• Logo

Allied Publications

Americas
വായനയുടെ നവ്യാനുഭവമാണ് രാജു താരകന്‍റെ ‘ഇടയകന്യക’: തോമസ് മുല്ലയ്ക്കൽ
Share
ഡാളസ്: അമേരിക്കൻ മലയാളികൾക്കിടയിൽ ക്രൈസ്തവ സാഹിത്യരംഗത്ത് പ്രസിദ്ധനായ രാജു തരകൻ രചിച്ച ഏറ്റവും പുതിയ പുസ്തകമായ ‘ഇടയകന്യക’ വായനയുടെ നവ്യാനുഭവമാണെന്ന് പാസ്റ്ററും വേദപുസ്തക പണ്ഡിതനും നിരൂപകനുമായ തോമസ് മുല്ലയ്ക്കൽ അഭിപ്രായപ്പെട്ടു.

ജ്ഞാനികളിൽ ജ്ഞാനിയായ ശലോമോൻ രാജാവിന്‍റെ ഏറ്റവും ഉദാത്തമായ പുസ്തകങ്ങളിലൊന്നാണ് ഉത്തമ ഗീതം. വളരെയധികം വ്യാഖ്യാനങ്ങളോ കൃതികളോ ഒന്നും ഉത്തമ ഗീതത്തിലെ ഇടയകന്യകയെയും ഇടയച്ചെറുക്കനെയുംപറ്റി പുറത്തുവന്നിട്ടില്ല.

വി.കെ.വി. സൈമണിനെപ്പോലെയുള്ള ക്രിസ്തീയ സംഗീത രചയിതാക്കളുടെ ഗാനങ്ങളിൽ ഉത്തമ ഗീതത്തിലെ കഥാപാത്രങ്ങൾ സ്ഥാനം പിടിച്ചിട്ടുണ്ടെങ്കിലും പൊതുവെ പ്രസംഗകരും വേദ പഠിതാക്കളും പവിത്ര സ്നേഹത്തിന്‍റെ സുന്ദര കാവ്യം ഉൾപ്പെടുത്തിയിരിക്കുന്ന ഈ ഗ്രന്ഥത്തെ അവഗണിക്കുന്നത് എന്തുകൊണ്ടാണെന്നറിയില്ല.

ഒരുപക്ഷെ അതിലെ വരികളിൽ പ്രതിപാദിച്ചിരിക്കുന്ന പ്രേമാതുരമായ വാക്കുകളാകാം. എന്നാൽ യഹൂദന്മാർ എക്കാലത്തും അവരുടെ പരമപ്രധാനമായ ഉത്സവങ്ങളിലൊന്നായ പെസഹപെരുന്നാളിന്‍റെ സമയത്ത് ആവർത്തിച്ച് പാടുന്നത് ഉത്തമഗീതത്തിലെ വരികളാണ്.

‘ഇടയകന്യക’ എന്ന ഈ പുസ്തകത്തിലെ ആദ്യത്തെ അധ്യായം ആരംഭിക്കുന്നത് തന്നെ ചുംബനത്തോടുകൂടിയാണ്. കാന്തനും കാന്തയും തമ്മിലുള്ള വിവാഹ ജീവിതത്തിലെ ചുംബനം മുതൽ ചതി പിന്നിലൊളിപ്പിച്ച യൂദായുടെ ചുംബനം വരെ സരസമായി രചിച്ചിരിക്കുന്നത് ഒരു പുതിയ വായനയുടെ അനുഭവം നൽകുന്നു.

ഈ ഗ്രന്ഥത്തിലെ നാല് അധ്യായങ്ങളിലായി ഉത്തമ ഗീതത്തിലെ എട്ട് അധ്യായങ്ങൾ വ്യക്തമായി വ്യാഖ്യാനിച്ചിരിക്കുന്നു. കൊട്ടാരത്തിലെ ഇടയകന്യകയും. പ്രാവിന്‍റെ കണ്ണുകൾ പോലെ സുന്ദരമായ ശൂലേമിയുടെ കണ്ണുകളും ഒടുവിൽ ആ കണ്ണുകളുയർത്തി പ്രീയനായി കാത്തിരിക്കുന്ന കന്യകയുമൊക്കെ സഭയുടെ കാന്തനായ പതിനായിരങ്ങളിൽ സുന്ദരനായ യേശുക്രിസ്തുവിലേക്ക് വായനക്കാരെ നയിക്കും എന്നതിന് സംശയമില്ല.

ബൈബിൾ പഠിതാക്കൾക്കും പ്രസംഗകർക്കും ഈ വ്യാഖ്യാനഭാഗം ചിന്തയുടെ ഒരു പുതിയ തലത്തിലേക്ക് കൊണ്ടുപോകും എന്നതിന് സംശയമില്ല. തുടർന്ന് കാണുന്ന 51 അധ്യായങ്ങളിലായി ഉൾപ്പെടുത്തിയിരിക്കുന്നത് പല സന്ദർഭങ്ങളിലായി രാജൂ തരകൻ രചിച്ച ലേഖനങ്ങളുടെ സമാഹാരമാണ്.

