കണ്ണൂരിന്‍റെ ശക്തി ചോരുന്നു; മന്ത്രിമാർ അഞ്ചിൽനിന്നു മൂന്നായി
Sunday, March 26, 2017 12:42 PM IST
കണ്ണൂർ: എൽഡിഎഫ് സർക്കാരിൽ മുഖ്യമന്ത്രിയടക്കം അഞ്ചുമന്ത്രിമാരെ ലഭിച്ച കണ്ണൂരിന് പത്തു മാസം തികയുംമുമ്പു നഷ്ടമായത് പ്രമുഖ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന രണ്ടു മന്ത്രിമാരെ. ബന്ധു നിയമനത്തിന്‍റെ പേരിൽ വ്യവസായ മന്ത്രിയും എൽഡിഎഫ് മന്ത്രിസഭയിലെ രണ്ടാമനുമായ ഇ.പി. ജയരാജൻ രാജിവച്ചത് മന്ത്രിസഭ അധികാരമേറ്റ് അഞ്ചുമാസം തികയുന്ന സമയത്തായിരുന്നു.

ഇ.പി. ജയരാജൻ രാജിവച്ച് വീണ്ടും അഞ്ചുമാസം തികയുമ്പോഴാണ് കണ്ണൂർ ജില്ലക്കാരനായ ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രനും രാജിവച്ച് ഒഴിയേണ്ടിവന്നത്.

ഇ.പി. ജയരാജൻ, കെ.കെ. ശൈലജ, കടന്നപ്പള്ളി രാമചന്ദ്രൻ, എ.കെ. ശശീന്ദ്രൻ എന്നിവർ പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ എത്തിയത് ചരിത്രനേട്ടമായും കണ്ണൂർ ജില്ലയുടെ വികസന കുതിപ്പിന് വഴിവയ്ക്കുന്നതെന്നുമായിരുന്നു പൊതുവേയുണ്ടായിരുന്ന വിലയിരുത്തൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.