നേന്ത്രവാഴ കൃഷിയിൽ ജോണിക്ക് പട്ടാളച്ചിട്ട
നേന്ത്രവാഴ കൃഷിയിൽ ജോണിക്ക് പട്ടാളച്ചിട്ട
Saturday, April 6, 2024 2:10 PM IST
ബിജു പാരിക്കപ്പള്ളി
ഏറെക്കാലം പ്രവാസിയും പിന്നീട് യുഎൻ സമാധാന സേനയിൽ ഫോർവേഡ് ഓപ്പറേറ്റിംഗ് ബേസിൽ അഞ്ചുവർഷത്തോളം സേവനം അനുഷ്ഠിക്കുകയും ചെയ്തശേഷം നേന്ത്രവാഴകൃഷിയിലേക്കിറങ്ങിയ കണ്ണൂർ ഇരിട്ടി മാടത്തിൽ സ്വദേശി ജോണി യോയാക്ക് പരുത്തിവയലിന് കൃഷിയിലും പട്ടാളച്ചിട്ട തന്നെ.

എട്ടു വർഷമായി ഇരിട്ടിയിലും പ്രാന്തപ്രദേശങ്ങളിലുമായി സ്ഥലം പാട്ടത്തിനെടുത്ത് നേന്ത്രവാഴ മാത്രം കൃഷി ചെയ്യുന്ന ജോണിക്ക് കൃഷി ജീവിത ഉപാധി മാത്രമല്ല, വികാരം കൂടിയാണ്. ബഹറിനിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്പോഴാണ് യു.എൻ. രക്ഷാസേനയിൽ ചേർന്നത്.

തുടർന്ന് അഫ്ഗാനിസ്ഥാൻ, ബഹറിൻ, കുവൈറ്റ്, യുഎഇ തുടങ്ങിയ രാജ്യങ്ങളിൽ അഞ്ചു വർഷം സേവനം ചെയ്തു. തികഞ്ഞ കർഷകനായ പിതാവിനെക്കണ്ടു വളർന്ന ജോണിക്കു ചെറുപ്പം മുതലേ കൃഷിയോട് ചെറുതല്ലാത്ത താത്പര്യമുണ്ടായിരുന്നു. കൃഷി ചെയ്യണമെന്ന ആഗ്രഹത്തോടെയാണു നാട്ടിൽ തിരിച്ചെത്തിയത്.

കർഷകനും സുഹൃത്തുമായ കൊട്ടിയൂർ ഷാജിയുടെ പ്രോത്സാഹനം കൂടി ലഭിച്ചതോടെ വാഴ കൃഷിയിലേക്കു തിരിയുകയായിരുന്നു. ലാഭനഷ്ടങ്ങളുടെ കണക്കെടുപ്പിനേക്കാൾ കൃഷിയോടുള്ള അടങ്ങാത്ത അഭിനിവേശമാണ് ജോണിയെ കൃഷിയിൽ പിടിച്ചു നിറുത്തുന്നത്.

എല്ലാറ്റിനും ജോണി മാത്രം

കൃഷിയിടത്തിൽ തൊഴിലാളിയും മുതലാളിയും ജോണി തന്നെയാണെങ്കിലും കൂട്ടിന് ഒരു സഹായിയുണ്ട്. രണ്ടു സ്ഥലങ്ങളിലായി പാട്ടത്തിന് എടുത്ത സ്ഥലത്താണു കൃഷി. ആറേക്കറിലെ 3800 വാഴകളുടെ വിളവെടുപ്പ് ആരംഭിച്ചു.

വേറെ ഒന്നര ഏക്കർ തോട്ടത്തിൽ മൂന്നു മാസം പ്രായമായ 1000 വാഴയുണ്ട്. സീസണ്‍ നോക്കി കൃഷി ചെയ്യാത്ത ജോണി, ഓഫ് സീസണ്‍ കൃഷിയാണ് ലാഭകരമെന്ന് വെളിപ്പെടുത്തി.

ഒരു വാഴക്ക് 25 രൂപ നിരക്കിലാണു പാട്ടം. ആറ്റുനേന്ത്രയും നാട്ടു നേന്ത്രയുമാണു കൃഷി ചെയ്തിരിക്കുന്നത്. ആറ്റുനേന്ത്ര ഒരു കുലയ്ക്ക് ശരാശരി 15-20 കിലോ തൂക്കമുണ്ടാകും. നാട്ടുനേന്ത്രയാണെങ്കിൽ 8- 10 കിലോയും.

ആറാം മാസത്തിൽ കുലച്ച് ഒന്പതാം മാസത്തിൽ വിളവെടുക്കുന്നതും ഒന്പതാം മാസത്തിൽ കുലച്ച് 12-ാം മാസത്തിൽ വിളവെടുക്കുന്നതുമായ രണ്ടിനം വാഴകളാണ് ജോണിക്കുള്ളത്.



കൃഷി രീതി

യന്ത്രങ്ങളുടെ സഹായത്തോടെയാണ് വാഴ നടീൽ ഉൾപ്പെടെയുള്ള ജോലികൾ ജോണി ചെയ്യുന്നത്. ഒന്നര അടി ആഴത്തിലും വീതിയിലും ചാലുകീറിയശേഷം കുഴി എടുത്താണ് വാഴ നടുന്നത്. ചാലുകളിലൂടെയാണ് ജലസേചനവും വളം നൽകലും.

ചാലുകീറുന്നതു മൂലം മണ്ണിന്‍റെ ഈർപ്പം നഷ്ടമാകില്ലെന്നു മാത്രമല്ല, മഴക്കാലത്ത് വെള്ളം കെട്ടി നിൽക്കാതെ തിരിച്ചുവിടുകയും ചെയ്യാം. വാഴ മുളച്ച് ഇല വന്ന് തുടങ്ങുന്പോൾ തോട്ടം നിറയെ പയർ വിതയ്ക്കും. പയറിന് ഇല വന്നുകഴിയുന്പോൾ വെട്ടി വാഴയ്ക്ക് വളമായി നൽകും.


