Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആലാപനശൈലി ഇഷ്ടമില്ലാതിരുന്ന ചുരുക്കംചിലരുണ്ട്. ഇതവരുടെ കാര്യമല്ല. അവിശ്വസനീയമെന്നു തോന്നാം. പക്ഷേ സത്യമാണ്.
മൂന്നു പതിറ്റാണ്ടുമുമ്പ് പുറത്തിറങ്ങിയ 1942: എ ലവ് സ്റ്റോറി എന്ന ചിത്രം പല കാര്യങ്ങളാല്‍ ഓര്‍മിക്കപ്പെടുന്ന ഒന്നാണ്. പ്രധാനം പാട്ടുകള്‍തന്നെ. ആര്.ഡി. ബര്‍മന്റെ അവസാന സിനിമ. പാട്ടുകള്‍ ഓരോന്നും ഹൃദ്യം. കുഛ് നാ കഹോ എന്നൊരു പാട്ട് കുമാര്‍ സാനുവിന്റെ ശബ്ദത്തില്‍ ഇന്നും സൂപ്പര്‍ ഹിറ്റ്.
സിനിമയ്ക്കുവേണ്ടി ബര്മന് ഏറ്റവും അവസാനം ഈണമിട്ടത് ഈ പാട്ടിനാണ്. പാട്ടിന്റെ വിഷാദ ഭാവത്തിലുള്ള ഫീമെയില്‍ വേര്‍ഷന്‍ പാടിയിരിക്കുന്നത് ലതാ മങ്കേഷ്കര്‍. ലത വളരെ ആയാസപ്പെട്ടു പാടിയതുപോലെയാണ് അതു കേള്‍ക്കുമ്പോള്‍ തോന്നുക.
പാട്ടിന്റെ പിന്നാമ്പുറം
അവസാന പാട്ടിന് ഈണമിട്ട ശേഷം ആര്.ഡി. ബര്മന് അതു റിക്കാര്‍ഡ് ചെയ്യിച്ചത് ഗായിക കവിത കൃഷ്ണമൂര്ത്തിയെക്കൊണ്ടാണ്. എന്നാല്‍, ചിത്രത്തിന്റെ നിര്‍മാതാവ് വിധു വിനോദ് ചോപ്രയ്ക്ക് ആ പാട്ട് ലതാ മങ്കേഷ്കര്തന്നെ പാടണമെന്നു വലിയ നിര്‍ബന്ധം. ലതയുടെ ശബ്ദമാണ് ചിത്രത്തിനു കൂടുതല്‍ ചേരുക എന്നായിരുന്നു വിധുവിന്റെ നിലപാട്. പൂര്ണമനസോടെയാണോ അല്ലയോ എന്നറിയില്ലെങ്കിലും ലതയെക്കൊണ്ടു പാടിക്കാന്‍ ബര്മന് അവസാനം സമ്മതിച്ചു.
എന്നാല്‍, പാട്ടിനായി ലതയെ സമീപിച്ചപ്പോള്‍ അവര്‍ സംഗീത പരിപാടികളുമായി യാത്രയിലാണ്. മടങ്ങിയെത്തിയ ശേഷം പാടാമെന്നു ലത സമ്മതിക്കുകയും ചെയ്തു. വിധി അവിടെ അതിന്റെ തനിനിറംകാട്ടി- ആര്.ഡി. ബര്‍മന്റെ മരണത്തിന്റെ രൂപത്തില്‍! തന്റെ അവസാന സിനിമയിലെ പാട്ടുകള്‍ ആസ്വാദകര്‍ക്കു സമ്മാനിച്ച വിസ്മയം കാണാനാകാതെ പഞ്ചംദാ മടങ്ങി.
കുഛ് നാ കഹോ ലതയെക്കൊണ്ടു പാടിക്കാനുള്ള തീരുമാനത്തില്‍നിന്നു വിധു വിനോജ് ചോപ്ര പിന്മാറിയിരുന്നില്ല. ലത മടങ്ങിയെത്തിയശേഷം അദ്ദേഹംതന്നെ പാട്ട് റിക്കാര്‍ഡ് ചെയ്യിച്ചു. ചിത്രത്തിലെ ലതയുടെ ശബ്ദത്തിലുള്ള ഏക ഗാനമായ ഇതിന് ഒട്ടും സ്വാധീനമുണ്ടാക്കാനായില്ല.
പാട്ടിന്റെ വിഷാദഭാവം പകരുന്നതിനേക്കാള് ഇതെന്താണ് ലത ഇങ്ങനെ പാടിയിരിക്കുന്നതെന്ന ചിന്തയാണ് സംഗീതപ്രേമികളില്‍ ഉണര്‍ത്തിയത്. പാട്ട് പാടി നശിപ്പിച്ചു എന്ന വിമര്‍ശനം പരക്കേ ഉയര്‍ന്നുവന്നു. കുമാര്‍ സാനുവിന്റെ ഹാപ്പി വേര്‍ഷന്‍ ഹിറ്റുകളുടെ നിരയിലേക്ക് ഉയരുകയും ചെയ്തു. കവിത കൃഷ്ണമൂര്‍ത്തി പാടിയ പാട്ട് എവിടെയും കേള്‍ക്കപ്പെടാതെ പോയി. ഒരിടത്തും അതു റിലീസ് ചെയ്തില്ല.അതേസമയം, ഈ സിനിമയിലെ കവിതയുടെ പ്യാര് ഹുവാ ഛുപ്കേ സേ, രിം ജിം രിം ജിം എന്നീ പാട്ടുകള്‍ ശ്രോതാക്കള്‍ ഇന്നും മനസില്‍ മൂളുന്നവയാണ്.
