പാഠപുസ്തക അച്ചടി വൈകിയതില്‍ മുഖ്യമന്ത്രിക്കും പങ്ക്: വിഎസ്
പാഠപുസ്തക അച്ചടി വൈകിയതില്‍  മുഖ്യമന്ത്രിക്കും പങ്ക്: വിഎസ്
Thursday, September 3, 2015 12:46 AM IST
തിരുവനന്തപുരം: പാഠപുസ്തക അച്ചടി അവതാളത്തിലാക്കുകയും 50 ലക്ഷത്തിലേറെ വിദ്യാര്‍ഥിക ളുടെ ഭാവി കുളംതോണ്ടുകയും ചെയ്തതില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും പങ്കുണ്െടന്നു പ്രതി പക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബിനെപ്പോലെ അച്ചടി വകുപ്പ് മന്ത്രി കെ.പി മോഹനനും ഇതില്‍ ഉത്തരവാദിത്തമുണ്ട്. അഴി മതി നടത്താന്‍ ഈ രണ്ടു മന്ത്രിമാര്‍ക്കും ഒത്താശചെയ്തുകൊടുക്കുന്നതു മുഖ്യമന്ത്രിയാണെന്ന് അച്യുതാനന്ദന്‍ ആരോപിച്ചു.

പത്താം ക്ളാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കു രണ്ടാംഘട്ടമായി വിതരണം ചെയ്യേണ്ട പാഠപുസ്തകങ്ങള്‍ നവംബറില്‍ മാത്രമേ തയാറാവൂ എന്നാണ് ഇപ്പോള്‍ പറയു ന്നത്.

പാഠപുസ്തകങ്ങള്‍ക്കു പുറമേ ലോട്ടറി ടിക്കറ്റുകളും സര്‍വകലാശാല ഉത്തരക്കടലാസുകളുമൊക്കെ തയാറാക്കേണ്ട ചു മതലയുള്ള കെബിപിഎസില്‍ ക ഴിഞ്ഞ ഒന്നര വര്‍ഷത്തിലേറെയായി ഒരു സ്ഥിരം എംഡി പോലും ഉണ്ടായിരുന്നില്ല.


സ്ഥാപനത്തിനു കോടിക്കണ ക്കിനു രൂപയുടെ പേപ്പര്‍ വാങ്ങുന്നതിലും മറ്റും അഴിമതി നടത്തുന്നതിനുള്ള ഗൂഢശ്രമങ്ങളാണ് ഇക്കാലമത്രയും നടത്തിക്കൊണ്ടിരുന്നത്. ഇതിന്റെയൊക്കെ ഫലമായിട്ടാണ് പാഠപുസ്തക അച്ചടി കോടതി യുടെ ഇടപെടല്‍ ഉണ്ടായിട്ടുപോലും നിശ്ചിതസമയത്തു പൂര്‍ത്തിയാക്കാന്‍ കഴിയാതെ വന്നത്.

നേരത്തേ വിദ്യാഭ്യാസ വകുപ്പിനെപ്പറ്റിയായിരുന്നു ഈജിയന്‍ തൊഴുത്ത് എന്നു പറഞ്ഞിരുന്നതെങ്കില്‍ ഇപ്പോള്‍ ആ പ്രയോഗം അച്ചടി വകുപ്പിനും നന്നായി യോജിക്കുന്നതായി മാറിയിരിക്കുകയാണെന്നും അച്യുതാനന്ദന്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.