കരോൾ സംഘവും പെട്രോമാക്സും
വലിയതോവാളയിലെ കാപ്പിപ്പൂവിന്‍റെയും ചെന്പകപ്പൂവിന്‍റെയും പാലപ്പൂക്കളുടെയും ഗന്ധമുയരുന്ന ക്രിസ്മസ് രാത്രികളുടെ ഓർമകൾ, 1223ലെ ക്രിസ്മസ് രാത്രിയിൽ വിശുദ്ധ ഫ്രാൻസിസ് അസീസി ആദ്യമായി പുൽക്കൂട് നിർമിച്ചതിന്‍റെ ഓർമകൾ, 800 വർഷങ്ങൾക്കുമുന്പ് ആദ്യമായി ഉണ്ണിയേശുവിന്‍റെ രൂപം പുൽക്കൂട്ടിൽ കണ്ടതിന്‍റെ ഓർമകൾ...

എത്രയോ വർഷങ്ങൾ കടന്നുപോയി. അര നൂറ്റാണ്ടിലധികമായി ഓർമകളിൽ നിറഞ്ഞുനിൽക്കുന്ന ക്രിസ്മസ് ഇന്ന് ഒരു ഗൃഹാതുരത്വം സമ്മാനിക്കുന്നു. അര നൂറ്റാണ്ടുകാലത്തിനപ്പുറം നടന്ന ക്രിസ്മസ് ആഘോഷങ്ങളും ഇന്നത്തെ ആഘോഷങ്ങളുമൊക്കെ ഒരുണർത്തുപാട്ടുപോലെ സ്മൃതിപടലങ്ങളിലുയരുന്നു.

കരോൾ സംഘത്തിൽ

ഞങ്ങളുടെയൊക്കെ ബാല്യകാലത്തിലെ ക്രിസ്മസ് ആഘോഷങ്ങൾക്ക് വലിയ ആവേശമായിരുന്നു. മഞ്ഞണിഞ്ഞ, കുളിരുണർത്തിയ ഡിസംബർ രാവുകൾ എത്ര മനോഹരമായിരുന്നു. ഡിസംബർ മാസമാകാൻ കാത്തിരിക്കുന്ന കുട്ടികൾ. ക്രിസ്മസ് ഭംഗിയായി ആഘോഷിക്കാൻ ഒരുങ്ങിനിൽക്കുന്ന മാതാപിതാക്കൾ. അന്നത്തെ ക്രിസ്മസ് ആഘോഷത്തിന്‍റെ പ്രധാന ഇനങ്ങളായിരുന്നു കരോൾ പിരിവും പുൽക്കൂട് നിർമാണവും.

ഒരു മാസം പാടി പരിശീലിച്ചശേഷമായിരുന്നു കരോൾ ഗാനങ്ങളുമായി ഭവനങ്ങൾ സന്ദർശിച്ചത്. പ്രായവും ഉയരവും കുറവായിരുന്നതിനാൽ കരോൾ ഗായകസംഘത്തിൽ ഇടംകിട്ടാൻ എനിക്കു പ്രയാസമായിരുന്നു. എങ്കിലും ചില സൗഹൃദങ്ങളുടെ പിൻബലത്തിൽ ഗായകസംഘത്തിൽ ഞാനും സ്ഥാനംപിടിച്ചു. വൈകുന്നേരം എഴു മുതൽ വെളുപ്പിനെ ആറു വരെ പാട്ടുപാടി ഭവനങ്ങൾ സന്ദർശിച്ചു.

പെട്രോമാക്സ് രാത്രി

അന്നത്തെ സാഹചര്യത്തിൽ ഭക്ഷണം തന്നു സ്വീകരിച്ച കുടുംബങ്ങളോടു പ്രത്യേക താത്പര്യമായിരുന്നു. നാലു രാത്രികൾ നീണ്ടുനിൽക്കുന്ന കരോൾ പിരിവിനു ശേഷം സ്വരമടപ്പിന്‍റെ ദിവസങ്ങളായിരുന്നു. പതറിയ സ്വരവുമായി ഇറങ്ങിയ ദിവസങ്ങൾ. ഇലക്‌ട്രിസിറ്റി ഇല്ലാതിരുന്ന ആ രാവുകളിൽ പെട്രോമാകസ് എന്ന ദീപമായിരുന്നു പ്രധാനപ്പെട്ടത്.

രാത്രിയിൽ കരോൾഗാനസംഘത്തിന്‍റെ നടുവിലായി പെട്രോമാക്സ് വഹിച്ചിരുന്നു. ആ വ്യക്തിക്കു വലിയ പ്രാധാന്യം കൊടുത്തിരുന്നു. യാത്രാമധ്യേ വിളക്കണയുന്പോഴുള്ള പിരിമുറുക്കം ഇന്നും ഓർമയിലുണ്ട്.

