മലയാളം സൊസൈറ്റി സമ്മേളനത്തിൽ "സൈബർ അഡിക്ഷൻസ്" വിഷയത്തിൽ ചർച്ച നടത്തി
Thursday, March 15, 2018 10:48 PM IST
ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളം സൊസൈറ്റിയുടെ മാർച്ച്മാസ സമ്മേളനം 11 ഞായറാഴ്ച വൈകുന്നേരം നാലിന് കേരളാ ഹൗസിൽ സമ്മേളിച്ചു. ജെയിംസ് ചാക്കോ മുട്ടുങ്കൽ അവതരിപ്പിച്ച ’സാമൂഹ്യ മാധ്യമങ്ങളിലെ ചതിക്കുഴികളും സൈബർ അഡിക്ഷനും’ എന്ന ലേഖനവും കുരിയൻ മ്യാലിൽ എഴുതിയ ’ചിത്രശലഭങ്ങൾ കുന്പസാരിക്കുന്നു’ എന്ന നോവലിന്‍റെ ചർച്ചയുമായിരുന്നു പ്രധാന വിഷയങ്ങൾ.

ജോർജ് മണ്ണിക്കരോട്ട് അധ്യക്ഷത വഹിച്ച സമ്മേളനം ഈശ്വരപ്രാർത്ഥനയോടെ ആരംഭിച്ചു. അഡ്വ: ഡോ. മാത്യു വൈരമണ്‍ ആയിരുന്നു മോഡറേറ്റർ. അദ്ദേഹത്തിന്‍റെ ഹൃസ്വമായ ആമൂഖപ്രസംഗത്തിനുശേഷം ജെയിംസ് ചാക്കോ ’സാമൂഹ്യ മാധ്യമങ്ങളിലെ ചതിക്കുഴികളും സൈബർ അഡിക്ഷനും’ എന്ന വിഷയത്തെ ആസ്പദമാക്കി പ്രബന്ധം അവതരിപ്പിച്ചു. സാങ്കേതികവിദ്യയുടെ അത്ഭുതകരമായ വികസനം സമൂഹത്തിന് വളരെയധികം പ്രയോജനം പ്രദാനം ചെയ്യുന്നുണ്ടെങ്കിലും അതിന്‍റെ ദുരുപയോഗം ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്നുണ്ട്. ഇന്ന് മനുഷ്യന് മനുഷ്യനെ അറിയാനുള്ള സമയമില്ല. മറിച്ച് സൈബർ സങ്കേതങ്ങളിലാണ് ശ്രദ്ധ. ഇത് സമൂഹത്തിൽ ആപത്ക്കരമായ മാറ്റമാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ഈ പ്രവണതയ്ക്ക് വേണ്ട നിയന്ത്രണങ്ങളുണ്ടാകാണം. അത് കുടുംബങ്ങളിൽ തുടങ്ങി സർക്കാർ തലത്തിൽ രൂപപ്പെടണം; ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. അതോടൊപ്പം പ്രബന്ധം കൂടുതൽ മെച്ചപ്പെടുത്താനുള്ള നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ചർച്ചയിൽ പ്രതിഫലിക്കുകയും ചെയ്തു.

തുടർന്ന് ജി. പുത്തൻകുരിശിന്‍റെ ’മറക്കാനാവാത്തവർ’ എന്ന കവിത അദ്ദേഹം ശ്രുതി മധുരമായി ആലപിച്ചു. കേകവൃത്തത്തിൽ രചിച്ച കവിത തന്‍റെ മാതാവിന്‍റെ വിയോഗത്തെ അനുസ്മരിക്കുന്നതായിരുന്നു. മരണശേഷമായാലും അമ്മമാരുടെ സ്വാധീനം നമ്മിൽ എങ്ങനെ നിലനിൽക്കുന്നു എന്നതായിരുന്നു പ്രതിപാദ്യ വിഷയം.

കുരിയൻ മ്യാലിൽ എഴുതിയ ’ചിത്രശലഭങ്ങൾ കുന്പസാരിക്കുന്നു’ എന്ന നോവലിനെക്കുറിച്ചുള്ള അവലോകനവും ചർച്ചയുമായിരുന്നു അടുത്ത വിഷയം. എ.സി. ജോർജിന്‍റെ അവതരണത്തോടുകൂടി ചർച്ച ആരംഭിച്ചു. അദ്ദേഹം നോവലിന്‍റെ ഗുണദോഷങ്ങളെ വിലയിരുത്തി പ്രഭാഷണം നടത്തി. വടക്കെ മലബാറിൽ കുടിയേറിയ ക്രൈസ്തവ കുടുംബങ്ങളുടെ പശ്ചാത്തലത്തിലാണ് ഇതിവൃത്തം രൂപപ്പെടുത്തിയിട്ടുള്ളത്. അക്കാലത്തെ ഒരു പ്രണയവും അതിന്‍റെ പരിണാമവുമാണ് നോവലിന് ആധാരമായിട്ടുള്ള കഥാതന്തു.

ചർച്ചയിൽ പൊന്നു പിള്ള, എ.സി. ജോർജ്, ജോസഫ് പൊന്നോലി, നൈനാൻ മാത്തുള്ള, ദേവരാജ് കാരാവള്ളിൽ, മാത്യു വൈരമണ്‍, ടി. എൻ. ശാമുവൽ, തോമസ് തയ്യിൽ, ഷിജു ജോർജ്, സലിം അറയ്ക്കൽ, ജോണ്‍ കുന്തറ, ജെയിംസ് ചാക്കൊ മുട്ടുങ്കൽ, ടോം വിരിപ്പൻ, തോമസ് വർഗ്ഗീസ്, കുരിയൻ മ്യാലിൽ, ജോസഫ് തച്ചാറ, ഈശൊ ജേക്കബ്, റോഷൻ ഈശൊ, ടൈറ്റസ് ഈപ്പൻ, ജി. പുത്തൻകുരിശ്, ജോർജ് മണ്ണിക്കരോട്ട് എന്നിവർ പങ്കെടുത്തു.

മലയാളം സൊസൈറ്റിയെക്കുറിച്ച് വിവരങ്ങൾക്ക്:
മണ്ണിക്കരോട്ട് (പ്രസിഡന്‍റ്) 281 857 9221
ജോളി വില്ലി (വൈസ് പ്രസിഡന്‍റ്) 281 998 4917, പൊന്നുപിള്ള (വൈസ് പ്രസിഡന്‍റ്) 281 261 4950,
ജി. പുത്തൻകുരിശ് (സെക്രട്ടറി) 281 773 1217

റിപ്പോർട്ട്: ജോർജ് മണ്ണിക്കരോട്ട്