ഇതുവഴി നൈട്രജൻ ആവശ്യത്തിനു ലഭിക്കുമെന്നു ജോണി ചൂണ്ടിക്കാട്ടി. വാഴയുടെ അരോഗ്യവും വേരുകളുടെ ബലവും വർധിക്കാൻ ഇതു സഹായകമാണ്. ചാലു കീറി കൃഷി ചെയ്യുന്നതുമൂലം വാഴയുടെ ഉയരം കുറയുകയൂം കാറ്റു മൂലമുണ്ടാകുന്ന കൃഷി നാശം കുറയുകയും ചെയ്യും.

ജൈവവളം മാത്രം

വാഴയ്ക്ക് ജൈവ വളം മാത്രം ഉപയോഗിക്കുന്ന ജോണി, ചാണക വെള്ളവും പിണ്ണാക്കും ചേർത്ത് പുളിപ്പിച്ച ലായിനിയാണു പ്രധാന വളമായി നൽകുന്നത്.15 ദിവസത്തിൽ ഒരിക്കലാണ് വളപ്രയോഗം. കീടനാശിനി തീരെയില്ല. വാഴത്തോട്ടത്തിൽ ഇടവിളയായി ചെയ്യുന്ന തേനീച്ച കൃഷിയാണ് അതിനു തെളിവ്.

സ്വന്തം തോട്ടത്തിലെ തെരഞ്ഞെടുത്ത വിത്തുകളാണ് തുടർകൃഷിക്ക് ഉപയോഗിക്കുന്നത്. സൂചി കന്നുകളാണ് (വിത്തുകൾ) നടാൻ ഉത്തമമെന്നു ജോണി പറഞ്ഞു. ഒന്നിന് 20 രൂപ നിരക്കിൽ ആവശ്യക്കാർക്കു അദ്ദേഹം വിത്ത് നൽകുന്നുണ്ട്.

തോട്ടത്തിൽ എത്തി അവ തെരഞ്ഞെടുക്കാനും കഴിയും. ട്രീറ്റ്മെന്‍റ് നടത്തിയ വാഴ വിത്തുകളും ലഭ്യമാണ്. വില അല്പം കൂടുതലാണെന്നു മാത്രം.



പ്രതിസന്ധികൾ

തൊഴിലാളികളുടെ ലഭ്യതക്കുറവും ഉയർന്ന കൂലിയുമാണ് കാർഷിക രംഗത്തെ പ്രധാന വെല്ലുവിളി. കാലാവസ്ഥ വ്യതിയാനവും പ്രകൃതി ക്ഷോഭവും വലിയ ഭീഷണിയാണ്. ഉത്പന്നങ്ങളുടെ വിലക്കുറവും വളവും മറ്റ് അനുബന്ധ വസ്തുക്കളുടെ വിലക്കയറ്റവും കർഷകനെ പ്രതിസന്ധിയിലാക്കുന്നു.

ഇതെല്ലാം അതിജീവിച്ചാലും വില്പന നടത്താനുള്ള മാർക്കറ്റ് കണ്ടെത്താൻ സാധാരണ കർഷകർ ഏറെ ബുദ്ധിമുട്ടുണ്ടെന്നു ജോണി ചൂണ്ടിക്കാട്ടി. ഇൻഷുറൻ ചെയ്ത വാഴക്ക് നാശം സംഭവിച്ചാൽ കുലച്ചതിന് 300 രൂപയും അല്ലാത്തതിനു 150 രൂപയുമാണ് നഷ്ടപരിഹാരം.

ഇതിന് പുറമെ കൃഷി ഭവൻ വഴി 100 രൂപയും ലഭിക്കും. എന്നാൽ, നഷ്ടപരിഹാരത്തുക ലഭിക്കുന്പോഴേക്കും അതിന്‍റെ രണ്ടിരട്ടി തുക പലിശ ഇനത്തിൽ ബാങ്കിൽ അടക്കേണ്ട ഗതികേടിലാണ് കർഷകരെന്ന് ജോണി പറഞ്ഞു.

കൃഷികൊണ്ട് കാര്യമായ സാന്പത്തിക നേട്ടമില്ലെങ്കിലും തോട്ടത്തിലൂടെ നടന്നാൽ മനസിനും ശരീരത്തിനും ലഭിക്കുന്ന സുഖം എത്രയെന്നു പറഞ്ഞറിയിക്കാനാവില്ലെന്നു ജോണി ചൂണ്ടിക്കാട്ടി. നേർരേഖയിൽ നിരതെറ്റാതെ പട്ടാള ചിട്ടയിൽ അച്ചടക്കത്തോടെ വളരുന്ന ജോണിയുടെ വാഴത്തോട്ടം കാഴ്ചയ്ക്കും മനോഹരമാണ്.

കച്ചവടക്കാർക്ക് ആവശ്യമുള്ളത്ര കുലകൾ നൽകാൻ കഴിയുന്നതുകൊണ്ട് വില്പന ജോണിക്ക് പ്രശ്നമല്ല. അവർ സ്ഥലത്തെത്തി കുലകൾ വാങ്ങി പോകുകയാണ് പതിവ്. നാടൻ കുലകൾക്ക് നല്ല ഡിമാൻഡുണ്ട്. ഭാര്യ: വിനു ബ്യുട്ടി പാർലർ നടത്തുന്നു. മക്കൾ :വിദ്യാർഥികളായ ഈവ്ലിൻ, ഇവാന.

ഫോണ്‍ : 94977 25820.