• Logo

Allied Publications

Americas
"ഫൊക്കാനയ്ക്ക് സാംസ്കാരിക മുഖം നൽകിയ സംഘാടക'
Share
ഷിക്കാഗോ: ഫൊക്കാന ജനറൽ സെക്രട്ടറിയും 2024 2026 കാലയളവിൽ ഫൊക്കാന പ്രസിഡന്‍റ് സ്ഥാനാർഥിയുമായ ഡോ. കല ഷഹി ഫൊക്കാനയുടെ സാംസ്കാരിക മുഖമായി മാറിക്കഴിഞ്ഞ സംഘാടകയാണ്.

എല്ലാവർക്കും മാതൃകയായ സാമൂഹ്യ പ്രവർത്തക. ഫൊക്കാനയുടെ തുടക്കം മുതൽ ഫൊക്കാനയ്ക്കൊപ്പം നിന്ന നേതാവ്. സംഘടനയുടെ നിരവധി പദവികൾ വഹിച്ച് 20202022 കാലയളവിൽ വിമൻസ് ഫോറം ചെയർ പേഴ്സണായി പ്രവർത്തിക്കാൻ ലഭിച്ച കാലയളവ് ഫൊക്കാനയുടെ വഴിത്തിരിവുകൾക്ക് തുടക്കമായി.

ഫൊക്കാനയെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പുതിയ പ്രവർത്തന മുഖത്തേക്ക് പിടിച്ചുകയറ്റിയ "കരിസ്മ' പ്രോജക്ടിന് നേതൃത്വം നൽകിയ ഡോ. ഷഹി, ഡോ. ഗോപിനാഥ് മുതുകാടിന്‍റെ നൂറ് ഭിന്ന ശേഷിക്കാരായ കുട്ടികളുടെ ജീവിതത്തിന് കൈത്താങ്ങ് ആവുകയായിരുന്നു.

പാർശ്വവത്കരിക്കപ്പെട്ട കുഞ്ഞുങ്ങൾക്കും അവരുടെ അമ്മമാർക്കും കരുത്തായ കരിസ്മയിൽ നിന്നുള്ള കരുത്തായിരുന്നു ആ കുട്ടികളുടെ പിന്നീടുള്ള വളർച്ചയുടെ തുടക്കം. പദ്ധതി വിജയമായി എന്ന് മാത്രമല്ല സാമ്പത്തികമായി ഏറെ പിന്നോക്കം നിൽക്കുന്ന നിരവധി അമ്മമാരും കുട്ടികളും സ്വയം തൊഴിൽ നേടാൻ പ്രാപ്തരാവുകയും ചെയ്തു.

കോവിഡ് കാലമാണെങ്കിലും ഓൺലൈനിൽ നിരവധി പരിപാടികളിലൂടെ അമേരിക്കൻ മലയാളി കുടുംബങ്ങളെ ലൈവാക്കി നിർത്തുകയും ഫൊക്കാനയുടെ പ്രവർത്തനങ്ങൾ ജനകീയമാക്കുകയും ചെയ്തു.

ഫൊക്കാനയുടെ അക്കാലത്തെ പ്രവർത്തനങ്ങൾക്ക് കരുത്താകുവാൻ വിമൻസ് ഫോറത്തിന്‍റെ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞു എന്നതിൽ അതിശയോക്തിയില്ല. കല ഷഹിയുടെ നേതൃത്വ പാടവത്തിന്‍റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു അക്കാലത്ത് ഫൊക്കാന വിമൻസ് ഫോറം നടപ്പിലാക്കിയ പ്രവർത്തനങ്ങൾ.

