഎസ്.
പലസ്തീൻ അനുകൂല പ്രതിഷേധം; യുഎസിൽ ഇന്ത്യൻ വംശജയായ വിദ്യാർഥി അറസ്റ്റിൽ.
ന്യൂയോർക്ക്: പലസ്തീൻ അനുകൂല പ്രതിഷേധം നടത്തിയ ഇന്ത്യൻ വംശജയായ വിദ്യാർഥിനി യുഎസിൽ അറസ്റ്റിൽ.
അമേരിക്ക‌യിൽ ഇന്ത്യൻ വംശജനെ പോലീസ് വെടിവച്ചുകൊന്നു.
ന്യൂയോർക്ക്: അമേരിക്ക‌യിൽ ഇന്ത്യൻ വംശജനായ യുവാവിനെ പോലീസ് വെടിവ
എംഡി സ്ട്രൈക്കേഴ്സ്‌ ക്യാപിറ്റൽ സോക്കർ ടൂർണമെന്‍റ് മേയ്‌ 25ന്.
മേരിലാൻഡ്‌: പ്രഥമ ഇന്ത്യൻ അമേരിക്കൻ സോക്കർ ടൂർണമെന്‍റിന് മേരിലാൻഡ്‌ വേദിയാകുന്നു.
ഡാളസിൽ രണ്ട് സ്ത്രീകൾ വെടിയേറ്റ് മരിച്ചു; പ്രതി പിടിയിൽ.
ഡാളസ്: ഡാളസ് ഫെയർ പാർക്കിന് സമീപം രണ്ട് സ്ത്രീകൾ വെടിയേറ്റ് മരിച്ചു.