പോളിംഗ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥർ തപാൽ വോട്ട് ചെയ്യണം: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ
പോളിംഗ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥർ തപാൽ വോട്ട് ചെയ്യണം:  മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ
Tuesday, April 23, 2024 2:35 AM IST
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ തപാൽവോട്ടിന് അപേക്ഷിച്ച പോളിംഗ് ഡ്യൂട്ടിയുള്ള മുഴുവൻ ഉദ്യോഗസ്ഥരും വോട്ടിംഗ് ഫെസിലിറ്റേഷൻ കേന്ദ്രങ്ങളിലെത്തി (വിഎഫ്സി) വോട്ടവകാശം വിനിയോഗിക്കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. ഇന്നലെ വൈകുന്നേരം അഞ്ച്‌വരെ സംസ്ഥാനത്ത് 9184 ഉദ്യോഗസ്ഥർ തപാൽവോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.

പോളിംഗ് ദിവസം തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവരും ഫോം 12ൽ പോസ്റ്റൽ വോട്ടിന് വരണാധികാരിക്ക് അപേക്ഷ സമർപ്പിച്ചവരുമായ ജീവനക്കാർക്കാണ് വോട്ട് ചെയ്യാൻ അവസരം. എല്ലാ ജില്ലകളിലെയും ജില്ലാ കളക്ടറേറ്റുകളിലും വരണാധികാരികളുടെ ഓഫീസിലും വിതരണകേന്ദ്രങ്ങളിലും തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ മാർഗരേഖ പ്രകാരമുള്ള വോട്ടർ ഫെസിലിറ്റേഷൻ സെന്‍ററുകൾ സജ്ജീകരിച്ചിട്ടുണ്ട്.


പോസ്റ്റൽ ബാലറ്റിന് അപേക്ഷിച്ചിട്ടുള്ളവർക്ക് അംഗീകൃത തിരിച്ചറിയൽ കാർഡുമായി വിഎൽസികളിലെത്തി തപാൽ വോട്ട് രേഖപ്പെടുത്താം. പോളിംഗ് സ്റ്റേഷന് സമാനമായ സുരക്ഷാ സംവിധാനങ്ങളോടു കൂടിയാണ് വോട്ടർ ഫെസിലിറ്റേഷൻ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.