തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്‍റെ വരയുടെ തലേവര കണ്ടാൽ ആരും അദ്ഭുതംകൂറി നിൽക്കും. ഒരു കുടുംബത്തിലെ ഒൻപതു പേർ ചേർന്നു നടത്തിയ ചിത്രകലാപ്രദർശനവും വേറിട്ട കാഴ്ചയായിരുന്നു. ഈ കുടുംബത്തിലെ മാത്രമല്ല, നൂറു കണക്കിനു ശിഷ്യരുടെയും ചിത്രകലാ സ്വപ്നങ്ങൾക്കു നിറം ചാർത്തി രാകേഷ് അൻസേര എന്ന ചിത്രകലാ പ്രതിഭയും.

ആവേശപ്പൂരമൊരുക്കി ആലപ്പുഴ നെഹ്റുട്രോഫി വള്ളം കളി അരങ്ങേറുന്നു. അതിനിടയിൽ കരയിൽ മറ്റൊരു ചെറുപൂരം. കുട്ടികളും ചെറുപ്പക്കാരുമൊക്കെ തിക്കിത്തിരക്കുന്നു. നടുക്ക് ട്രോഫി നേടിയ ചുണ്ടന്‍റെ ക്യാപ്റ്റനെപ്പോലെ ഒരാൾ.

എന്നാൽ, കൈയിൽ തുഴയോ പങ്കായമോ അല്ല, മറിച്ച് ഒരു കുഞ്ഞൻ ബ്രഷ് ആണ്. ചുണ്ടൻ വള്ളത്തിലെ താരങ്ങൾ പങ്കായം വീശി ആളുകളെ ഇളക്കുന്പോൾ ഇവിടൊരാൾക്ക് ഈ കുഞ്ഞൻ ബ്രഷ് മാത്രം മതി ആളുകളെ ഇളക്കാനും ആവേശം കൊള്ളിക്കാനും. ഇത് ആലപ്പുഴയുടെ സ്വന്തം ചിത്രകാരൻ രാകേഷ് അൻസേര. ചിത്രകലയിലെ സ്പ്രിന്‍റർ.

തത്സമയ ചിത്രരചനയാണ് രാകേഷിനെ ശ്രദ്ധേയനാക്കിയത്. ഏതാനും നിമിഷങ്ങൾ നൽകൂ, അതിനുള്ളിൽ രാകേഷ് നിങ്ങളുടെ ചിത്രം പൂർത്തിയാക്കിയിരിക്കും. ജലച്ചായവും അക്രിലിക്കുമാണ് പെയിന്‍റിംഗിൽ ഈ ചിത്രകാരൻ ഇഷ്ടമീഡിയങ്ങൾ. എങ്കിലും എല്ലാ മീഡിയങ്ങളും ഇദ്ദേഹം ഉപയോഗിക്കാറുണ്ട്. രാകേഷിന്‍റെ തത്സമയ കാരിക്കേച്ചർ വേഗം കണ്ടാൽ കാഴ്ചക്കാർ അദ്ഭുതം കൂറി നിൽക്കും.

ആദ്യമൊക്കെ പത്തു പതിനഞ്ച് മിനിറ്റ് വരെ ഒരു കാരിക്കേച്ചർ പൂർത്തിയാക്കാൻ എടുക്കുമായിരുന്നു. തത്സമയ കാരിക്കേച്ചർ എന്ന താത്പര്യം ഉയർന്നതോടെ വേഗം കൂട്ടാനുള്ള ശ്രമങ്ങൾ തുടങ്ങി. നിരന്തര പരിശീലനം, അതിനു ഫലമുണ്ടായി. ഇപ്പോൾ രണ്ടു മിനിറ്റിൽ താഴെ മതി ഒരു ചിത്രം പൂർത്തിയാക്കാൻ. കേരള നിയമസഭയിലെത്തി നിയമസഭാംഗങ്ങളുടെ ചിത്രങ്ങളും ഇദ്ദേഹം വരച്ചുനൽകിയിട്ടുണ്ട്.

