ഉയിര്‍പ്പിന്‍റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്‍റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള്‍ അവന്‍ ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം... ഏതിരുട്ടിലും നമ്മളെക്കാത്ത് ആ ദിവ്യപ്രകാശമുണ്ടെന്ന് ഓര്‍മിച്ചാല്‍ പ്രത്യാശയുടെ പൂക്കള്‍ വിടരുന്നതു കാണാം. ഈസ്റ്റര്‍ ദിനത്തില്‍ ഏതാനും സുന്ദരഗീതങ്ങള്‍ ഓര്‍ക്കുന്നു...

വര്‍ഷം 1985. കാസറ്റുകളുടെ കാലമാണ്. യേശുദാസിന്‍റെ തരംഗിണി പുറത്തിറക്കിയ സ്‌നേഹമാല്യം എന്ന ഭക്തിഗാന കാസറ്റിലെ ഒരു പാട്ട് ഈസ്റ്റര്‍ കുര്‍ബാനകളില്‍ പിന്നീടു പതിവായി കേട്ടുതുടങ്ങി. അതിന്‍റെ വരികള്‍ ഇങ്ങനെയാണ്:

പൊന്നൊളിയില്‍ കല്ലറ മിന്നുന്നു
മഹിമയോടെ നാഥനുയിര്‍ക്കുന്നു
മുറിവുകളില്‍ മൂടിയ മേനിയിതാ
നിറവോലും പ്രഭയില്‍ മുഴുകുന്നു...

പാട്ടൊഴുകിവന്നത് പ്രിയപ്പെട്ട ആബേലച്ചന്‍റെ പേനത്തുമ്പില്‍നിന്നാണ്. അതിന് ഈണമൊരുക്കിയയാള്‍ അന്നേ പറഞ്ഞത്രേ, ഒരു ഹാര്‍മോണിയം മാത്രമുള്ള പള്ളിയിലെ ഗായകസംഘത്തിനു പോലും പാടാന്‍ പറ്റുന്നവിധമാണ് താന്‍ ഈ പാട്ടുണ്ടാക്കിയതെന്ന്. അദ്ദേഹമാണ് എം.ഇ. മാനുവല്‍.

അന്നത്തെ സർപ്രൈസ്

തിരുവനന്തപുരത്തെ തരംഗിണി സ്റ്റുഡിയോയില്‍ ഈ പാട്ടിന്‍റെ റിക്കാര്‍ഡിംഗ് വേളയിലുണ്ടായ ഒരനുഭവം പില്‍ക്കാലത്ത് അദ്ദേഹം ഓര്‍മിച്ചിട്ടുണ്ട്. അതിങ്ങനെ:

ഉയിര്‍പ്പിന്‍റെ ആഹ്ലാദം നിറയുന്ന വരികളുമായി യേശുദാസിന്‍റെ ശബ്ദത്തില്‍ പാട്ടിന്‍റെ മിക്‌സിംഗ് പൂര്‍ത്തിയാക്കി എഴുന്നേറ്റ മാനുവലിനെ പിന്നില്‍നിന്ന് ഒരാള്‍ മുറുകെ ആശ്ലേഷിക്കുന്നു. എന്നിട്ടു പറഞ്ഞു- അസലായിട്ടുണ്ട്. ശരിക്കും ദൈവിക സംഗീതം. എന്‍റെ മനസു നിറഞ്ഞു.. ഇന്നത്തെ ചെലവ് എന്‍റെ വക! മാനുവലിനെ വിളിച്ചുകൊണ്ടുപോയി വിരുന്നു നല്‍കിയയാള്‍ മറ്റാരുമല്ല, സംഗീതസംവിധായകന്‍ രവീന്ദ്രന്‍ മാസ്റ്ററായിരുന്നു!

ആദ്യകേള്‍വിയില്‍ത്തന്നെ പാട്ടിലേക്കു കൈപിടിച്ചുകൊണ്ടുപോകുന്ന ലാളിത്യമാണ് മാനുവല്‍ ഈ പാട്ടിനു നല്‍കിയിരിക്കുന്നത്. ഓരോ നിമിഷത്തിലും ദൈവസാന്നിധ്യം കേട്ടറിയാം. ഏതാണ്ടു നാലു പതിറ്റാണ്ടു തികയുന്ന വേളയിലും വിശ്വാസികള്‍ക്കു പ്രിയങ്കരമാണ് പൊന്നൊളിയില്‍ കല്ലറ മിന്നുന്നു.

