കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്‍റെ 102-ാം ജന്മദിനം ഇന്ന്. പവർ സിംഗിംഗ് എന്നു പിൽക്കാലത്തു പേരുകേട്ട ആലാപനശൈലി ജനകീയമാക്കിയ ഗായകനായിരുന്നു ടിഎംഎസ്. ശിവാജി ഗണേശനും എംജിആറിനും വേണ്ടി പാടുന്പോൾ അദ്ഭുതകരമായ രീതിയിൽ വ്യത്യസ്ത സ്വരങ്ങളും ഭാവങ്ങളുമായിരുന്നു അദ്ദേഹത്തിന് - നസീറിനെയും സത്യനെയും യേശുദാസ് സ്വരങ്ങളിൽ ആവാഹിച്ചിരുന്നതുപോലെ...

ശ്രീപെരുന്പുത്തൂർ, രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വത്തിന്‍റെ ഒന്നാം വാർഷികദിനം.
അനുസ്മരണച്ചടങ്ങിന്‍റെ വേദിയിലേക്കു നടന്നുവന്നിരുന്ന സോണിയ ഗാന്ധി ഒരുനിമിഷം നിശ്ചലയായി. അവിടെ അലയടിച്ച പാട്ടിന്‍റെ വരികൾ കേട്ടാണ് അവർ നിന്നത്. ഉള്ളം ഉരുകുതയ്യാ എന്ന പാട്ട്..., ടി.എം. സൗന്ദരരാജന്‍റെ ആർദ്രമായ ആലാപനം.

എന്താണ് ഈ വരികളുടെ അർഥം - സോണിയ ചോദിച്ചു. എന്‍റെ ഹൃദയം ഉരുകുന്നു എന്നു മറുപടി. ആ നിമിഷം സോണിയ ഗാന്ധിയുടെ ഹൃദയത്തിലൂടെ എന്തെല്ലാം വികാരങ്ങൾ കടന്നുപോയിരിക്കുമെന്ന് ഊഹിക്കുക പോലും അസാധ്യം. അതാണ് ടിഎംഎസ് എന്ന ടി.എം. സൗന്ദരരാജന്‍റെ സംഗീതത്തിന്‍റെ ശക്തി.

ഒരുവശത്ത് കണ്ണുകൾ നിറയ്ക്കാനും മറുവശത്ത് ആവേശഭരിതരാക്കാനും ഒരുപോലെ കഴിവുള്ളതായിരുന്നു ആ ശബ്ദം.

പല ഗാനങ്ങളും റിക്കാർഡ് ചെയ്തുകേൾപ്പിക്കുന്പോൾ ഓർക്കസ്ട്രക്കാർ ഒന്നടങ്കം എഴുന്നേറ്റു നിന്നു കൈയടിച്ച ഒട്ടേറെ അവസരങ്ങളുണ്ട്. പാശമലറിലെ "മലർന്തു മലരാത പാതി മലർ പോലെ വളരും വഴിവണ്ണമേ' അത്തരം ഒരു മറക്കാനാവാത്ത അനുഭവമായിരുന്നെന്ന് സംഗീതസംവിധായകൻ ശ്യാം ഓർമിച്ചിട്ടുണ്ട്.

സ്വതന്ത്ര സംഗീതസംവിധായകനാവുംമുന്പ് സിനിമാലോകത്തെ പ്രശസ്തനായ വയലിനിസ്റ്റായിരുന്നു സാമുവൽ ജോസഫ് എന്ന ശ്യാം. എം.എസ്. വിശ്വനാഥന്‍റെ ഓർക്കസ്ട്രയിലെ സ്ഥിരസാന്നിധ്യം. ടിഎംഎസും സുശീലയും ചേർന്ന് ആ പാട്ട് പാടിത്തീർന്നപ്പോൾ ശിവാജി ഗണേശൻ ഉൾപ്പെടെ സ്റ്റുഡിയോയിൽ ഉണ്ടായിരുന്ന എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞിരുന്നുവെന്നു ശ്യാം ഓർമിക്കുന്നു (സംഗീത ഗവേഷകൻ രവി മേനോനോടു പറഞ്ഞത്).

തള്ളിക്കളയപ്പെട്ട ഗായകൻ

മധുരൈയിൽ പ്രശസ്തമായ സൗരാഷ്‌ട്ര ബ്രാഹ്മണ കുടുംബത്തിൽ 1922 മാർച്ച് 24നായിരുന്നു സൗന്ദരരാജന്‍റെ ജനനം. മീനാച്ചി അയ്യങ്കാറുടെയും വെങ്കടമ്മയുടെയും രണ്ടാമത്തെ മകൻ. തൊഗുലുവ മീനാച്ചി അയ്യങ്കാർ സൗന്ദരരാജൻ എന്നു മുഴുവൻ പേര്. ഏഴാം വയസുമുതൽ സംഗീതപഠനം. ചിന്നകൊണ്ട ശാരംഗപാണി ഭാഗവതർക്കു കീഴിൽ കർണാടക സംഗീതമാണ് ആദ്യം പഠിച്ചത്. അരിയക്കുടി രാജാമണി അയ്യരായിരുന്നു രണ്ടാമത്തെ ഗുരു. 23-ാം വയസുമുതൽ കച്ചേരികൾ അവതരിപ്പിച്ചുതുടങ്ങി. അക്കാലത്തെ പ്രമുഖ സംഗീതജ്ഞനും നടനുമായ എം.കെ. ത്യാഗരാജ ഭാഗവതരുടെ ശബ്ദമായിരുന്നു ടിഎംഎസിന്‍റെ പ്രചോദനം.