എന്തും കാൻവാസ്

ചിത്രകലയുടെ സ്ഥിരം വഴികളിൽനിന്നു മാറി നടക്കുന്നതാണ് ശീലം. മുന്നിൽ കിട്ടുന്ന എന്തും കാൻവാസ് ആക്കാനുള്ള അദ്ദേഹത്തിന്‍റെ മികവ് ഏറെ ശ്രദ്ധനേടിക്കഴിഞ്ഞു. ഈ പരീക്ഷണങ്ങൾ അദ്ദേഹത്തെ ഇന്‍റർനാഷണൽ ബുക്ക് ഓഫ് റിക്കാർഡ്സിലും ഇന്ത്യൻ ബുക്ക് ഓഫ് റിക്കാർഡ്സിലും എത്തിച്ചു. ചുവരുകൾക്കു നിറം നൽകാൻ ഉപയോഗിക്കുന്ന ബ്രഷ് കാൻവാസാക്കി അദ്ദേഹം വരച്ച ചിത്രങ്ങളാണ് റിക്കാർഡ് ബുക്കുകളിൽ ഇടം നേടിക്കൊടുത്തത്.

റോഡിനോടു ചേർന്നുള്ള വീടുകളുടെ ചുറ്റുമതിലുകളിൽ അദ്ദേഹം വരച്ച ചിത്രങ്ങൾ വേറിട്ട കാഴ്ചാനുഭവം ആയിരുന്നു. പ്രകൃതിയോടു ചേർന്നുള്ള ചിത്രരചന എന്നാണ് അദ്ദേഹം ഈ ചിത്രങ്ങലെ വിളിച്ചത്. കാരണം ചിത്രങ്ങൾ പൂർത്തിയാക്കിയത് ചിത്രകാരൻ ഒറ്റയ്ക്കല്ല പ്രകൃതിയും കൂടിചേർന്നാണ്.

ശിഷ്യസന്പന്നം

ആലപ്പുഴ മോർണിംഗ് സ്റ്റാർ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ചിത്രകലാ അധ്യാപകനായ രാകേഷ് നല്ല ഒരു സംഘാടകൻ കൂടിയാണ്. കുട്ടികളെ ചിത്രങ്ങൾ വരയ്ക്കാൻ പഠിപ്പിക്കുക മാത്രമല്ല, അവരുടെ സൃഷ്ടികൾ ലോകത്തെ കാട്ടിക്കൊടുക്കാൻ പ്രദർശനങ്ങളും ക്യാന്പുകളും സംഘടിപ്പിക്കുന്നു. ഏപ്പോഴും കുട്ടികൾക്ക് അധ്യാപകനായി മാത്രമല്ല പ്രചോദമായും അദ്ദേഹമുണ്ട്. മുൻകൂട്ടി നിശ്ചയിച്ച സിലബസ് പ്രകാരം ചിത്രരചന പഠിപ്പിക്കാനാവില്ലെന്ന് അദ്ദേഹം പറയുന്നു.

ഒരു കുട്ടിയെ ചിത്രരചന പഠിപ്പിക്കുകയെന്നാൽ അവനിലെ കലാകാരനെ കണ്ടെത്തി വളർത്തുകയെന്ന വലിയ ദൗത്യം കൂടിയുണ്ടെന്ന് അദ്ദേഹം പറയുന്നു. വരയ്ക്കാൻ കഴിവുണ്ടായിട്ടും ജീവിതപ്രാരബ്ധങ്ങൾ മൂലം വരയ്ക്കാൻ കഴിയാതെ പോയവർക്കും ചിത്രരചന പാതിവഴിയിൽനിന്നു പോയവർക്കും വീണ്ടും തിരിച്ചെത്താൻ ചിത്രപ്രദർശനങ്ങളും ക്യാന്പുകളും ശില്പശാലകളും രാകേഷ് നടത്താറുണ്ട്.

അച്ഛൻ പിടിപ്പിച്ച ബ്രഷ്

അച്ഛൻ കൈയിലെടുത്തു പിടിപ്പിച്ച ബ്രഷ് രാകേഷ് പിന്നെ താഴെ വച്ചിട്ടില്ല. ഉദയ സ്റ്റുഡിയോയ്ക്കു വേണ്ടി രംഗപടങ്ങൾ നിർമിച്ചിരുന്ന അച്ഛൻ ഗിരി അൻസേര നല്ല ചിത്രകാരൻ കൂടിയായിരുന്നു. ചിത്രകലയ്ക്കു വേണ്ടി കെഎസ്ആർടിസിയിലെ ജോലി ഉപേക്ഷിച്ചയാളാണ് ഗിരി അൻസേര. നാടകവും ചിത്രരചനയുമായി കഴിഞ്ഞിരുന്ന അച്ഛനാണ് തന്‍റെ പ്രചോദനമെന്ന് രാകേഷ് പറയുന്നു.

