സിസ്റ്റര്‍ ജോസ് മരിയ കൊലക്കേസ് പ്രതിയെ വെറുതെ വിട്ടു
സിസ്റ്റര്‍ ജോസ് മരിയ കൊലക്കേസ് പ്രതിയെ വെറുതെ വിട്ടു
Wednesday, April 24, 2024 2:24 AM IST
കോട്ടയം: പിണ്ണാക്കനാടിനു സമീപം ചേറ്റുതോട് തിരുഹൃദയ മഠത്തില്‍ സിസ്റ്റര്‍ ജോസ് മരിയ ഇരുപ്പക്കാട്ട് (81) കൊലചെയ്യപ്പെട്ട കേസിലെ പ്രതി കാസര്‍ഗോഡ് മുന്നാട് കുറ്റിക്കോട്ടുകര മെഴുവാതട്ടുങ്കല്‍ സതീഷ് ബാബുവിനെ (സതീഷ് നായര്‍ -45) കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി വെറുതെ വിട്ടു.

വ്യക്തമായ തെളിവുകളുടെ അഭാവത്തിലാണ് സതീഷിനെ വെറുതെ വിട്ടത്. പാലാ ലിസ്യു കാര്‍മലൈറ്റ് കോണ്‍വെന്‍റില്‍ 2015 സെപ്റ്റംബര്‍ 16ന് രാത്രി സിസ്റ്റര്‍ അമല (69) കൊല ചെയ്യപ്പെട്ട സംഭവത്തില്‍ സതീഷിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോഴാണ് സിസ്റ്റര്‍ ജോസ് മരിയയെയും താനാണ് കൊലപ്പെടുത്തിയതെന്ന് കുറ്റസമ്മതം നടത്തിയത്.


2015 ഏപ്രില്‍ 17ന് രാത്രി സിസ്റ്റര്‍ ജോസ് മരിയ കൊല്ലപ്പെട്ട് ആറു മാസങ്ങള്‍ക്കുശേഷമാണ് തെളിവെടുപ്പു നടത്താനായത്. മോഷണം നടത്താന്‍ മഠത്തിനുള്ളില്‍ അതിക്രമിച്ചു കയറിയ പ്രതിയെ കണ്ട് സിസ്റ്റര്‍ ജോസ് മരിയ ഉണര്‍ന്ന് ഒച്ചവച്ചപ്പോള്‍ കൈവശമുണ്ടായിരുന്ന ഇരുമ്പുപൈപ്പിന് തലയ്ക്ക് അടിച്ചുകൊന്നതായാണ് കേസ്.


പാലാ സെന്‍റ് തോമസ് കത്തീഡ്രല്‍ സെമിത്തേരിയിലെ തിരുഹൃയ മഠം വക കല്ലറയില്‍നിന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടം നടത്തി തലയോട് തെളിവായി എടുത്തെങ്കിലും ഇത് സിസ്റ്റര്‍ ജോസ് മരിയയുടേതാണെന്ന് വ്യക്തമായ തെളിയിക്കാനായില്ല.

സിസ്റ്റര്‌ അമല കൊലക്കേസില്‍ പാലാ അഡീഷണല്‍ ജില്ലാ ആന്‍ഡ് സെഷന്‍സ് കോടതി ജീവപര്യന്തം കഠിനതടവും 2.10 ലക്ഷം രൂപ പിഴയും സതീഷിന് വിധിച്ചിരുന്നു. പ്രതി നിലവില്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ കഴിയുകയാണ്.

സിസ്റ്റര്‍ അമലയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി നല്‍കിയ അപ്പീല്‍ തള്ളി ഹൈക്കോടതി കഴിഞ്ഞ ഡിസംബറില്‍ ശിക്ഷ ശരിവച്ചിരുന്നു. ശിക്ഷയ്ക്കു പര്യാപ്തമായ തെളിവുണ്ടെന്നു കോടതി വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.