ജയദീപ് ചന്ദ്രന് ഫോട്ടോഗ്രാഫി അവാർഡ്
ജയദീപ് ചന്ദ്രന്   ഫോട്ടോഗ്രാഫി      അവാർഡ്
Monday, October 23, 2017 12:52 PM IST
കണ്ണൂർ: കണ്ണൂർ പ്രസ് ക്ളബിന്‍റെ പാമ്പൻ മാധവൻ പുരസ്കാര ജൂറിയുടെ പ്രത്യേക അവാർഡിനു ദീപിക കണ്ണൂർ ബ്യൂറോയിലെ സീനിയർ ഫോട്ടോഗ്രാഫർ ജയദീപ് ചന്ദ്രൻ അർഹനായി. മലയാള മനോരമ കോട്ടയം ബ്യൂറോയിലെ സീനിയർ റിപ്പോർട്ടർ എ.എസ്. ഉല്ലാസും മാധ്യമം കോഴിക്കോട് ബ്യൂറോയിലെ സീനിയർ ഫോട്ടോഗ്രാഫർ പി. അഭിജിത്തും പാമ്പൻ മാധവൻ പുരസ്കാരത്തിന് അർഹരായി. 10,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ് .

ദീപികയിൽ പ്രസിദ്ധീകരിച്ച ‘എങ്ങനെ താങ്ങാനാകും’ എന്നചിത്രത്തിനാണ് ജയദീപ് ചന്ദ്രന് പ്രത്യേക പുരസ്കാരം. പുഴയിൽ മുങ്ങി മരിച്ച പയ്യാവൂർ സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ കുട്ടികളുടെ മൃതദേഹം സ്കൂളിൽ പൊതുദർശനത്തിന് വച്ചപ്പോൾ സഹപാഠികളായ സ്റ്റുഡന്‍റ് പോലീസ് കേഡറ്റുകൾ സങ്കടം താങ്ങാനാവാതെ പൊട്ടിക്കരയുന്ന നിമിഷമാണ് ജയദീപിന്‍റെ കാമറ ഒപ്പിയെടുത്തത്. ജയദീപ് ചന്ദ്രൻ കണ്ണൂർ പള്ളിക്കുന്ന് സ്വദേശിയാണ്. 2006-ലെ സംസ്ഥാന മാധ്യമ പുരസ്കാരം, ജില്ലാ പോലീസ് അസോസിയേഷൻ ഫോട്ടോഗ്രഫി പുരസ്കാരം, കർഷക കൂട്ടായ്മ ‘പൊലിക’യുടെ അവാർഡ് എന്നിവ നേടിയിട്ടുണ്ട്. പരേതനായ എം.കെ. രാമചന്ദ്രൻ - കെ.എം. സീത ദമ്പതികളുടെ മകനാണ്. ഭാര്യ: സുജാത, മകൾ: മീനാക്ഷി.

പത്രസമ്മേളനത്തിൽ പ്രസ് ക്ലബ് ഭാരവാഹികളായ എ.കെ. ഹാരിസ്, പ്രശാന്ത് പുത്തലത്ത്, സുപ്രിയ സുധാകർ, ഗണേശ് മോഹൻ എന്നിവരാണ് വിവര ങ്ങൾ അറിയിച്ചത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.