അച്ഛനിൽനിന്നു പകർന്നു കിട്ടിയ കഴിവാണ് തനിക്കുള്ളതെന്നും മക്കളും കലാകാരൻമാരായി തീരണമെന്നത് അച്ഛൻ ആഗ്രഹിച്ചിരുന്നെന്നും അദ്ദേഹം പറയുന്നു. രാകേഷിന്‍റെ മകളും മെഡിക്കൽ വിദ്യാർഥിനിയുമായ നന്ദന ആർ. അൻസേരയും നല്ല ചിത്രകാരിയാണ്. ഇരുവരും ചേർന്നു നിരവധി ചിത്രപ്രദർശനങ്ങളും നടത്തിയിട്ടുണ്ട്.

വരയുടെ അൻസേരക്കുടുംബം

മൂന്നു തലമുറകളിലായി ഒന്പതു പേർ ചിത്രകലാ പ്രവർത്തനങ്ങൾ നടത്തുന്ന കുടുംബമാണ് അൻസേരയുടേത്. അന്തരിച്ച ചിത്രകാരൻ ഗിരി അൻസേരയാണ് ഒന്നാമൻ. തന്‍റെ എഴുപത്തിമൂന്നാമത്തെ വയസിൽ ചിത്രം വരച്ചു തുടങ്ങിയ രമണി ഗിരി അൻസേര മുതൽ ഒന്നാം ക്ലാസ് വിദ്യാർഥി നെയ്തൽവരെ ഉൾക്കൊള്ളുന്നതാണ് അൻസേരക്കുടുംബം.

എഴുപത്തിമൂന്നാം വയസിൽ അമ്മയ്ക്കു ചിത്രം വരയ്ക്കാൻ പ്രചോദനമായത് രാകേഷാണ്. രാകേഷിന്‍റെ സഹോദരൻ ധീരേഷും ചിത്രം വരയ്ക്കാറുണ്ട്. അദ്ദേഹത്തിന്‍റെ മക്കളായ നിർമലും നെയ്തലും മറ്റൊരു സഹോദരനായ രത്നേഷിന്‍റെ മക്കളായ നിധീഷും നയനയും നന്നായി ചിത്രങ്ങൾ വരയ്ക്കും. ഇവരുംകൂടി ചേരുന്പോൾ അൻസേരക്കുടുംബത്തിലെ ചിത്രകാരൻമാരുടെ എണ്ണം ഒൻപതാവും.

അൻസേരക്കുടുംബത്തിലെ ഒന്പതു പേരും ചേർന്നു നടത്തിയ ചിത്രപ്രദർശനവും ശ്രദ്ധ നേടിയിരുന്നു. ആലപ്പുഴ ലളിതകലാ അക്കാഡമി ആർട്ട് ഗാലറിയിൽ ജെനറേഷൻസ് എന്ന പേരിൽ നടത്തിയ പ്രദർശനത്തിനു ചുക്കാൻ പിടിച്ചതും രാകേഷ് അൻസേരയാണ്. 2013ൽ അന്തരിച്ച ഗിരി അൻസേരയുടെ സ്മരണാർഥം സംഘടിപ്പിച്ച പ്രദർശനമായിരുന്നു ജനറേഷൻസ്.

അമ്മവര

ആലപ്പുഴ പൂന്തോപ്പ് അൻസേര വീട്ടിൽ രമണി ഗിരി അൻസേര നഴ്സിംഗ് സൂപ്രണ്ടായിരുന്നു. വിരമിച്ചിട്ട് 20 വർഷങ്ങൾ കഴിഞ്ഞു. 72 ാമത്തെ വയസുവരെ ഒരു ചിത്രവും രമണി വരച്ചിരുന്നില്ല. എന്നാൽ, നാലു വയസുള്ള കൊച്ചുമകൻ നെയ്തൽ ഒരു കോഴിക്കുഞ്ഞിനെ വരച്ചുകണ്ടപ്പോൾ ഒരാഗ്രഹം.

അതുപോലൊന്നു വരച്ചു നോക്കിയാലോ? നെയ്തൽ വരച്ച ചിത്രം അതേപടി പകർത്തി. മകൻ രാകേഷിനെ കാണിച്ചപ്പോൾ വീണ്ടും വരയ്ക്കാനായിരുന്നു മറുപടി. അങ്ങനെ എഴുപത്തിമൂന്നാം വയസിൽ തുടങ്ങിയ വരയുമായി മുന്നേറുകയാണ് രമണി ഗിരി അൻസേര.

സന്ദീപ് സലിം