കാട്ടാനകളെ തുരത്താൻ തേനീച്ച
കാട്ടാനകളെ തുരത്താൻ തേനീച്ച
Tuesday, April 16, 2024 11:30 AM IST
കാട്ടാനകൾ കൂട്ടത്തോടെ കൃഷിയിടങ്ങളിൽ ഇറങ്ങിയാൽ ഉണ്ടാകുന്ന നഷ്ടം എത്രയെന്ന് മലയാളികൾക്ക് ആരും പറഞ്ഞു കൊടുക്കേണ്ടതില്ല. മലയോര മേഖലകളിൽ അതു നിത്യസംഭവമാണ്.

നട്ടു പിടിപ്പിച്ചതൊക്കെ ചവിട്ടി മെതിച്ച്, മനുഷ്യ ജീവനുപോലും ഭീഷണി ഉയർത്തി അലറി വിളിക്കുന്ന ആനകൾ എന്നും കർഷകരുടെ പേടി സ്വപ്നമാണ്. സൗരോർജ വേലികൾക്കോ കിടങ്ങുകൾക്കോ ആനകളെ ഫലപ്രദമായി തടയാൻ കഴിയുന്നുമില്ല.

അവിടെയാണ് തേനീച്ചകൾ ഒരുക്കുന്ന ജൈവ നിയന്ത്രണം ഫലപ്രദമാകുന്നത്. ആഫ്രിക്കൻ രാജ്യങ്ങളിലാണ് ആദ്യമായി ഈ മാർഗം പരീക്ഷിച്ചത്. അതിനു നേതൃത്വം നൽകിയതാകട്ടെ സേവ് എലിഫന്‍റ് ഓർഗനൈസേഷനിലെ ഡോ. ലൂസി കിംഗും.

ആഫ്രിക്കയിലെത്തിയ ഡോ. ലൂസി ചില മരങ്ങളുടെ സമീപത്തുകൂടി ആനകൾ സഞ്ചരിക്കാത്തത് ശ്രദ്ധിച്ചു. തേനീച്ചകൾ കൂടുവച്ച മരങ്ങൾ ആയതിനാലാണ് അതെന്ന് അവർ മനസിലാക്കി. തേനീച്ചകളുടെ കുത്തും മൂളലും ആനകൾക്ക് അസഹനീയമാണ്.


ഇതു കണക്കുകൂട്ടി തേനീച്ചപെട്ടികൾ ആനകളുടെ പതിവ് സഞ്ചാരവഴികളിൽ സ്ഥാപിച്ചതോടെ ആനകളുടെ വരവ് കുറഞ്ഞെന്നു മാത്രമല്ല, തേനെടുക്കുന്നതു വഴി നാട്ടുകാർക്ക് പുതിയൊരു വരുമാനമാർഗവുമായി.

നിശ്ചിത അകലത്തിൽ ആനത്താരകളിൽ സ്ഥാപിക്കുന്ന തേനീച്ചക്കൂടുകൾ നൂൽക്കന്പികൊണ്ട് ബന്ധിപ്പിച്ചാണ് വേലിയൊരുക്കുന്നത്. ആനകൾ കന്പിയിൽ തട്ടുന്പോൾ കൂട്ടിലുള്ള തേനീച്ചകൾ ഇളകി പുറത്തുവരികയും ആനയുടെ തുന്പിക്കൈകളിൽ കുത്തുകയും ചെയ്യും. തേനീച്ചയുടെ മൂളലും കുത്തിന്‍റെ വേദനയും സഹിക്കാനാവാതെ അവ തിരിഞ്ഞോടും.