• Logo

Allied Publications

Americas
കഥകളി കലാരൂപം ന്യൂയോർക്ക് സിറ്റി തിയറ്ററിൽ വെള്ളി‌‌യാഴ്ച മുതൽ
Share
ന്യൂയോർക്ക്: മലയാളികളുടെ പൈതൃക കലാരൂപമായ കഥകളിക്ക് ന്യൂയോർക്കിലും അംഗീകാരം. മലയാളികൾക്ക് അഭിമാനിക്കാവുന്ന സുവർണ നിമിഷങ്ങളാണ് വെള്ളി‌‌യാഴ്ച മുതൽ 31 വരെ പത്ത് കഥകളി കാലാവതരണത്തിലൂടെ ന്യൂയോർക്കിലെ ബ്രോഡ് വേ ഷോയ്ക്ക് തത്തുല്യമായി തിയറ്റർ ഫോർ ദി ന്യൂസിറ്റി തിയറ്ററിൽ അരങ്ങേറുവാൻ പോകുന്നത്.

ലൈവ് പെർഫോമൻസ് ആർട്ട് ഗണത്തിൽപ്പെടുത്തി കഥകളി എന്ന കലാരൂപം ബൈബിളിൽ പ്രതിപാദിക്കുന്ന മോശയുടെ കാലത്ത് ജീവിച്ചിരുന്ന ഈജിപ്ഷ്യൻ രാജാവ് ഫറവോന്‍റെ ജീവിതവുമായി കോർത്തിണക്കി അവതരിപ്പിക്കുന്ന മനോഹരമായ പ്രകടനമാണ് ഡോ. കലാമണ്ഡലം ജോൺ കാഴ്ചവയ്ക്കുന്നത്.

തിയറ്റർ പ്രകടനങ്ങളുടെ കലാകാരനായ യഹൂദ വംശജൻ മിഷാ ഷൽമാൻ എന്ന ആർട്ടിസ്റ്റാണ് പ്രസ്തുത കാലാവതരണത്തിന്‍റെ തിരക്കഥാകൃത്ത്. കഥകളി അവതരണത്തിൽ വേഷം കെട്ടി മുദ്രകൾ അവതരിപ്പിക്കുന്ന കലാകാരൻ പിന്നണിയിൽ പാടുന്ന ഗാനശകലത്തിന് അനുശ്രുതമായി നൃത്തച്ചുവടുകൾ വയ്ക്കുന്ന അതേ രൂപത്തിലാണ് മിഷാ ഷൽമാൻ ഇംഗ്ലീഷിൽ പിന്നണിയിൽ നിന്ന് കഥയുടെ സംഭാഷണം പറയുമ്പോൾ ജോൺ കഥകളി നൃത്തച്ചുവടുകൾ വയ്ക്കുന്നത്.

2008ൽ കേരളത്തിലെ മൂഴിക്കുളം എന്ന കൊച്ചു ഗ്രാമം സന്ദർശിക്കുവാനിടയായ മിഷാ ഷൽമാൻ ഏകദേശം പതിനഞ്ചു ദിവസത്തോളം അവിടെ താമസിച്ച് സംസ്‌കൃത ഭാഷയിൽ ചിട്ടപ്പെടുത്തിയ പദ്യ ശലകങ്ങളുടെ അകമ്പടിയോടെ അവതരിപ്പിക്കപ്പെട്ട കൂടിയാട്ടവും കഥകളിയും കാണുവാനിടയായി.

പ്രസ്തുത കലാരൂപങ്ങളും അവയുടെ അവതരണ ശൈലിയും മിഷായേ വളരെയധികം ആകർഷിച്ചു. സാധാരണ കഥകളി അവതരണത്തിൽ രാമായണത്തിലെയോ മഹാഭാരതത്തിലെയോ കഥകളെ ആസ്പദമാക്കിയാണ് പദ്യം ചിട്ടപ്പെടുത്തുന്നത്.

കഥകളിയിൽ അവതരിപ്പിക്കപ്പെട്ട രാമായണത്തിലെ വില്ലൻ കഥാപാത്രമായ രാവണൻ സീതാദേവിയെ തട്ടിക്കൊണ്ടുപോകുന്ന കഥ മനസ്സിലാക്കുവാൻ സാധിച്ച മിഷയ്ക്ക് രാവണൻ എന്ന കഥാപാത്രത്തിന്‍റെ സ്വഭാവവുമായി ബൈബിളിലെ മോശയുടെ കാലത്തെ ഫറവോൻ ചക്രവർത്തിയുടെ സ്വഭാവത്തിന് സാമ്യം തോന്നി.