ശാരദയെന്ന കവിത
ഡല്‍ഹിയില്‍ ഒരു തമിഴ് അയ്യര്‍ കുടുംബത്തില്‍ 1958-ലാണ് കവിത കൃഷ്ണമൂര്‍ത്തി ജനിച്ചത്. വിദ്യാഭ്യാസ വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്നു പിതാവ് ടി.എസ്. കൃഷ്ണമൂര്‍ത്തി. ശാരദയെന്നായിരുന്നു കവിതയുടെ ആദ്യത്തെ പേര്. അടുത്ത ബന്ധുവായ പ്രോതിമ ഭട്ടാചാര്യയുടെ നിര്‍ദേശപ്രകാരം രബീന്ദ്ര സംഗീതമാണ് കവിത തുടക്കത്തില്‍ പഠിച്ചത്. തുടര്‍ന്ന് ഹിന്ദുസ്ഥാനി സംഗീതം പഠിച്ചു. എട്ടാം വയസില്‍ ഒരു സംഗീത മത്സരത്തില്‍ സ്വര്‍ണമെഡല്‍ നേടിക്കൊണ്ടായിരുന്നു കവിത വരവറിയിച്ചത്. അറുപതുകളുടെ മധ്യത്തില്‍ ഒട്ടേറെ മത്സരങ്ങളില്‍ കവിതയായിരുന്നു വിജയി.
1971ല്‍ പഠനകാലത്ത് ബംഗാളി ചിത്രമായ ശ്രീമാന്‍ പൃഥ്വിരാജിലൂടെയാണ് സിനിമാരംഗത്ത് എത്തിയത്. അന്നു കൂടെപ്പാടിയതോ സാക്ഷാല്‍ ലതാ മങ്കേഷ്കറും! വിഖ്യാത സംഗീതജ്ഞനായ ഹേമന്ദ് കുമാറിന്റെ ഈണത്തിലുള്ളതായിരുന്നു പാട്ട്. ഇന്ത്യന്‍ ഫോറിന് സര്‍വീസില്‍ ജോലിചെയ്യണമെന്ന അഭിലാഷം മാറ്റിവച്ചു ഹിന്ദി ചലച്ചിത്രഗാനരംഗത്തു ഭാഗ്യം പരീക്ഷിക്കാന്‍ കവിത പതിന്നാലാം വയസില്‍ ബോംബെയിലേക്കു മാറി. സെന്റ് സേവിയേഴ്സ് കോളജില്‍നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ഒാണേഴ്സ് ബിരുദം നേടിയ കവിത അവിടത്തെ മ്യൂസിക് ഗ്രൂപ്പില്‍ സജീവമായിരുന്നു.
കോളജ് വാര്‍ഷികത്തിനു ഹേമന്ദ് കുമാറിന്റെ മകള്‍ രാണു മുഖര്‍ജിയെ കണ്ടുമുട്ടിയത് വീണ്ടും വഴിത്തിരിവായി. ഹേമന്ദ് കുമാറിന്റെ ലൈവ് പ്രോഗ്രാമുകളില്‍ പാടാനുള്ള വഴിതെളിഞ്ഞു. അങ്ങനെയൊരു പരിപാടിയില്‍ കവിതയുടെ പാട്ടുകേട്ട ഗായകന് മന്നാ ഡേ പരസ്യ ജിംഗിളുകള്‍ പാടാന്‍ അവസരം നേടിക്കൊടുത്തു. നടി ഹേമമാലിനിയുടെ മാതാവ് ജയ ചക്രവര്‍ത്തി വഴിയാണ് 1976ല്‍ സംഗീത സംവിധായകരായ ലക്ഷ്മികാന്ത്-പ്യാരേലാല്‍ ദ്വയത്തിലേക്ക് എത്തിയത്.
ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായി പ്രവര്‍ത്തിച്ചുതുടങ്ങിയത് ലക്ഷ്മികാന്തിന്റെ സഹായത്തോടെയാണ്.
സ്വന്തം ട്രാക്കിൽ!
