ബദാമിയിലെ ഗുഹാദൃശ്യങ്ങൾ!
ശില്പവിദ്യയില്‍ ലോകാദ്ഭുതമായ ജോര്‍ദാനിലെ പെട്രയോടു കിടപിടിക്കുന്നതാണ് ബദാമികാഴ്ചകള്‍, ഒരു പക്ഷേ, പെട്ര പോലും ബദാമിക്കു പിന്നിൽ നിൽക്കുമെന്നും ചിലർ പറയുന്നു.

“വാതാപി ഗണപതിം ഭജേഹം'' എന്ന മുത്തുസ്വാമി ദീക്ഷിതരുടെ കീര്‍ത്തനം കേള്‍ക്കാത്തവര്‍ കുറവായിരിക്കും. പ്രാചീനകാലത്ത് വാതാപി എന്നും ഇന്നു ബദാമി എന്നും അറിയപ്പെടുന്ന പ്രദേശത്തെ ഗണപതി പ്രതിഷ്ഠയെ സ്തുതിച്ചുകൊണ്ടാണ് കര്‍ണാടക സംഗീതത്തിലെ ത്രിമൂര്‍ത്തികളിലൊരാളായ മുത്തുസ്വാമി ദീക്ഷിതര്‍ ഈ മനോഹര കീര്‍ത്തനം രചിച്ചത്.

വടക്കന്‍ കര്‍ണാടകയില്‍ മാലപ്രഭാ നദി തീരത്താണ് ഒരു കാലത്തു മഹാപ്രതാപശാലികളായ ചാലൂക്യരുടെ തലസ്ഥാനമായി വിരാജിച്ചിരുന്ന ഈ നഗരം സ്ഥിതി ചെയ്യുന്നത്. എഡി 543 മുതല്‍ 753 വരെ നീണ്ട ചാലൂക്യകാലം വാതാപിയെ ഒരു വിശ്രുത നഗരമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. ശില്പവിദ്യയില്‍ ലോകാദ്ഭുതമായ ജോര്‍ദാനിലെ പെട്രയോടു കിടപിടിക്കുന്നതാണ് ബദാമികാഴ്ചകള്‍, ഒരു പക്ഷേ, പെട്ര പോലും ബദാമിക്കു പിന്നിൽ നിൽക്കുമെന്നും ചിലർ പറയുന്നു.

വാതാപി യുദ്ധം

ഭാരതീയ പുരാണമനുസരിച്ച് അഗസ്ത്യമുനി ഈ പ്രദേശത്തു വാതാപി എന്നു പേരായ ഒരു രാക്ഷസനെ വധിച്ചുവെന്നും തുടര്‍ന്നാണ് ഈ പ്രദേശത്തിനു വാതാപി എന്ന പേരു ലഭിച്ചതെന്നുമാണ് വിശ്വസിക്കപ്പെടുന്നത്.

എഡി 540ല്‍ പുലികേശി ഒന്നാമന്‍ (540-567 എഡി) സ്ഥാപിച്ച ചാലൂക്യ രാജവംശം പിന്നീടുള്ള രണ്ടു നൂറ്റാണ്ടു കാലം ഇവിടം ഭരിച്ചു. ഇവിടെനിന്നു ലഭിച്ചിട്ടുള്ള ശിലാശാസനങ്ങള്‍ പൗരാണികതയിലേക്കു വെളിച്ചം വീശുന്നതാണ്.

പുലികേശി ഒന്നാമന്‍റെ പൗത്രനായ പുലികേശി രണ്ടാമന്‍റെ കാലഘട്ടത്തിലാണ് സാമ്രാജ്യം വികസിക്കുന്നത്. കാഞ്ചീപുരത്തെ പല്ലവന്മാരെ തോല്‍പ്പിച്ച പുലികേശി രണ്ടാമന്‍ വിഖ്യാതനായ ഹര്‍ഷവര്‍ധനനുമായിപ്പോലും യുദ്ധം ചെയ്തു.

പാറകൾ തുരന്നു കോട്ടകളും ക്ഷേത്രങ്ങളും നിര്‍മിക്കുന്നതില്‍ അതീവ തത്പരരായിരുന്നു ചാലൂക്യര്‍. എന്നാല്‍, പുലികേശി രണ്ടാമന്‍ പല്ലവ രാജവംശത്തിലെ നരസിംഹവര്‍മനോടു യുദ്ധത്തില്‍ പരാജയപ്പെട്ട് വധിക്കപ്പെട്ടതോടെ കുറച്ചു കാലം പല്ലവന്മാരുടെ അധീനതയിലായിരുന്നു പ്രദേശം.

