അതിമാരകം ആടുവസന്ത
അതിമാരകം ആടുവസന്ത
Monday, April 8, 2024 4:31 PM IST
ഡോ. എം. മുഹമ്മദ് ആസിഫ്
ആടുകളിലെ പ്ലേഗ് എന്നറിയപ്പെടുന്ന മാരക സാംക്രമിക വൈറസ് രോഗമാണ് ആടുവസന്ത. പാരമിക്സോ എന്ന വൈറസ് കുടുംബത്തിലെ മോർബില്ലി എന്നയിനം വൈറസുകളാണ് രോഗത്തിനു കാരണം. പിപിആർ അഥവാ പെസ്റ്റ് ഡെ പെറ്റിറ്റ്സ് റുമിനന്‍റ്സ് എന്നാണ് ഈ രോഗത്തെ ശാസ്ത്രീയമായി വിളിക്കുന്നത്.

കേരളത്തിൽ മാർച്ച് മാസത്തിൽ വടക്കൻ ജില്ലകളിലും ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലും ആടുകളിൽ പിപിആർ രോഗവ്യാപനത്തിന് ഉയർന്ന സാധ്യതയുണ്ടെന്ന് ദേശീയ വെറ്ററിനറി എപ്പിഡെമിയോളജി ഇൻസ്റ്റിറ്റ്യൂട്ട് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ കീഴിലുള്ള ജന്തുരോഗ ജാഗ്രതാസംവിധാനമായ നാഡ്രസ് ആണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. ചെമ്മരിയാടുകളേക്കാൾ മറ്റ് ആടുകൾക്കാണ് രോഗസാധ്യത കൂടുതൽ.

ഏത് ഇനത്തിലും പ്രായത്തിലുമുള്ള ആടുകളെയും രോഗം ബാധിക്കാമെങ്കിലും നാല് മാസത്തിനും രണ്ട് വയസിനും ഇടയിലുള്ളവയിലാണു രോഗസാധ്യതയും മരണനിരക്കും കൂടുതലായി കണ്ടുവരുന്നത്.

വൈറസ് ബാധയേറ്റാൽ രോഗലക്ഷണങ്ങൾ അതിതീവ്രമായി പ്രകടിപ്പിക്കുമെന്നു മാത്രമല്ല മരണനിരക്ക് 85 മുതൽ 90 ശതമാനം വരെ ഉയർന്നു നിൽക്കുകയും ചെയ്യും. വൈറസ് രോഗമായതിനാൽ ചികിത്സ അത്ര ഫലപ്രദമല്ല താനും.

കേരളത്തിൽ 2003-ലാണ് പിപിആർ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. തുടർന്നുള്ള വർഷങ്ങളിലും സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഈ രോഗം കണ്ടെത്തുകയും ചെയ്തു.

മതിയായ സുരക്ഷാനടപടികൾ സ്വീകരിക്കാതെ അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള രോഗവാഹകരായ ആടുകളുടെ ഇറക്കുമതിയാണ് കേരളത്തിൽ രോഗം വ്യാപകമാവുന്നതിന്‍റെ മുഖ്യകാരണം.

ആടുകൾക്കു കൃത്യമായി പ്രതിരോധ കുത്തിവയ്പ് എടുക്കുന്നതിൽ കർഷകർക്കുള്ള വിമുഖതയും രോഗവ്യാപനത്തിനു വഴിയൊരുക്കുന്നു.

ലക്ഷണങ്ങൾ

രോഗം ബാധിച്ച ആടുകൾ വിസർജ്യങ്ങളിലൂടെയും കണ്ണിൽ നിന്നും മൂക്കിൽ നിന്നുമുള്ള സ്രവങ്ങളിലൂടെയുമാണു രോഗാണുക്കളെ പുറന്തള്ളുന്നത്. രോഗബാധയേറ്റ ആടുകളുമായുള്ള നേരിട്ടുള്ള സന്പർക്കത്തിലൂടേയും രോഗാണുബാധിതമായ തീറ്റ, കുടിവെള്ളം, ഫാം ഉപകരണങ്ങൾ എന്നിവ വഴി പരോക്ഷമായും രോഗവ്യാപനം നടക്കും.

രോഗബാധയേറ്റ ആടുകൾ ചുമയ്ക്കുന്പോഴും തുമ്മുന്പോഴും പുറത്തുവരുന്ന ചെറു സ്രവ കണികകൾ വഴി വായുവിലൂടെയും രോഗം എളുപ്പത്തിൽ വ്യാപിക്കും. രോഗാണുക്കൾ ശരീരത്തിൽ പ്രവേശിച്ച് ഒരാഴ്ചക്കകം ആടുകൾ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചു തുടങ്ങും.

കടുത്ത പനി, ചുമ, തീറ്റയോടുള്ള മടുപ്പ്, കണ്ണിൽ നിന്നും മൂക്കിൽ നിന്നും സ്രവമൊലിക്കൽ എന്നിവയെല്ലാമാണ് ആടുവസന്തയുടെ പ്രാരംഭ ലക്ഷണങ്ങൾ.

