മിഷേലിന്‍റെ മരണം: ക്രോണിനെതിരേ പോക്സോ ചുമത്തി
മിഷേലിന്‍റെ മരണം: ക്രോണിനെതിരേ പോക്സോ ചുമത്തി
Saturday, March 25, 2017 1:06 PM IST
കൊച്ചി: സിഎ വിദ്യാർഥിനി മിഷേൽ ഷാജിയെ കായലിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ അറസ്റ്റിലായ ക്രോണിൻ അലക്സാണ്ടറിനെതിരേ ലൈംഗീകാതിക്രമങ്ങളിൽനിന്നു കുട്ടികളെ സംരക്ഷിക്കുന്ന നിയമപ്രകാരമുള്ള(പോക്സോ) കുറ്റം ചുമത്തി. പ്രായപൂർത്തിയാകാത്ത സമയത്തും മിഷേലിനെ പിന്തുടർന്ന് ശല്യം ചെയ്തിരുന്നെന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാണിച്ചുകേസന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം കോടതിക്ക് റിപ്പോർട്ട് നൽകി.

നേരത്തേ, ആത്മഹത്യാ പ്രേരണക്കുറ്റം മാത്രമാണ് ക്രോണിനെതിരേ ചുമത്തിയിരുന്നത്. കഴിഞ്ഞ രണ്ടു വർഷമായി ക്രോണിൻ മിഷേലിനെ ഉപദ്രവിച്ചിരുന്നതായി ക്രൈംബ്രാഞ്ചിനു തെളിവുകൾ ലഭിച്ചു. മിഷേലിന്‍റെ സുഹൃത്തുക്കളായ ചിലരെ ചോദ്യം ചെയ്തപ്പോഴാണ് ക്രോണിൻ മിഷേലിനെ ഉപദ്രവിച്ചതായി ക്രൈംബ്രാഞ്ചിനു വിവരം ലഭിച്ചത്. കഴിഞ്ഞ ജനുവരിയിലാണ് മിഷേലിനു 18 വയസു തികഞ്ഞത്. കഴിഞ്ഞ രണ്ടുവർഷമായി ഇവർ അടുപ്പത്തിലായിരുന്നെന്നും മിഷേലുമായി നിരന്തരം ഫോണിൽ സംസാരിച്ചിരുന്നതായും പ്രതി ക്രോണിൻ ക്രൈം ബ്രാഞ്ചിനോട് വെളിപ്പെടുത്തിയിരുന്നു. മിഷേലിനെ കാണാതായ ദിവസം മിഷേലിന്‍റെ ഫോണിലേക്ക് ക്രോണിൻ നിരന്തരം വിളിക്കുകയും നിരവധി മെസേജുകൾ അയച്ചിരുന്നതായും കണ്ടെത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ പ്രതിക്കെതിരേ ആത്മഹത്യാ പ്രേരണക്കുറ്റമാണ് ചുമത്തിയിരുന്നത്.


പ്രതിക്കെതിരേ പോക്സോ നിയമപ്രകാരം കേസെടുത്തതായി അറിയിച്ചതിനത്തെുടർന്ന് കുട്ടികൾക്കും സ്ത്രീകൾക്കുമെതിരായ അതിക്രമം പരിഗണിക്കുന്ന പ്രത്യേക കോടതി ജഡ്ജി കെ.ടി. നിസാർ അഹമ്മദ് ക്രോണിനെ രണ്ടു ദിവസം കൂടി ക്രൈം ബ്രാഞ്ചിന്‍റെ കസ്റ്റഡിയിൽ വിട്ടു. രാവിലെ കേസ് പരിഗണിച്ച എറണാകുളം ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) മുന്പാകെയാണ് പ്രതിയെ ക്രൈംബ്രാഞ്ച് ഹാജരാക്കിയത്. കേസ് പരിഗണനയ്ക്കെടുത്തപ്പോൾ ക്രൈം ബ്രാഞ്ച് പ്രതിക്കെതിരേ പോക്സോ നിയമത്തിലെ 11-ാം വകുപ്പ് ചുമത്തിയതായി അറിയിച്ചു. ഇതോടെ കേസ് പ്രത്യേക കോടതിയാണ് പരിഗണിക്കേണ്ടതെന്ന് വ്യക്തമാക്കി മജിസ്ട്രേറ്റ് കേസ് മാറ്റുകയായിരുന്നു.

ഈ മാസം അഞ്ചിനാണ് പാലാരിവട്ടത്തെ സ്ഥാപനത്തിൽ സിഎ വിദ്യാർഥിനിയായ മിഷേലിനെ കാണാതായത്. കച്ചേരിപ്പടിയിലുള്ള ഹോസ്റ്റലിൽനിന്നു കലൂർ പള്ളിയിലേക്കെന്നു പറഞ്ഞ് ഇറങ്ങിയ മിഷേലിന്‍റെ മൃതദേഹം പിറ്റേന്നു വൈകുന്നേരം കായലിൽനിന്നു കണ്ടെത്തുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.