ഫോമാ നാഷണല്‍ കമ്മിറ്റിയിലേക്ക് ജോര്‍ജുകുട്ടി തോമസ് പുല്ലാപ്പള്ളി മത്സരിക്കുന്നു
Saturday, March 30, 2024 11:13 AM IST
സണ്ണി നടുവിലേക്കുറ്റ്
ലോസ്ആഞ്ചലസ്: ലോസ്ആഞ്ചലസിലെ സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ നിറസാന്നിധ്യമായ ജോര്‍ജുകുട്ടി തോമസ് പുല്ലാപ്പള്ളില്‍ വെസ്റ്റേണ്‍ റീജിയണില്‍ നിന്ന് ഫോമയുടെ 2024-26 വര്‍ഷത്തെ നാഷണല്‍ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു.

കേരള അസോസിയേഷന്‍ ഓഫ് ലോസ്ആഞ്ചലസ് (കല) കമ്മിറ്റി ജോര്‍ജുകുട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചു. കാല്‍ നൂറ്റാണ്ടായി കല സംഘടനയുടെ വിവിധ കമ്മിറ്റികളില്‍ പ്രവര്‍ത്തിക്കുകയും നിലവില്‍ കമ്മിറ്റി അംഗവുമായ ജോര്‍ജുകുട്ടി ഫോമയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുതല്‍ക്കൂട്ടായിരിക്കുമെന്ന് എല്ലാവരും അഭിപ്രായപ്പെട്ടു.

സീറോമലബാര്‍ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത അമേരിക്കയുടെ ചെയര്‍മാനാണ്. ഗ്ലോബല്‍ കാത്തലിക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ്, പത്തു വര്‍ഷത്തോളമായി ഷിക്കാഗോ സീറോമലബാര്‍ രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം, അഞ്ചു വര്‍ഷമായി ലോസ് ആഞ്ചലസ് ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പ് ട്രഷറര്‍ എന്നീ സ്ഥാനങ്ങളും വഹിക്കുന്നുണ്ട്.

ഓറഞ്ച് സെന്‍റ് തോമസ് കാത്തലിക് പള്ളി ട്രസ്റ്റി, പാരീഷ് കൗണ്‍സില്‍ അംഗം, വിവിധ ധനശേഖരണ കമ്മിറ്റി കണ്‍വീനര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് തനതായ കഴിവുകള്‍ തെളിയിച്ചിട്ടുണ്ട്. ഒരുമ, ഐഇഎംഎ എന്നീ സംഘടനകളില്‍ അംഗത്വവുമുണ്ട്.

കേരള വിദ്യാർഥി കോണ്‍ഗ്രസിലൂടെ കോളജ് രാഷ്ട്രീയത്തിലും അദ്ദേഹം സജീവമായിരുന്നു. യൂണിയന്‍ സെക്രട്ടറിയും ആയിരുന്നു. കൈസര്‍ പെര്‍മനന്‍റ് ഹോസ്പിറ്റലില്‍ റേഡിയോളജി ടെക് ആയി ജോലി ചെയ്യുന്നു. കുടുംബ സമേതം ലോസ്ആഞ്ചലസിലെ സെറിറ്റോസില്‍ താമസം.

കോട്ടയം ജില്ലയിലെ കുറുപ്പുന്തറ സ്വദേശിയാണ്. അമേരിക്കയിലുടനീളം വലിയ ഒരു സുഹൃദ്ബന്ധത്തിന്‍റെ ഉടമയായ ജോര്‍ജുകുട്ടിയുടെ വിജയത്തിനായി എല്ലാവരുടേയും സഹകരണം അഭ്യര്‍ഥിക്കുന്നതായി കല സെക്രട്ടറി സണ്ണി നടുവിലേക്കുറ്റ് അറിയിച്ചു.