അവിശ്വസനീയമായ ഒരു കാര്യമുണ്ട്. തുടക്കകാലത്തു സംഗീതസംവിധായകരും റിക്കാർഡിസ്റ്റുമാരും നിരസിച്ച ഗായകനാണ് ടിഎംഎസ്! ഉയർന്ന സ്ഥായിയിൽ ഏറ്റക്കുറച്ചിലുകളും ശബ്ദത്തിൽ പൊട്ടലുകളുമുണ്ടെന്നായിരുന്നു വിമർശനം. അതേ ശബ്ദത്തിന്‍റെ ഉടമയാണ് പിൽക്കാലത്ത് ജനലക്ഷങ്ങളെ ത്രസിപ്പിക്കുന്ന പാട്ടുകളുമായെത്തിയത്.

പാടിത്തെളിയുന്നു

സിനിമയിൽ പാടാൻ അവസരം കിട്ടുമെന്ന പ്രതീക്ഷയോടെ സെൻട്രൽ സ്റ്റുഡിയോസിൽ ഡയറക്ടറായ സുന്ദർറാവു നട്കർണിയോടൊപ്പം ടിഎംഎസ് പ്രവർത്തിച്ചുതുടങ്ങി. അദ്ദേഹത്തിന്‍റെ ശിപാർശയിലാണ് എസ്.എം. സുബ്ബയ്യ നായിഡു ‘കൃഷ്ണവിജയം’ എന്ന ചിത്രത്തിൽ പാടാൻ അവസരം നൽകിയത്. എം.കെ. ത്യാഗരാജ ഭാഗവതരുടെ ശൈലിയിൽ പാടണമെന്നായിരുന്നു നിർദേശം. ചിത്രം 1950ൽ ആണ് പുറത്തിറങ്ങിയത്. 625 രൂപയായിരുന്നു ടിഎംഎസിനു ലഭിച്ച പ്രതിഫലം.

ഏതാനും സിനിമകളിൽകൂടി പാടിയ ശേഷം എച്ച്എംവിക്കു വേണ്ടി രണ്ടു ഭക്തിഗാനങ്ങൾ പാടി. സംഗീതമൊരുക്കിയ കെ.വി. മഹാദേവനാണ് എവിഎം പ്രൊഡക്‌ഷൻസ് പുതിയ ഗായകരെ തേടുന്ന വിവരം ടിഎംഎസിനെ അറിയിച്ചത്. ആർ. സുദർശനത്തിനു കീഴിലും പാടാൻ അവസരം കിട്ടി. ശബ്ദത്തിലുണ്ടായിരുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ഈ രണ്ടു സംഗീതസംവിധായകരാണ് ടിഎംഎസിനെ സഹായിച്ചത്.

തുടർന്ന് ശിവാജി ഗണേശനുവേണ്ടി പാടാൻ അവസരമൊരുങ്ങി. ടിഎംഎസ് ശിവാജിയുടെ ശബ്ദം അനുകരിച്ചു പഠിച്ചു. അങ്ങനെ ശിവാജിക്കുവേണ്ടി കൂടുതൽ പാടിത്തുടങ്ങുകയും ചെയ്തു. തനിക്കുവേണ്ടി ടിഎംഎസ് പാടണമെന്ന് ശിവാജി നിർബന്ധംപിടിച്ചിരുന്നു.

വൈകാതെ ടിഎംഎസിന്‍റെ ശബ്ദം എംജിആർ കേൾക്കാനിടയായി. അടുത്ത അദ്ഭുതം സംഭവിച്ചു. തന്‍റെ സ്ഥിരം ഗായകനായി ടിഎംഎസ് മതിയെന്ന് എംജിആർ പറഞ്ഞു. മലൈക്കള്ളൻ എന്ന അടുത്ത ചിത്രത്തിൽ ടിഎംഎസിന്‍റെ പാട്ടുകളെത്തി. എംജിആറിനുവേണ്ടി 1978 വരെയും ശിവാജി ഗണേശനുവേണ്ടി 1995 വരെയും ടിഎംഎസ് പാടി- ഇരുവർക്കും പ്രത്യേകം പ്രത്യേകം ശൈലികളിൽ, ശബ്ദങ്ങളിൽ..!

