കെ.എം. മാണി ഉദ്ദേശിച്ചതു മുഖ്യമന്ത്രിയെ എന്നു പിണറായി
കെ.എം. മാണി ഉദ്ദേശിച്ചതു മുഖ്യമന്ത്രിയെ എന്നു പിണറായി
Tuesday, February 9, 2016 12:23 AM IST
വൈക്കം: മന്ത്രിസഭയിലെ ചതിയനെന്നു കെ.എം. മാണി ഉദ്ദേശിച്ചതു മുഖ്യമന്ത്രിയെയാണെന്നു സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അടുത്തയാളായി നില്‍കുന്ന എ.കെ. ആന്റണിയും വി.എം. സുധീരനും ഇക്കാര്യത്തില്‍ അഭിപ്രായം പറയണമെന്നും പിണറായി ആവശ്യപ്പെട്ടു. നവകേരള മാര്‍ച്ചിനോടനുബന്ധിച്ചു വൈക്കം ദേവസ്വം ഗസ്റ് ഹൌസില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുന്നണിയെയും മുന്നണി നേതാക്കളെയും വിശ്വസിക്കാന്‍ കൊള്ളില്ലെന്ന യുഡിഎഫിലെ പ്രമുഖ കക്ഷിയുടെ നിലപാട് മുന്നണിക്കുള്ളിലെ അന്തച്ഛിദ്രമാണു കാണിക്കുന്നത്. ഉന്നത പോലീസ് ഉദ്യോഗസ്ഥരും സര്‍ക്കാര്‍ നിലപാട് ചോദ്യംചെയ്യുന്നതു ഭരണത്തകര്‍ച്ചയാണുസൂചിപ്പിക്കുന്നത്. കോഴിക്കോട് നടന്നതായി പറയപ്പെടുന്ന ആര്‍എസ്എസ് ലീഗ് ചര്‍ച്ചയെക്കുറിച്ച് ലീഗ് അഭിപ്രായം വ്യക്തമാക്കണം.ഹിന്ദുക്കളുടെ കൂട്ടായ്മ എന്ന പേരില്‍ നായാടി മുതല്‍ നമ്പൂതിരി വരെ 108 സംഘടനകളാണ് വെള്ളാപ്പള്ളി നടേശനൊപ്പം തുടക്കത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 104 സംഘടനകള്‍ വെള്ളാപ്പള്ളി ആര്‍എസ്എസുമായി അടുക്കുന്നതിന്റെ പേരില്‍ സഖ്യത്തില്‍നിന്നു പിന്‍മാറി. അതിവേഗ റെയില്‍പാത നടപ്പാക്കണമെന്നും റോഡും റെയിലും ജല വും ഉപയോഗിച്ചുള്ള ഗതാഗത വികസനമാണ് ഉണ്ടാകേണ്ടതെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.


ജാഥാംഗങ്ങളായ എം.വി. ഗോവിന്ദന്‍ മാസ്റര്‍, പി.കെ. സൈനബ, സിപിഎം ജില്ലാ സെക്രട്ടറി വി.എന്‍. വാസവന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.