വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബിനോയിയുടെ മണ്ണ്
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബിനോയിയുടെ മണ്ണ്
Tuesday, April 9, 2024 1:56 PM IST
എ.ജെ. അലക്സ് റോയ്
കോട്ടയം ജില്ലയിൽ എലിക്കുളം പഞ്ചായത്തിലെ പൈക കുറ്റിക്കാട്ട് ബിനോയ് ജോസഫിന്‍റെ മണ്ണിൽ വിളയാത്തതൊന്നുമില്ല. അഞ്ച് ഏക്കർ വരുന്ന പുരയിടം. എല്ലാ വിളകളുമുള്ള തികഞ്ഞ സമ്മിശ്ര കൃഷിയിടം.

പൂർണമായും ജൈവകൃഷി മുറകളാണ് ബിനോയ് പിന്തുടരുന്നത്. അഞ്ചേക്കറിൽ പകുതിയും റബറാണ്. ബാക്കി രണ്ടര ഏക്കറിലാണ് മറ്റു കൃഷികൾ. 250 ചുവട് കുരുമുളകുണ്ട്.

80 വർഷത്തിലധികം പ്രായമുള്ള കരിമുണ്ട ഇനം കുരുമുളക് ചെടിയിൽ തിരി നിറയെ മുളക്. ചേന, കാച്ചിൽ, ചേന്പ്, ചെറുകിഴങ്ങ്, നനകിഴങ്ങ്, നനചേന്പ്, ഇഞ്ചി, മഞ്ഞൾ, കൂവ... തുടങ്ങി കിഴങ്ങ് വിളകളുമേറെ.

നന്നായി കായ്ക്കുന്ന 30 ജാതി മരങ്ങളുമുണ്ട്. നൂറു വർഷത്തിലേറെ പ്രായമുള്ളവയും ഇക്കൂട്ടത്തിൽപ്പെടും. നനയ്ക്കാൻ സൗകര്യമുണ്ടെങ്കിൽ ജാതിയോളം നല്ലൊരു വിളയില്ലെന്നാണു ബിനോയിയുടെ അഭിപ്രായം.

നന്നായി പരിപാലിച്ചു വളർത്തുന്ന കൊക്കോ, കാപ്പി, കമുക് എന്നിവയും മികച്ച ആദായം നൽകുന്നു. കാപ്പിയും കൊക്കോയും ഉണക്കിയാണ് വിപണിയിൽ എത്തിക്കുന്നത്. ആവശ്യക്കാർക്ക് കാപ്പിപ്പൊടിയും നൽകും.

വരൾച്ചയെ പ്രതിരോധിച്ചു മികച്ച വിളവ് നൽകുന്ന കാസർഗോഡൻ ഇനം കമുകുമുണ്ട്. ആകെയുള്ള 40 തെങ്ങിലും നല്ല കായ് പിടുത്തം. തേങ്ങയിടാൻ മറ്റാരേയും ആശ്രയിക്കാറില്ല. തെങ്ങുകയറ്റ യന്ത്രം ഉപയോഗിച്ച് സ്വയം തെങ്ങിൽ കയറും.



യന്ത്രത്തിന്‍റെ ഉപയോഗം വർഷങ്ങൾക്കു മുന്പേ ബിനോയ് പരിശീലിച്ചിരുന്നു. തേങ്ങ വെട്ടി കൊപ്ര ആക്കി ആട്ടിയെടുത്ത് വെളിച്ചെണ്ണയാണു വിൽക്കുന്നത്. പിണ്ണാക്ക് പശുവിനും ആടിനും കോഴികൾക്കും തീറ്റയായി നൽകും.

പരന്പരാഗത കൃഷി അറിവുകൾ ഫലപ്രദമായി ഉപയോഗിക്കുന്നതിനാൽ വിളകൾക്ക് കാര്യമായ രോഗ കീട ബാധയുണ്ടാകാറില്ല. പഴച്ചെടികൾ, ഇലക്കറി വിളകൾ, പച്ചക്കറി എന്നിവ ആവശ്യാനുസരണം കൃഷി ചെയ്തുവരുന്നു.

പോഷകസമൃദ്ധ വിളകളായ മുതിര, ഇലച്ചേന്പ് തുടങ്ങിയവയും ആവശ്യത്തിന് നട്ടു വളർത്തുന്നു. കുട്ടന്പുഴ -വെച്ചൂർ ക്രോസ് കറവ പശുവും അതിന്‍റെ വെച്ചൂർ കിടാവുമാണ് കൃഷി സമൃദ്ധിയുടെ ആണിക്കല്ല്.