സ്റ്റേജിലും സ്ക്രീനിലും

മലേഷ്യയിൽ 1957ലായിരുന്നു ടിഎംഎസിന്‍റെ ആദ്യ വിദേശ സംഗീതപരിപാടി. 2007 വരെ ഏതാണ്ട് അരനൂറ്റാണ്ടുകാലം തുടർച്ചയായി ലോകമെന്പാടും തന്‍റെ പാട്ടുകളുമായി സൗന്ദരരാജൻ എത്തി. ആരോഗ്യപ്രശ്നങ്ങൾ അലട്ടിയതോടെയാണ് സ്റ്റേജ് പരിപാടികൾ ഒഴിവാക്കിയത്. അദ്ദേഹത്തിന്‍റെ മക്കൾ രണ്ടുപേർ ഇപ്പോഴും അതേ സ്വരത്തോടെ സ്റ്റേജുകളിലുണ്ട്.

തമിഴിലെ ഒട്ടുമിക്ക സംഗീതസംവിധായകർക്കൊപ്പവും പ്രവർത്തിച്ച ടിഎംഎസ് കൂടുതൽ പാടിയത് എം.എസ്. വിശ്വനാഥൻ, കെ.വി. മഹാദേവൻ, വിശ്വനാഥൻ-രാമമൂർത്തി ദ്വയം എന്നിവർക്കുവേണ്ടിയാണ്. ഏതാനും സിനിമകളിൽ അഭിനയിക്കുകയും ഒരെണ്ണം നിർമിക്കുകയും ചെയ്തു.

പുതിയ കാലത്തെ പാട്ടുകളുടെ വരികളിലും സംഗീത സംവിധായകരുടെ ശൈലിയിലും അദ്ദേഹത്തിനു ചെറുതല്ലാത്ത അതൃപ്തിയുണ്ടായിരുന്നു. സിനിമകൾക്കുവേണ്ടി പാടുന്നത് അങ്ങനെയാണ് കുറച്ചത്. എങ്കിലും 88-ാം വയസിലും പാടി. 2010ൽ എ.ആർ. റഹ്‌മാന്‍റെ സംഗീതത്തിൽ പിറപോകും എല്ലാ ഉയിരുക്കും എന്ന പാട്ടിലും ടിഎംഎസിന്‍റെ ശബ്ദമുണ്ട്. റഹ്മാൻ ഉൾപ്പെടെ 74 സംഗീത സംവിധായകർക്കുവേണ്ടി അദ്ദേഹം പാടി എന്നറിയുന്പോഴാണ് പുതുതലമുറയ്ക്കു വിസ്മയം വിടരുക.

പതിനായിരത്തിലേറെ തമിഴ് ചലച്ചിത്രഗാനങ്ങളും മൂവായിരത്തിലേറെ ഭക്തിഗാനങ്ങളുമാണ് ടിഎംഎസിന്‍റെ ശബ്ദത്തിലുള്ളത്. മറ്റു ഭാഷകളിലും പാട്ടുകൾ പാടി. എണ്ണമില്ലാത്തത്രയും പുരസ്കാരങ്ങൾ നേടി. തമിഴ് ചലച്ചിത്രരംഗത്തെ കിരീടമില്ലാത്ത രാജാവായി അദ്ദേഹം വിളങ്ങി. അതേസമയം, ഒരു കർണാടക സംഗീതജ്ഞനായി അറിയപ്പെട്ടില്ല എന്നത് അദ്ദേഹത്തിന്‍റെ സ്വകാര്യ ദുഃഖമായി തുടർന്നു.
2013 മേയ് 25ന് ചെന്നൈ മന്ദവേലിയിലെ വസതിയിൽ 91-ാം വയസിലായിരുന്നു ടി.എം. സൗന്ദരരാജന്‍റെ അന്ത്യം.

ഇതിലും നന്നായി പാടാമായിരുന്നു!

ഒരിക്കൽ ഒരഭിമുഖത്തിൽ ടിഎംഎസിനോടു ചോദിച്ചു: ഇപ്പോൾ റേഡിയോയിലോ ടിവിയിലോ അങ്ങയുടെ പാട്ടുകൾ കേൾക്കുന്പോൾ എന്തു തോന്നും?
ഉത്തരം: ഇതിലും നന്നായി പാടാമായിരുന്നു എന്നു തോന്നും. എന്‍റെ ശബ്ദത്തിനു നന്ദിപറഞ്ഞു പല കലാകാരന്മാരും ജനപ്രിയരായി. അവരെ ഞാനും നന്ദിയോടെ ഓർക്കുന്നു...

സ്വന്തം പാട്ടുകളിൽ ഏറ്റവും ഇഷ്ടപ്പെട്ട പത്തു പാട്ടുകൾ പറയൂ..
ഉത്തരം: എന്നെ സംബന്ധിച്ചിടത്തോളം എല്ലാ പാട്ടുകളും ഒരുപോലെയാണ്.
(അതുകൊണ്ടുതന്നെ ടിഎംഎസിന്‍റെ അധികം ഗാനങ്ങളെക്കുറിച്ച് ഈ കുറിപ്പിൽ പറയുന്നില്ല, കേട്ടറിയുക...).

ഹരിപ്രസാദ്‌