കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്‌കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആലാപനശൈലി ഇഷ്ടമില്ലാതിരുന്ന ചുരുക്കംചിലരുണ്ട്. ഇതവരുടെ കാര്യമല്ല. അവിശ്വസനീയമെന്നു തോന്നാം. പക്ഷേ സത്യമാണ്.

മൂന്നു പതിറ്റാണ്ടുമുമ്പ് പുറത്തിറങ്ങിയ 1942: എ ലവ് സ്റ്റോറി എന്ന ചിത്രം പല കാര്യങ്ങളാല്‍ ഓര്‍മിക്കപ്പെടുന്ന ഒന്നാണ്. പ്രധാനം പാട്ടുകള്‍തന്നെ. ആര്‍.ഡി. ബര്‍മന്‍റെ അവസാന സിനിമ. പാട്ടുകള്‍ ഓരോന്നും ഹൃദ്യം. കുഛ് നാ കഹോ എന്നൊരു പാട്ട് കുമാര്‍ സാനുവിന്‍റെ ശബ്ദത്തില്‍ ഇന്നും സൂപ്പര്‍ ഹിറ്റ്.

സിനിമയ്ക്കുവേണ്ടി ബര്‍മന്‍ ഏറ്റവും അവസാനം ഈണമിട്ടത് ഈ പാട്ടിനാണ്. പാട്ടിന്‍റെ വിഷാദ ഭാവത്തിലുള്ള ഫീമെയില്‍ വേര്‍ഷന്‍ പാടിയിരിക്കുന്നത് ലതാ മങ്കേഷ്‌കര്‍. ലത വളരെ ആയാസപ്പെട്ടു പാടിയതുപോലെയാണ് അതു കേള്‍ക്കുമ്പോള്‍ തോന്നുക.

പാട്ടിന്‍റെ പിന്നാമ്പുറം

അവസാന പാട്ടിന് ഈണമിട്ട ശേഷം ആര്‍.ഡി. ബര്‍മന്‍ അതു റിക്കാര്‍ഡ് ചെയ്യിച്ചത് ഗായിക കവിത കൃഷ്ണമൂര്‍ത്തിയെക്കൊണ്ടാണ്. എന്നാല്‍, ചിത്രത്തിന്‍റെ നിര്‍മാതാവ് വിധു വിനോദ് ചോപ്രയ്ക്ക് ആ പാട്ട് ലതാ മങ്കേഷ്‌കര്‍തന്നെ പാടണമെന്നു വലിയ നിര്‍ബന്ധം. ലതയുടെ ശബ്ദമാണ് ചിത്രത്തിനു കൂടുതല്‍ ചേരുക എന്നായിരുന്നു വിധുവിന്‍റെ നിലപാട്. പൂര്‍ണമനസോടെയാണോ അല്ലയോ എന്നറിയില്ലെങ്കിലും ലതയെക്കൊണ്ടു പാടിക്കാന്‍ ബര്‍മന്‍ അവസാനം സമ്മതിച്ചു.

എന്നാല്‍, പാട്ടിനായി ലതയെ സമീപിച്ചപ്പോള്‍ അവര്‍ സംഗീത പരിപാടികളുമായി യാത്രയിലാണ്. മടങ്ങിയെത്തിയ ശേഷം പാടാമെന്നു ലത സമ്മതിക്കുകയും ചെയ്തു. വിധി അവിടെ അതിന്‍റെ തനിനിറംകാട്ടി- ആര്‍.ഡി. ബര്‍മന്‍റെ മരണത്തിന്‍റെ രൂപത്തില്‍! തന്‍റെ അവസാന സിനിമയിലെ പാട്ടുകള്‍ ആസ്വാദകര്‍ക്കു സമ്മാനിച്ച വിസ്മയം കാണാനാകാതെ പഞ്ചംദാ മടങ്ങി.

കുഛ് നാ കഹോ ലതയെക്കൊണ്ടു പാടിക്കാനുള്ള തീരുമാനത്തില്‍നിന്നു വിധു വിനോജ് ചോപ്ര പിന്മാറിയിരുന്നില്ല. ലത മടങ്ങിയെത്തിയശേഷം അദ്ദേഹംതന്നെ പാട്ട് റിക്കാര്‍ഡ് ചെയ്യിച്ചു. ചിത്രത്തിലെ ലതയുടെ ശബ്ദത്തിലുള്ള ഏക ഗാനമായ ഇതിന് ഒട്ടും സ്വാധീനമുണ്ടാക്കാനായില്ല.

