ഐസിയുവിൽ രോഗിക്കു ഗുളിക കഴിക്കാൻ നൽകിയത് ലോഷൻ!
Monday, February 20, 2017 4:31 PM IST
കൊല്ലം: ഹൃദയ ശസ്ത്രക്രിയയ്ക്കുവേണ്ടി ഐസി യൂണിറ്റിൽ പ്രവേശിപ്പിച്ച രോഗിക്ക് ഗുളിക കഴിക്കാൻ വെള്ളത്തിനു പകരം നൽകിയത് ലോഷൻ. ലോഷൻ കുടിച്ച് അവശയായ രോഗി ഇപ്പോൾ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. കുണ്ടറ വെള്ളിമണ്‍ സ്വദേശിയായ ലീലാഭായി (60) ക്കാണു വെള്ളത്തിനു പകരം ലോഷൻ നൽകിയത്. കൊല്ലം ആശ്രാമം ഇഎസ്ഐ ആശുപത്രിയിൽ ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.

കഴിഞ്ഞ ദിവസമാണു ലീലാഭായിയെ ഹൃദയ ശസ്ത്രക്രിയയ്ക്കായി ഇഎസ്ഐ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ ഇവർക്ക് ആൻജിയോ പ്ലാസ്റ്റി നടത്താനിരുന്നതാണ്. എന്നാൽ, ഇസിജിയും മറ്റു പരിശോധനകളും നടത്തിയപ്പോൾ ഡോക്ടർമാർ ശസ്ത്രക്രിയ ഇന്നത്തേക്കു മാറ്റിയതായി ബന്ധുക്കൾ പറയുന്നു.


ഐസി യൂണിറ്റിലായതിനാൽ ബന്ധുക്കളെ രോഗിയുടെ അടുത്തു പോകാൻ ആശുപത്രി അധികൃതർ അനുവദിച്ചിരുന്നില്ല. എന്നാൽ, സന്ദർശന സമയമായ ഇന്നലെ ഉച്ചയ്ക്കു ബന്ധുക്കൾ ഐസിയുവിൽ എത്തി ലീലാഭായിയെ കണ്ടിരുന്നു.

വൈകുന്നേരമാണു സംഭവം ബന്ധുക്കളറിയുന്നത്. യൂണിറ്റിലെ നഴ്സിംഗ് റൂമിലുണ്ടായിരുന്ന നഴ്സാണു ഗുളികയ്ക്കൊപ്പം ലോഷൻ കൊടുത്തതെന്നു ബന്ധുക്കൾ പറയുന്നു. ഇതേച്ചൊല്ലി ബന്ധുക്കളും ആശുപത്രി അധികൃതരുമായി വാക്കേറ്റവും നടന്നു. ബന്ധുക്കൾ ഈസ്റ്റ് പോലീസിൽ പരാതി നൽകുകയായിരുന്നു. അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.