ഉത്പാദനം നിലച്ചു; റബർ വിൽപനയുടെ നേട്ടം വൻകിട വ്യാപാരികൾക്ക്
ഉത്പാദനം നിലച്ചു; റബർ വിൽപനയുടെ നേട്ടം വൻകിട വ്യാപാരികൾക്ക്
Monday, February 27, 2017 3:38 PM IST
കോട്ടയം: കർഷകർ ടാപ്പിംഗ് നിർത്തിയതോടെ റബർ ആഭ്യന്തര ഉത്പാദനം നിലച്ചിട്ടും വില ഉയരുന്നില്ല. അന്താരാഷ്‌ട്ര വില 165 രൂപയിലെത്തിയിരിക്കെ ഇന്നലെ ആഭ്യന്തരവില 154 രൂപ മാത്രം അതായത് കിലോഗ്രാമിനു 11 രൂപയുടെ വ്യത്യാസം.

റബർ ബോർഡ് 157 രൂപ വില പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും 152 രൂപയിൽ കൂടുതൽ മാർക്കറ്റിൽ കർഷകർക്കു കിട്ടുന്നില്ല. ചരക്കു വരവ് കുറഞ്ഞ സാഹചര്യത്തിലും വില അനിശ്ചിതത്വം മറയാക്കി വില താഴ്ത്തിയാണ് ഒരു വിഭാഗം വ്യാപാരികൾ വില നൽകുന്നത്.

നിലവിലുള്ള 35 ശതമാനം ഇറക്കുമതി തീരുവ കണക്കാക്കിയാൽ 57 രൂപ കൂടി അധികം നൽകി കിലോഗ്രാമിന് 222 രൂപ മുടക്കി വേണം വ്യവസായികൾക്ക് ഇറക്കുമതി നടത്താൻ. വ്യവസായികളുടെ പക്കൽ കാര്യമായി ചരക്ക് സ്റ്റോക്കില്ലതാനും. ഇന്തോനേഷ്യ, തായ്‌ലൻഡ് എന്നിവിടങ്ങളിൽ അവിടങ്ങളിലെ സർക്കാർ സംഭരിച്ച റബർ ഉടൻ വിപണിയിൽ ഇറക്കുമെന്നും അതോടെ അന്താരാഷ്‌ട്ര വില കുറയുമെന്നുമാണു വ്യവസായികളുടെ കണക്കുകൂട്ടൽ.
ചെറുകിട റബർഷകരുടെ കൈവശം ഷീറ്റ് സ്റ്റോക്കില്ല. ടാപ്പിംഗ് കൂലി ഉൾപ്പെടെ ഇടപാടുകൾ തീർക്കാൻ കരുതലായുണ്ടായിരുന്ന ഷീറ്റ് വിറ്റുകഴിഞ്ഞു.

ഇപ്പോഴത്തെ വില മെച്ചത്തിന്‍റെ നേട്ടം ഏതാനും വൻകിട റബർ ഡീലർമാർക്കു മാത്രമാണു ലഭിക്കുന്നത്. വില നന്നേ കുറഞ്ഞിരുന്നപ്പോൾ വാങ്ങി ഗോഡൗണുകളിൽ സ്റ്റോക്കു ചെയ്ത വൻകിട കച്ചവടക്കാരാണു നിലവിൽ ടയർ കന്പനികൾക്കു ഷീറ്റ് നേരിട്ടു വിറ്റു ലാഭം കൊയ്യുന്നത്. ഇത്തരത്തിൽ കിലോഗ്രാമിന് 50 രൂപയിലേറെ ലാഭത്തിന് ഷീറ്റ് വിറ്റ വൻകിട സ്റ്റോക്കിസ്റ്റുകളുള്ളതായി പറയുന്നു.


സർക്കാർ നേരിട്ട് മാർക്കറ്റിൽനിന്ന് റബർ വാങ്ങി സ്റ്റോക്ക് ചെയ്യുകയും കർഷകർക്ക് അഡ്വാൻസ് പണം നൽകി സഹായിക്കുകയും ചെയ്താൽ ഉയർന്ന വിലയ്ക്കു വിറ്റ് മെച്ചപ്പെട്ട ലാഭമുണ്ടാക്കാൻ കർഷകർക്കു കഴിയും. ഇതിനു സാധ്യതയില്ലാത്തതിനാലാണു വിലത്തകർച്ചയുടെ നഷ്ടം കർഷകനും വില മെച്ചപ്പെട്ടാൽ നേട്ടം സ്റ്റോക്കിസ്റ്റിനും കിട്ടാൻ ഇടയാകുന്നത്.

ലാറ്റക്സ് മേഖലയിലും കർഷകർ വിലയിടിവു ഭീഷണിയിലാണ്. കേരളത്തിൽ ലാറ്റക്സ് വ്യാപാരം നിയന്ത്രിക്കുന്നതു വിരലിലെണ്ണാവുന്ന വൻകിട കന്പനികളും കയറ്റുമതിക്കാരുമാണ്. കുറഞ്ഞ വിലയ്ക്ക് ഇവർ സ്റ്റോക്കു ചെയ്ത ലാറ്റക്സ് 140 രൂപയ്ക്കു വിറ്റ് ലാഭം നേടുന്പോൾ കർഷകർ കുറഞ്ഞ വിലയ്ക്കു മുൻ മാസങ്ങളിൽ വിൽക്കേണ്ടിവന്നു. മാസാദ്യത്തിലേതു പോലെ മാസാവസാനവും ഉൗഹക്കച്ചവടക്കാർ റബർ വിപണിയിൽ സജീവമായിരിക്കുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.