പാട്ടിന്‍റെ വിഷാദഭാവം പകരുന്നതിനേക്കാള്‍ ഇതെന്താണ് ലത ഇങ്ങനെ പാടിയിരിക്കുന്നതെന്ന ചിന്തയാണ് സംഗീതപ്രേമികളില്‍ ഉണര്‍ത്തിയത്. പാട്ട് പാടി നശിപ്പിച്ചു എന്ന വിമര്‍ശനം പരക്കേ ഉയര്‍ന്നുവന്നു. കുമാര്‍ സാനുവിന്‍റെ ഹാപ്പി വേര്‍ഷന്‍ ഹിറ്റുകളുടെ നിരയിലേക്ക് ഉയരുകയും ചെയ്തു. കവിത കൃഷ്ണമൂര്‍ത്തി പാടിയ പാട്ട് എവിടെയും കേള്‍ക്കപ്പെടാതെ പോയി. ഒരിടത്തും അതു റിലീസ് ചെയ്തില്ല.അതേസമയം, ഈ സിനിമയിലെ കവിതയുടെ പ്യാര്‍ ഹുവാ ഛുപ്‌കേ സേ, രിം ജിം രിം ജിം എന്നീ പാട്ടുകള്‍ ശ്രോതാക്കള്‍ ഇന്നും മനസില്‍ മൂളുന്നവയാണ്.

ശാരദയെന്ന കവിത

ഡല്‍ഹിയില്‍ ഒരു തമിഴ് അയ്യര്‍ കുടുംബത്തില്‍ 1958-ലാണ് കവിത കൃഷ്ണമൂര്‍ത്തി ജനിച്ചത്. വിദ്യാഭ്യാസ വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്നു പിതാവ് ടി.എസ്. കൃഷ്ണമൂര്‍ത്തി. ശാരദയെന്നായിരുന്നു കവിതയുടെ ആദ്യത്തെ പേര്. അടുത്ത ബന്ധുവായ പ്രോതിമ ഭട്ടാചാര്യയുടെ നിര്‍ദേശപ്രകാരം രബീന്ദ്ര സംഗീതമാണ് കവിത തുടക്കത്തില്‍ പഠിച്ചത്. തുടര്‍ന്ന് ഹിന്ദുസ്ഥാനി സംഗീതം പഠിച്ചു. എട്ടാം വയസില്‍ ഒരു സംഗീത മത്സരത്തില്‍ സ്വര്‍ണമെഡല്‍ നേടിക്കൊണ്ടായിരുന്നു കവിത വരവറിയിച്ചത്. അറുപതുകളുടെ മധ്യത്തില്‍ ഒട്ടേറെ മത്സരങ്ങളില്‍ കവിതയായിരുന്നു വിജയി.

1971ല്‍ പഠനകാലത്ത് ബംഗാളി ചിത്രമായ ശ്രീമാന്‍ പൃഥ്വിരാജിലൂടെയാണ് സിനിമാരംഗത്ത് എത്തിയത്. അന്നു കൂടെപ്പാടിയതോ സാക്ഷാല്‍ ലതാ മങ്കേഷ്‌കറും! വിഖ്യാത സംഗീതജ്ഞനായ ഹേമന്ദ് കുമാറിന്‍റെ ഈണത്തിലുള്ളതായിരുന്നു പാട്ട്. ഇന്ത്യന്‍ ഫോറിന്‍ സര്‍വീസില്‍ ജോലിചെയ്യണമെന്ന അഭിലാഷം മാറ്റിവച്ചു ഹിന്ദി ചലച്ചിത്രഗാനരംഗത്തു ഭാഗ്യം പരീക്ഷിക്കാന്‍ കവിത പതിന്നാലാം വയസില്‍ ബോംബെയിലേക്കു മാറി. സെന്‍റ് സേവിയേഴ്‌സ് കോളജില്‍നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ഒാണേഴ്‌സ് ബിരുദം നേടിയ കവിത അവിടത്തെ മ്യൂസിക് ഗ്രൂപ്പില്‍ സജീവമായിരുന്നു.