വൈറസുകൾ ദഹനേന്ദ്രിയവ്യൂഹത്തെയും ശ്വസനനാളിയേയും ശ്വാസകോശത്തെയും ഗുരുതരമായി ബാധിക്കുന്നതോടെ രക്തവും കഫവും കലർന്ന വയറിളക്കം, ശ്വസനതടസം, മൂക്കിൽ നിന്ന് കട്ടിയായി സ്രവം, ഉച്ഛ്വാസ വായുവിനു ദുർഗന്ധം തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമാവും.

വായ്ക്കകത്തും പുറത്തും വ്രണങ്ങൾ പ്രത്യക്ഷപ്പെടുകയും കണ്ണുകൾ ചുവന്ന് പഴുക്കുകയും ചെയ്യും. ഗർഭിണി ആടുകളുടെ ഗർഭം അലസാനുമിടയുണ്ട്. ശരീരത്തിന്‍റെ സ്വാഭാവിക രോഗപ്രതിരോധശേഷി കുറയുന്നതിനാൽ പാർശ്വാണു ബാധകൾക്കും സാധ്യതയുണ്ട്.

ശ്വസനതടസവും ന്യുമോണിയയും വയറിളക്കവും നിർജലീകരണവും മൂർച്ഛിച്ചാണ് ആടുകളുടെ മരണം സംഭവിക്കുന്നത്.



പ്രതിരോധമാർഗങ്ങൾ

സംസ്ഥാന മൃഗസംരക്ഷണവകുപ്പ് ആടുവസന്ത നിർമാർജനപദ്ധതിയുടെ കീഴിൽ ഉത്പാദിപ്പിച്ച് മൃഗാശുപത്രികൾ വഴിയും തിരുവനന്തപുരം പാലോടുള്ള സ്റ്റേറ്റ് വെറ്ററിനറി ബയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നു നേരിട്ടും കർഷകർക്ക് സൗജന്യമായി ലഭ്യമാക്കുന്ന പിപിആർ സെൽകൾച്ചർ വാക്സിൻ ആടുവസന്ത പ്രതിരോധിക്കാൻ ഏറെ ഫലപ്രദമാണ്.


കൂടാതെ ഇന്ത്യൻ ഇമ്യൂണോളജിക്കൽ, ഹെസ്റ്റർ ബയോസയൻസസ് തുടങ്ങിയ സ്ഥാപനങ്ങൾ ഉത്പാദിപ്പിക്കുന്ന പിപിആർ വാക്സിനും വിപണിയിൽ ലഭ്യമാണ്. ആടുകൾക്ക് നാലുമാസം പ്രായമെത്തുന്പോൾ പിപിആർ തടയാനുള്ള വാക്സിൻ നൽകാം.

വാക്സിൻ ലായകവുമായി ലയിപ്പിച്ച ശേഷം 1 മില്ലി വീതം വാക്സിൻ കഴുത്തിന് മധ്യഭാഗത്തതായി ത്വക്കിനടിയിൽ കുത്തിവയ്ക്കുന്നതാണു രീതി. നാലാഴ്ചകൾക്ക് ശേഷം സാധാരണ നൽകാറുള്ള ബൂസ്റ്റർ ഡോസ് പിപിആർ വാക്സിന് ആവശ്യമില്ല. പരമാവധി മൂന്ന് വർഷം വരെ പിപിആർ വൈറസിനെ പ്രതിരോധിക്കാനുള്ള ശേഷി ആടുകൾക്ക് നൽകാൻ ഒറ്റ ഡോസ് വാക്സിന് കഴിയും.

നമ്മുടെ നാട്ടിൽ ഈ രോഗം ഏറ്റവും വ്യാപകമായ രീതിയിൽ കണ്ടുവരുന്ന സാഹചര്യത്തിൽ ഫാമിൽ പ്രജനനത്തിന് ഉപയോഗിക്കുന്ന മാതൃപിതൃശേഖരത്തിൽ ഉൾപ്പെട്ട (പേരന്‍റസ്റ്റോക്ക്) ആടുകൾക്ക് വാക്സിന്‍റെ പരമാവധി പ്രതിരോധ കാലാവധി പൂർത്തിയാവുന്നതിന് മുന്പു തന്നെ വാക്സിൻ ആവർത്തിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

വാക്സിൻ നൽകുന്നതിനു മുന്പ് ആടുകളെ വിരയിളക്കേണ്ടതുണ്ട്. നിർമാണം മുതൽ ഫാമുകളിൽ എത്തിച്ചു കുത്തിവയ്ക്കുന്നതു വരെ വാക്സിന്‍റെ തണുപ്പ് മാറാതെയും ശീതശൃംഖല മുറിയാതെയും ശ്രദ്ധിക്കേണ്ടതു പ്രധാനമാണ്.

