33 വർഷം പിന്നിട്ട ഉദ്യാന പരിപാലനം
33 വർഷം പിന്നിട്ട ഉദ്യാന പരിപാലനം
Monday, March 18, 2024 4:58 PM IST
ജോസഫ് കുന്പുക്കൻ
മാതാവ് പരിപാലിച്ചു വളർത്തിയ പൂന്തോട്ടം കണ്ടാണു ഷീല വളർന്നത്. ആ ഉദ്യാനത്തിൽ വിരിഞ്ഞിരുന്ന പൂക്കളുടെ സൗരഭ്യം ഇന്നും ഷീലയുടെ ഓർമയിലുണ്ട്. കേവലം കൗതുകത്തിനപ്പുറം കുടുംബത്തിന്‍റെ വരുമാന മാർഗം കൂടിയായിരുന്നു അത്.

പൂന്തോട്ടത്തിൽ വരിഞ്ഞിരുന്ന പിച്ചിപ്പൂവ് വിറ്റാണ് ഷീലയ്ക്ക് സ്കൂളിൽ ഫീസ് കൊടുത്തിരുന്നത്. അതുകൊണ്ടുതന്നെ കൊല്ലം ജില്ലയിലെ ചവറ തെക്കും ഭാഗത്തുള്ള മംഗലത്തു വിളയിൽ വീട്ടിലേക്കു വിവാഹിതയായി എത്തിയപ്പോഴും ഷീല പൂന്തോട്ടവും പൂക്കളും മറന്നില്ല.


അങ്ങനെ ചെറുപ്പത്തിൽ മുതൽ ആരംഭിച്ച ഉദ്യാനപരിപാലനം 33 വർഷങ്ങൾ കഴിഞ്ഞും തെല്ലും മടുപ്പില്ലാതെ ഷീല ജോർജ് തുടരുകയാണ്. ആറുമാസം ബക്കറ്റിൽ ശേഖരിച്ചു വയ്ക്കുന്ന പച്ചക്കറി വേസ്റ്റാണ് പ്രധാന വളം.

ഇതിൽ ആവശ്യത്തിന് വെള്ളം കൂട്ടിചേർത്തു ചെടികൾക്ക് നൽകും. മറ്റു വളങ്ങളൊന്നും നൽകാറില്ല. ഭർത്താവ് ജോർജ് തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ ജോലി ചെയ്യുന്നു. രണ്ട് കുട്ടികളുണ്ട്.