ലതാ മങ്കേഷ്കറിനും ആഷാ ഭോസ്ലേക്കും വേണ്ടി ട്രാക്കുകള്‍ പാടാനും തുടങ്ങി. ഇതിനിടെ കാദംബരി എന്ന ചിത്രത്തില്‍ വിലായത് ഖാന്റെ ഈണത്തില്‍ ആയേഗാ ആനേവാലാ എന്ന പാട്ടു പാടി. (ലതാ മങ്കേഷ്കര്‍ പാടിയ പാട്ടിന്റെ റീമേക്കായിരുന്നു അത്). എഴുപതുകളുടെ അവസാനത്തോടെ കവിതയെ തേടി കൂടുതല്‍ അവസരങ്ങള്‍ എത്തി. 1985ലെ പ്യാര് ജുക്താ നഹീ എന്ന ചിത്രത്തിനുവേണ്ടി പാടിയ തും സേ മില്കര് ന ജാനേ ക്യോം എന്ന പാട്ടാണ് കവിതയുടെ ആദ്യത്തെ സൂപ്പര്‍ ഹിറ്റ്. തുടര്‍ന്ന് ഒട്ടുമിക്ക സംഗീതസംവിധായകര്ക്കുംവേണ്ടി പ്രമുഖ ഗായകര്‍ക്കൊപ്പം കവിതയുടെ പാട്ടുകള്‍ എത്തി.
കന്നഡയിലും ഒട്ടേറെ ഗാനങ്ങള്‍ പാടി. ഫ്യൂഷന്‍, പോപ്, ഭക്തിഗാന ആല്‍ബങ്ങള്‍ എന്നിങ്ങനെ കവിതയുടെ സംഗീതയാത്ര തുടരുന്നു. മലയാളമടക്കം പതിനേഴു ഭാഷകളില്‍ പാടിയിട്ടുണ്ട്. ഒട്ടേറെ ടിവി സംഗീതപരിപാടികളില്‍ പങ്കെടുത്തു. 2005ല്‍ രാജ്യം പത്മശ്രീ നല്കി.
വയലിനിസ്റ്റും കംപോസറും കണ്ടക്ടറുമായ എല്‍. സുബ്രഹ്മണ്യമാണ് കവിതയുടെ ഭര്‍ത്താവ്. ഇരുവരും ചേര്‍ന്നുള്ള സംഗീതപരിപാടികള്‍ക്ക് ആരാധകരേറെ. ബംഗളൂരുവില്‍ സുബ്രഹ്മണ്യം അക്കാദമി ഓഫ് പെര്ഫോര്മിംഗ് ആര്‍ട്സ് എന്ന സ്ഥാപനവും ഇവര്‍ നടത്തുന്നു.
ഹരിപ്രസാദ്
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
ആ പവിഴമല്ലിക്ക് നവതിയുടെ സുഗന്ധം
തുന്പപ്പൂവിന്റെ, പവിഴമല്ലിയുടെ, രാധാഹൃദയത്തിന്റെ പാട്ടുകാരി ബി. സുഗതകുമാരിയുടെ നവതി ഒാർമകളിൽ പുളകമണിഞ്ഞ് പ
Latest News
കോൺഗ്രസിന് മുസ്ലീം വോട്ട് വേണം, മുസ്ലീം സ്ഥാനാർഥിയെ എന്തുകൊണ്ട് വേണ്ട? ഖർഗയ്ക്ക് കത്ത്
"എന്റെ അച്ഛൻ കെ. കരുണാകരൻ അല്ല, 1973 മുതലുള്ള ചരിത്രം പറയും': പത്മജയ്ക്ക് ഉണ്ണിത്താന്റെ മറുപടി
മണിപ്പുരില്‍ സൈനിക ക്യാന്പിന് നേരെ ആക്രമണം; രണ്ട് സിആര്‍പിഎഫ് ജവാന്മാര്ക്ക് വീരമൃത്യു
രാഹുലും പ്രിയങ്കയും കളത്തിലിറങ്ങുമൊ? കോണ്‍ഗ്രസ് ഇന്ന് തീരുമാനിച്ചേക്കും
വോട്ടുകൾ പെട്ടിയിലായി; ഇനി കൂട്ടിക്കിഴിക്കലിന്റെ നാളുകൾ
Latest News
കോൺഗ്രസിന് മുസ്ലീം വോട്ട് വേണം, മുസ്ലീം സ്ഥാനാർഥിയെ എന്തുകൊണ്ട് വേണ്ട? ഖർഗയ്ക്ക് കത്ത്
"എന്റെ അച്ഛൻ കെ. കരുണാകരൻ അല്ല, 1973 മുതലുള്ള ചരിത്രം പറയും': പത്മജയ്ക്ക് ഉണ്ണിത്താന്റെ മറുപടി
മണിപ്പുരില്‍ സൈനിക ക്യാന്പിന് നേരെ ആക്രമണം; രണ്ട് സിആര്‍പിഎഫ് ജവാന്മാര്ക്ക് വീരമൃത്യു
രാഹുലും പ്രിയങ്കയും കളത്തിലിറങ്ങുമൊ? കോണ്‍ഗ്രസ് ഇന്ന് തീരുമാനിച്ചേക്കും
വോട്ടുകൾ പെട്ടിയിലായി; ഇനി കൂട്ടിക്കിഴിക്കലിന്റെ നാളുകൾ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top