തുടര്‍ന്ന് 13 വര്‍ഷത്തിനു ശേഷം പുലികേശി രണ്ടാമന്‍റെ മകന്‍ വിക്രമാദിത്യന്‍ ഒന്നാമന്‍ യുദ്ധത്തിലൂടെ പല്ലവന്മാരില്‍നിന്ന് വാതാപി തിരിച്ചുപിടിച്ചു. പിന്നീട് ഒരു നൂറ്റാണ്ട് കാലംകൂടി ചാലൂക്യര്‍ പ്രദേശം ഭരിച്ചു.

ഗുഹയിൽ നിർമാണം

ആറാം നൂറ്റാണ്ട് മുതല്‍ എട്ടാം നൂറ്റാണ്ട് വരെ നീണ്ട ചാലൂക്യഭരണത്തില്‍ നിരവധി ഗുഹാക്ഷേത്രങ്ങളാണ് അവര്‍ പണികഴിപ്പിച്ചത്. ചാലൂക്യരുടെ മറ്റ് പ്രധാനകേന്ദ്രങ്ങളായിരുന്ന ഐഹോളയിലെയും പട്ടടക്കലിലെയും ക്ഷേത്രങ്ങളില്‍ അവലംബിച്ചിരുന്ന ഡെക്കാന്‍ മാതൃക തന്നെയാണ് ബദാമിയിലും അവര്‍ അവലംബിച്ചത്.

പ്രധാനമായും അഞ്ച് ബൃഹത്തായ ഗുഹാക്ഷേത്രങ്ങളാണ് ബദാമിയിലുള്ളത്. ഹിന്ദു, ജൈന സംസ്‌കാരങ്ങളെ ധ്വനിപ്പിക്കുന്നതാണ് ക്ഷേത്രങ്ങളിലെ വാസ്തുകല. ഒന്നാം ഗുഹയില്‍ കാണുന്ന 18 കരങ്ങളോടുകൂടിയ ശിവതാണ്ഡവത്തിന്‍റെ ശില്പം പ്രശസ്തമാണ്. ഗണപതിയുടെയും നന്ദിയുടെയുമൊക്കെ ശില്പങ്ങള്‍ ഇവിടെ കാണാം.

മഹാബലിയെ ചവിട്ടിത്താഴ്ത്തുന്ന വാമനനും പാലാഴി മഥനവും ശ്രീകൃഷ്ണന്‍റെ ജനനവുമടക്കമുള്ളതാണ് രണ്ടാം ഗുഹയിലെ ശില്പങ്ങള്‍. ചതുരാകൃതിയിലുള്ള മുറ്റമാണ് മഹാവിഷ്ണുവിനു പ്രാധാന്യമുള്ള മൂന്നാം ഗുഹാക്ഷേത്രത്തിന്‍റെ പ്രത്യേകതകളിലൊന്ന്.

അര്‍ധനാരീശ്വര ശില്പവും ത്രിവിക്രമ, വരാഹ, നരസിംഹ ശില്പങ്ങളും ശിവ-പാര്‍വതീ പരിണയത്തിന്‍റെ ശില്പവും ഇവിടെ കാണാനാകും. ജൈനമതത്തിനു പ്രാധാന്യമുള്ളതാണ് നാലാം ഗുഹ. 7-8 നൂറ്റാണ്ടിനും 11-ാം നൂറ്റാണ്ടിനും ഇടയിലുള്ളതാണ് ഇവിടത്തെ നിര്‍മിതികള്‍. ജൈന മതാചാര്യന്മാരായ മഹാവീരന്‍, പാര്‍ശ്വനാഥന്‍, ബാഹുബലി തുടങ്ങിയവരുടെ ശില്പങ്ങള്‍ ഇവിടെയുണ്ട്.

മഹാവിഷ്ണുവിന്‍റെ അടയാളങ്ങള്‍ പേറുന്ന ബുദ്ധന്‍റെ ശില്പമാണ് അഞ്ചാം ഗുഹയിലെ പ്രധാനപ്പെട്ടത്. മഹാവിഷ്ണുവിന്‍റെ അവതാരമായി ബുദ്ധനെ കരുതുന്നതാണ് ഈ ശില്പം. ഗുഹാക്ഷേത്രങ്ങള്‍ക്കു പുറമേയും വിസ്മയകരങ്ങളായ അനവധി ക്ഷേത്രങ്ങള്‍ ഇവിടെ കാണാം.

അഗസ്ത്യ തടാകത്തോടു ചേര്‍ന്നിരിക്കുന്ന ഭൂതനാഥ ക്ഷേത്രമാണ് അവയില്‍ ഏറ്റവും പ്രശസ്തം. ദ്രാവിഡ ശൈലിയിലുള്ള ഏറ്റവും പഴക്കമേറിയ ക്ഷേത്രമായ മാലേഗട്ടി ക്ഷേത്രം, ചാലൂക്യരുടെ കോട്ടകള്‍ എന്നിങ്ങനെ എല്ലാം തന്നെ സുന്ദരദൃശ്യങ്ങളാണ്.

അജിത് ജി. നായർ