കേരളത്തിന് ഇലക്‌ട്രോണിക് കീബോര്‍ഡ് അടുത്തു പരിചയപ്പെടുത്തിയ സംഗീത സംവിധായകനായിരുന്നു എം.ഇ. മാനുവല്‍.

യേശുദാസ് ഉള്‍പ്പെടെ പ്രമുഖഗായകര്‍ക്കൊപ്പം കീബോര്‍ഡും ഗിറ്റാറുമായി വിദേശങ്ങളിലടക്കമുള്ള വേദികളില്‍ അദ്ദേഹം നിറഞ്ഞുനിന്നിരുന്നു. ഉദയംപേരൂരില്‍ താമസിച്ചിരുന്ന അദ്ദേഹം 73-ാം വയസില്‍, കഴിഞ്ഞ വര്‍ഷം ജനുവരി 12നാണ് അന്തരിച്ചത്. സംഗീതപ്രേമികള്‍ ഹൃദയത്തിലേറ്റുവാങ്ങിയ ഒട്ടേറെ ഭക്തിഗീതങ്ങള്‍ക്ക് അദ്ദേഹം ഈണമൊരുക്കിയിട്ടുണ്ട്.

വലിയ സംഗീതസംവിധായകനെന്ന പേരൊന്നും എനിക്കുവേണ്ട. ഞാന്‍ ചെയ്ത പാട്ടുകള്‍ അവിടെയുണ്ട്. സംഗീതം അറിയാവുന്നവര്‍ക്ക് അറിയാം ഞാന്‍ ആരാണെന്ന്. സ്വയം വഞ്ചിക്കുന്നില്ല എന്ന വലിയ സന്തോഷം എന്‍റെ ഈ എളിയ ജീവിതത്തിലുണ്ട്. വലിയ പ്രതിഭയാകുന്നതിലും വലുത് വലിയ മനുഷ്യനാവുകയാണ്- അവസാന കാലത്തെ അഭിമുഖങ്ങളിലൊന്നില്‍ മാനുവല്‍ പറഞ്ഞു. എളിമയേക്കാള്‍ വലിയ സന്ദേശം മറ്റെന്താണ്!

അവിടുത്തെ നാമം

കുറേക്കൂടി വര്‍ഷങ്ങള്‍ പിന്നിലേക്കു പോകാം. 1967., നാടന്‍ പെണ്ണ് എന്ന സിനിമ പുറത്തിറങ്ങുന്നു.

ആകാശങ്ങളിലിരിക്കും ഞങ്ങടെ
അനശ്വരനായ പിതാവേ
അവിടുത്തെ നാമം വാഴ്ത്തപ്പെടേണമേ
അവിടുത്തെ രാജ്യം വരേണമേ...

പ്രിയകവി വയലാറിന്‍റെ ഈ വരികളുമായെത്തിയ പാട്ട് സൃഷ്ടിച്ചത് ചരിത്രമാണ്. ഇപ്പോഴും കേള്‍ക്കുമ്പോള്‍ ഇന്നലെ കേട്ടു വിസ്മയിച്ചപോലുള്ള പുതുമ സമ്മാനിക്കും അതിന്‍റെ ഈണം. പി. സുശീലയും സംഘവും പാടിയ പാട്ടിന് ഈണമിട്ടത് ദേവരാജന്‍ മാസ്റ്റര്‍. വയലാര്‍- ദേവരാജന്‍ കൂട്ടുകെട്ടിലാണ് ഈ ഭക്തിഗാനം പിറന്നതെന്നു വിശ്വസിക്കാത്തവരുമുണ്ടാകും.