കോവിഡ് മഹാമാരി കാലത്ത് ഡിജിറ്റൽ സാധ്യതകളെ പരീക്ഷിക്കുകയും വലിയ മാറ്റങ്ങൾക്ക് തുടക്കമിടുവാനും കല ഷഹിക്ക് കഴിഞ്ഞു. കോവിഡ് കാലമാണെങ്കിലും ഓൺലൈനിൽ നിരവധി പരിപാടികളിലൂടെ അമേരിക്കൻ മലയാളി കുടുംബങ്ങളെ ഡിജിറ്റൽ പ്ലാറ്റ് ഫോമിൽ അണിനിരത്തുവാനും മെഗാ വിമൻസ് ഫോറത്തിന് തുടക്കം കുറയ്ക്കുവാനും സാധിച്ചു.

150ലധികം അംഗങ്ങളെ ഉൾപ്പെടുത്തി ഫൊക്കാന വിമൻസ് ഫോറം ഒരു മെഗാ കമ്മിറ്റിയായി വിപുലീകരിച്ചു. ഫൊക്കാനയുടെ 2020 2022 ഫ്ലോറിഡ നാഷണൽ കൺവൻഷന്‍റെ തുടക്കം മുതൽ അവസാനം വരെ കലാപരിപാടികൾ കോഓർഡിനേറ്റ് ചെയ്യുവാൻ കല ഷഹിക്ക് കഴിഞ്ഞത് തന്‍റെ പ്രതിഭയുടെയും സംഘടനാപ്രവീണ്യത്തിന്‍റെയും മേന്മ കൊണ്ടാണ്.

2022 2024 വർഷത്തിൽ ഡോ. ബാബു സ്റ്റീഫന്‍റെ നേതൃത്വത്തിൽ ഫൊക്കാനയ്ക്ക് പുതിയ നേതൃത്വം ഉണ്ടായപ്പോൾ ജനറൽ സെക്രട്ടറിയായി മാറിയ കല ഷഹി തന്‍റെ പ്രവർത്തനം കൊണ്ട് ഫൊക്കാനയ്ക്ക് ഒരു അടുക്കും ചിട്ടയും കൊണ്ടു വന്നു എന്ന് മാത്രമല്ല നിരവധി പരിപാടികൾ സമർത്ഥമായി കോഓർഡിനേറ്റ് ചെയ്യുകയും ചെയ്തു.

അതിൽ ഏറ്റവും പ്രധാനം ഫൊക്കാനയുടെ 2023ലെ ഓണാഘോഷ പരിപാടികളുടെ സംഘാടനമാണ്. വാഷിംഗ്ടണിൽ സംഘടിപ്പിച്ച ഓണാഘോഷത്തിന്‍റെ മാസ്റ്റർ ബ്രയിൻ കല ഷഹി ആയിരുന്നു. ഫൊക്കാനയുടെ ചരിത്രത്തിൽ എഴുതപ്പെടേണ്ട ഓണാഘോഷ പരിപാടികളായിരുന്നു വാഷിംഗ്ടൺ ഡി സിയിൽ അരങ്ങേറിയത്.

അമേരിക്കൻ മലയാളി യുവ സമൂഹത്തെ രാഷ്‌ട്രീയ രംഗത്തേക്ക് അവതരിപ്പിക്കുന്ന വൈറ്റ് ഹൗസ് സ്കോളർഷിപ്പ് പദ്ധതി, സ്കൂൾ കുട്ടികൾക്കായുള്ള സ്കോളർഷിപ്പ് പദ്ധതിയുടെ പിന്നിലെ പ്രവർത്തനങ്ങൾ ക്രോഡീകരിക്കുന്നതും ഡോ. കല ഷഹി തന്നെ.

ഫൊക്കാന പ്രസിഡന്‍റ് ഡോ. ബാബു സ്റ്റീഫന്‍റെ പിന്തുണയും ഫൊക്കാനയുടെ തുടക്കം മുതലുള്ള മുതിർന്ന നേതാക്കളുടെ പിന്തുണ, ഫൊക്കാന യുവ സമൂഹത്തിന്‍റെ പിന്തുണയുമായി തന്‍റെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടു പോകുമ്പോൾ ഫൊക്കാന എന്ന അന്തർദേശീയ സംഘടന കൂടുതൽ കരുത്താവുകയാണ്. എന്നും ഫൊക്കാനയ്ക്ക് ഒപ്പം നിൽക്കുന്നവർക്ക് വേദികളും അവസരങ്ങളും നൽകുന്നതിൽ എന്നും മുൻപന്തിയിലാണ് കല ഷഹി.