അന്ന് മുതൽ ഫറവോൻ രാജാവിന്‍റെ കഥ കൂടിയാട്ടം കലാരൂപത്തിൽ സ്റ്റേജിൽ അവതരിപ്പിക്കണം എന്ന ആശയം മിഷായുടെ മനസിൽ കടന്നുകൂടി. പിന്നീട് 2020 മാർച്ചിൽ ഈ കലാരൂപം ന്യൂയോർക്ക് തിയറ്ററിൽ അവതരിപ്പിക്കുന്നതിനുള്ള എല്ലാ പദ്ധതിയും തയാറായെങ്കിലും കോവിഡ് മഹാമാരി മൂലം ആ പദ്ധതി അന്ന് ഉപേക്ഷിക്കേണ്ടി വന്നു.

പിന്നീട് ഈ കലാരൂപം കൂടിയാട്ടം കലാകാരനെ കേരളത്തിൽ നിന്നും വരുത്തി സ്റ്റേജിൽ അവതരിപ്പിക്കുവാനുള്ള പദ്ധതി ആലോചിച്ചു. അതിനായി കേരളത്തിലെ കലാമണ്ഡലത്തിൽ നിന്നും ഒരു കലാകാരനെ ലഭിക്കുന്നതിനുള്ള ശ്രമം നടത്തിയപ്പോഴാണ് കഥകളി ആചാര്യനായ ഡോ. കലാമണ്ഡലം ജോൺ ന്യൂയോർക്ക് ലോംഗ് ഐലൻഡിലുണ്ട് എന്ന് മനസിലാക്കുന്നതും ഡോ. ജോണുമായി ബന്ധപ്പെടുന്നതും.

തൃശൂർ ചെറുതുരുത്തിയിൽ കലാതരംഗിണി കഥകളി സ്കൂളിന്‍റെ ഡയറക്ടർ ആയ ഡോ. കലാമണ്ഡലം ജോൺ കഴിഞ്ഞ അര നൂറ്റാണ്ടായി ലോകത്തിന്‍റെ വിവിധ സ്ഥലങ്ങളിലായി നിറഞ്ഞ സദസിലെ അരങ്ങുകളിൽ കഥകളി അവതരിപ്പിക്കുന്ന അനുഗ്രഹീത കലാകാരനാണ്.

ക്രിസ്ത്യൻ സമുദായത്തിൽ നിന്നും കഥകളി നടനായി ആദ്യമായി വേഷം കെട്ടുന്ന കലാകാരനാണ് ഡോ. ജോൺ. കഴിഞ്ഞ മൂന്നു നാല് വർഷമായി ലോംഗ് ഐലൻഡിലെ ഹിക്‌സ്‌വില്ലിൽ താമസക്കാരനായ ജോൺ കേരളത്തിലെ സ്കൂൾ യൂണിവേഴ്സിറ്റി കലോത്സവങ്ങളുടെ കഥകളി മത്സരത്തിന്‍റെ വിധികർത്താക്കളിൽ ഒരാളാണ്.

കുച്ചുപ്പുടിമോഹിനിയാട്ടം കലാകാരിയായ മേരി ജോൺ അദ്ദേഹത്തിന്‍റെ ഭാര്യ‌‌‌യാണ്. "പച്ച കുത്ത്' എന്നറിയപ്പെടുന്ന കഥകളി മേക്കപ്പ് നടത്തുന്ന ലോകത്തിലെ തന്നെ ഏക മലയാളി വനിതയാണ് മേരി. ഏകദേശം നാല് മണിക്കൂറോളം സമയമാണ് കഥകളി മേക്കപ്പ് ചെയ്യുന്നതിന് വേണ്ടിവരുന്നത്.

കഥകളി ഒരു ക്ഷേത്ര കലയാണെങ്കിലും ന്യൂയോർക്ക് തിയറ്ററിൽ അരങ്ങേറുന്ന കലാരൂപം ബൈബിളിലെ കഥാപാത്രത്തെ ആസ്പദമാക്കിയാണ് അരങ്ങേറുന്നത്. ഒരുപക്ഷെ ലോകത്തിൽ തന്നെ ആദ്യമായിട്ടായിരിക്കും ഇത്തരമൊരു പരീക്ഷണം ഈ കലയിൽ രൂപപ്പെടുത്തുന്നത്.



ഫറവോൻ എന്ന് പേര് നൽകിയിരിക്കുന്ന ഈ കലാരൂപം കഥകളി വേഷത്തിൽ ഏകാംഗ നടനമായി 75 മിനിറ്റ് തുടർച്ചയായി സ്റ്റേജിൽ ലൈവായി അവതരിപ്പിക്കുയാണ് ഡോ. ജോൺ. ഫറവോനെപ്പറ്റിയുള്ള കഥയാണെങ്കിലും ഏകദേശം 53 കഥാപാത്രങ്ങളുടെ ഭാവരൂപ അഭിനയ പ്രകടനമാണ് ജോൺ എന്ന ഒറ്റ കലാകാരൻ സ്റ്റേജിൽ അവതരിപ്പിക്കുന്നത്.