ജാതിമതഭേദമില്ലാതെ ഇന്നും ഈ പാട്ടുകേള്‍ക്കുന്നവരേറെ. ഹൃദയത്തെ സ്പര്‍ശിക്കുന്ന മഹാപ്രാര്‍ഥന, മനസു ശാന്തമാക്കുന്ന ഗാനം എന്നാണ് ഒരു കേള്‍വിക്കാരന്‍ യു ട്യൂബില്‍ കുറിക്കുന്നത്. അന്നന്നു ഞങ്ങള്‍ വിശന്നു വരുമ്പോള്‍ അപ്പം നല്‍കേണമേ എന്നതിനേക്കാള്‍ വലിയ പ്രാര്‍ഥനയുണ്ടാകുമോ...

സമര്‍പ്പണത്തിന്‍റെ ആഴം

പടിഞ്ഞാറുദിച്ച ആയിരക്കണക്കിന് ഈസ്റ്റര്‍ സങ്കീര്‍ത്തനങ്ങളില്‍ നിറയുന്നത് ഹൃദയദ്രവീകരണ ശേഷിയുള്ള വരികളാണ്. അവന്‍ ഉയിര്‍ത്തെഴുന്നേറ്റു, ഇനി എനിക്കെന്നും ആഘോഷമാണ്... അവന്‍ ജീവിച്ചിരിക്കുന്നതുകൊണ്ട് ജീവിതമെന്നത് അര്‍ഥപൂര്‍ണമാകുന്നു... അവനാണ് എന്‍റെ വെളിച്ചവും ധൈര്യവും പാട്ടും... പാട്ടുകളില്‍ നാഥന്‍ നിറയുന്നു. ക്രൈസ്റ്റ് ദ ലോര്‍ഡ് ഈസ് റൈസണ്‍ ടുഡേ എന്നത് പതിനെട്ടാം നൂറ്റാണ്ടുമുതല്‍ വിശ്വാസികളുടെ ചുണ്ടുകളില്‍ നിറയുന്ന ഗാനം.

ഏതാണ്ടത്രയുംതന്നെ പഴക്കമുള്ള, വിഖ്യാത ജര്‍മന്‍ കവിയായ ഫ്രീഡ്‌റിക് ഗോട്ട്‌ലീബ് ക്ലോപ്‌സ്റ്റോക്കിന്‍റെ ഒരു കവിതയില്‍നിന്നുള്ള വരികള്‍കൂടി കേള്‍ക്കാം: റൈസ് എഗെയ്ന്‍, യെസ്, യു ഷാല്‍ റൈസ് എഗെയ്ന്‍/ മൈ ഡസ്റ്റ്.. ഈ കവിതയുടെ പേര് പുനരുത്ഥാനം എന്നായിരുന്നു. വരികളില്‍നിറഞ്ഞത് ഉയിര്‍പ്പിന്‍റെ ശുഭസൂചനകള്‍ത്തന്നെ.

ഓസ്ട്രിയന്‍ സംഗീതസംവിധായകനും ഓര്‍ക്കസ്ട്ര നടത്തിപ്പുകാരനുമായ ഗുസ്താവ് മാലെര്‍ ഈ വരികള്‍ കേട്ടത് ഒരു സംസ്‌കാരച്ചടങ്ങിനിടെയായിരുന്നു- അദ്ദേഹത്തിന്‍റെ ആത്മസുഹൃത്തായ മുതിര്‍ന്ന സഹപ്രവര്‍ത്തകന്‍റെ.

അവിടെകേട്ട ആ വരികളാണ് മാലെറിന്‍റെ അതിപ്രശസ്തമായ രണ്ടാം സിംഫണിയിലേക്കു വഴിതുറന്നത്. അത് എന്‍റെയുള്ളില്‍ മിന്നല്‍പോലെ പതിച്ചു. എല്ലാം എനിക്ക് മറവുകളില്ലാതെ വെളിവാക്കപ്പെട്ടു- മാലെര്‍ പറഞ്ഞു. രണ്ടാം സിംഫണിയുടെ പേര് റിസറക്ഷന്‍ സിംഫണിയെന്നാണ്. ഉയിര്‍പ്പിന്‍റെ സ്വരലയംതന്നെ!

സങ്കീര്‍ത്തനങ്ങള്‍ മുഴങ്ങട്ടെ...

ഹരിപ്രസാദ്‌