രാത്രി യാത്ര

നക്ഷത്ര നിർമാണമാണ് മറ്റൊരു പ്രധാന ജോലി. ഈറ്റക്കന്പുകൾ വെട്ടിയെടുത്തു ചെത്തിമിനുക്കി നിർമിച്ച നക്ഷത്രങ്ങൾ. വർണക്കടലാസുകൾ വെട്ടിയൊട്ടിച്ച നക്ഷത്രവിളക്കുകൾ കണ്ണുകൾക്കു കമനീയമായ കാഴ്ചയും ഹൃദയത്തിനു കുളിർമയുമായിരുന്നു.

ആഴ്ചകൾ നീണ്ട കഠിനാധ്വാനത്തിനു ശേഷമാണ് പുൽക്കൂടുകൾ ഉയർന്നുവരുന്നത്. കുടുംബാംഗങ്ങളുടെയെല്ലാം കഠിനപരിശ്രമം പുൽക്കൂടു നിർമാണത്തിന്‍റെ പിന്നിലുണ്ട്. കരോൾ സംഘം വരുന്പോൾ പുൽക്കൂട്ടിൽ എത്തിനോക്കുന്നത് കൗതുകത്തോടെ ഞാൻ കണ്ടുനിന്നിട്ടുണ്ട്. പുൽക്കൂടില്ലാത്ത കുടുംബം ഉണർവില്ലാത്ത കുടുംബമായി അന്നു പരിഗണിച്ചുപോന്നു.

ക്രിസ്മസ് കാലം നല്ല ഗന്ധങ്ങളുടെ കാലമായിരുന്നു. വിവിധയിനം പൂക്കൾ പടർത്തിയ ഗന്ധങ്ങൾ ഇന്നും മനസിൽ നിറഞ്ഞുനിൽക്കുന്നു. ക്രിസ്മസ് കാറ്റിലൊഴുകിയിറങ്ങിയ ആ ഗന്ധങ്ങൾ എത്ര സുന്ദരമായിരുന്നു. ഇറച്ചി കറിവയ്ക്കാനായി വിവിധ മസാലക്കൂട്ടുകളിട്ട് ഇളക്കുന്പോഴുള്ള ഗന്ധവും പ്രത്യേകത തന്നെയായിരുന്നു.

പാതിരാത്രിയിലുള്ള പിറവിയാഘോഷങ്ങളും വിശുദ്ധ കുർബാനയും ഒരിക്കലും മറക്കില്ല. അമ്മയുടെ കരങ്ങളിൽ പിടിച്ചാണ് പള്ളിയിലേക്കുള്ള രാത്രിയാത്ര. പൊട്ടുന്ന പടക്കങ്ങളും കന്പിത്തിരിയും പൂക്കുറ്റിയും കുടച്ചക്രവുമെല്ലാം അദ്ഭുതത്തിന്‍റെ മായാജാലങ്ങൾ സൃഷ്ടിച്ചിരുന്നു. ആ ആഘോഷങ്ങൾ തീരരുതേയെന്നു പ്രാർഥിച്ചിരുന്നു.

പഴയ ക്രിസ്മസ്

ഇന്നത്തെ ക്രിസ്മസ് ആഘോഷങ്ങളിൽ പഴയ സഹകരണം കാണുന്നില്ല. എല്ലാം ഇവന്‍റ് മാനേജ്മെന്‍റുകാരുടെ ഇൻസ്റ്റന്‍റ് പ്രോഗ്രാമുകളാണ്. റെഡിമെയ്ഡ് പുൽക്കൂടുകളും നക്ഷത്രങ്ങളും ലഭിക്കുന്പോൾ മനുഷ്യാധ്വാനത്തിന്‍റെ മേഖലകൾ അപ്രത്യക്ഷമാകും.

സ്നേഹസൗഹൃദങ്ങൾ മറഞ്ഞുപോകും. എല്ലാവരുടെയും സഹകരണഫലമായുണ്ടാക്കുന്ന പുൽക്കൂടും നക്ഷത്രങ്ങളും സ്നേഹക്കൂട്ടായ്മകളെ വർധിപ്പിക്കും. ആനന്ദവും ആഹ്ലാദവും തിരതല്ലിയ പഴയ ക്രിസ്മസ് കാലം ഒന്നുകൂടി വന്നിരുന്നെങ്കിലെന്ന് ആശിക്കുന്നു.

അങ്ങനെ ഒരു കാലം ഉണ്ടായിരുന്നതിനാൽ ക്രിസ്മസ് കാലം ഗൃഹാതുരത്വം സമ്മാനിക്കുന്നു. ഇന്നത്തെ തലമുറയ്ക്കു വരുംകാലങ്ങളിൽ ഇല്ലാതെ പോകുന്നത് ഈ നൊസ്റ്റാൾജിയ ആയിരിക്കും.

ഫാ.ജോസഫ് പുത്തൻപുരയ്ക്കൽ