തിരൂരിൽ ബസിൽ ഗുണ്ടാവിളയാട്ടം
Monday, July 25, 2016 12:32 PM IST
തിരൂർ: യാത്രക്കാരുമായി പോയ ബസിൽ ആയുധവുമായി ആറംഗ സംഘത്തിന്റെ ഗുണ്ടാവിളയാട്ടം. കണ്ടക്ടറെയും ബസ് ജീവനക്കാരെയും വെട്ടിപ്പരിക്കേൽപ്പിച്ചു. സംഭവത്തിൽ മുസ്ലിംലീഗ് പ്രവർത്തകനായ ബസ് കണ്ടക്ടർ പറവണ്ണ പുത്തങ്ങാടി സ്വദേശി കുട്ടാത്ത് കാദറിന്റെ മകൻ നൗഫൽ (27), ബസ് ക്ലീനർ പറവണ്ണ ആലിൻചുവട് കു ഞ്ഞാലകത്ത് ജംഷീർ (24) എന്നിവ രെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഡ്രൈവർ കാളാട് അസീസ് എന്ന കുഞ്ഞിപ്പക്ക്(28) കൈക്കു നിസാര പരിക്കേറ്റു. ആക്രമണത്തിൽ കണ്ട ക്ടർ നൗഫലിനു ഗുരുതര പരിക്കേറ്റു. നൗഫലിന്റെ വലതു കാലിനും തലക്കും ഇടതു കൈക്കുമാണു വെട്ടേറ്റത്. തക്ലീനർ ജംഷീറിന്റെ ഇടതുകൈക്കു വാളുകൊണ്ടാണ് വെട്ടേറ്റത്. വാളും ഇരുമ്പ് പൈപ്പുമായി കയറിയ സംഘം ബസ് കണ്ടക്ട റെയും ജീവനക്കാരെയും വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു.


ഇന്നലെ വൈകുന്നേരം നാലര യോടെയാണ് തിരൂരിൽനിന്നു കുറ്റിപ്പുറത്തേക്ക് പോയ ലൈഫ്ലൈൻ ബസിലെ ജീവനക്കാർക്കു നേരെ ആക്രമണമുണ്ടായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.