കൊട്ടക്കാന്പൂർ ഭൂമിക്കേസ്: തുടർ നടപടികളെടുക്കുന്നത് ആറാഴ്ചത്തേക്ക് മരവിപ്പിച്ചു
Thursday, May 24, 2018 1:44 AM IST
കൊച്ചി : ജോയ്സ് ജോർജ് എംപിയുൾപ്പെട്ട കൊട്ടക്കാന്പൂർ ഭൂമിക്കേസിലെ അന്തിമ റിപ്പോർട്ടിൻമേൽ വിചാരണക്കോടതി തുടർ നടപടികളെടുക്കുന്നത് ഹൈക്കോടതി ആറാഴ്ചത്തേക്ക് മരവിപ്പിച്ചു. അന്തിമ റിപ്പോർട്ട് നൽകാൻ അനുമതി നൽകിയതു പുനഃപരിശോധിക്കാൻ ഉടുന്പഞ്ചോല സ്വദേശി മുകേഷ് നൽകിയ ഹർജിയിലാണ് സിംഗിൾ ബെഞ്ചിന്‍റെ ഇടക്കാല ഉത്തരവ്. ഹർജി രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കും. ജോയ്സ് ജോർജും ബന്ധുക്കളും കൊട്ടക്കാന്പൂരിൽ ഭൂമി കൈയേറിയെന്ന കേസിൽ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മുകേഷ് ഹർജി നൽകിയിരുന്നു.

ഇതിനിടെ അന്വേഷണം പൂർത്തിയാക്കിയ പോലീസ് അന്തിമ റിപ്പോർട്ട് നൽകാൻ ഹൈക്കോടതിയുടെ അനുമതി തേടി. സിംഗിൾബെഞ്ച് ഇതനുവദിച്ചു. തുടർന്ന് എംപിക്കും ബന്ധുക്കൾക്കുമെതിരെ തെളിവുകളില്ലാത്തതിനാൽ കേസ്അവസാനിപ്പിക്കാൻ അനുവദിക്കണമെന്ന് കാണിച്ച് പോലീസ് അന്തിമ റിപ്പോർട്ട് തൊടുപുഴ സെഷൻസ് കോടതിയിൽ നൽകി. കോടതി ഇന്ന് ഇതു പരിഗണിക്കാനിരിക്കെയാണ് അന്തിമ റിപ്പോർട്ട് നൽകാൻ അനുവദിച്ചത് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് മുകേഷ് വീണ്ടും ഹർജി നൽകിയത്. അന്തിമ റിപ്പോർട്ടിൻമേൽ നടപടി തുടങ്ങിയാൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.