‘എല്ലാവരും ഒരുപോലെയല്ല; എല്ലാവരും നല്ലവരല്ല’ എന്ന അധ്യായത്തോടെയാണ് ലേഖന സമാഹാരം തുടങ്ങുന്നത്. ഈ വാചകം എബ്രഹാം ലിങ്കൺ മകനുവേണ്ടി എഴുതിയ കത്തിലെ വാക്കുകളാണ്. അനേക പരാജയങ്ങൾ ഏറ്റുവാങ്ങിയെങ്കിലും ഒടുവിൽ അമേരിക്കയുടെ പ്രസിഡന്‍റ് പദവിയിൽ വരെ എത്തിയ അദ്ദേഹം പറഞ്ഞ മറ്റൊരു വാക്കും ഇവിടെ ശ്രദ്ധേയമാണ്.

“ഞാൻ നടക്കുന്നത് സാവധാനമായിരിക്കാം; പക്ഷെ ഞാൻ ഒരിക്കലും പുറകിലേക്ക് സഞ്ചരിക്കില്ല”. മുമ്പോട്ടുള്ള അധ്യായങ്ങളിൽ ക്രിസ്മസും യുദ്ധഭൂമിയിലെ നിലവിളികളും പ്രവാസത്തിൽ നിന്നും മടങ്ങിയെത്തിയ വിധവയും സ്ത്രീധനവുമൊക്കെ ചിന്താവിഷയങ്ങളാകുന്നു. ജീവിതത്തിലെ പ്രതിസന്ധികളെ നേരിടാൻ സഹായിക്കുന്ന പല ജീവിത പാഠങ്ങളും രാജൂ തരകൻ ഇതിൽ കുറിയ്ക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

മാധ്യമപ്രവർത്തനരംഗത്ത് അരനൂറ്റാണ്ട് പിന്നിടുന്ന രാജൂ താരകന്‍റെ ഹൃദയത്തിൽ തൊടുന്ന കുറിപ്പുകൾ പ്രവാസി മലയാളികൾക്ക് ഒരു പാഠപുസ്തകമാണ്. മഹാരാഷ്ട്രയിൽ ഇലക്‌ട്രോണിക്സ് സ്ഥാപനത്തിൽ സർവീസ് എഞ്ചിനീയറായി ഔദ്യോഗിക ജീവിതം ആരംഭിച്ച തരകൻ വിവിധ വാർത്താമാധ്യമങ്ങളിൽ ഫ്രീലാൻസ് റിപ്പോർട്ടറായി സേവനം ചെയ്തിട്ടുണ്ട്.

അമേരിക്കയിലെ പ്രവാസജീവിതത്തിന്‍റെ ഭാഗമായി സാഹിത്യ രചനയിൽ മാത്രമല്ല സംഘാടന മേഖലയിലും ലേഖകൻ സജീവമാണ്. മലയാളി പെന്തക്കോസ്തൽ റൈറ്റേഴ്‌സ് ഫോറത്തിന്‍റെയും ഇൻഡോഅമേരിക്കൻ പ്രസ് ക്ലബിന്‍റെയും ഔദ്യോഗിക പദവികൾ വഹിച്ചിട്ടുള്ള അദ്ദേഹം ഡോ. ജോർജ് തരകന്‍റെയും തങ്കമ്മ ജോർജിന്‍റെയും മക്കളിലൊരാളാണ്.

എംഡി സ്ട്രൈക്കേഴ്സ്‌ ക്യാപിറ്റൽ സോക്കർ ടൂർണമെന്‍റ് മേയ്‌ 25ന്.
മേരിലാൻഡ്‌: പ്രഥമ ഇന്ത്യൻ അമേരിക്കൻ സോക്കർ ടൂർണമെന്‍റിന് മേരിലാൻഡ്‌ വേദിയാകുന്നു.
ഡാളസിൽ രണ്ട് സ്ത്രീകൾ വെടിയേറ്റ് മരിച്ചു; പ്രതി പിടിയിൽ.
ഡാളസ്: ഡാളസ് ഫെയർ പാർക്കിന് സമീപം രണ്ട് സ്ത്രീകൾ വെടിയേറ്റ് മരിച്ചു.
ജോണി കുര്യനെ ബ്രൂക്ലിന്‍ രൂപത ഷൈനിംഗ് സ്റ്റാര്‍ പദവി നല്‍കി ആദരിച്ചു.
ബ്രൂക്ലിന്‍: ന്യൂഹൈഡ് പാര്‍ക്കിലെ ജോണി ജോസഫ് കുര്യനെ ബ്രുക്ലിന്‍ രൂപത ഷൈനിംഗ് സ്റ്റാര്‍ പദവി നല്‍കി ആദരിച്ചു.
"ക്ലീൻ ക്ലീൻ ടുഗതര്‍' യത്‌നത്തില്‍ സജീവ പങ്കാളികളായി ടോറോന്‍റോ സീറോമലബാർ സമൂഹം.
ടോറോന്‍റോ: ഭൗമദിനാചരണത്തോട് അനുബന്ധിച്ചു സിറ്റി ഓഫ് ടോറോന്‍റോ സംഘടിപ്പിക്കുന്ന സാമൂഹ്യ ശുചീകരണ യത്നത്തിൽ സീറോമലബാ
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വിദ്യാലയങ്ങൾക്ക് നേരെ ആക്രമണസംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് വർധിച്ചതോടെ രഹസ്യമായി തോക്കുകൾ കൈവശം വയ്ക്