കോളജ് വാര്‍ഷികത്തിനു ഹേമന്ദ് കുമാറിന്‍റെ മകള്‍ രാണു മുഖര്‍ജിയെ കണ്ടുമുട്ടിയത് വീണ്ടും വഴിത്തിരിവായി. ഹേമന്ദ് കുമാറിന്‍റെ ലൈവ് പ്രോഗ്രാമുകളില്‍ പാടാനുള്ള വഴിതെളിഞ്ഞു. അങ്ങനെയൊരു പരിപാടിയില്‍ കവിതയുടെ പാട്ടുകേട്ട ഗായകന്‍ മന്നാ ഡേ പരസ്യ ജിംഗിളുകള്‍ പാടാന്‍ അവസരം നേടിക്കൊടുത്തു. നടി ഹേമമാലിനിയുടെ മാതാവ് ജയ ചക്രവര്‍ത്തി വഴിയാണ് 1976ല്‍ സംഗീത സംവിധായകരായ ലക്ഷ്മികാന്ത്-പ്യാരേലാല്‍ ദ്വയത്തിലേക്ക് എത്തിയത്.
ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായി പ്രവര്‍ത്തിച്ചുതുടങ്ങിയത് ലക്ഷ്മികാന്തിന്‍റെ സഹായത്തോടെയാണ്.

സ്വന്തം ട്രാക്കിൽ!

ലതാ മങ്കേഷ്‌കറിനും ആഷാ ഭോസ്‌ലേക്കും വേണ്ടി ട്രാക്കുകള്‍ പാടാനും തുടങ്ങി. ഇതിനിടെ കാദംബരി എന്ന ചിത്രത്തില്‍ വിലായത് ഖാന്‍റെ ഈണത്തില്‍ ആയേഗാ ആനേവാലാ എന്ന പാട്ടു പാടി. (ലതാ മങ്കേഷ്‌കര്‍ പാടിയ പാട്ടിന്‍റെ റീമേക്കായിരുന്നു അത്). എഴുപതുകളുടെ അവസാനത്തോടെ കവിതയെ തേടി കൂടുതല്‍ അവസരങ്ങള്‍ എത്തി. 1985ലെ പ്യാര്‍ ജുക്താ നഹീ എന്ന ചിത്രത്തിനുവേണ്ടി പാടിയ തും സേ മില്‍കര്‍ ന ജാനേ ക്യോം എന്ന പാട്ടാണ് കവിതയുടെ ആദ്യത്തെ സൂപ്പര്‍ ഹിറ്റ്. തുടര്‍ന്ന് ഒട്ടുമിക്ക സംഗീതസംവിധായകര്‍ക്കുംവേണ്ടി പ്രമുഖ ഗായകര്‍ക്കൊപ്പം കവിതയുടെ പാട്ടുകള്‍ എത്തി.

കന്നഡയിലും ഒട്ടേറെ ഗാനങ്ങള്‍ പാടി. ഫ്യൂഷന്‍, പോപ്, ഭക്തിഗാന ആല്‍ബങ്ങള്‍ എന്നിങ്ങനെ കവിതയുടെ സംഗീതയാത്ര തുടരുന്നു. മലയാളമടക്കം പതിനേഴു ഭാഷകളില്‍ പാടിയിട്ടുണ്ട്. ഒട്ടേറെ ടിവി സംഗീതപരിപാടികളില്‍ പങ്കെടുത്തു. 2005ല്‍ രാജ്യം പത്മശ്രീ നല്‍കി.

വയലിനിസ്റ്റും കംപോസറും കണ്ടക്ടറുമായ എല്‍. സുബ്രഹ്മണ്യമാണ് കവിതയുടെ ഭര്‍ത്താവ്. ഇരുവരും ചേര്‍ന്നുള്ള സംഗീതപരിപാടികള്‍ക്ക് ആരാധകരേറെ. ബംഗളൂരുവില്‍ സുബ്രഹ്മണ്യം അക്കാദമി ഓഫ് പെര്‍ഫോര്‍മിംഗ് ആര്‍ട്‌സ് എന്ന സ്ഥാപനവും ഇവര്‍ നടത്തുന്നു.

ഹരിപ്രസാദ്‌