സുഡാനില്‍ കോണ്‍­വെന്‍റിന് നേരെ ബോംബാക്രമണം; മലയാളി വൈദികനും സന്യസ്തരും അത്ഭുതകരമായി രക്ഷപ്പെട്ടു
Friday, November 10, 2023 10:03 AM IST
ഖാര്‍ത്തൂം: വടക്ക് ­ കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ സു­ഡാ­നില്‍ സന്യാസ ഭവനത്തിന് നേരെ ബോംബാക്ര­മണം. ഡോട്ടേഴ്‌സ് ഓഫ് മേരി ഹെല്‍പ് ഓഫ് ക്രിസ്ത്യന്‍സ് (എഫ്.എം.എ) സന്യാസിനി സമൂഹത്തിന്‍റെ കോണ്‍­വെന്‍റിലാ­ണ് ബോം­ബ് പ­തി­ച്ച­ത്.

ഇ­വി­ടെ­യു­ണ്ടാ­യി­രു­ന്ന മലയാളി വൈദികനും സന്യസ്തരും അത്ഭുതകരമായി രക്ഷപ്പെ­ട്ടു. സുഡാന്‍റെ തലസ്ഥാനമായ ഖാര്‍­ത്തൂ­മില്‍ ക­ഴി­ഞ്ഞ വെ­ള്ളി­യാഴ്ച രാവിലെ­യാ­ണ് സം­ഭവം. സ്‌­ഫോ­ട­ന­ത്തില്‍ കോണ്‍­വന്‍റിലെ മൂ­ന്ന് മു­റി­കള്‍ ത­കര്‍ന്നു.

കോണ്‍വെന്‍റിൽ ഉണ്ടായി­രുന്ന അമ്മയ്ക്കും കുഞ്ഞിനും ഇ­വി­ടു­ത്തെ ഒ­രു അധ്യാപികയുടെ കാ­ലു­കള്‍ക്കും പരിക്കേറ്റിട്ടുണ്ട്. സ്‌­ഫോ­ട­ന­ത്തില്‍ ത­കര്‍­ന്ന വാ­തി­ലു­കള്‍ ദേഹ­ത്ത് പ­തി­ച്ച് ര­ണ്ട് സ­ന്യാ­സി­നി­മാര്‍ക്കും പ­രി­ക്കുണ്ട്.

നിരവധി അമ്മമാര്‍ക്കും കുട്ടികള്‍ക്കും, പ്രായമായവര്‍ക്കും, രോഗികള്‍ക്കും അഭയം നല്‍കിവരുന്ന കോണ്‍­വെന്‍റിന് നേ­രെ­യാ­ണ് ആ­ക്ര­മ­ണ­മു­ണ്ടാ­യ­ത്. ഇവര്‍ക്ക് സേവനവുമായി അഞ്ചു കന്യാസ്ത്രീകളും മലയാളി സലേഷ്യന്‍ വൈ­ദികനായ ഫാ. ജേക്കബ് തേലെക്കാടനുമാ­ണ് ഇ­വിടെ താമസിച്ചുക്കൊണ്ടിരിന്നത്.

ഒന്നാം നിലയുടെ വിവിധ ഭാഗങ്ങളില്‍ രണ്ട് സ്‌­ഫോടനങ്ങളാണ് ഉണ്ടായതെന്ന് ഫാ. ജേക്കബ് പ്ര­തി­ക­രിച്ചു. സ്‌­ഫോ­ട­ത്തില്‍ ത­കര്‍­ന്നു­കി­ട­ക്കു­ന്ന കെട്ടി­ട അ­വ­ശി­ഷ്ട­ങ്ങ­ളു­ടെ ദൃ­ശ്യ­ങ്ങളും പു­റ­ത്തു­വ­ന്നി­ട്ടുണ്ട്.

വിവിധ സൈനിക വിഭാഗങ്ങള്‍ക്കിടയിലെ ഭിന്നതകളെ തുടര്‍ന്നാണ് സുഡാനില്‍ ശക്തമായ ആഭ്യന്തര യുദ്ധം നടക്കുന്നത്. സായുധ പോരാട്ടങ്ങളില്‍ അയ്യായിരത്തോളം പേര്‍ ഇതിനോടകം തന്നെ കൊല്ലപ്പെടുകയും പന്ത്രണ്ടായിരത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ദശലക്ഷകണക്കിന് ആളുകളാണ് ഭവനരഹിതരായത്.

ഫാ. ജേക്കബ് നേരത്തേ ഖാര്‍ത്തൂമിലെ സെന്‍റ് ജോസഫ് വൊക്കേഷണല്‍ സെന്‍ററിന്‍റെ ചുമതല വഹിച്ചിരുന്നുവെങ്കിലും കനത്ത പോരാട്ടം നടക്കുന്ന പ്രദേശമായതിനാല്‍ സ്ഥാപനം അടച്ചുപൂട്ടുകയായിരുന്നു.