1993ൽ അമേരിക്കയിലെത്തിയ ഡോ. കല ഷഹി ആരോഗ്യരംഗം ജീവിതോപാധിയായി തെരഞ്ഞെടുക്കുകയും അതോടൊപ്പം ജീവകാരുണ്യ പ്രവർത്തനരംഗത്തും മികച്ച സേവനം കാഴ്ചവയ്ക്കുകയും ചെയ്തു.

ഇന്‍റർനാഷണൽ യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസിൽ നിന്ന് ബിരുദമെടുത്ത ഡോ. കല ഷഹി വാഷിംഗ്ടൺ ഡിസി, മെരിലാൻഡ് മേഖലകളിൽ ഫാമിലി പ്രാക്ടിസിൽ പ്രൈവറ്റ് പ്രാക്ടീസ് നടത്തുന്നുണ്ട്.

ജോലിയ്‌ക്കൊപ്പം തന്നെ പബ്ലിക്ക് ഹെൽത്തിലും ഹെൽത്ത് കെയർ അഡ്മിനിസ്ട്രേഷനിലും ഡോക്ടറേറ്റ് നേടാനും അതോടൊപ്പം തന്‍റെ നൃത്തത്തെ നിലനിർത്തിക്കൊണ്ടുപോകാനും ഡോ. കല ഷഹിയ്ക്ക് കഴിയുന്നു.

വാഷിംഗ്‌ടൺ ഡിസി മേഖലകളിലെ നിരവധി നർത്തകരെ കലാഞ്ജലി സ്കൂൾ ഓഫ് ഡാൻസ്‌ വഴി കല ഷഹി നൃത്തം അഭ്യസിപ്പിച്ചിട്ടുണ്ട്. ഈ സ്കൂളിന്‍റെ ഡയറക്ടറും ഡോ. കല ഷഹി തന്നെ. വാഷിംഗ്ടൺ ഡിസി.യിലെ ഫസ്റ്റ് ക്ലിനിക് അർജന്റ് കെയർ സിസ്റ്റം മെഡിക്കൽ ഡയറക്ടർ, സെക്കൻഡ് ചാൻസ് അഡിക്ഷൻ സെന്‍ററിന്‍റെ മെഡിക്കൽ ഡയറക്ടർ, മെരിലാൻഡ് വാഷിംഗ്ടൺ ഡിസി മേഖലയിലുള്ള സെന്‍റർ ഫോർ ബിഹേവിയറൽ ഹെൽത്തിന്‍റെ റിസർച്ച് കോർഡിനേറ്റർ തുടങ്ങിയ പദവികളും കല അലങ്കരിക്കുന്നു.

ഡ്രഗ് അഡിക്ഷൻ മാനേജ്മെന്‍റിൽ പ്രത്യേക പരിശീലനം നേടിയിട്ടുള്ള ഡോ. കല ഷഹി ഈ മേഖലയിൽ ഒട്ടേറെ പ്രവർത്തനങ്ങൾ നിർവഹിച്ചിട്ടുണ്ട്. കോസ്മറ്റോളജി ശാഖയിലും പ്രത്യേക പരിശീലനം ലഭിച്ചിട്ടുണ്ട്.