ഒരു വാക്സിൻ മിശ്രിതം ഉപയോഗിച്ചു തുടങ്ങിയാൽ രണ്ടു മണിക്കൂറിനുള്ളിൽ വാക്സിനേഷൻ പൂർത്തിയാക്കണം. മുതിർന്ന ആടുകൾക്ക് പ്രജനനനത്തിന് മുന്പായി വാക്സിനേഷൻ പൂർത്തിയാക്കുന്നതാണ് അഭികാമ്യം.

ഗർഭിണി ആടുകൾക്ക് പി.പി.ആർ. വാക്സിൻ നൽകുന്നതിനു കുഴപ്പമില്ലെങ്കിലും നാലും അഞ്ചും മാസം ഗർഭിണികളായ, പ്രസവം ഏറെ അടുത്ത ആടുകളെ പി.പി.ആർ. വാക്സിൻ നൽകുന്നതിൽ നിന്ന് ഒഴിവാക്കാം.

വാക്സിനിൽ അടങ്ങിയിരിക്കുന്നത് വീര്യം കുറഞ്ഞതും ജീവനുള്ളതുമായ വൈറസുകൾ ആയതിനാൽ വാക്സിൻ കൈകാര്യം ചെയ്യുന്പോൾ പ്രത്യേകം ശ്രദ്ധ വേണം. ഉപയോഗശേഷം ബാക്കി വരുന്ന വാക്സിൻ, കുത്തിവയ്പ് സാമഗ്രികൾ ഉൾപ്പെടെ മണ്ണിൽ കുഴിച്ചുമൂടുകയോ കത്തിച്ചുകളയുകയോ വേണം.

ജൈവസുരക്ഷാ മാർഗങ്ങൾ

വാക്സിനേഷൻ നൽകുന്നതിനൊപ്പം ആടുകളിൽ രോഗപ്രതിരോധത്തിനായി സ്വീകരിക്കേണ്ട ജൈവസുരക്ഷാനടപടികളൂം ഏറെയുണ്ട്. പിപിആർ രോഗം സംശയിക്കുന്ന ആടുകളെ പ്രത്യേകം മാറ്റിപ്പാർപ്പിച്ചു ചികിത്സകൾ നൽകണം. രോഗബാധ കണ്ടെത്തിയ പ്രദേശത്തു നിന്ന് ആടുകളെ വാങ്ങുന്നതും തീറ്റ ശേഖരിക്കുന്നതും താത്കലികമായി ഒഴിവാക്കണം.

പുതിയ ആടുകളെ കൊണ്ടുവരുന്പോൾ മറ്റ് ആടുകൾക്കൊപ്പം ചേർക്കാതെ മൂന്നാഴ്ച പ്രത്യേകം മാറ്റിപ്പാർപ്പിച്ച് ക്വാറന്‍റെെൻ പരിചരണം നൽകണം. രോഗബാധയില്ലെന്ന് ഉറപ്പാക്കിയശേഷം മാത്രം മറ്റ് ആടുകൾക്കൊപ്പം ചേർക്കുക.

പുതുതായി കൊണ്ടുവരുന്ന മുട്ടനാടുകളെ ക്വാറന്‍റെെൻ നിരീക്ഷണ കാലയളവിൽ പ്രജനനാവശ്യത്തിന് ഉപയോഗിക്കുന്നത് ഒഴിവാക്കണം. പ്രജനനാവശ്യത്തിനായി ഫാമുകളിലേക്ക് ആടുകളെ കൊണ്ടുവരുന്പോഴും മറ്റ് ഫാമുകളിലേക്കു കൊണ്ടുപോകുന്പോഴും രോഗബാധയില്ലെന്നുറപ്പാക്കാൻ ശ്രദ്ധിക്കണം.

വളർത്താനുള്ള ആടുകളെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഫാമുകളിൽ നിന്നോ കർഷകരിൽ നിന്നോ വാങ്ങുന്നതാണ് അഭികാമ്യം. ആരോഗ്യത്തെ പറ്റിയും എടുത്ത പ്രതിരോധകുത്തിവയ്പുകളെ പറ്റിയുമുള്ള മതിയായ വിവരങ്ങൾ ലഭ്യമല്ലാത്ത ആടുകളെ വാങ്ങുന്നതു പരമാവധി ഒഴിവാക്കണം.

ഫാമുകളിൽ അനാവശ്യ സന്ദർശകരെയും വാഹനങ്ങളും നിയന്ത്രിക്കണം. ആടുകൾക്ക് അസ്വാഭാവിക മരണം സംഭവിച്ചാൽ വെറ്ററിനറി ഡോക്ടറുടെ സഹായത്തോടെ പോസ്റ്റ്മോർട്ടം നടത്തി മരണകാരണം കണ്ടെത്തുകയും വേണം.

ഫോണ്‍: 94951 87522