നാലു കുട്ടികളെ കൊലപ്പെടുത്തിയശേഷം പിതാവ് ആത്മഹത്യ ചെയ്തു
Wednesday, June 13, 2018 9:39 PM IST
ഫ്ളോറിഡ: നാലു കുട്ടികളെ വെടിവച്ചു കൊലപ്പെടുത്തിയശേഷം പിതാവ് ആത്മഹത്യ ചെയ്തു. പന്ത്രണ്ടും പത്തും ആറും ഒന്നും വയസുള്ള ഐറയ, ലില്ലിയ, എയ്ഡൻ, ഡോവ് എന്നീ നാലു കുട്ടികളെ വധിച്ചശേഷം പിതാവ് ആത്മഹത്യ ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസം നാലു കുട്ടികളെ വീട്ടിൽ ബന്ധികളാക്കിവച്ച് 24 മണിക്കൂർ പോലീസുമായി വിലപേശൽ നടത്തിയ ശേഷമാണ് കുട്ടികളെ വെടിവച്ചു കൊലപ്പെടുത്തിയത്. വെടിവച്ചശേഷം സ്വന്തംപിതാവായ ഗാരി ലിൻഡ്സെ സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്തു.

സംഭവത്തെക്കുറിച്ചുള്ള വിശദവിവരങ്ങൾ ജൂണ്‍ 12ന് പോലീസ് നടത്തിയ വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചു. ഇവർ താമസിക്കുന്ന വീട്ടിൽ ബഹളം നടക്കുന്നതറിഞ്ഞു ഓഫീസർ കെവിൻ വലൻഷ്യ അന്വേഷണത്തിനെത്തിയതായിരുന്നു. ഈ ഓഫിസർക്കും നേരെ ഗാരി വെടിയുതിർത്തു. ഗുരുതരമായി പരുക്കേറ്റ ഓഫിസറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതിനിടയിൽ എത്തിച്ചേർന്ന പൊലീസ് പ്രതിയെ കീഴടക്കാൻ മണിക്കൂറുകളോളം ശ്രമം നടത്തി. തിങ്കളാഴ്ച അകത്തു പ്രവേശിപ്പിച്ച പോലീസ് കണ്ടത് നാലു കുട്ടികളും മരിച്ചു കിടക്കുന്നതും പ്രതിയെന്നു സംശയിക്കുന്ന ഗാരി ക്ലോസറ്റിൽ വെടിയേറ്റ് മരിച്ചു കിടക്കുന്നതുമാണ്.

കുട്ടികളുടെ മാതാവുമായി ഗാരി ലിൻഡ്സെ വേർപിരിഞ്ഞ് കഴിയുകയായിരുന്നു. ഗാരി വീട്ടിൽ എത്തി വഴക്കാരംഭിച്ചതോടെ മാതാവ് അവിടെ നിന്നും ഓടി രക്ഷപ്പെട്ടു. ഗാരി ഇതിനുമുന്പും പല കേസുകളിലും പ്രതിയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ ഒർലാന്‍റൊ മേയർ ബഡി ഡയർ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