സാധാരണ നാടൻ പശുക്കളിൽ നിന്നും വ്യത്യസ്തമായി നല്ല ഇണക്കമുള്ളവ. പാലിനും തൈരിനും വെണ്ണയ്ക്കുമെല്ലാം മികച്ച ഔഷധഗുണം. ചാണകം കൃഷിക്ക് ഏറെ നല്ലതും. പറന്പിലെ കളകളെല്ലാം ഇവ തിന്നു തീർക്കുന്നതിനാൽ കളനീക്കൽ ആവശ്യമായി വരാറില്ല.


അതുവഴി നല്ലൊരു തുക ബിനോയിക്കു ലാഭിക്കാൻ കഴിയുന്നു. കൊക്കോ, കാപ്പി തുടങ്ങിയവ കവാത്ത് നടത്തി കിട്ടുന്ന ഇലകളും കന്പുകളും ഇവ അകത്താക്കുകയും ചെയ്യും. മികച്ച രോഗപ്രതിരോധശേഷിയുള്ളതിനാൽ കാര്യമായ അസുഖങ്ങളും ഉണ്ടാകാറില്ല.

മലബാറി സെലക്ഷൻ ആടുകളേയും ബിനോയി വളർത്തുന്നുണ്ട്. പ്രസവിച്ച് ഒരു വർഷവും കഴിഞ്ഞും ഒരു ലിറ്ററിൽ അധികം പാൽ കിട്ടുന്നവ. തീറ്റ ചെലവും പരിപാലന ചെലവും നോക്കിയാൽ ഒരുപക്ഷേ, കറവപ്പശുവിനെക്കാളും ലാഭകരമാണ് ആടുകൾ.



സമ്മിശ്ര കൃഷിയിൽ തേനീച്ചകൾക്ക് വലിയ സ്ഥാനമുണ്ട്. അതുമനസിലാക്കി ബിനോയ് അൻപത് വൻ തേനീച്ച കോളനികളും ഇരുപത് ചെറു തേനീച്ച കോളനികളും സംരക്ഷിക്കുന്നു. വൻതേൻ കിലോ 350 രൂപയ്ക്കും ചെറുതേൻ 2500 രൂപയ്ക്കുമാണ് വിൽക്കുന്നത്. കുളങ്ങളിൽ തിലാപ്പിയ ഇനം മീനുകളെയും വളർത്തുന്നു.

പാട്ടത്തിനെടുത്ത ഒന്നര ഏക്കർ ഭൂമിയിൽ മരച്ചീനിയും വാഴയും സമൃദ്ധമായി വളരുന്നു. കൃത്യമായ പരിചരണമുറകൾ പാലിക്കുന്നതിനാൽ മികച്ച വിളവാണ് പ്രതീക്ഷിക്കുന്നത്. ഇവയ്ക്ക് ഇടവിളയായി ചെയ്തിട്ടുള്ള കുറ്റിപ്പയറിൽ നിന്നു പ്രതീക്ഷിക്കാത്ത അധിക വരുമാനമാണ് കിട്ടുന്നത്.

ഒരു കുഴിയിൽ രണ്ട് റബർ തൈകൾ വയ്ക്കുന്ന രീതിയും ബിനോയ് പരീക്ഷിച്ചിരുന്നു. ഇവയ്ക്ക് കാറ്റുപിടുത്തം കുറവായിരിക്കും. ടാപ്പ് ചെയ്യുന്നതിനും പരിചരണം നൽകുന്നതിനും കൂടുതൽ സൗകര്യവുമുണ്ട്. വിളവിലും കുറവില്ലെന്നാണ് ബിനോയ് പറയുന്നത്.



കുടുംബത്തെ ഒപ്പം കൂട്ടിയാണ് ബിനോയിയുടെ കൃഷി. 82 വയസുള്ള അമ്മ കുഞ്ഞമ്മയും ഭാര്യ ലിസിയും മക്കളായ മേഘ, സാന്ദ്ര, ജോനാഥ് എന്നിവരും കൃഷിപ്പണികളിൽ സജീവം.

തെങ്ങുകയറ്റം, കൊക്കോ, റബർ തുടങ്ങിയവയുടെ ബഡിംഗ്, പശു പരിപാലനം, തേനീച്ച കോളനികളുടെ സംരക്ഷണം, വിളകളുടെ സംസ്കരണം, മഞ്ഞൾപൊടിയും കൂവപ്പൊടിയും തയാറാക്കൽ, വിപണനത്തിനുള്ള വിത്ത് ഇഞ്ചി, മഞ്ഞൾ, മറ്റു കിഴങ്ങ് വിളകൾ തുടങ്ങിയവയുടെ ഒരുക്കൽ തുടങ്ങിയവയെല്ലാം കുടുംബംഗങ്ങൾ ഒരുമിച്ചാണ് ചെയ്യുന്നത്.

ഫോണ്‍ : 94962 25511, 0482 222 5511