നാടിനെ നടുക്കി മൂന്നു കുരുന്നുകളുടെ വിയോഗം
നാടിനെ നടുക്കി മൂന്നു കുരുന്നുകളുടെ വിയോഗം
Saturday, February 18, 2017 2:22 PM IST
പെർള(കാസർഗോഡ്): ബന്ധുക്കളായ മൂന്നു പെൺകുട്ടികൾ കുളത്തിൽ വീണു മരിച്ചു. കർണാടക അതിർത്തിമേഖലയായ എൻമകജെ പഞ്ചായത്തിൽപ്പെട്ട ചവർക്കാട് സായ കൊന്പരഡുക്കയിലെ ഖാസിം-അസ്മ ദന്പതികളുടെ മകളും കാട്ടുകുക്കെ ബാലപ്രഭ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയുമായ മുംതാസ്(10), അസ്മയുടെ സഹോദരി സുഹ്റ-ഖാസിം ദന്പതികളുടെ മക്കളും അഡ്യനഡുക്ക ഗവ. എൽ.പി.സ്കൂൾ വിദ്യാർഥികളുമായ ഫാത്തിമത്ത് ഫസീല(10), ഫിത്താമിന(ഏഴ്) എന്നിവരാണു മരിച്ചത്.

ഇന്നലെ വൈകുന്നേരം മൂന്നരയോടെ വീടിന് അര കിലോമീറ്റർ ദൂരെയുള്ള കമുകിൻതോട്ടത്തിലെ കുളത്തിൽ മൂന്നു കുട്ടികളും വസ്ത്രങ്ങൾ അലക്കുവാനും കുളിക്കുവാനുമായി പോയതാണെന്നാണ് ബന്ധുക്കൾ പറഞ്ഞത്. കുളിക്കുന്നതിനിടെ കാൽ വഴുതി വീണതാണെന്ന് സംശയിക്കുന്നു.

മരിച്ച മുംതാസിന്‍റെ സഹോദരി ഫസ്നയും (ഏഴ്) ഒപ്പമുണ്ടായിരുന്നെങ്കിലും കുളത്തിലിറങ്ങിയിരുന്നില്ല. മറ്റുള്ളവർ കുളത്തിൽ മുങ്ങിത്താഴുന്നതു കണ്ട് ഫസ്ന ഓടിപ്പോയി വീട്ടിൽ വിവരമറിയിക്കുകയായിരുന്നു. സ്ത്രീകൾ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവർ വിവരമറിയിച്ച് നാട്ടുകാരെത്തി നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. മൃതദേഹങ്ങൾ കാസർഗോഡ് ജനറൽ ആശുപത്രിയിലേക്കു മാറ്റി. ജില്ലാ കളക്ടർ കെ. ജീവൻ ബാബു, ജില്ലാ പോലീസ് മേധാവി കെ.ജി സൈമണ്‍, മറ്റ് ഉന്നത പോലീസ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവർ വിവരമറിഞ്ഞ് ആശുപത്രിയിലെത്തിയിരുന്നു.


ഫാത്തിമത്ത് ഫസീലയ്ക്കും ഫിത്താമിനയ്ക്കും ഫാത്തിശ എന്നൊരു സഹോദരികൂടിയുണ്ട്. നിർധന കുടുംബത്തിൽപ്പെട്ടവരാണ് കുട്ടികൾ. ഇവരുടെ രക്ഷിതാക്കളെല്ലാം കർണാടകയിൽ കൂലിവേല ചെയ്യുന്നവരാണ്. വല്ലപ്പോഴും മാത്രമാണു ഇവർ വീട്ടിലെത്താറുള്ളതെന്ന് അയൽവാസികൾ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.