ഫറവോൻ രാജാവ്, മോശ പ്രവാചകൻ, ഫറവോന്‍റെ മകൻ, ഭാര്യ, പിതാവ്, ഈജിപ്ഷ്യൻ വൈദികൻ തുടങ്ങി 53 കഥാപാത്രങ്ങളാണ് ജോൺ എന്ന ഏക കലാകാരന്‍റെ 75 മിനിറ്റിലെ ഭാവാഭിനയത്തിലൂടെ മാറിമറയുന്നത്.

തിരക്കഥാകൃത്തായ മിഷാ ഷൽമാനാണ് സ്റ്റേജിന് പിന്നിൽനിന്നും ഇംഗ്ലീഷിലുള്ള ഡയലോഗ് അവതരിപ്പിക്കുന്നത്. ബാക്ക് ഗ്രൗണ്ട് മ്യൂസിക്കിനായി ഗാലൻ പാസൻ സിത്താറും ട്രിപ്പ് ഡഡ്‌ലി ഡ്രംസും കൈകാര്യം ചെയ്യുന്നു.

ജോണിന്‍റെ കഥകളി വേഷത്തിന്‍റെ മേക്കപ്പ് നടത്തുന്നത് മേരി ജോൺ തന്നെയാണ്. ഒന്നേകാൽ മണിക്കൂർ നീളുന്ന കലാപ്രകടനത്തിനുള്ള മേക്കപ്പ് ചെയ്യുന്നതിനായി ഏകദേശം നാല് മണിക്കൂർ വീതമാണ് പ്രകടനം ചെയ്യുന്ന ഓരോ ദിവസവും ചിലവഴിക്കുന്നത്.

ഈ മാസം 15, 16, 17, 21, 23, 24, 28, 29, 30, 31 എന്നീ പത്ത് ദിവസങ്ങളിലാണ് ഫറവോൻ തിയേറ്റർ ഷോ അരങ്ങേറുന്നത്. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ രാത്രി എട്ടിനും ഞായറാഴ്ചകളിൽ വൈകുന്നേരം മൂന്നിനുമാണ് ഷോ നടക്കുന്നത്.

ഷോയുടെ ടിക്കറ്റ് നിരക്ക് ഒരാൾക്ക് 18 ഡോളറാണ്. ചുരുങ്ങിയ സീറ്റിംഗ് കപ്പാസിറ്റിയുള്ള തിയറ്ററിൽ ടിക്കറ്റ് മുൻകൂട്ടി ഓൺലൈനായി ബുക്ക് ചെയ്യുവാനുള്ള സൗകര്യമുണ്ട്. അതിനായി താഴെ കൊടുത്തിരിക്കുന്ന തിയറ്ററിന്‍റെ വെബ്‌സൈറ്റ് സന്ദർശിക്കുക. www.theaterforthenewcity.net

കൂടുതൽ ഇന്ത്യൻ വിദ്യാർഥികൾക്കു വീസ നൽകും: യുഎസ്.
ന്യൂഡൽഹി: വിദ്യാർഥികൾക്കു വീസ അനുവദിക്കുന്നതിൽ മുന്തിയ പരിഗണനയാണു നൽകുന്നതെന്നു യുഎസ്.
പലസ്തീൻ അനുകൂല പ്രതിഷേധം; യുഎസിൽ ഇന്ത്യൻ വംശജയായ വിദ്യാർഥി അറസ്റ്റിൽ.
ന്യൂയോർക്ക്: പലസ്തീൻ അനുകൂല പ്രതിഷേധം നടത്തിയ ഇന്ത്യൻ വംശജയായ വിദ്യാർഥിനി യുഎസിൽ അറസ്റ്റിൽ.
അമേരിക്ക‌യിൽ ഇന്ത്യൻ വംശജനെ പോലീസ് വെടിവച്ചുകൊന്നു.
ന്യൂയോർക്ക്: അമേരിക്ക‌യിൽ ഇന്ത്യൻ വംശജനായ യുവാവിനെ പോലീസ് വെടിവ
എംഡി സ്ട്രൈക്കേഴ്സ്‌ ക്യാപിറ്റൽ സോക്കർ ടൂർണമെന്‍റ് മേയ്‌ 25ന്.
മേരിലാൻഡ്‌: പ്രഥമ ഇന്ത്യൻ അമേരിക്കൻ സോക്കർ ടൂർണമെന്‍റിന് മേരിലാൻഡ്‌ വേദിയാകുന്നു.
ഡാളസിൽ രണ്ട് സ്ത്രീകൾ വെടിയേറ്റ് മരിച്ചു; പ്രതി പിടിയിൽ.
ഡാളസ്: ഡാളസ് ഫെയർ പാർക്കിന് സമീപം രണ്ട് സ്ത്രീകൾ വെടിയേറ്റ് മരിച്ചു.