മറ്റുള്ളവരെ സഹായിക്കുക എന്നുള്ളത് ഒരു ജീവകാരുണ്യ പ്രവർത്തനമായിട്ടാണ് ഡോ. കല ഷഹി കാണുന്നത്. താങ്ങും തണലും എന്ന പദ്ധതി, സൊലസ് സംഘടനകൾക്ക് വേണ്ടി നടത്തുന്ന നിരവധി ധനസമാഹാര പ്രവർത്തനങ്ങൾ എന്നിവയെല്ലാം അതിന്‍റെ ഉദാഹരണമാണ്.

അനാഥാലയങ്ങൾക്ക് സഹായം, വീടില്ലാത്തവർക്ക് വീടുകൾ നിർമ്മിച്ച് നൽകുവാൻ സഹായം തുടങ്ങി നിരവധി പ്രവർത്തങ്ങളിൽ സജീവമാണ്. സാമൂഹ്യ പ്രവർത്തനങ്ങൾ കൊണ്ട് സമൂഹത്തിന്‍റെ അംഗീകാരവും ഡോ. കല ഷഹിക്ക് ലഭിച്ചിട്ടുണ്ട്.

ഭാരത് യുഎസ്എ ആഭിമുഖ്യത്തിൽ ഏർപ്പെടുത്തിയ വുമൺ ഐക്കൺ പുരസ്ക്കാരം ഈയിടെ കലയെ തേടി എത്തിയിരുന്നു. കലാസാംസ്‌കാരിക ആതുരസേവന രംഗങ്ങളിൽ നൽകിയ സമഗ്ര സംഭാവനകൾ മാനിച്ചായിരുന്നു ഈ അവാർഡ്.

കൂടാതെ മറ്റു നിരവധി പുരസ്‌കാരങ്ങളും നേടിയിട്ടുള്ള കല നൃത്തത്തിനു പുറമെ സംഗീതം, നാടകം, പെൻസിൽ സ്കെച്ച്, പെയിന്‍റിംഗ്, ക്ലേ മോഡലിംഗ്, ആങ്കറിംഗ്, വീഡിയോഗ്രാഫി, ഫോട്ടോഗ്രാഫി, കഥാരചന, കവിതാരചന തുടങ്ങിയ വിവിധ മേഖലകളിലും മികവ് തെളിയിച്ചിട്ടുണ്ട്.

കുട്ടിക്കാലം മുതല്‍ക്കേ നൃത്തത്തില്‍ താത്പര്യം കാണിച്ച കല ഷഹി മൂന്നാം വയസില്‍ പ്രമുഖ കലാകാരനായ സ്വന്തം പിതാവ് കേരളാ സംഗീതനാടക അക്കാദമി പുരസ്‌കാര ജേതാവ് ഗുരു ഇടപ്പള്ളി അശോക് രാജില്‍ നിന്നും നൃത്തമഭ്യസിച്ചു.

നർത്തകൻ, എഴുത്തുകാരൻ, കവി, സംവിധായകൻ നാടക നടൻ എന്നീ നിലകളിലെല്ലാം ശോഭിച്ചിരുന്ന പിതാവ് ഇടപ്പള്ളി അശോക് രാജ് 2019ൽ അന്തരിച്ചു. തഹസീൽദാർ ആയിരുന്ന അമ്മ ശുഭ അശോക് രാജ് ഈയിടെ അന്തരിച്ചു.

പ്രശസ്ത ഗുരുക്കന്മാരായ കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ, സേലം രാജരത്‌നം പിള്ള എന്നിവരില്‍ നിന്നും മോഹിനിയാട്ടം, കഥക്, ഭരതനാട്യം,കുച്ചുപ്പുടി തുടങ്ങിയവ അഭ്യസിച്ചു. കൂടാതെ നാടോടി നൃത്തത്തെ അങ്ങേയറ്റം പ്രണയിച്ച കല വിവിധ വേദികളിൽ വ്യത്യസ്തമായ നാടോടി നൃത്തങ്ങൾ കൊറിയോഗ്രാഫി ചെയ്ത് അവതരിപ്പിക്കുയും ചെയ്തു.

