പോട്ടൂർക്കാവ് ക്ഷേത്രത്തിൽ സ്ഫോടനം
Tuesday, January 24, 2017 4:06 PM IST
എടപ്പാൾ: മലപ്പുറം, പാലക്കാട് ജില്ല അതിർത്തിയായ പോട്ടൂർക്കാവ് ശ്രീധർമശാസ്ത്രാ ക്ഷേത്രത്തിലെ ഊട്ടുപുരയിലുണ്ടായ സ്ഫോടനത്തിൽ രണ്ട് പേർക്കു പരിക്കേറ്റു. ഗുരുതരമായി പരി ക്കേറ്റ ഒറ്റപ്പാലം വേങ്ങാശേരി കൂട്ടാനപ്പടി ഷിനോജി(35)നെ വാണിയംകുളം പി.കെ.ദാസ് ആശു പത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ പുലർച്ചെ 2.20നാണു സ്ഫോടനം ഉണ്ടായത്. ക്ഷേത്രത്തിലെ ഊട്ടുപുരയോടു ചേർന്ന സ്റ്റോർ റൂമിന്‍റെയും അഗ്രശാലയുടെയും ചുമരുകൾ പൂർണമായും തകർന്നു. ഇവിടുത്തെ ഇടുങ്ങിയ മു റിയിൽ സൂക്ഷിച്ചിരുന്ന ഏഴരക്കിലോ കരിമരുന്നാണു സ്ഫോടനത്തിനു കാരണമായത്. പുലർച്ചെ നടക്കുന്ന എഴുന്നള്ളിപ്പിന്‍റെ ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണു പൊട്ടിത്തെറിയുണ്ടായത്. സ്ഫോടനം നടക്കുന്നതിന്‍റെ അഞ്ച് മിനിറ്റ് മുൻപാണ് ഇവിടെ വിശ്രമിച്ചിരുന്ന കലാകാരൻമാർ പു റത്തിറങ്ങിയത്.


ചായ കുടിക്കുന്നതിനായി ഷിനോജ് അകത്തു കയറിയപ്പോഴായിരുന്നു സ്ഫോടനം. തകർന്ന ചുമരുകൾക്കിടയിൽപ്പെട്ട ഷിനോജിനെ നാട്ടുകാർ പുറത്തെടുത്ത് ആശുപത്രിയിലെത്തിക്കുകയായിരുന്നു.

പൊന്നാനിയിൽ നിന്നു ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി. തിരൂർ ഡിവൈഎസ്പി എ.ജെ. ബാബു, സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി ഡി. അശോക് കുമാർ, പൊന്നാനി സിഐ എ.പി. ജോണ്‍സണ്‍, പൊന്നാനി തഹസിൽദാർ എം.എച്ച്. ഹരീഷ്, പൊന്നാനി എസ്ഐ ശശിധരൻ മേലയിൽ, വട്ടംകുളം വില്ലേജ് ഓഫീസർ എ. നൗഷാദ്, സയന്‍റിഫിക് വിദഗ്ധർ, വിരലടയാള വി ദഗ്ധർ, ബോംബ് സ്ക്വാഡ് തുടങ്ങിയവർ സ്ഥലത്തെത്തി അന്വേഷണത്തിനു നേതൃത്വം നൽകി.
കാപ്ഷൻ............
സ്ഫോടനത്തിൽ തകർന്ന കെട്ടിടം ഉന്നത പോലീസ് സംഘം സന്ദർശിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.