ശ്രീനാരായണ കേന്ദ്രയിൽ പൂജയും ഭജനയും നടത്തി
ന്യൂഡൽഹി: ശ്രീനാരായണ കേന്ദ്രയിൽ പ്രതിമാസ പൂജയും ഭജനയും നടത്തി. കേന്ദ്രയുടെ ദ്വാരകയിലെ ആത്മീയ-സാംസ്‌കാരിക സമുച്ചയത്തിന്‍റെ ഗ്രൗണ്ട് ഫ്ലോറിലുള്ള ഡോ. ബാബുറാം മെമ്മോറിയൽ ഹാളിലെ ഗുരുദേവ സന്നിധിയിലാണ് കെ.എൻ. കുമാരനും കുടുംബവും സ്‌പോൺസർ ചെയ്‌ത ചടങ്ങുകൾ അരങ്ങേറിയത്. ദൈവദശകാലാപനത്തോടെയാണ് ഭജന ആരംഭിച്ചത്.

കേന്ദ്രയുടെ വനിതാ വിഭാഗത്തിലെ അംഗങ്ങളായ ശ്രീമതിമാർ, കുശല ബാലൻ, ആശ രവി, സജിനി രവി, അംബിക വിനുദാസ്, വാസന്തി ശശിധരൻ, ഗീത അനിൽ തുടങ്ങിയവരും വൈസ് പ്രസിഡന്‍റ് ഡോ. കെ. സുന്ദരേശൻ, ജനറൽ സെക്രട്ടറി എൻ. ജയദേവൻ, അഡീഷണൽ ജനറൽ സെക്രട്ടറി പത്തിയൂർ രവി, ട്രഷറർ സുരേന്ദ്രൻ ഗോപി, മാനേജിംഗ് കമ്മറ്റി അംഗങ്ങളായ വി.കെ. ബാലൻ, സി.കെ. ചന്ദ്രൻ, വി.എസ്. സുരേഷ്, ജയപ്രകാശ്, മുൻ കമ്മിറ്റി അംഗങ്ങളായ രാജേന്ദ്രൻ, തുളസീധരൻ, പ്രകാശ് മാധവൻ തുടങ്ങിയവർ പങ്കെടുത്തു.

തുടർന്ന് പ്രസാദ വിതരണവും ഉണ്ടായിരുന്നു. ലഘുഭക്ഷണത്തോടെ പരിപാടികൾ സമാപിച്ചു.