അഖിലേന്ത്യാ തലത്തില്‍ നൃത്ത പര്യടനവും നടത്തി. അമേരിക്കയിലെത്തി ജീവിതം പിന്നീട് മെഡിക്കല്‍ രംഗത്തേക്ക് മൊഴിമാറ്റിയെങ്കിലും കലയോടും കലാരംഗത്തോടും ഒപ്പം തന്നെ നിൽക്കുകയാണ് ഡോ. കല ഷഹി.

ഫൊക്കാന നാഷണൽ കൺവൻഷൻ 2024 ജൂലൈ ആദ്യവാരത്തിൽ വാഷിംഗ്ടണിൽ വച്ച് നടക്കുമ്പോൾ അതിന്‍റെ മുന്നൊരുക്കങ്ങളുമായി പ്രസിഡന്‍റ് ഡോ. ബാബു സ്റ്റീഫൻ, കൺവൻഷൻ ചെയർമാൻ ജോൺസൺ തങ്കച്ചൻ എന്നിവർക്കൊപ്പം സജീവമാവുകയാണ് ഡോ. കല ഷഹി.

2024 26 കാലയളവിൽ പ്രസിഡന്‍റ് സ്ഥാനാർഥിയായി മത്സരരംഗത്ത് ഉണ്ടെങ്കിലും ഫൊക്കാനയുടെ നിലവിലുള്ള പ്രവർത്തനങ്ങൾ ശക്തമാക്കുകയാണ് ജനറൽ സെക്രട്ടറി. ഏൽപ്പിച്ച ദൗത്യങ്ങൾ ഏറ്റവും ഭംഗിയായി നിർവ്വഹിക്കുമ്പോഴാണ് ഒരു സംഘടനാ നേതൃത്വം എന്ന നിലയിൽ അഭിമാനം ഉണ്ടാകുന്നതെന്ന് ഡോ. കല ഷഹി പറയുന്നു.

കൂടുതൽ ഇന്ത്യൻ വിദ്യാർഥികൾക്കു വീസ നൽകും: യുഎസ്.
ന്യൂഡൽഹി: വിദ്യാർഥികൾക്കു വീസ അനുവദിക്കുന്നതിൽ മുന്തിയ പരിഗണനയാണു നൽകുന്നതെന്നു യുഎസ്.
പലസ്തീൻ അനുകൂല പ്രതിഷേധം; യുഎസിൽ ഇന്ത്യൻ വംശജയായ വിദ്യാർഥി അറസ്റ്റിൽ.
ന്യൂയോർക്ക്: പലസ്തീൻ അനുകൂല പ്രതിഷേധം നടത്തിയ ഇന്ത്യൻ വംശജയായ വിദ്യാർഥിനി യുഎസിൽ അറസ്റ്റിൽ.
അമേരിക്ക‌യിൽ ഇന്ത്യൻ വംശജനെ പോലീസ് വെടിവച്ചുകൊന്നു.
ന്യൂയോർക്ക്: അമേരിക്ക‌യിൽ ഇന്ത്യൻ വംശജനായ യുവാവിനെ പോലീസ് വെടിവ
എംഡി സ്ട്രൈക്കേഴ്സ്‌ ക്യാപിറ്റൽ സോക്കർ ടൂർണമെന്‍റ് മേയ്‌ 25ന്.
മേരിലാൻഡ്‌: പ്രഥമ ഇന്ത്യൻ അമേരിക്കൻ സോക്കർ ടൂർണമെന്‍റിന് മേരിലാൻഡ്‌ വേദിയാകുന്നു.
ഡാളസിൽ രണ്ട് സ്ത്രീകൾ വെടിയേറ്റ് മരിച്ചു; പ്രതി പിടിയിൽ.
ഡാളസ്: ഡാളസ് ഫെയർ പാർക്കിന് സമീപം രണ്ട് സ്ത്രീകൾ വെടിയേറ്റ് മരിച്ചു.